Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
പകർച്ചവ്യാധികൾ ഓരോന്നായി കടന്നുവരുന്ന ഇന്നത്തെ കാലത്ത് മാലിന്യ സംസ്കരണത്തിൽ വരുത്തുന്ന പിഴവുകൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകകൂടിയാണ് എന്ന കാര്യം ആരും മറക്കാതിരിക്കട്ടെ.
ദൈ വത്തിന്റെ സ്വന്തം നാട് എന്നു കേരളത്തെ അഭിമാനത്തോടെ വിളിക്കുകയും അതിലല്പം അഹങ്കരിക്കുകയും ചെയ്യുന്ന കേരളീയർ നാടിന്റെ ഭംഗിയും നന്മയും നിലനിർത്താൻവേണ്ട പ്രവൃത്തികളാണോ തങ്ങൾ ചെയ്യുന്നതെന്ന് ആലോചിക്കാറുണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കിൽപ്പിന്നെ സംസ്ഥാനത്തെ മാലിന്യക്കൂന്പാരമാക്കാൻ ഇടയാക്കുംവിധം സ്വന്തം വീടുകളിലെ മാലിന്യങ്ങളെല്ലാം അവർ പൊതുനിരത്തുകളിലേക്കും തോടുകളിലേക്കും പുഴകളിലേക്കും കാടുകളിലേക്കുമെല്ലാം വലിച്ചെറിയുമോ? കോവിഡ് കാലത്തിനുമുന്പ്, മാലിന്യനിർമാർജനത്തെപ്പറ്റിയും മാലിന്യ സംസ്കരണരീതികളെപ്പറ്റിയും ബോധവത്കരണവും അവബോധവും നാട്ടിലുണ്ടായ കാലത്ത് പൊതുഇടങ്ങളിലേക്കു മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത കുറഞ്ഞിരുന്നു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ പൊതുസമൂഹം ഒട്ടൊക്കെ ജാഗ്രതയും പുലർത്തിയിരുന്നു. എന്നാലിപ്പോൾ പൊതുനിരത്തുകളിലും ജലസ്രോതസുകളിലുമെല്ലാം മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിന്റെ വാർത്തകൾ വർധിച്ചുവരികയാണ്. മലയാളിയുടെ യഥാർഥ സംസ്കാരമല്ലേ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്?
സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറന്പിലേക്കോ പൊതുനിരത്തിലേക്കോ തള്ളുന്നതാണു മലയാളിയുടെ പൊതുവേയുള്ള ശുചിത്വസംസ്കാരം. ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞു പൊതുസ്ഥലം എത്ര വൃത്തികേടായി കിടന്നാലും ആർക്കും പ്രശ്നമല്ല. പൊതുനിരത്തിൽ തുപ്പുന്നതും വിസർജനം നടത്തുന്നതുമൊന്നും ആരുമൊരു കുറ്റമായി കാണുന്നില്ല. ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യങ്ങൾ പുഴകളിലും പാതയോരങ്ങളിലും കൊണ്ടുതള്ളാൻ ഒരു മനഃസാക്ഷിക്കുത്തുമില്ല. സാക്ഷരതയിലും ജീവിതനിലവാരത്തിലുമൊക്കെ വികസിത രാജ്യങ്ങൾക്കൊപ്പമാണ് എന്നവകാശപ്പെടുന്ന മലയാളിയുടെ ശുചിത്വബോധവും മാലിന്യ സംസ്കരണ അവബോധവും വളരെ പിന്നിലാണ് എന്നതാണു സങ്കടകരമായ കാര്യം.
സ്വാർഥചിന്തകളാണ് എല്ലാവരെയും നയിക്കുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ കടമയാണെന്ന മട്ടിൽ പെരുമാറുകയും അധികൃതരെ കുറ്റപ്പെടുത്തുകയും ചെയ്യും. കോവിഡ് കാലത്തെ അനിവാര്യതയായി മാറിയ മാസ്ക് പോലുള്ള വസ്തുക്കളും ഉപയോഗിച്ചശേഷം വഴിയരികിലേക്കു വലിച്ചെറിയുന്നവർ ധാരാളം. ഉപയോഗിച്ച മാസ്ക്കുകൾ രോഗവാഹികളാണെന്നും അവ കത്തിച്ചുകളയേണ്ടതാണെന്നുമുള്ള സാമാന്യബോധംപോലും മറന്നാണ് ഇവ മറ്റു മാലിന്യങ്ങളുടെകൂടെ പൊതു ഇടങ്ങളിലേക്കു തള്ളുന്നത്. എവിടെപ്പോയിമറഞ്ഞു നമ്മുടെ സാമൂഹ്യബോധം?
