Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ക്രൈസ്തവർ അതീവപവിത്രമായി കണ്ടു വണങ്ങുന്ന കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവതരമാണ്.
മതസൗഹാർദമെന്നത് നമുക്ക് പ്രാണവായുപോലെയാണ്. ചെറിയൊരു ഭ്രംശംപോലും ഏൽക്കാതെ നാമതു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ വരുത്തുന്ന നിസാര പിഴവുകൾ പോലും മതവിദ്വേഷം സൃഷ്ടിക്കുന്നതാകാതിരിക്കാൻ ആബാലവൃദ്ധം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുമുണ്ട്. എല്ലാ മതങ്ങളെയും അവയുടെ വിവിധങ്ങളായ പ്രതീകങ്ങളെയും തീർഥാടനകേന്ദ്രങ്ങളെയും പവിത്രതയോടെ കാണുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മലയാളികളുടെ മഹത്തായ ശീലങ്ങളിൽ പ്രധാനമാണ്. എന്നാൽ ഇതിനുവിപരീതമായ ചില സമീപനങ്ങൾ അടുത്തകാലത്തായി ഉണ്ടാകുന്നുവെന്നത് കാണാതിരിക്കാനാവില്ല. ഒറ്റപ്പെട്ടതാണെന്നു സമാധാനിക്കാമെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം പ്രവണത മുളയിലേ നുള്ളുകതന്നെവേണം.
കഴിഞ്ഞ ഒക്ടോബറിൽ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള തീർഥാടന കേന്ദ്രമായ പുല്ലപാറ കുരിശടിയിലും കോഴിക്കോട് കക്കാടംപൊയിലിലും കുരിശിനെ അവഹേളിച്ച സംഭവങ്ങളുണ്ടായി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാഗമൺ കുരിശുമലയിലും സമാനമായ അനുഭവമുണ്ടായി. പുല്ലുപാറയിൽ അവഹേളനം നടത്തിയവർക്കെതിരേ പോലീസ് കേസെടുത്തെങ്കിലും തെറ്റുതിരിച്ചറിഞ്ഞ് അവർ മാപ്പുപറഞ്ഞതിനെത്തുടർന്ന് പ്രശ്നം ഒത്തുതീർപ്പായി. കക്കാടംപൊയിലിൽ അവഹേളനപരമായ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പ്രതിഷേധമുയരുകയുണ്ടായി. കുറ്റക്കാർക്കു മാപ്പുനൽകി പ്രശ്നം ഒത്തുതീർപ്പാക്കി. കഴിഞ്ഞദിവസം വാഗമണ്ണിൽ ഒരുപറ്റം യുവതീ-യുവാക്കളാണ് അവഹേളനം നടത്തിയത്. കുരിശിന്റെവഴി പ്രാർഥന ചൊല്ലി മലകയറിയിരുന്നവർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന തരത്തിൽ പാട്ടും ഡാൻസുമായി മലകയറുകയും കുരിശിൽ കയറി ചിത്രങ്ങളെടുക്കുകയും ചെയ്തു.
ക്രൈസ്തവർ അതീവപവിത്രമായി കണ്ടു വണങ്ങുന്ന കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവതരമാണ്. പരമപ്രധാനമെന്നു വിശ്വസിക്കുന്ന മതസൗഹാർദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതിന് എന്തു ത്യാഗവും സഹിക്കാൻ തയാറുള്ളവരാണ് ക്രൈസ്തവർ എന്നത് അനേകംതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകോപനങ്ങൾക്കു വഴങ്ങി അതിരുവിട്ട പ്രതിഷേധങ്ങൾക്കോ അക്രമങ്ങൾക്കോ തുനിയുന്നില്ല എന്നുകരുതി ക്രൈസ്തവരുടെ സഹിഷ്ണുതയെ ബലഹീനതയായി ആരും കാണരുത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ന്യായംപറയുന്നവർ മറ്റേതെങ്കിലും മതസ്ഥരുടെ തീർഥാടന കേന്ദ്രത്തിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എങ്കിൽ പ്രതികരണത്തിന്റെ ശൈലി എന്താകുമെന്നുകൂടി ചിന്തിക്കണം.
ആയിരക്കണക്കിനു വിശ്വാസികൾ പ്രാർഥനാപൂർവം തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും വിനോദസഞ്ചാരത്തിനെത്തുന്നവർ ഏതുമതസ്ഥരായാലും അവിടെ ചില സാമാന്യമര്യാദകൾ പാലിക്കണം. അവിടം പവിത്രമായി കാണുന്ന വിശ്വാസഗണത്തിന് ഹിതകരമല്ലാത്ത പ്രവൃത്തികൾക്കു മുതിരരുത്. മതപ്രതീകങ്ങളെ ഒരുതരത്തിലും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന സമീപനം ഉണ്ടാകരുത്. നിഷ്കർഷിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. കുട്ടികൾക്കടക്കം ഇത്തരം നിർദേശങ്ങൾ നൽകാൻ മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൗമാരക്കാരും യുവജനങ്ങളും പലപ്പോഴും ഇതൊന്നും ഗൗരവത്തിലെടുക്കാറില്ല. എന്നാൽ ലാഘവത്തോടെയും സാഹസികതയ്ക്കുവേണ്ടിയും ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കു പ്രയാസവും വേദനയും ഉണ്ടാക്കുന്നതാകരുത്.
സമൂഹത്തിൽ വർഗീയതയും ചേരിതിരിവും സൃഷ്ടിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നവർ വർധിച്ചുവരുന്ന കാലഘട്ടമാണിത്. ചെറിയ തീപ്പൊരികളെപ്പോലും ഊതിയെരിച്ച് ആളിക്കത്തിക്കാൻ ഇത്തരക്കാർ ശ്രമിക്കും. കേരള സമൂഹത്തിൽ ഇത്തരത്തിലുള്ള പല ആവസരങ്ങൾ ഉണ്ടായപ്പോഴെല്ലാം നാമതിനെ ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും വർഗീയ കലാപങ്ങളുണ്ടായപ്പോഴെല്ലാം മലയാളികൾ കൈകോർത്തുനിന്നു മാതൃകയായത്. എന്നാൽ സൗഹൃദത്തിന്റെ കണ്ണികൾ എപ്പോൾ വേണമെങ്കിലും ദുർബലമാകാം. സദാജാഗരൂകരായിരുന്നാലെ മതസൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കാനാകൂ എന്നതു നമുക്കു മറക്കാതിരിക്കാം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top