Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പേമാരി ഭീഷണിയെയും ഒറ്റക്കെട്ടായി നേരിടാം
രണ്ടു മഹാപ്രളയങ്ങളെയും നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയുമൊക്കെ നേരിട്ട കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയെയും നേരിടാനുള്ള കെല്പുണ്ട്. അതിനു സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം.
കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തിന്റെയും അതിനെ നേരിടാനുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെയും ഇടയിൽ പെരുമഴകൂടി വന്നതു സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും പലയിടങ്ങളിലും ജനജീവിതം തീർത്തും ദുസ്സഹമാക്കി.
തീരപ്രദേശത്തു നിന്നു കടലാക്രമണത്തിന്റെ വാർത്തകൾ വരുന്നു. ലക്ഷദ്വീപിനടുത്ത് അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രത പ്രാപിച്ചു കർണാടകതീരത്തു ചുഴലിക്കാറ്റാകുമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകുമെന്നാണു പ്രവചനം. മഴ ശക്തമായ സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണസേനയുടെ ഒന്‍പതു സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. ആവശ്യമായ മുൻകരുതൽ നടപടികൾക്കു സംസ്ഥാനസർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. പെരുമഴയും വെള്ളക്കെട്ടു ഭീഷണിയും ജനങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടുകളും കൃഷിക്കു നാശവും ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം.
അതിതീവ്രമഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളുമുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തി. പെരുമഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറ ണാകുളത്തും കോഴിക്കോട്ടുമൊക്കെ തീരമേഖലയിൽ കടൽക്ഷോഭമുണ്ടായി. കടലാക്രമണത്തെ തുടർന്നു പലയിടത്തും കടൽഭിത്തിയും വീടുകളും തകർന്നു. പല പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്യാന്പുകൾ സജ്ജീകരിക്കാനും ക്രമീകരണങ്ങളുണ്ടായി. കുട്ടനാട്ടിൽ പലയിടത്തും മടവീഴ്ചയുണ്ടായതു കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കൊയ്തെടുക്കാനുള്ള നെല്ല് വെള്ളപ്പൊക്കത്തിൽ നശിച്ചുപോകുമോയെന്ന ഭീതിയിലാണു കർഷകർ. ഇക്കാര്യത്തിൽ അധികൃതരുടെ സത്വര നടപടികൾ ഉണ്ടായില്ലെങ്കിൽ കർഷകരുടെ അധ്വാനം വൃഥാവിലാകും.
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുക കോവിഡിന്റെ പശ്ചാത്തലത്തിൽ അധികൃതർക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്കൂളുകൾ പലതും കോവിഡ് കെയർ സെന്ററുകളായി മാറ്റിയിട്ടുള്ള സാഹചര്യത്തിൽ വെള്ളപ്പൊക്ക ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ വേറെ കെട്ടിടങ്ങൾ കണ്ടെത്തണം. കോവിഡ് പരിശോധന നടത്തിയശേഷം രോഗബാധിതരെയും അല്ലാത്തവരെയും വെവ്വേറെ ക്യാന്പുകളിൽ താമസിപ്പിക്കണം. അവർക്കു ഭക്ഷണവും മരുന്നുമൊക്കെ കണ്ടെത്തണം. ഇതിനൊക്കെ ആൾശേഷിയും പണവും ആവശ്യമാണ്. റവന്യൂ അധികൃതരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ് ഇതെല്ലാമെന്നു പറഞ്ഞു സർക്കാരിനു മാറിനിൽക്കാനാവില്ല. ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള പണം തദ്ദേശസ്ഥാപനങ്ങൾക്ക് അടിയന്തരമായി അനുവദിക്കണം. കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും തദ്ദേശസ്ഥാപനങ്ങളുടെ വിഭവശേഷി കാര്യമായി തകർത്തിട്ടുണ്ട്.
തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ഇപ്പോഴത്തെ പെരുമഴ. കുറെ വർഷങ്ങളായി കാലംതെറ്റിയാണു മഴയും വേനലും വരുന്നത് എന്നതു വിസ്മരിക്കുന്നില്ല. പ്രകൃതിക്ഷോഭവും ദുരന്തങ്ങളും ഏതു സമയത്തുമുണ്ടാകാം എന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെട്ടു മനുഷ്യജീവിതം ക്രമീകരിക്കേണ്ട സ്ഥിതി എത്തിയിരിക്കുന്നു. ഈ വേനൽക്കാലത്ത് ഈ മാസം 12 വരെ സംസ്ഥാനത്തു പെയ്തത് 39 ശതമാനം അധികമഴയാണ്. ഈ ദിവസങ്ങളിലെ പെരുമഴയുടെ കണക്കുകൂടി കൂട്ടുന്പോൾ ശതമാനം വീണ്ടും ഉയരും. രണ്ടു മഹാപ്രളയങ്ങളെയും നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയുമൊക്കെ നേരിട്ട കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയെയും നേരിടാനുള്ള കെല്പുണ്ട്. അതിനു സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും മുന്പിൽ പകച്ചുനിൽക്കാതെ അവയെ ധൈര്യപൂർവം നേരിട്ടാണു മനുഷ്യൻ ഇന്നത്തെ വളർച്ച നേടിയത്. ഇനിയും നാം മുന്നോട്ടുതന്നെ പോകും.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top