ചിരിയിലൂടെ ചിന്ത പകർന്ന ആത്മീയാചാര്യൻ
.മാർ ക്രിസോസ്റ്റം എന്ന നന്മമരത്തിന്‍റെ സ്നേഹത്തണലിൽ അഭയം പ്രാപിച്ചവർക്കെല്ലാം ആശ്വാസത്തിന്‍റെ കുളിർമയും സംരക്ഷിതബോധത്തിന്‍റെ ആത്മവിശ്വാസവും പകർന്നുകിട്ടി.

സവിശേഷമായ വ്യക്തിപ്രഭാവത്തിലൂടെ കേരളത്തിന്‍റെ ആത്മീയമേഖലയിലും സാമൂഹികരംഗത്തും നിറഞ്ഞുനിന്ന മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ക്രിസ്തീയ സഭാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ടസ്ഥാനത്തിരുന്നയാളായിരുന്നു അദ്ദേഹം. പിതൃസങ്കൽപത്തിന്‍റെ മാതൃകാ പ്രതിരൂപമായാണ് ഈ ആത്മീയാചാര്യൻ കേരളസമൂഹത്തിന്‍റെ ആദരവുനേടിയത്.

പ്രസാദാത്മകമായ വ്യക്തിത്വവും സരളമായ സംഭാഷണശൈലിയും മാർ ക്രിസോസ്റ്റത്തെ വേറിട്ടുനിർത്തി. വലിപ്പച്ചെറുപ്പ വ്യത്യാസമോ ജാതിമത പരിഗണനകളോ ഇല്ലാതെ ആർക്കും എപ്പോഴും സമീപിക്കാവുന്ന സഭാമേലധ്യക്ഷൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ സൗഹൃദനിരയിൽ സാധാരണ സഭാംഗം മുതൽ ദേശീയ നേതാക്കൾ വരെ ഇടംനേടി. സുവർണനാവിനുടമ എന്നാണു ക്രിസോസ്റ്റം എന്ന വാക്കിനർഥം. നർമരസം തുളുന്പുന്ന പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും അദ്ദേഹം സഭാംഗങ്ങളെ മാത്രമല്ല, കേരളത്തെയാകെ ഉദ്ബോധിപ്പിച്ചു, ചിന്തിപ്പിച്ചു. ആ ചിരിയിലൂടെയും ചിന്തയിലൂടെയും പകർന്നുനൽകിയ ആദർശവാക്യങ്ങളും ഗുണപാഠങ്ങളും സമൂഹനന്മയ്ക്കായി ബാക്കിവച്ചുകൊണ്ടാണ് ഈ മഹാനുഭാവൻ കടന്നുപോകുന്നത്.

മതസൗഹാർദത്തിന്‍റെ പ്രവാചകനായിരുന്നു മാർ ക്രിസോസ്റ്റം. മലയാളക്കരയുടെ സമഗ്രപുരോഗതിക്ക് ഇവിടത്തെ വിവിധ സമൂഹങ്ങളുടെ യോജിച്ചുനിൽപ് അനിവാര്യമാണെന്ന് ഈ ആത്മീയനേതാവിന് അറിയാമായിരുന്നു. അതിനനുസരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ പ്രവൃത്തിയും. അങ്ങനെയാണ് സങ്കുചിത ഭേദചിന്തകളുടെ മതിലുകൾ പൊളിച്ച് മലയാളിഹൃദയങ്ങളിലേക്ക് അദ്ദേഹം കുടിയേറിയത്. അതേസമയം, സുവിശേഷത്തിലും ക്രൈസ്തവദർശനങ്ങളിലുമുള്ള പ്രതിബദ്ധത അദ്ദേഹം മുറുകെപ്പിടിക്കുകയുംചെയ്തു. മാർത്തോമ്മാ സഭയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല മാർ ക്രിസോസ്റ്റം എന്ന വലിയ പിതാവിന്‍റെ സാന്നിധ്യം. പ്രകൃതിസ്നേഹിയായിരുന്ന അദ്ദേഹം മണ്ണിനെയും കൃഷിയെയും സ്നേഹിച്ചു. ആ നന്മമരത്തിന്‍റെ സ്നേഹത്തണലിൽ അഭയം പ്രാപിച്ചവർക്കെല്ലാം ആശ്വാസത്തിന്‍റെ കുളിർമയും സംരക്ഷിതബോധത്തിന്‍റെ ആത്മവിശ്വാസവും പകർന്നുകിട്ടി.

