റോഡ് കൈയേറി സമരവും അഭിപ്രായസ്വാതന്ത്ര്യവും
അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗിക്കരുത് എന്ന കോടതി നിരീക്ഷണത്തിന്‍റെ മറവിൽ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ സർക്കാർ ഇറങ്ങിപ്പുറപ്പെട്ടാൽ അതും
അപകടമാകും.


പൗരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന നിരീക്ഷണങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീംകോടതിയിൽനിന്നുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചതാണ് അതിലൊന്ന്. ഡൽഹി നിസാമുദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നതിനെതിരെയുള്ള ഹർജിയിലായിരുന്നു ഈ നിരീക്ഷണം. പൊതുസ്ഥലങ്ങളും റോഡുകളും അനിശ്ചിതകാലം കൈയടക്കിയുള്ള സമരങ്ങൾ അംഗീകരിക്കാനാവില്ലെന്ന സുപ്രീംകോടതി നിലപാടാണു മറ്റൊന്ന്. സമരങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പാടുള്ളുവെന്നു പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന വഴിതടയൽ സമരവുമായി ബന്ധപ്പെട്ട ഉത്തരവിൽ കോടതി വ്യക്തമാക്കി. ഭരണഘടന പൗരന്മാർക്ക് അനുവദിച്ചുനൽകിയിട്ടുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾക്കെതിരെയുള്ള മുന്നറിയിപ്പാണ് ഇൗ നിരീക്ഷണങ്ങളിലൂടെ കോടതി നൽകിയത്.

പൗരനെന്ന നിലയിലുള്ള അവകാശങ്ങളെപ്പറ്റിയുള്ള ബോധ്യം ഇന്നു നല്ലൊരുഭാഗം ജനങ്ങൾക്കുമുണ്ടെങ്കിലും കടമകൾ മിക്കവരും വിസ്മരിക്കുന്നു എന്നതു രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ പരാജയമാണ്. അവകാശമെന്ന നിലയിൽ നാം നടത്തുന്ന പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതാകരുത് എന്ന പ്രാഥമിക കാര്യം പലരും മറന്നുപോകുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനു പരിമിതികളും നിയന്ത്രണങ്ങളുമുണ്ട്. വിമർശിക്കപ്പെടുന്നവരുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാകുമോ, അവർക്കു മാനസിക വിഷമമുണ്ടാക്കുമോ എന്നൊന്നും നോക്കാതെയാണു പലരും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. അറിവില്ലായ്മയോ തെറ്റിദ്ധാരണമൂലമോ ഉള്ള അഭിപ്രായപ്രകടനങ്ങൾ ക്ഷമിക്കാമെങ്കിലും വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ളത് അങ്ങനെയല്ല. നിക്ഷിപ്ത താത്പര്യങ്ങളോടെയുള്ള വർഗീയ പ്രചാരണങ്ങളും ആക്ഷേപങ്ങളും സമൂഹഗാത്രത്തിൽ ആഴമുള്ള മുറിവുകൾ സൃഷ്ടിക്കാം. സമൂഹത്തെ വർഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചു കാര്യം കാണാനുള്ള അത്തരം ശ്രമങ്ങളുടെ ദുരന്തങ്ങൾ നാം പലതരത്തിൽ അനുഭവിച്ചുവരികയാണല്ലോ. അതേസമയം, ന്യായമായ വിമർശനങ്ങൾക്കു മതപരിവേഷമുള്ള വിശദീകരണങ്ങൾ നൽകിയും ഇരയായി സ്വയം ചിത്രീകരിച്ചും രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളും ഇന്നു കുറവല്ല എന്നതും ചൂണ്ടിക്കാണിക്കണം. ഇത്തരം ഹീനതന്ത്രങ്ങൾക്കെതിരെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പൊതു ഇടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പംതന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുനിരത്തുകൾ കൈയേറി പൊതുജനങ്ങളെ ബന്ദികളാക്കി സമരം നടത്തുന്ന കേരളത്തിലെ രാഷ്‌ട്രീയക്കാരുൾപ്പെടെയുള്ളവർ ഇതു ശ്രദ്ധിക്കുമോ? വഴിയടച്ചുള്ള സമരങ്ങൾമൂലം രോഗികൾ ആശുപത്രിയിലെത്താൻ കഴിയാതെ മരിച്ചതുൾപ്പെടെയുള്ള എത്രയോ അനിഷ്ടസംഭവങ്ങളുണ്ടായിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യുന്നവരുൾപ്പെടെ പൊതുജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ എത്രയധികമാണ്. വഴിതടയൽ സമരങ്ങൾക്കെതിരെ പലവട്ടം കോടതിവിധികളുണ്ടായിട്ടും സ്ഥിതിഗതികളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കോവിഡ് മഹാമാരിയാണു ചെറിയ തോതിൽ മാറ്റം കൊണ്ടുവന്നത്. ജനാധിപത്യത്തിൽ പ്രതിഷേധസമരങ്ങൾ അനിവാര്യമായിരിക്കാം. സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശവും ജനങ്ങൾക്കുണ്ട്. എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ കൊളോണിയൽ ഭരണകൂടത്തിനെതിരെ നടത്തിയതുപോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന കോടതിയുടെ നിരീക്ഷണം കാലികപ്രസക്തമാണ്. എന്തിന്‍റെ പേരിലായാലും ജനക്കൂട്ടം തെരുവിലിറങ്ങി ദിവസങ്ങളോളം റോഡിന്‍റെ നിയന്ത്രണമേറ്റെടുക്കുന്നതു നിയമവാഴ്ചയുടെ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും നയിക്കും. രാജ്യത്തിന്‍റെ ഐക്യവും സുസ്ഥിരതയും ആഗ്രഹിക്കുന്നവർക്ക് അതിനെ അനുകൂലിക്കാനാവില്ല.

സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള അനിശ്ചിതകാല സമരങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതികളുടെ ഉത്തരവിനായി പോലീസ് കാത്തിരിക്കരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെടുകയുണ്ടായി. ന്യായമായ സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള ലൈസൻസായി സർക്കാരോ പോലീസോ ഇതിനെ ദുർവ്യാഖ്യാനം ചെയ്യരുത്. പ്രതിപക്ഷ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത സർക്കാരിനും ജനാധിപത്യസമരങ്ങളെ തല്ലിയൊതുക്കാനുള്ള പ്രവണത പോലീസിനും കൂടിവരുന്ന കാലമാണിതെന്ന് എല്ലാവർക്കുമറിയാം. സാധാരണ പൗരന്മാരെ അവകാശങ്ങളൊന്നുമില്ലാത്ത അടിമകളെപ്പോലെ കണക്കാക്കുന്നതാണ് അധികാരിവർഗത്തിന്‍റെ പൊതുസമീപനം. ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിന്‍റെ പിൻസീറ്റിൽ യാത്രചെയ്ത ഹൃദ്രോഗിയായ ഒരു വൃദ്ധനു പോലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂരമർദനം ഏൽക്കേണ്ടിവന്ന സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണല്ലോ. മനുഷ്യത്വരഹിതമായ ഇത്തരം പോലീസ് മുറകൾ തുടരണമെന്നല്ല കോടതി നിർദേശിച്ചിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗിക്കരുത് എന്ന കോടതി നിരീക്ഷണത്തിന്‍റെ മറവിൽ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ സർക്കാർ ഇറങ്ങിപ്പുറപ്പെട്ടാൽ അതും അപകടമാകും. കോടതിവിധിയുടെ അന്തഃസത്ത ഉൾക്കൊണ്ടു പ്രവർത്തിക്കുകയാണു പൊതുസമൂഹവും സർക്കാരും ചെയ്യേണ്ടത്.