ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് നൽകുന്ന അപായ സൂചന
അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങളനുസരിച്ചാണ് പലപ്പോഴും എൻഐഎ പ്രവർത്തിക്കുകയും കേസുകളെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്യുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്ന നടപടികളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.


ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുവന്ന മനുഷ്യാവകാശപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമിയെ അറസ്റ്റ് ചെയ്ത എൻഐഎ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ എൽഗാർ പരിഷത്- ഭീമ കൊറേഗാവ് കേസിൽ സമർപ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്‍റെ മറപിടിച്ചാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയോധികനായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്.

വിവാദം സൃഷ്‌ടിച്ച ഭീമ കൊറേഗാവ് കേസിൽ പൂന പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തതിനുശേഷം എൻഐഎ സമർപ്പിച്ച ഈ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി ആക്‌ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരുമായ ഏഴു പേരെക്കൂടി ഫാ. സ്റ്റാൻ സ്വാമിക്കു പുറമെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങളനുസരിച്ചാണ് പലപ്പോഴും എൻഐഎ പ്രവർത്തിക്കുകയും കേസുകളെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്യുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്ന നടപടികളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.

ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ താൻ താമസിക്കുന്ന ബഗൈച കാന്പസിനു തീവ്ര ഇടതു സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും ജസ്യൂട്ട് മേൽനോട്ടത്തിൽ നടത്തുന്ന ഒരു സാമൂഹ്യ സ്ഥാപനമാണ് ബഗൈച എന്നും ഫാ. സ്റ്റാൻ സ്വാമി വിശദീകരിച്ചിരുന്നു. എന്നിട്ടും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്‍റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും അറസ്റ്റിനു മുന്പായി ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. സാധാരണ ജനങ്ങളുടെ പൗരാവകാശങ്ങൾക്കു വലിയ വിലയൊന്നും കല്പിക്കാത്ത ഇന്ത്യയിൽ അധികാരികൾക്ക് ഇഷ്‌ടമില്ലാത്തവരെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കുന്നതുമൊന്നും പുതുമയുള്ള കാര്യമല്ലല്ലോ.

ബഗൈച കാന്പസിൽനിന്നു വ്യാഴാഴ്ച അർധരാത്രിയാണ് ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. തനിക്ക് അസുഖങ്ങളുണ്ടെന്നും പകൽ ഓഫീസിലെത്തി അന്വേഷണവുമായി സഹകരിക്കാൻ സന്നദ്ധനാണെന്നും അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞിരുന്നു. അതൊന്നും പരിഗണിക്കാതെ വയോധികനായ ഒരാളെ അർധരാത്രി അറസ്റ്റ് ചെയ്യാൻ തക്കവിധം എന്ത് അസാധാരണ സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ വിശദീകരിച്ചിട്ടില്ല. ആളുകളെ കസ്റ്റഡിയിലെടുക്കുന്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് സുപ്രീംകോടതിതന്നെ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. അതൊന്നും പാലിക്കാതെ വൈരനിര്യാതനബുദ്ധി പ്രകടമാകുന്ന നടപടിയാണ് എൻഐഎയിൽ നിന്നുണ്ടായതെന്നു നിഷ്പക്ഷമതികളെല്ലാം പറയുന്നു.