കല്ലൂപ്പാറ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918ൽ ആയിരുന്നു മാർ ക്രിസോസ്റ്റത്തിന്‍റെ ജനനം. 1999 ഒക്ടോബർ 23ന് മാർത്തോമ്മ സഭയുടെ അധ്യക്ഷനായി. 2007ൽ സ്ഥാനമൊഴിഞ്ഞെങ്കിലും സഭയിലും പൊതുജീവിതത്തിലും ജീവിതാവസാനംവരെ നിറഞ്ഞുനിന്നു. ക്രൈസ്തവ സഭാ കൗൺസിലിന്‍റെ ദേശീയ പ്രസിഡന്‍റായിരുന്നിട്ടുള്ള അദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മേളനത്തിലും പങ്കെടുത്ത്‌ സഭൈക്യരംഗത്തും ശ്രദ്ധേയനായി. സഭാശുശ്രൂഷയ്ക്കു മാനവികതയുടെ മുഖം നൽകിയ ആളായിരുന്നു വലിയ മെത്രാപ്പോലീത്ത. സങ്കടപ്പെടുന്ന മനസുമായി അദ്ദേഹത്തെ കാണാനെത്തുന്നവർ ആശ്വാസം ലഭിച്ച ഹൃദയവുമായിട്ടാവും മടങ്ങുക. ആ സാന്നിധ്യവും സംസാരവും സ്പർശനവുമൊക്കെ സൗഖ്യദായകമായി പലർക്കും അനുഭവപ്പെട്ടു.

കേരളം മുഴുവൻ ആദരിക്കുന്ന മഹാവ്യക്തിത്വമായി വളർന്നിട്ടും ആ ലാളിത്യത്തിനോ വിനയത്തിനോ കുറവൊന്നും വന്നതുമില്ല. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മഹാഗുരുവിനെയാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

അനന്യമായ നേതൃത്വസിദ്ധിയും സൂക്ഷ്മമായ നിരീക്ഷണപാടവവും ലോകകാര്യങ്ങളിലുള്ള അവഗാഹവും എല്ലാവരെയും ചേർത്തുനിർത്തുന്ന ശൈലിയും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിനു മാറ്റുകൂട്ടി. ഉപദേശങ്ങൾ സ്വീകരിക്കാൻ മടിക്കുന്ന മലയാളിമനസ് ഫലിതരൂപത്തിലുള്ള അദ്ദേഹത്തിന്‍റെ സംഭാഷണത്തിലെ സന്ദേശങ്ങൾ നിറഞ്ഞ മനസോടെ സ്വീകരിച്ചു. മിഷൻ പ്രവർത്തനത്തിനിടയിൽ ആദിവാസികളുടെയും മുക്കുവരുടെയുമൊക്കെയിടയിൽ ജീവിച്ചതിന്‍റെ അനുഭവപാഠങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതവീക്ഷണത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

പാവങ്ങളോടു പക്ഷംചേർന്നുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ അജപാലനപ്രവർത്തനം. പ്രായം തളർത്താത്ത മനസുമായി അദ്ദേഹം അവസാനംവരെ തന്‍റെ ദൗത്യനിർവഹണത്തിൽ മുഴുകി. മാർ ക്രിസോസ്റ്റത്തിന്‍റെ വിയോഗം മാർത്തോമ്മാ സഭയ്ക്കും കേരളസഭയ്ക്കും മാത്രമല്ല, മലയാളി സമൂഹത്തിനാകെ വലിയ നഷ്ടമാണ്. സമൂഹത്തെ നന്മയിലേക്കു നയിക്കാൻ യത്നിച്ച ആത്മീയാചാര്യനു പ്രണാമം.