Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മഹാകവിക്കു പ്രണാമം
പാർശ്വവത്കരിക്കപ്പെട്ടവർക്കും കഠിനാദ്ധ്വാനം
ചെയ്യുന്നവർക്കും ചൂഷണം നേരിടുന്നവർക്കും
ഒപ്പമായിരുന്നു എല്ലായിപ്പോഴും ആ കവിഹൃദയം
മനുഷ്യഹൃദയങ്ങളിലേക്ക് എത്തിനോക്കാത്ത സാഹിത്യം വെറും പടപ്പാട്ടുമാത്രമാണെന്ന് ഉദ്ഘോഷിച്ച മഹാകവിക്കു പ്രണാമം. മറ്റുള്ളവരുടെ വേദനയിലും കണ്ണുനീരിലും ഹൃദയം ചേര്‍ത്തുനിർത്തിയ മനുഷ്യസ്നേഹിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. "ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്ന് അദ്ദേഹം ലോകത്തെ ഓർമപ്പെടുത്തി. "ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി' എന്നു പാടിക്കൊണ്ട് ജീവനോടുള്ള കാരുണ്യത്തിന്റെ സന്ദേശം അദ്ദേഹം പ്രഘോഷിച്ചു. അവനവനോടുള്ള ആത്മാര്‍ഥതയാണ് ഏറ്റവും വലിയ സത്യമെന്നു തുറന്നുപറയാനുള്ള ആർജവം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ സങ്കടങ്ങളെയും അതിജീവിക്കുന്ന പ്രത്യാശയിൽ അടിയുറച്ചുനിന്നുകൊണ്ടാണ് "കാണായാതപ്പടി കണ്ണുനീരാകിലും ഞാനുയിര്‍കൊള്ളുന്നു വിശ്വാസശക്തിയാല്‍' എന്ന് അക്കിത്തം എഴുതിയത്.
സ്നേഹത്തിലുള്ള തന്റെ അചഞ്ചല വിശ്വാസത്തെ അണുവിട തള്ളിപ്പറയാത്ത കവിഹൃദയത്തിൽനിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം' എന്ന വരികളും പിറന്നത്. അർഥം അറിഞ്ഞോ അറിയാതെയോ ഇന്നും മലയാളികൾ ഇതേറ്റുചൊല്ലുന്നു. 1951ൽ രചിച്ച ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന തന്റെ വിഖ്യാതമായ കൃതിയിലാണ് അക്കിത്തം ഇങ്ങനെകുറിച്ചത്. തന്റെ അതുവരെയുള്ള രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പിന്റെ പ്രതിഫലനമായിരുന്നു "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'. "തോക്കിനും വാളിനും വേണ്ടി, ചെലവിട്ടോരമ്പുകൾ, ഉരുക്കി വാർത്തെടുക്കാവൂ ബലമുള്ള കലപ്പകൾ' എന്നും അദ്ദേഹം ദീർഘദർശനം ചെയ്തു. രക്തരൂഷിതവിപ്ലവത്തിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ അധികാരത്തിലേറുന്ന കാലത്തായിരുന്നു അക്രമത്തിന്റെ പിൻബലത്തിലെത്തുന്ന വിപ്ലവത്തിന് അല്പായുസാണെന്ന് കവി പ്രവചിച്ചത്. ലക്ഷ്യം മാത്രം നന്നായാൽ പോര മാർഗവും പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ തെളിമയാർന്ന ബോധ്യങ്ങൾക്കു ചേരുന്നതല്ല അതുവരെയുണ്ടായിരുന്ന കമ്യൂണിസ്റ്റ് സഹവർത്തിത്തം എന്നും ഇതിഹാസ രചനയിലൂടെ കവി പ്രഖ്യാപിച്ചു.
തന്നെ സ്വാധീനിച്ച സാമൂഹ്യ പരിഷ്കർത്താവായ വി.ടി. ഭട്ടതിരിപ്പാടിന്റെയും മഹാകവി ഇടശേരിയുടേയും ചിന്താധാരകളോടു ചേർന്നായിരുന്നു അക്കിത്തം സാഹിത്യത്തിലും രാഷ്ട്രീയ-സാസ്കാരിക മേഖലകളിലും വേരുറപ്പിച്ചത്. ‘കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ’ എന്നെഴുതിക്കൊണ്ട് കരുത്തും കാരുണ്യവും വിപ്ലവാത്മകതയും ജ്വലിപ്പിച്ച "ശക്തിയുടെ കവി'എന്നു പേരെടുത്ത ഇടശേരി ഗോവിന്ദൻ നായർ അക്കിത്തത്തെക്കുറിച്ചു പറഞ്ഞത് "ഇയാള്‍ക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയുന്നവര്‍ക്ക് കരയാനും കഴിയും'. എന്നാണ്. 93 വയസുവരെ സുരഭിലമായിരുന്ന തന്റെ ജീവിതത്തിൽ അക്കിത്തം അതു തെളിയിക്കുകയും ചെയ്തു.
