Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രാഷ്ട്രീയകരുത്തിന്റെ വനിതാമുഖം
നൂറ്റിരണ്ടാം വയസിൽ വിടപറയുന്പോൾ ഗൗരിയമ്മയെപ്പറ്റി അഭിമാനിക്കാനേറെയുണ്ട്. അവരുടെ പാദമുദ്ര കേരളചരിത്രത്തിൽ ആഴത്തിൽതന്നെ പതിഞ്ഞുകിടക്കും.
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ മുഖമായി ജനമനസുകളിൽ ഇടംപിടിച്ച കെ.ആർ. ഗൗരിയമ്മ കാലയവനികയ്ക്കു പിന്നിലേക്കു മറയുകയാണ്. ആദ്യ കേരള നിയമസഭയിൽതന്നെ അംഗമായി സംസ്ഥാനത്തെ ആദ്യത്തെ വനിതാ മന്ത്രി, പ്രഗത്ഭയായ ഭരണകർത്താവ്, അണികളെ ആവേശംകൊള്ളിച്ച പാർട്ടി നേതാവ് എന്നിങ്ങനെ മലയാളിസമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് അവർ കടന്നുപോകുന്നത്. കേരളത്തിൽ കെ.ആർ. ഗൗരിയമ്മയോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു വനിതാ നേതാവില്ല. ""കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും’’ എന്ന മുദ്രാവാക്യം ഇവിടെ ഉയർന്നതാണ്. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, തന്റെ ജീവിതത്തിന്റെ പര്യായംപോലെയായിരുന്ന പാർട്ടിയിൽനിന്ന് അവർ പുറത്താക്കപ്പെടുന്ന സംഭവത്തിനും കേരളം സാക്ഷ്യംവഹിച്ചു. രാഷ്ട്രീയപ്രയാണത്തിന്റെ അന്ത്യഘട്ടത്തിൽ പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങളോടും നിലപാടുകളിലെ കാർക്കശ്യങ്ങളോടും സന്ധിചെയ്ത് അവർ അനുരഞ്ജനപാത സ്വീകരിക്കുന്നതും കേരളം കണ്ടു. അതെന്തുമാകട്ടെ, കെ.ആർ. ഗൗരിയമ്മയ്ക്കു പകരംവയ്ക്കാൻ ഗൗരിയമ്മ മാത്രം.
ചേർത്തല പട്ടണക്കാട് കളത്തിപ്പറന്പിൽ കെ.എ. രാമന്റെയും പാർവതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14നു ജനിച്ച ഗൗരിയമ്മയ്ക്കു രാഷ്ട്രീയജീവിതം ഒരുകാലത്തും മാർദവമുള്ള പട്ടുമെത്തയായിരുന്നില്ല. സഹനത്തിന്റെ കനൽവഴികൾ ഒട്ടേറെ ചവിട്ടിയാണ് അവർ കർമപഥത്തിലെ ഉന്നതശൃംഗങ്ങളിലെത്തിയത്. തളരാത്ത പോരാട്ടവീര്യവും വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യവുമാണ് അതിനവർക്കു കരുത്തു പകർന്നതെന്നു നിസംശയം പറയാം. കടുത്ത പോലീസ് പീഡനവും ജയിൽവാസവുമൊക്കെ അനുഭവിക്കേണ്ടിവന്നു. 1948-ൽ തിരുവിതാംകൂർ നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടാണ് അവരുടെ തെരഞ്ഞെടുപ്പു പോരാട്ടങ്ങൾ തുടങ്ങുന്നത്. പിന്നീടു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാംഗമായ ആൾ എന്ന റിക്കാർഡിനുടമയായി. റവന്യു, എക്സൈസ്, കൃഷി, വ്യവസായം, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഭൂപരിഷ്കരണ നിയമത്തിലും അനുബന്ധ നിയമങ്ങളിലുമൊക്കെ ഗൗരിയമ്മ യുടെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. അധികാരം സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാൻ അവർ ഏറെ ശ്രദ്ധിച്ചു.
സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതീകങ്ങളിലൊന്നായാണു ഗൗരിയമ്മയെ കേരളജനത കണ്ടിരുന്നത്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതു ഗൗരിയമ്മയെ ആയിരുന്നു. എന്നാൽ, കപ്പിനും ചുണ്ടിനുമിടയിൽ അവർക്കു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടു. 1994-ൽ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഗൗരിയമ്മ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ കേരളം വീണ്ടും ഞെട്ടി. അതു ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവായി. ജനാധിപത്യ സംരക്ഷണസമിതി (ജെഎസ്എസ്) എന്ന പേരിൽ അവർ സ്വന്തം പാർട്ടി രൂപവത്കരിച്ചു. ജെഎസ്എസ് ഐക്യജനാധിപത്യ മുന്ന ണിയിൽ ചേരുകയും ഗൗരിയമ്മ യുഡിഎഫ് മന്ത്രിസഭകളിൽ അംഗമാവുകയും ചെയ്തു. കമ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലുണ്ടായിരുന്ന പ്രതിച്ഛായാതിളക്കം ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്കു ലഭിച്ചില്ല എന്നതും വാസ്തവം. പ്രായാധിക്യവും അവരെ തളർത്തി. 2016-ൽ ഗൗരിയമ്മ ഇടതുപക്ഷ പാളയത്തിലേക്കു മടങ്ങിയെത്തിയെങ്കിലും രാഷ്ട്രീയത്തിൽ അവരുടെ സ്വാധീനമെല്ലാം അപ്പോഴേക്കും അയഞ്ഞിരുന്നു.
രാഷ്ട്രീയപ്രവർത്തനത്തിനുവേണ്ടി വ്യക്തിജീവിതവും സുഖസൗകര്യങ്ങളും ത്യജിക്കേണ്ടിവന്ന ആദ്യകാല നേതാക്കളുടെ പ്രതീകമാണു കെ.ആർ. ഗൗരിയമ്മ. പ്രഥമ കേരള മന്ത്രിസഭയിലെ അംഗവും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസുമായുള്ള ഗൗരിയമ്മയുടെ വിവാഹം അക്കാലത്തു കേരളം ഏറെ ചർച്ച ചെയ്ത സംഭവമാണ്. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ഇവർ രണ്ടു ചേരികളിലായി - ടി.വി. തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും. തുടർന്ന് ആ വിവാഹബന്ധം തകർന്നു. തങ്ങളുടെ ബന്ധം തകരാൻ പാർട്ടിയിലെ ചില നേതാക്കളും കാരണക്കാരാണെന്നു ഗൗരിയമ്മ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. പാർട്ടിയിൽ സജീവമായിരുന്നെങ്കിലും പിന്നീട് ഒരു ഏകാന്തപഥികയെപ്പോലെയായിരുന്നു അവരുടെ ജീവിതം. നൂറ്റിരണ്ടാം വയസിൽ വിടപറയുന്പോൾ ഗൗരിയമ്മയെപ്പറ്റി അഭിമാനിക്കാനേറെയുണ്ട്. അവരുടെ പാദമുദ്ര കേരളചരിത്രത്തിൽ ആഴത്തിൽതന്നെ പതിഞ്ഞുകിടക്കും. രാഷ്ട്രീയ കേരളത്തിന്റെ മുത്തശ്ശിക്കു പ്രണാമം.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top