സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്പോൾ കർഷകർക്കുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി കേന്ദ്രസർക്കാർ വിപുലമായ പ്രചാരണങ്ങൾ നടത്തിയിട്ടും കർഷകർ അതു വിശ്വസിക്കാൻ തയാറാകാത്തത് അവ നടപ്പാക്കിയാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി അവർക്കു വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ്. കർഷകസമരം രമ്യമായി പരിഹരിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കാൻ സർക്കാർ ആത്മാർഥത കാട്ടണം.


വിവാദമായ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി നടപടി ഈ രാജ്യത്തെ സാധാരണക്കാരന്‍റെ അവസാനത്തെ അഭയമാണു കോടതികൾ എന്ന വിശ്വാസത്തെ വീണ്ടും ബലപ്പെടുത്തിയിരിക്കുകയാണ്. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു രണ്ടു മാസത്തോളമായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ പ്രധാന ആവശ്യങ്ങളോടു മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാർ കോടതി നിർദേശത്തിന്‍റെ ചൈതന്യം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയാറായാൽ അതു രാജ്യത്തിനു ഗുണംചെയ്യും.

ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കുന്നതു നാണക്കേടായി ഒരു ജനകീയ സർക്കാരും കരുതേണ്ടതില്ല. കർഷകസമരം കേന്ദ്രസർക്കാർ കൈകാര്യംചെയ്ത രീതിയിൽ അതൃപ്തി അറിയിച്ച സുപ്രീംകോടതി കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു സർക്കാർ മാറ്റിവച്ചില്ലെങ്കിൽ തങ്ങളതു ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. കാർഷിക നിയമങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധസമിതി വേണമെന്ന കോടതിയുടെ നിർദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കർഷകസമരം രമ്യമായി പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം നടപ്പാക്കാൻ സർക്കാർ ആത്മാർഥത കാട്ടണം.

സമരം ചെയ്യുന്ന കർഷകരുമായി സർക്കാർ എട്ടുവട്ടം ചർച്ച നടത്തിയെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്‍റെ പിടിവാശിയിൽ ചർച്ചയെല്ലാം പൊളിയുകയായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകരും ഉറച്ചുനിന്നു. ഒന്നുകിൽ മരണം, അല്ലെങ്കിൽ വിജയം എന്നെഴുതിയ കടലാസ് ചർച്ചയ്ക്കിടെ ഉയർത്തിക്കാണിക്കാൻവരെ കർഷകർ തയാറായി. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതിയെ സമീപിക്കാൻ കർഷകരോടു പറഞ്ഞ സർക്കാർ പ്രതിനിധികൾ, കാർഷിക നിയമങ്ങൾ നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചാൽ പിൻവലിയുമെന്നും വ്യക്തമാക്കുകയുണ്ടായി.

വേണമെങ്കിൽ കോടതിയിൽ പോയി കാര്യം നേടിക്കോളൂ എന്നുള്ള ധിക്കാരപരമായ സമീപനമാണിതിൽ നിഴലിച്ചത്. കോടതി വ്യവഹാരത്തിൽ, സാധാരണക്കാരായ കർഷകരേക്കാൾ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്താൻ തങ്ങൾക്കു കഴിയുമെന്നു സർക്കാർ കരുതുന്നതുകൊണ്ടാകുമിത്. ഏതായാലും കർഷകരോട് അനുഭാവം കാട്ടുന്ന സമീപനമാണ് ഇന്നലെ സുപ്രീംകോടതിയിൽനിന്നുണ്ടായത് എന്നതു പ്രതീക്ഷയേകുന്നു. ഇതിനോടു ക്രിയാത്മകമായി പ്രതികരിച്ച് കർഷകസമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാകണം.

പഞ്ചാബിലും ഹരിയായിലുംനിന്നുള്ള കുറേ കർഷകർ മാത്രമാണു ഡൽഹിയിൽ സമരം നടത്തുന്നതെന്നു പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നുണ്ട്. എന്നാൽ, കർഷകസമരത്തിനു രാജ്യത്തെല്ലായിടത്തും പിന്തുണ കൂടിവരികയാണ് എന്നതാണു വസ്തുത. സർക്കാരിന്‍റെ സമ്മർദങ്ങളോ പ്രലോഭനങ്ങളോ ഭീഷണികളോ ഒന്നും കർഷകരെ പിന്തിരിപ്പിച്ചില്ല. സമരം തങ്ങൾക്കു രാഷ്‌ട്രീയമായ ബലക്ഷയമുണ്ടാക്കിയതായി ഭരണകക്ഷി തിരിച്ചറിയുന്നുണ്ട്. എൻഡിഎ ഘടകകക്ഷികളായിരുന്ന പഞ്ചാബിലെ ശിരോമണി അകാലിദളും രാജസ്ഥാനിലെ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാർട്ടിയും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയി.