ഭീമ കൊറേഗാവ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത് 2018-ലാണ്. മഹാരാഷ്‌ട്രയിലെ ദളിതർ അഭിമാനപൂർവം സ്മരിക്കുന്നതാണ് 1818-ലെ കൊറേഗാവ്‌യുദ്ധം.1818 ജനുവരി ഒന്നിന് മുഖ്യമായും മഹറുകൾ (തുകൽപ്പണിക്കാർ) ഉൾപ്പെടുന്ന ഒരു ബ്രിട്ടീഷ് സൈനിക യൂണിറ്റ് കൊറേഗാവിൽ നടന്ന യുദ്ധത്തിൽ തങ്ങളെക്കാൾ വളരെ ശക്തമായിരുന്ന പേഷ്വ ബാജിറാവു രണ്ടാമന്‍റെ മറാത്ത സൈന്യത്തെ തോല്പിച്ചു. ഇതിന്‍റെ ഒാർമയ്ക്കായി ബ്രിട്ടീഷുകാർ അവിടെ ഒരു സ്മാരകവും പണിതു. കൊറേഗാവ് യുദ്ധവിജയത്തിന്‍റെ 200-ാം വാർഷികം ആഘോഷിക്കാൻ 2018 ജനുവരി ഒന്നിന് അവിടെ ഒരുലക്ഷത്തോളം പേർ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചു. യോഗത്തിനു നേർക്ക് സാമൂഹ്യവിരുദ്ധർ കല്ലെറിയുകയും തുടർന്നുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടർന്നു രാജ്യത്തിന്‍റെ പലഭാഗങ്ങളിലും സാമുദായിക സംഘർഷമുണ്ടായി.

ഭീമ-കൊറേഗാവ് വാർഷിക സമ്മേളനത്തിനു മുന്പായി ദളിതർ എൽഗാർ പരിഷത്ത് എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കി പൂനയിൽ യോഗം ചേർന്നിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ച് മഹാരാഷ്‌ട്ര പോലീസ് റോണ വിൽസൺ, വരവരറാവു, അരുൺ ഫെരേര, സുധ ഭരദ്വാജ്, ഗൗതം നവാൽഷെ തുടങ്ങിയ ആക്‌ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു.

ആദിവാസികളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പോരാടുന്ന ഫാ. സ്റ്റാൻ സ്വാമി ദുർബല വിഭാഗങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്ന വൻകിട കോർപറേറ്റുകളുടെയും അവർക്കു സംരക്ഷണം നൽകുന്ന രാഷ്‌ട്രീയക്കാരുടെയും നോട്ടപ്പുള്ളിയാണു പണ്ടുമുതൽ. ജാർഖണ്ഡിലെ ആദിവാസികളിൽ അവകാശബോധമുണ്ടാക്കാനും അവർക്കു നീതി ലഭ്യമാക്കാനും മുന്നിട്ടിറങ്ങിയ അദ്ദേഹം 1996-ൽ യുറേനിയം കോർപറേഷൻ ഇന്ത്യ ലിമിറ്റഡിനെതിരേയുള്ള പ്രക്ഷോഭത്തിൽ സജീവമായുണ്ടായിരുന്നു. ബൊക്കാറോ, സന്താൾ പർഗാന, കോഡെർമ എന്നിവിടങ്ങളിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനായും അദ്ദേഹം നിലകൊണ്ടു. ചൂഷണത്തിനെതിരേ ദുർബല വിഭാഗങ്ങളിൽ അവബോധമുണ്ടാക്കുന്നതു ചൂഷകരുടെ കണ്ണിൽ കുറ്റമാണ്.

ആദിവാസികളും മറ്റും അവകാശങ്ങൾക്കായി രംഗത്തിറങ്ങിയാൽ അവരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ചു വേട്ടയാടുന്നതാണ് എളുപ്പം. തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി ശബ്‌ദമുയർത്തിയ ആയിരക്കണക്കിന് ആദിവാസി ചെറുപ്പക്കാർ മാവോയിസ്റ്റുകളായി മുദ്ര കുത്തപ്പെട്ടു ജയിലിലുണ്ടെന്ന് ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിനു മേലും മാവോയിസ്റ്റ് മുദ്ര ചാർത്തിയിരിക്കുകയാണ്. ചൂഷണങ്ങൾക്കു വിധേയരാകുന്നവർ എല്ലാം സഹിച്ച് മിണ്ടാതിരുന്നുകൊള്ളണമെന്നും ആരെങ്കിലും അവരിൽ അവകാശബോധം ഉണർത്തിയാൽ അവർ തീവ്രവാദികളായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെടും എന്നുമാണോ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് രാജ്യത്തിനു നൽകുന്ന സന്ദേശം?