Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
മനസു തുറന്നു സംസാരിച്ചാൽ തീരാവുന്ന നിസാര അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളുംപോലും നിയമത്തിന്റെ നൂലിഴകൾ കീറി പരിശോധിക്കപ്പെടുന്ന സമീപനമുണ്ടാവുകയും തർക്കങ്ങൾ വ്യവഹാരങ്ങളായി കോടതികളിലേക്കു നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സമൂഹഭദ്രത ഉറപ്പാക്കുന്നതിൽ കുടുംബക്കോടതികൾക്കു വലിയ പങ്കു വഹിക്കാനുണ്ട്.
സംസ്ഥാനത്തെ കുടുംബക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ജൂൺ ഒന്നിനകം ഇവ നടപ്പാക്കണമെന്നും ഡിസംബർ 31-നുമുന്പ് നടപടി റിപ്പോർട്ട് രജിസ്ട്രാർക്കു നൽകണമെന്നുമാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കോടതിവ്യവഹാരങ്ങൾ നീണ്ടുപോകുന്നതുമൂലം നീതിനിർവഹണം വൈകുന്നതു കേരളത്തിൽ മാത്രമല്ല രാജ്യത്തുതന്നെയും ഇന്നൊരു പതിവുരീതിയായി മാറുകയാണ്. നീതി വൈകുന്നതു പലപ്പോഴും നീതിനിഷേധത്തിനു തുല്യമാണെന്ന് അറിയാത്തവരില്ല. എന്നിട്ടും കോടതിനടപടികൾ അനന്തമായി നീളുന്നു. നീതി കിട്ടുന്നതു വൈകുന്നു എന്നതു മാത്രമല്ല പ്രശ്നം. കേസുകൾ നീണ്ടുപോകുന്നതു വ്യവഹാരങ്ങളിലേർപ്പെടുന്നവർക്കു കൂടുതൽ കാലം മാനസിക സംഘർഷങ്ങൾക്കും കൂടുതൽ ചെലവുകൾക്കും ഇടയാക്കുന്നുണ്ട്. അതുകൊണ്ടു കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാനുള്ള ഹൈക്കോടതിയുടെ നടപടി ഏതുനിലയ്ക്കും സ്വാഗതാർഹമാണ്.
സംസ്ഥാനത്തെ 28 കുടുംബക്കോടതികളിലായി 1.04 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് എന്നതാണ് ഇവിടെ കൂടുതൽ ഗൗരവമായ പരിഗണന അർഹിക്കുന്ന ഒരു കാര്യം. കുടുംബത്തിലെ തർക്കങ്ങളും ദന്പതികൾ തമ്മിലുള്ള പ്രശ്നങ്ങളും സംബന്ധിച്ച പരാതികളും വിവാഹമോചന കേസുകളുമാണ് കുടുംബക്കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ കുടുംബക്കോടതികളിൽ ഒരു ലക്ഷത്തിലധികം കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട് എന്നതു വിരൽചൂണ്ടുന്നത് ഇവിടത്തെ കുടുംബബന്ധങ്ങളിൽ സംഭവിച്ച ശൈഥില്യത്തിലേക്കും ദാന്പത്യത്തകർച്ചയിലേക്കുംതന്നെയാണ്. കുടുംബത്തിന്റെ പവിത്രത ആദരിക്കുകയും കുടുംബബന്ധങ്ങളുടെ ഭദ്രതയിൽ അഭിമാനംകൊള്ളുകയും ചെയ്തിരുന്ന നാട്ടിലാണ് ഇതു സംഭവിച്ചിരിക്കുന്നത്. കുടുംബക്കോടതിയിൽ വന്നിട്ടുള്ള കേസുകൾ ഇത്രയധികമാണെങ്കിൽ കേസിനൊന്നും പോകാതെ നീറിപ്പുകയുന്ന കുടുംബങ്ങളുടെ എണ്ണം ഇതിനേക്കാളൊക്കെ എത്രയധികമായിരിക്കും? സമൂഹഭദ്രത ആഗ്രഹിക്കുന്നവരെ ഭീതിപ്പെടുത്തുന്ന ചിത്രമാണ് ഇതിലൂടെ തെളിയുന്നത്. ലോകനിലവാരത്തിലുള്ള സാമൂഹിക വികസന സൂചികകൾ ആർജിക്കാൻ കഴിഞ്ഞ കേരള മോഡൽ വികസനത്തിന്റെ പേരിൽ സംസ്ഥാനം ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ളതാണ്. സാക്ഷരതയിലും സ്ത്രീവിദ്യാഭ്യാസത്തിലുമൊക്കെ ഇന്ത്യയിൽ മുമ്പന്തിയിലാണു നമ്മൾ. എന്നാലിന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹത്തർക്ക കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നായും കേരളം മാറിയിരിക്കുന്നു. ഇത് അഭിമാനകരമായ ഒരു ഒന്നാംസ്ഥാനമാണോ?
