പരാജയത്തിൽനിന്നു പാഠം പഠിക്കുമോ‍‍?
ശക്തമായ നേതൃത്വമുള്ള പാർട്ടികളെ ഭരണമേൽപ്പിക്കുന്നതിനോടു ജനങ്ങൾ പൊതുവെ ആഭിമുഖ്യം കാട്ടി. ബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങൾ അതിനു ദൃഷ്ടാന്തം.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്‌ട്രീയത്തിന്‍റെ ഗതി സംബന്ധിച്ചു വ്യക്തമായ പല സൂചനകളും നൽകുന്നുണ്ട്. പ്രാദേശിക കക്ഷികൾ കരുത്തുകാട്ടിയതും രാജ്യത്തെ മുഖ്യ ദേശീയ കക്ഷികളായ ബിജെപിയുടെയും കോൺഗ്രസിന്‍റെയും പ്രകടനം നിറം മങ്ങിയതും ഈ വിധിയെഴുത്തിൽ കണ്ടു. കേരളം, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങൾ തുടർഭരണത്തിനു വിധിയെഴുതി. തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലേക്കു ശക്തമായി തിരിച്ചുവന്നു. പുതുച്ചേരിയിൽ എൽ.ആർ. കോൺഗ്രസിന്‍റെ കരുത്തിൽ എൻഡിഎ ഭൂരിപക്ഷം നേടി. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള വിഷയങ്ങളാണു തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുന്നിട്ടുനിന്നിരുന്നത് എന്നതിനാൽ വോട്ടർമാരുടെ പ്രതികരണം സ്വാഭാവികമായും വ്യത്യസ്ത രീതിയിലുള്ളതായിരുന്നു. എങ്കിലും ശക്തമായ നേതൃത്വമുള്ള പാർട്ടികളെ ഭരണമേൽപ്പിക്കുന്നതിനോടു ജനങ്ങൾ പൊതുവെ ആഭിമുഖ്യം കാട്ടി എന്നതു ശ്രദ്ധേയം. ബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങൾ അതിനു ദൃഷ്ടാന്തവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയുടെ നയങ്ങളോടും ഏറ്റവും ശക്തമായ ഭാഷയിൽ വിയോജിപ്പു പ്രകടിപ്പിക്കുന്ന മൂന്നു നേതാക്കളാണു മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ എന്നിവരെന്ന കാര്യവും എടുത്തുപറയണം.

ഇത്തവണ ഏതുവിധേനയും ബംഗാളിലെ ഭരണം പിടിക്കണമെന്ന വാശിയിലായിരുന്നു ബിജെപി. അതിനുവേണ്ട സർവസന്നാഹങ്ങളും അവർ ഒരുക്കി. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുംതന്നെ പ്രചാരണത്തിനു നേതൃത്വം നൽകി. ബംഗാളിലെ വോട്ടെടുപ്പ് എട്ടു ഘട്ടമാക്കിയതു ബിജെപിയെ സഹായിക്കാൻവേണ്ടിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഹിന്ദുത്വ വികാരമുണർത്തി ബിജെപി നടത്തിയ പ്രചണ്ഡമായ പ്രചാരണത്തെ ബംഗാളി ഉപദേശീയത ഉയർത്തിയാണു മമത ബാനർജി നേരിട്ടത്. പ്രചാരണത്തിനിടെ പരിക്കേറ്റ കാലുമായി തെരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുത്ത മമത, ഇന്നു ബംഗാളികളുടെ ചോദ്യംചെയ്യപ്പെടാനാവാത്ത നേതാവാണു താനെന്നു തൃണമൂൽ കോൺഗ്രസിനു നേടിക്കൊടുത്ത ഉജ്വലവിജയത്തിലൂടെ തെളിയിച്ചു. ബംഗാളിൽ ബിജെപിക്ക് അധികാരം പിടിക്കാനായില്ലെങ്കിലും സംസ്ഥാനത്ത് അവർ ശക്തമായ മുന്നേറ്റം നടത്തിയെന്നത് ആർക്കും നിഷേധിക്കാനാവില്ല. 2016-ലെ മൂന്നു സീറ്റിൽനിന്ന് 81 സീറ്റിലേക്ക് അവർ വളർന്നു. എന്നാൽ, ബിജെപിയുടെ ആക്രമണോത്സുക പ്രചാരണതന്ത്രം സംസ്ഥാനത്തുണ്ടാക്കിയ സംഘർഷത്തിന്‍റെയും, സമുദായ സൗഹാർദത്തിലുണ്ടാക്കിയ വിള്ളലിന്‍റെയും പ്രത്യാഘാതങ്ങൾ നാടിനു ഗുണകരമാകാനിടയില്ല.

എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ പത്തു വർഷത്തിനുശേഷമാണു തമിഴ്നാട്ടിൽ അധികാരത്തിലേക്കു തിരിച്ചുവരുന്നത്. ഭരണകക്ഷിയായ എഡിഎംകെയിൽ ജയലളിതയുടെ മരണത്തെത്തുടർന്നുണ്ടായ ഭിന്നതകൾ ഡിഎംകെയ്ക്കു ഗുണം ചെയ്തിട്ടുണ്ടാവണം. അതേസമയം, സംസ്ഥാനത്തു കാര്യമായ ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആ നിലയിൽ ഡിഎംകെയുടെ വിജയം ക്രിയാത്മകമായ രാഷ്‌ട്രീയമാറ്റത്തിന്‍റെ സൂചനയായും വിലയിരുത്താം. പിതാവ് എം. കരുണാനിധിയുടെ മരണശേഷം ദ്രാവിഡ രാഷ്‌ട്രീയത്തിന്‍റെ ഉദയസൂര്യനായി മാറിയ സ്റ്റാലിൻ ഇനി ദേശീയ രാഷ്‌ട്രീയത്തിലും കൂടുതൽ ശ്രദ്ധിക്കപ്പെടും.

കോവിഡ് കാലത്തു സ്വീകരിച്ച പ്രതിരോധ നടപടികളാണ് ആസാമിലെ ബിജെപി സർക്കാരിനു തുടർഭരണത്തിനു വഴിതുറന്നതെന്ന വിലയിരുത്തലുകളുണ്ട്. അവിടത്തെ കോൺഗ്രസ്- എഐയുഡിഎഫ് സഖ്യം പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ മികച്ച പ്രകടനം നടത്തിയില്ല. ഈ സഖ്യം അധികാരത്തിലെത്തിയാൽ എഐയുഡിഎഫ് നേതാവ് ബദ്റുദ്ദീൻ അജ്മലാകും മുഖ്യമന്ത്രി എന്ന ബിജെപിയുടെ പ്രചാരണം ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിച്ചതായും കരുതണം.

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നതു കോൺഗ്രസിനാണ്. കേരളത്തിലും ആസാമിലും അധികാരത്തിൽ തിരിച്ചെത്താമെന്ന അവരുടെ കണക്കുകൂട്ടലുകൾ തെറ്റി.

കോൺഗ്രസിന്‍റെ ഏറ്റവും പ്രമുഖ നേതാവായ രാഹുൽ ഗാന്ധി കേരളത്തിലെ തെരഞ്ഞെടുപ്പുപ്രചാരണത്തിൽ സജീവമായുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പുയോഗങ്ങളും റോഡ് ഷോകളും വലിയ ജനക്കൂട്ടങ്ങളെ ഉണ്ടാക്കിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ല. ഇത്തവണ ധാരാളം യുവാക്കൾക്കു സ്ഥാനാർഥിത്വം നൽകി കോൺഗ്രസ് പരീക്ഷണം നടത്തിനോക്കിയെങ്കിലും തോറ്റതിലധികവും യുവസ്ഥാനാർഥികളാണ്. നാടിനെയും ജനങ്ങളെയും സംബന്ധിച്ച അടിസ്ഥാന യാഥാർഥ്യങ്ങൾ മറന്നുകൊണ്ടുള്ള രാഷ്‌ട്രീയ തീരുമാനങ്ങളും നിലപാടുകളുമാണ് കോൺഗ്രസിന്‍റെ പരാജയകാരണമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കേരളത്തിൽപോലും കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം താഴെത്തട്ടിൽ തീർത്തും ദുർബലമായതായി നേതാക്കൾ തന്നെ പറയുന്നു. ദേശീയതലത്തിൽ ബിജെപിക്കു ബദലായി നിൽക്കാൻ കെൽപ്പുള്ള ഏക പാർട്ടി ഇപ്പോഴും കോൺഗ്രസാണ് എന്ന യാഥാർഥ്യം മറക്കരുത്. പരാജയകാരണങ്ങളെപ്പറ്റി ആത്മാർഥമായ പുനർവിചിന്തനം നടത്തി തിരുത്തൽനടപടികൾക്കു കോൺഗ്രസ് തയാറായാൽ അതു പാർട്ടിക്കും രാജ്യത്തിനും നല്ലതാണ്.