Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
ദേശീയതയെപ്പറ്റിയും ദേശീയ ഐക്യത്തെപ്പറ്റിയും എപ്പോഴും ഉരുവിടാറുള്ള കേന്ദ്രസർക്കാർ ഭരിക്കുന്ന കക്ഷിതന്നെയാണു കർണാടകയിലും ഭരണം നടത്തുന്നത്. എന്നിട്ടും, ദേശീയനയത്തിനു നിരക്കാത്ത കർണാടക സർക്കാരിന്റെ നിലപാടിനുനേരേ കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നതു ഖേദകരമാണ്.
കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്നതു ചൂണ്ടിക്കാട്ടി, കേരളത്തിൽനിന്നു കർണാടകയിലെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ നടപടി അതിരുകടന്നതും നിർഭാഗ്യകരവുമായി. കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള കോവിഡ് പ്രോട്ടോകോളിന്റെ മാത്രമല്ല, അന്തർ സംസ്ഥാന ബന്ധങ്ങളിൽ പാലിക്കേണ്ട മര്യാദകളുടെയും ലംഘനമാണിത്.
വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നു നിയന്ത്രണത്തിൽ ചില ഇളവുകൾക്കു കർണാടക തയാറാകുമെന്നു സൂചന ലഭിച്ചെങ്കിലും അവർ തീരുമാനം മാറ്റിയിട്ടില്ല. കേരളത്തിന്റെ വടക്കൻ ജില്ലകളായ കാസർഗോട്ടും കണ്ണൂരിലും വയനാട്ടിലുമുള്ളവർക്കാണു കർണാടകയുടെ കടുംപിടിത്തംമൂലം ഏറെ ബുദ്ധിമുട്ട്. ഈ ജില്ലകളിൽനിന്നു ദൈനംദിന ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമൊക്കെയായി മംഗളൂരുവിലും മൈസൂരുവിലുമൊക്കെ പോയിവരുന്നവർ നിരവധിയാണ്. ഇങ്ങോട്ട് ആരും വരേണ്ട എന്നു പറയുന്നതിനു തുല്യമാണ് അവിടേക്ക് അത്യാവശ്യയാത്രയ്ക്കുപോലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നു നിബന്ധന വയ്ക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനു കർക്കശ നടപടികൾ വേണ്ടതുതന്നെ. പക്ഷേ ഇത്രയ്ക്കുവേണോ എന്നതാണു ചോദ്യം.
കോവിഡിനെ നിയന്ത്രിക്കുന്നതിൽ ആദ്യഘട്ടത്തിൽ വലിയ വിജയംനേടി രാജ്യത്തിനുതന്നെ മാതൃകയായ കേരളം പിന്നീട് ഇക്കാര്യത്തിൽ അല്പം പിന്നാക്കംപോയി എന്നതു വാസ്തവമാണ്. കഴിഞ്ഞവർഷം രാജ്യത്തു കോവിഡ് വ്യാപനം തുടങ്ങിയ അവസരത്തിലും കർണാടക നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിൽനിന്നുള്ള വഴികൾ മണ്ണിട്ടും ബാരിക്കേഡുകൾ സ്ഥാപിച്ചും കൊട്ടിയടച്ച് ഇവിടെനിന്ന് അങ്ങോട്ടുള്ള പ്രവേശനം തടഞ്ഞതാണ്. പ്രകോപനപരമായ ഈ നടപടിയോടും വളരെ പക്വതയോടെയും സംയമനത്തോടെയുമാണു കേരളം പ്രതികരിച്ചത്. അന്നു വഴികൾ തുറന്നുകിട്ടാൻ സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, പിന്നീട് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലുമൊക്കെ കർണാടക കേരളത്തെക്കാൾ ബഹുദൂരം മുന്നിൽപ്പോയി. കേരളീയർ വരുന്നതുകൊണ്ടല്ല കർണാടകയിൽ കോവിഡ് വ്യാപിച്ചതെന്നു തെളിഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ കേരളത്തെക്കാൾ മെച്ചപ്പെട്ട നില കൈവരിച്ചപ്പോൾ കർണാടക വീണ്ടും കടുത്ത നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്.
കർണാടകയിലെ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് കേരളത്തിൽനിന്നു വരുന്നവർക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ആർടിപിസിആർ ടെസ്റ്റ് 72 മണിക്കൂറിനുള്ളിൽ നടത്തിയതിന്റെ സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റ് കർണാടകയിലെ പരിശോധനാകേന്ദ്രങ്ങളിൽ കാണിച്ചു സാക്ഷ്യപ്പെടുത്തണം. ബംഗളൂരുവും മൈസൂരുവും മംഗളൂരുവുംപോലുള്ള കർണാടക നഗരങ്ങളിൽ പതിനായിരക്കണക്കിനു മലയാളികൾ പഠിക്കുകയും ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട്. അവർ നാട്ടിൽ വന്നു മടങ്ങുന്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞാൽ മനസിലാക്കാം. എന്നാൽ, ചികിത്സയും ബിസിനസുംപോലുള്ള ആവശ്യങ്ങൾക്കു ദിവസേന കർണാടകത്തിൽ പോകുന്പോഴെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു നിർബന്ധിക്കുന്നതു നല്ല സമീപനമല്ല. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആർടിപിസിആർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുക സാമാന്യം നല്ല ചെലവുള്ള കാര്യമാണ്. സമയനഷ്ടം വേറെ. കോവിഡ് വ്യാപനം തടയേണ്ടതുതന്നെ. എന്നാൽ, കുറേക്കൂടി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളാൻ കർണാടക തയാറാകണം.
ഇന്ത്യൻ യൂണിയനിൽപ്പെട്ട സംസ്ഥാനങ്ങളാണു കേരളവും കർണാടകയും. രാജ്യത്തെ നിയമങ്ങൾ ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്. കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച ദേശീയ നയത്തിനു വിരുദ്ധമായ നിലപാട് കൈക്കൊള്ളാൻ കർണാടകയ്ക്ക് അവകാശമില്ല. ദേശീയതയെപ്പറ്റിയും ദേശീയ ഐക്യത്തെപ്പറ്റിയും എപ്പോഴും ഉരുവിടാറുള്ള കേന്ദ്രസർക്കാർ ഭരിക്കുന്ന കക്ഷിതന്നെയാണു കർണാടകയിലും ഭരണം നടത്തുന്നത്. എന്നിട്ടും, ദേശീയനയത്തിനു നിരക്കാത്ത കർണാടക സർക്കാരിന്റെ നിലപാടിനുനേരേ കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നതു ഖേദകരമാണ്. പ്രശ്നം കർണാടകയുമായി ചർച്ചചെയ്തു പരിഹാരമുണ്ടാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. കേരളത്തിലും കോവിഡ് വ്യാപനം കുറയുകയാണെന്നു ബോധ്യപ്പെടുത്താൻ കഴിയണം. അന്തർ സംസ്ഥാന മര്യാദകൾ പാലിക്കുന്നതിനു കർണാടകയെ ഉപദേശിക്കാൻ കേന്ദ്രസർക്കാരും തയാറാകണം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top