മുന്‍പു കുടുംബങ്ങളിലെ തർക്കങ്ങൾ ബന്ധുക്കളും അടുപ്പക്കാരുമൊക്കെ ചേർന്നു പരിഹരിച്ചിരുന്നു. എന്നാൽ, ഇന്ന് അതല്ല സ്ഥിതിയെന്നു ഹൈക്കോടതിതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിസാരപ്രശ്നങ്ങൾപോലും ഊതിപ്പെരുപ്പിച്ചു കേസിലും വിവാഹമോചനത്തിലുമൊക്കെ എത്തിക്കുന്ന പ്രവണത കൂടിവരികയാണ്. പൊരുത്തക്കേടുകളുമായി രമ്യപ്പെടാനുള്ള സഹിഷ്ണുത തീരെ കുറവ്. വിട്ടുവീഴ്ചാമനോഭാവം ഇല്ലാതാകുന്നു. കുടുംബത്തിൽ അവഗണനയും ദ്രോഹവും സഹിച്ച് ഒതുങ്ങിക്കൂടാൻ ഇന്ന് ആരും തയാറല്ല. കൂടിയ വിദ്യാഭ്യാസവും ഉയർന്ന സ്വാതന്ത്ര്യചിന്തകളും മെച്ചപ്പെട്ട സാന്പത്തിക സ്വാതന്ത്ര്യവും എല്ലാവരുടെയും അഹംബോധത്തെ ജ്വലിപ്പിക്കുന്നു. വലിയ പ്രതീക്ഷകളോടെ വിവാഹിതരാകുന്ന നവദന്പതികൾപോലും കലഹിച്ചുപിരിയുന്ന സംഭവങ്ങൾ കൂടിവരികയാണ്. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള കുടുംബക്കോടതികൾതന്നെ വിവാഹമോചനങ്ങൾ പെരുകാൻ സഹായിക്കുന്നില്ലേ എന്ന സംശയം പല സാമൂഹ്യശാസ്ത്രജ്ഞരും പ്രകടിപ്പിക്കുന്നുണ്ട്. കുടുംബപ്രശ്നങ്ങൾക്കു വ്യവഹാരങ്ങളിലൂടെ പരിഹാരം തേടാനുള്ള സാധ്യതകൾ യഥേഷ്ടം ലഭ്യമാകുന്പോൾ അത്തരം സംവിധാനങ്ങൾ ദുരുപയോഗിക്കുന്നതിനു പലർക്കും പ്രേരണയുണ്ടാകുന്നു.
കുടുംബങ്ങൾ തകരുന്പോൾ അതേറ്റവും ബാധിക്കുന്നതു കുട്ടികളെയാണ്. മാതാപിതാക്കളിൽ ആരെങ്കിലും ഒരാളുടെ സംരക്ഷണം നഷ്ടപ്പെടുന്നതോടെ അവരുടെ സന്തോഷവും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഇല്ലാതാകുന്നു. അരക്ഷിതബോധവും നിരാശയും അങ്ങനെയുള്ള കുട്ടികളെ പിടികൂടും. ഇതു പലരുടെയും ഭാവിജീവിതത്തെത്തന്നെ ബാധിക്കുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന ഉയർന്ന വിദ്യാഭ്യാസയോഗ്യതകളുള്ള ദന്പതിമാരാണ് ഇന്നു വിവാഹമോചനം തേടുന്നവരിൽ ഭൂരിഭാഗവും എന്നതാണു വിചിത്രം. എല്ലാവരും മറ്റുള്ളവരെയും സാഹചര്യങ്ങളെയും പഴിച്ചു സ്വയം കുറ്റവിമുക്തരാകുന്നു. കുടുംബബന്ധങ്ങളുടെ നഷ്ടപ്പെട്ട ഇഴയടുപ്പവും ഊഷ്മളതയും വീണ്ടെടുക്കാൻ ലോക്ക്ഡൗൺ കാലത്തെ വീട്ടിൽ അടച്ചിരുപ്പ് സഹായിച്ചെന്നു പലരും പറഞ്ഞിരുന്നു. അതു നിലനിർത്താൻ എത്രപേർക്കു കഴിയുന്നുണ്ട്? ഓരോരുത്തരും തങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ തളച്ചിടപ്പെടുകയും യാന്ത്രികമായി ദിനചര്യകൾ അനുഷ്ഠിക്കുകയും ചെയ്യുന്ന ഇന്നത്തെ അണുകുടുംബങ്ങളിൽ ഉപചാര മര്യാദകൾ പോലും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. വയോജനങ്ങൾ വലിയ അവഗണനയോ തിരസ്കാരമോ നേരിടുന്നു. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങൾ തമ്മിലുമുള്ള സ്വത്തുതർക്കങ്ങളും കേസുകളും വർധിച്ചുവരുന്നതും കാണാതിരുന്നുകൂടാ. മനസു തുറന്നു സംസാരിച്ചാൽ തീരാവുന്ന നിസാര അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളുംപോലും നിയമത്തിന്റെ നൂലിഴകൾ കീറി പരിശോധിക്കപ്പെടുന്ന സമീപനമുണ്ടാവുകയും തർക്കങ്ങൾ വ്യവഹാരങ്ങളായി കോടതികളിലേക്കു നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സമൂഹഭദ്രത ഉറപ്പാക്കുന്നതിൽ കുടുംബക്കോടതികൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. കുടുംബക്കോടതികളിലെ കേസുകൾ വേഗം തീർക്കപ്പെടുക മാത്രമല്ല, തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്യട്ടെ എന്ന് ആശിക്കാം.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top