ഉത്തരേന്ത്യയിൽ മുന്പുനടന്ന കർഷകസമരങ്ങൾ പിന്നീട് അവിടത്തെ രാഷ്‌ട്രീയഗതികളിലും സ്വാധീനം ചെലുത്തിയെന്നതു ചരിത്രമാണ്. ഇതൊന്നും അറിയാത്തവരല്ലല്ലോ മുതിർന്ന ബിജെപി നേതാക്കളും. എന്നിട്ടും കർഷകരുടെ ആവശ്യങ്ങളോട് കേന്ദ്രസർക്കാർ മുഖംതിരിഞ്ഞുനിൽക്കുന്നതിന്‍റെ അർഥം അവർക്കു മറ്റാരോടോ കൂടുതൽ ആഭിമുഖ്യം ഉണ്ടെന്നാണ്. ഇവിടെയാണു കാർഷികരംഗം കൈയടക്കാൻ വരുന്ന വൻകിട കോർപറേറ്റുകളെ സഹായിക്കുന്നതിനാണു വിവാദ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് എന്ന വ്യാഖ്യാനത്തിനു വിശ്വാസ്യത കൈവരുന്നത്.

പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്പോൾ കർഷകർക്കുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി കേന്ദ്രസർക്കാർ വിപുലമായ പ്രചാരണങ്ങൾ നടത്തിയിട്ടും കർഷകർ അതു വിശ്വസിക്കാൻ തയാറാകാത്തത് അവ നടപ്പാക്കിയാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി അവർക്കു വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ്. ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും കൂട്ടുകയായിരിക്കണം ഏതു കാർഷിക പരിഷ്കരണ നടപടികളുടെയും ലക്ഷ്യം. കർഷകരുടെ ആവലാതികൾ ക്ഷമയോടെ കേൾക്കുകയും അവരുടെ സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യേണ്ടതു സർക്കാരിന്‍റെ കടമയാണ്. ഇടനിലക്കാരിൽനിന്നു കർഷകരെ മോചിപ്പിക്കുകയാണു പുതിയ കാർഷിക നിയമങ്ങളുടെ ലക്ഷ്യമെന്നു സർക്കാർ പറയുന്നു. അതേസമയം, ഇപ്പോഴത്തെ ഇടനിലക്കാരേക്കാൾ കൂടുതൽ ശക്തരായ കോർപറേറ്റുകളുടെ ചൂഷണമാണ് ഉണ്ടാകാൻ പോകുന്നതെന്നു കർഷകർ ഭയക്കുന്നു.

കാർഷികോത്പന്ന വ്യാപാര- വാണിജ്യ നിയമം- 2000, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം- 2000, അവശ്യസാധന നിയമഭേദഗതി-2000 എന്നീ നിയമങ്ങൾ പാർലമെന്‍റിൽ വേണ്ടവിധത്തിൽ ചർച്ചചെയ്യാതെ തിടുക്കത്തിൽ പാസാക്കിയവയാണ്. കരാർകൃഷി വന്നാലും കർഷകർക്കു ഭൂമിയിലുള്ള അവകാശം ഉറപ്പാക്കും, മണ്ഡി സന്പ്രദായത്തിലും കാർഷികോത്പന്ന വിപണന സമിതി (എപിഎംഡി) നിയമത്തിലും ഭേദഗതികൾ വരുത്തും, മണ്ഡിയിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, ഉത്പന്നങ്ങൾ വാങ്ങുന്ന സ്വകാര്യ ഏജൻസികളും കർഷകരും തമ്മിൽ പ്രശ്നമുണ്ടായാൽ സിവിൽ കോടതിയെ സമീപിക്കാൻ വ്യവസ്ഥയുണ്ടാക്കും തുടങ്ങിയ ഭേദഗതികൾ മുന്പൊരു ചർച്ചയിൽ സർക്കാർ മുന്പോട്ടുവച്ചിരുന്നു. എന്നാൽ, വലിയ ചരടുകളുള്ള നിയമങ്ങൾ പിൻവലിക്കാതെയുള്ള നീക്കുപോക്കുകൾകൊണ്ടു പ്രയോജനമില്ല എന്ന നിലപാടിലാണു കർഷകർ. സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന ക്രിയാത്മക സമീപനം സർക്കാരിനു വഴികാട്ടിയാവട്ടെ.