Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
നിരപരാധികളുടെ ചോര വീഴ്ത്തി സങ്കുചിത ലക്ഷ്യങ്ങൾ നേടാനിറങ്ങുന്നവരുടെ എണ്ണം പെരുകുന്നതു ലോകസമൂഹത്തിനു വലിയ ഭീഷണിയാണ്.
ഇന്തോനേഷ്യയിൽ മകാസറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിന്റെ മുന്പിൽ ഓശാനഞായറാഴ്ചയുണ്ടായ ചാവേർ ആക്രമണം ആഗോളഭീകരത പുതിയ തലങ്ങളിലേക്കു വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. വിശുദ്ധ കുർബാന പൂർത്തിയായ സമയത്തായിരുന്നു കത്തീഡ്രലിനു പുറത്ത് ഭീകരാക്രമണം. കൂട്ടമരണം വിതയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് ആ സമയം തെരഞ്ഞെടുത്തതെന്നു വ്യക്തം. ചാവേറാക്രമണത്തിനു വന്ന ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു ഭീകരരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. വിശ്വാസികൾ ആരും മരിച്ചില്ലെന്നതിൽ ആശ്വസിക്കാം. ഓശാനഞായർ തന്നെ ആക്രമണത്തിനു തെരഞ്ഞെടുത്തത് ഇതിനു പരമാവധി വാർത്താപ്രാധാന്യം കിട്ടണമെന്നും ഈ ഹീനകൃത്യം ലോകമനഃസാക്ഷിയിലുണ്ടാക്കുന്ന മുറിവിന്റെ ആഴം വലുതാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാകണം. നിരപരാധികളുടെ ചോര വീഴ്ത്തി സങ്കുചിത ലക്ഷ്യങ്ങൾ നേടാനിറങ്ങുന്നവരുടെ എണ്ണം പെരുകുന്നതു ലോകസമൂഹത്തിനു വലിയ ഭീഷണിയാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ജമാ അൻഷാറുത്ത് ദൗള എന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഇന്തോനേഷ്യൻ കത്തീഡ്രലിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ഇറാക്കിലും സിറിയയിലും ശക്തി ക്ഷയിച്ച ഐഎസ് ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിൽ വ്യാപൃതരാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാനും ബംഗ്ലാദേശും പോലുള്ള രാജ്യങ്ങളിൽ ഐഎസിന്റെ അവാന്തര വിഭാഗങ്ങൾ പല പേരുകളിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തകാലത്തായി ഇന്തോനേഷ്യയും ഭീകരർക്കു വളക്കൂറുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കു വരുന്നതു വലിയ ആശങ്കയോടെ കാണണം. ദക്ഷിണ പൂർവേഷ്യ മേഖലയിലും ഭീകരസംഘടനകൾ വേരുകളാഴ്ത്തുന്നതു ലോകസമാധാനത്തിന് ഒട്ടും ഗുണം ചെയ്യില്ല. 2018-ൽ ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലെ ദേവാലയങ്ങളിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ ഒരു ഡസൻ പേരാണു കൊല്ലപ്പെട്ടത്. ജെമ ഇസ്ലാമിയ എന്ന ഭീകരസംഘടനയുടെ നേതാവ് ആരിസ് സുമർസാനോയെ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇന്തോനേഷ്യയിൽ അതീവജാഗ്രത നിലവിലുണ്ടായിരുന്നു. എന്നിട്ടും വിശുദ്ധവാരത്തിന്റെ തുടക്കത്തിൽ ഓശാന ഞായറിലെ ചാവേർ ആക്രമണത്തിലൂടെ ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്താൻ ഭീകരർക്കു കഴിഞ്ഞു.
രണ്ടു വർഷം മുന്പ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുൾപ്പെടെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്റെ ഭീതിദമായ ഓർമകൾ ലോകത്തിന്റെ മനസിൽനിന്നു മാഞ്ഞിട്ടില്ല. അന്നത്തെ സ്ഫോടനങ്ങളിൽ 267 പേർ മരിക്കുകയും അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 45 പേർ വിദേശികളായിരുന്നു. നാഷണൽ തൗഹീത്ത് ജമാ അത്ത് എന്ന ഇസ്ലാമിക് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഈ ആക്രമണം നടത്തിയത്. ശ്രീലങ്കയിൽ ഇത്തരമൊരു മതമൗലികവാദി സംഘടനയുടെ ഭീകരാക്രമണം അധികമാരും പ്രതീക്ഷിച്ചതല്ല. ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ചിലെ മോസ്കിൽ 2019 മാർച്ച് 15-നുണ്ടായ ആക്രമണത്തിന്റെ പ്രതികാരം തീർക്കാനായിരുന്നു ഈ ഭീകരാക്രമണമെന്നു വിലയിരുത്തലുകളുണ്ടായി.