വിവിധ സാഹിത്യ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അക്കിത്തം ജ്ഞാനപീഠമേറിയ ആറാമത്തെ മലയാള പ്രതിഭയായി. 2019ലെ ജ്ഞാനപീഠം പുരസ്കാരം കഴിഞ്ഞ മാസമാണ് അദ്ദേഹത്തിനു സമ്മാനിച്ചത്. ""പ്രേരണവരാതെ, കാശ് എന്ന ഉദ്ദേശ്യംവച്ച് കവിതയെഴുതുക വയ്യ. കഥയുടെയും കവിതയുടെയും കാതല്‍ ആനന്ദമാണ്. എഴുതുമ്പോള്‍ കവിക്കും വായിക്കുമ്പോള്‍ വായനക്കാരനും ആനന്ദമുണ്ടായാലേ പകര്‍ന്നുകൊടുക്കല്‍ സാധ്യമാകൂ'' എന്ന് തുറന്നുപറഞ്ഞ അക്കിത്തത്തെ തേടി ജ്ഞാനപീഠത്തിനു മുന്നോടിയായി നിരവധി പുരസ്കാരങ്ങളെത്തി. 1972ൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1973ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1974ൽ ഓടക്കുഴല്‍ അവാര്‍ഡും നേടിയാണ് അക്കിത്തം തന്റെ ജൈത്രയാത്രയ്ക്ക് വേഗംകൂട്ടിയത്. 2017ൽ രാജ്യം പദ്മശ്രീ നൽകിയും അദ്ദേഹത്തെ ആദരിച്ചു. ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായും എഡിറ്ററായും പ്രവർത്തിച്ച അക്കിത്തം കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ നാൽപ്പതിലധികം കൃതികളുടെ രചയിതാവുകൂടിയാണ്.
ആകാശവാണിയില്‍ "ഗാന്ധിമാര്‍ഗം' അവതരിപ്പിക്കാനുള്ള ചുമതല കിട്ടിയപ്പോൾ ഗാന്ധിസാഹിത്യം മുഴുവൻ വായിച്ച അക്കിത്തം ഗാന്ധിയൻ ദർശനങ്ങൾക്കു കാവ്യഭാഷ ചമച്ചിട്ടുണ്ട്. “എവിടെപ്പോയി ഗാന്ധി മഹാത്മാ- വെവിടെപ്പോയി നേതാജി ? എവിടെപ്പോയി ജയപ്രകാശജി- യെവിടെപ്പോയി വിനോബാജി. പോയി ലോഹ്യകളെവിടേയ്ക്കെമ്മെന് റോയികള്, ദീനദയാലുക്കള് ?” എന്നു വിലപിച്ചുകൊണ്ടാണ് സോഷ്യലിസം പൂവണിയാത്തതിന്റെ വേദന അദ്ദേഹം പങ്കുവച്ചത്.
ആദ്യകാലകൃതികളില്‍ പലതും സ്വന്തം സമുദായത്തിലെ തിന്മകള്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കും കഠിനാധ്വാനം ചെയ്യുന്നവർക്കും ചൂഷണം നേരിടുന്നവർക്കുമൊപ്പമായിരുന്നു എല്ലായിപ്പോഴും കവിയുടെ തൂലിക. ‘കുതിര്‍ന്ന മണ്ണ്’ എന്ന കവിതയില്‍ ദളിത് ജീവിതത്തിന്റെ ദുരിതപർവമാണ് അക്കിത്തം അനാവരണം ചെയ്തത്. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ എന്നിവ ഇംഗ്ലീഷിലും ഹിന്ദിയിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളുടെ ഫ്രഞ്ച് വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജ്ഞാനപീഠം വൈകിയതിനു പിന്നിൽ പലരും പല നിഗമനങ്ങളും നിരത്തിയപ്പോഴും അവാർഡുകൾക്കും അംഗീകാരങ്ങൾക്കും പിന്നാലെ പായുന്നവരുടെ മനോഭാവമാണ് അത്തരം ചിന്തകൾക്കു പിന്നിലെല്ലാമെന്ന മട്ടിൽ സ്വച്ഛന്ദമായിരുന്നു കവിഹൃദയം. തന്നെക്കുറിച്ചല്ല സഹജീവികളെക്കുറിച്ചാണ് അവസാന ശ്വാസംവരെ അദ്ദേഹം ചിന്തിച്ചത്. കേരളക്കരയെ അഭിമാനത്തിന്റെ ജ്ഞാനപീഠത്തിൽ ചിരപ്രതിഷ്ഠ നടത്തി വിടവാങ്ങിയ മഹാകവിക്ക് ലോകമലയാളികളോടൊപ്പം ഞങ്ങളുടെയും ആദരാഞ്ജലി.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top