ജൈവ മാലിന്യങ്ങളും അജൈവമാലിന്യങ്ങളും തരംതിരിച്ചു ശേഖരിക്കാനുള്ള സംവിധാനം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ വിജയിക്കണമെങ്കിൽ പൊതുജനങ്ങളും ആത്മാർഥമായി സഹകരിക്കണം. പ്ലാസ്റ്റിക് പോലുള്ള അജൈവമാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും വഴിവക്കുകളിൽ കൂട്ടിയിടുന്നത് ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾപോലും സൃഷ്ടിക്കുന്നുണ്ട്. പ്ലാസ്റ്റിക് സംസ്കരിച്ചു പുനരുപയോഗിക്കുന്നതിനുള്ള പല മാർഗങ്ങളുമുണ്ടെങ്കിലും അത് അവലംബിക്കുന്നതായി കാണുന്നില്ല. ആരുമിതിൽ ഉത്കണ്ഠാകുലരാണെന്നും തോന്നുന്നില്ല. ഇവിടെ നടക്കുന്നതു രാഷ്ട്രീയ ചർച്ചകൾ മാത്രമാണ്. മാലിന്യസംസ്കരണ സംബന്ധമായ ആവശ്യങ്ങൾ ഭാവിയിൽ കൂടുതലായി വരും. അതിനുവേണ്ട പ്രായോഗിക മാർഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നമ്മുടെ സർവകലാശാലകളിലോ മറ്റു ഗവേഷണ സ്ഥാപനങ്ങളിലോ നടക്കുന്നതായി അറിവില്ല.
നാടിനെ പുരോഗതിയിലേക്കു നയിക്കാൻ പ്രയോജനപ്പെടുന്ന ഇത്തരം വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്പോൾ കേരളത്തിന് എങ്ങനെ ലോകനിലവാരം അവകാശപ്പെടാൻ കഴിയും? ഇന്ത്യയിലെ ഏറ്റവും മികച്ച മാലിന്യമുക്ത നഗരമായി തെരഞ്ഞെടുക്കപ്പെട്ട മധ്യപ്രദേശിലെ ഇൻഡോർ എങ്ങനെയാണ് ആ നേട്ടം കൈവരിച്ചതെന്നു പഠിക്കാൻ ഇവിടത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറായാൽ അതിൽനിന്നു നമുക്കു പലതും ഉൾക്കൊള്ളാൻ കഴിയും.
ഉത്തരേന്ത്യയിൽ വിളവെടുപ്പു കഴിയുന്പോൾ വൈക്കോലും മറ്റും കത്തിക്കുന്നത് വലിയ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നുണ്ട്. പുകനിറഞ്ഞു സൂര്യനെപ്പോലും കാണാനാകാത്തവിധത്തിൽ അന്തരീക്ഷം അപ്പോൾ മലിനമാകും. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം അന്തരീക്ഷ മലിനീകരണം ഉണ്ടാകാറില്ല. അവിടെ വിളവെടുപ്പ് കഴിയുന്ന ദിവസംതന്നെ അവശിഷ്ടങ്ങൾ വേർതിരിച്ചു പുനരുപയോഗിക്കാനോ നശിപ്പിക്കാനോ സംവിധാനമുണ്ട്. വേണമെന്നുവച്ചാൽ ഇത്തരം സംവിധാനങ്ങൾ ഇന്ത്യയിലും നടപ്പാക്കാവുന്നതേയുള്ളു. ഭരണാധികാരികൾക്ക് ഇച്ഛാശക്തിയും പൊതുജനങ്ങൾക്കു സഹകരണ മനോഭാവവും ഉണ്ടാകണമെന്നു മാത്രം. ഭാവിയിലെ ആവശ്യങ്ങളും കണ്ടറിഞ്ഞ് മാലിന്യസംസ്കരണത്തിനുള്ള പദ്ധതികളും പരിപാടികളും സർക്കാർ ആസൂത്രണംചെയ്യണം.
മാലിന്യങ്ങൾ സംസ്കരിക്കാൻ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ബോധവത്കരണം നടത്തുകയും ചെയ്താൽ പൊതുജനങ്ങളും അവയോടു സഹകരിക്കും. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കു മാലിന്യങ്ങൾ വീടുകളിൽതന്നെ സംസ്കരിക്കാനുള്ള സൗകര്യം കിട്ടിയെന്നു വരില്ല. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന ഭൂരിഭാഗംപേർക്കും തങ്ങളുടെ വീടിനോടു ചേർന്നു മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താൻ കഴിയും. പകർച്ചവ്യാധികൾ ഓരോന്നായി കടന്നുവരുന്ന ഇന്നത്തെ കാലത്ത് മാലിന്യ സംസ്കരണത്തിൽ വരുത്തുന്ന പിഴവുകൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകകൂടെയാണ് എന്ന കാര്യം ആരും മറക്കാതിരിക്കട്ടെ.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top