ഈസ്റ്റർ ബോംബിംഗ് പ്രതികൾക്കുവേണ്ടി കേരളത്തിലുൾപ്പെടെ തെരച്ചിൽ നടന്നു. ശ്രീലങ്കയിൽ എഴുപതോളം പേർ അറസ്റ്റിലായി. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നു സംശയിക്കുന്ന ഹയാത്ത് മുഹമ്മദ് അഹമ്മദ് മിൽഹാൻ ഉൾപ്പെടെ നാലുപേരെ പശ്ചിമേഷ്യയിൽനിന്നാണു പിടികൂടിയത്. ലോകമാകെ വലക്കണ്ണികൾപോലെ രൂപപ്പെട്ടിരിക്കുന്ന തീവ്രവാദ- മതമൗലികവാദ കൂട്ടായ്മയുടെ ഭീകരചിത്രമാണ് ഈ അന്വേഷണത്തിൽനിന്നു ലഭിച്ചത്.
ഈസ്റ്റർദിന ഭീകരാക്രമണത്തെത്തുടർന്നു കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാമെന്ന ഭീതി ജനിച്ചിരുന്നു. എന്നാൽ, അതുസംബന്ധിച്ച ജാഗ്രതയൊക്കെ പിന്നീട് എല്ലാവരും മറന്നു. ഇന്തോനേഷ്യയിൽ ഞായറാഴ്ച ഉണ്ടായതുപോലുള്ള ചാവേർ ആക്രമണങ്ങൾ ലോകസമൂഹത്തെ ഓർമപ്പെടുത്തുന്നതു ഭീകരപ്രസ്ഥാനങ്ങൾ പത്തിമടക്കിയിട്ടില്ലെന്നും അടുത്ത ആക്രമണത്തിനായി അവർ എവിടെയൊക്കെയോ തക്കംപാർത്തു കഴിയുകയാണ് എന്നുമാണ്. മാനവികതയ്ക്കെതിരായ യുദ്ധമാണു ഭീകരത. തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങൾ നേടാനായി നിരപരാധികളെ കൊന്നൊടുക്കാൻ അവർക്കു യാതൊരു മടിയുമില്ല. പകയുടെയും വിദ്വേഷത്തിന്റെയും ഈ പ്രത്യയശാസ്ത്രത്തോടു സമാധാനകാംക്ഷികളാരും യോജിക്കുന്നില്ലെങ്കിലും ഭീകരതയ്ക്കു വളരാനുള്ള വെള്ളവും വളവുമെല്ലാം എവിടെനിന്നെല്ലാമോ ലഭിക്കുന്നു. മതത്തിന്റെ മറവിലുള്ള ഭീകരാക്രമണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്.
വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധയും അകൽച്ചയും വർധിക്കുന്നു. ഈസ്റ്റർദിന ഭീകരാക്രമണത്തെത്തുടർന്നു ശ്രീലങ്കയിൽ ബുർഖ പോലുള്ള വസ്ത്രങ്ങൾ നിരോധിക്കുകയുണ്ടായി. ഇത്തരം സർക്കാർ നടപടികളെയും ഭീകരസംഘടനകൾ തങ്ങളുടെ പിന്തുണ കൂട്ടാനുള്ള ആയുധങ്ങളാക്കും. ഭീകരത നാശംവിതയ്ക്കുന്ന ഇടങ്ങളിൽ നാടിന്റെ വികസനവും ജനങ്ങളുടെ പുരോഗതിയും തടസപ്പെടുന്നു. ശ്രീലങ്കയുടെ ടൂറിസം വരുമാനത്തിൽ കൊളംബോ സ്ഫോടനത്തെത്തുടർന്ന് 150 കോടി ഡോളറിന്റെ കുറവുണ്ടായതായാണു കണക്ക്. ഭീകരത താണ്ഡവനൃത്തമാടിയ സ്ഥലങ്ങളിലെല്ലാം ഈ തകർച്ച ഉണ്ടായിട്ടുണ്ട്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ അതിനിരയാകുന്ന ജനത മാത്രമല്ല, ലോകസമൂഹവും ഒറ്റക്കെട്ടായി നിൽക്കണം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top