Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിജയമാതൃകയാകട്ടെ ടീം പിണറായി
ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചും അവരുടെ ആശയാഭിലാഷങ്ങൾ സാക്ഷാത്കരിച്ചും സദ്ഭരണം കാഴ്ചവയ്ക്കാൻ പുതിയ സർക്കാരിനു കഴിയട്ടെ.
തുടർഭരണത്തിനു വൻ ഭൂരിപക്ഷത്തോടെ ജനവിധി നേടിയ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുകയാണ്. കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകളുള്ളതാണ് ഈ ഭരണത്തുടർച്ച. ഏറെക്കുറെ തുല്യശക്തികളായി സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിച്ചുപോന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സർക്കാരുകളെ മാറിമാറി പരീക്ഷിക്കുന്ന രീതിയാണു കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉണ്ടായിരുന്നത്.
ആ പതിവു തെറ്റിച്ചുകൊണ്ട് 44 വർഷത്തിനുശേഷം ഒരു മുന്നണിക്കു ഭരണത്തുടർച്ച ലഭിച്ചിരിക്കുന്നു. അധികാരത്തിലിരുന്ന സർക്കാരിന്റെ പ്രവർത്തനമികവാണ് ഈ ജനാംഗീകാരത്തിനു മുഖ്യ കാരണമെന്നു വിലയിരുത്താം. രണ്ടു മഹാപ്രളയങ്ങളുടെയും മഹാമാരിയുടെയും കാലത്തു ജനങ്ങളെ കരുതലോടെ ചേർത്തുപിടിച്ചു പ്രതിസന്ധിയെ നേരിട്ട സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചു. ഇതു രണ്ടാം പിണറായി സർക്കാരിന്റെ ഉത്തരവാദിത്വം വർധിപ്പിക്കുന്നു. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചും അവരുടെ ആശയാഭിലാഷങ്ങൾ സാക്ഷാത്കരിച്ചും സദ്ഭരണം കാഴ്ചവയ്ക്കാൻ പുതിയ സർക്കാരിനു കഴിയട്ടെ.
ഇരുപത്തൊന്നംഗ ടീം പിണറായിയുടെ ഘടന സവിശേഷതകളുള്ളതാണ്. മന്ത്രിമാരിൽ 17 പേർ പുതുമുഖങ്ങൾ. നവകേരള സൃഷ്ടിക്കു നേതൃത്വം നൽകാൻ ഈ പുതിയ ടീമിനു കഴിയുമെന്ന് എൽഡിഎഫ് നേതൃത്വം വിശ്വസിക്കുന്നു. പരന്പരാഗത ചട്ടക്കൂടുകളിൽ ഭരണയന്ത്രത്തെ തളച്ചിടാതെ നവീന കാഴ്ചപ്പാടോടെയും പുതിയ സമീപനങ്ങളോടെയും സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി പ്രവർത്തിക്കാൻ ഈ സംഘത്തിനു കഴിയട്ടെ.
ഭരണപരിചയമില്ലാത്ത മന്ത്രിമാരുടെ ആധിക്യം ഉദ്യോഗസ്ഥ മേധാവിത്വത്തിനു വഴിവയ്ക്കുമോ എന്ന ആശങ്ക ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഭരണപരിചയമുള്ളവരും പുതുമുഖങ്ങളും ചേർന്ന ഒരു സമ്മിശ്രസംഘത്തിനാണു കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുകയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ മന്ത്രിസഭയിൽ ഭരണപരിചയമുള്ളതു മുഖ്യമന്ത്രിക്കും മറ്റു മൂന്നു പേർക്കുമാണ്. അതേസമയം, പൊതുരംഗത്തും പാർലമെന്ററി പ്രവർത്തനത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരാണു പുതുമുഖ മന്ത്രിമാർ മിക്കവരും. തികഞ്ഞ ആജ്ഞാശക്തിയോടെ മന്ത്രിസഭയെ നയിക്കാനും മന്ത്രിമാർക്കുമേൽ കർക്കശ നിയന്ത്രണം സ്ഥാപിക്കാനും മുഖ്യമന്ത്രിക്കു സാധിക്കും. സർക്കാരിന്റെ കാര്യക്ഷമതയും ഭരണത്തിന്റെ മികവും വർധിപ്പിക്കാൻ അതു സഹായിക്കുമെങ്കിൽ നന്ന്.
തുടർച്ചയായി രണ്ടുവട്ടം എംഎൽഎ ആയവരെ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ല എന്ന സിപിഎം നയത്തിന്റെ തുടർച്ചയാണു പുതിയ ടീമിൽ പഴയ മന്ത്രിസഭയിലെ പാർട്ടി അംഗങ്ങൾ ആരും വേണ്ടെന്ന തീരുമാനവും. പഴയ മന്ത്രിസഭയിലെ പ്രമുഖരായിരുന്ന ഡോ. തോമസ് ഐസക്, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ തുടങ്ങിയവർ ഇത്തവണ മത്സരിച്ചില്ല. ആരോഗ്യമന്ത്രിയായി മികച്ച രീതിയിൽ പ്രവർത്തിക്കുകയും കോവിഡ് കാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ ഏറെ പ്രശംസ നേടുകയും തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്ത കെ.കെ. ശൈലജ വീണ്ടും മന്ത്രിയാകുമെന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കർക്കശമായ മാനദണ്ഡപാലനത്തിൽനിന്ന് ശൈലജയും ഒഴിവാക്കപ്പെട്ടില്ല. ബംഗാളിൽ പാർട്ടിക്കുണ്ടായ അനുഭവങ്ങളിൽനിന്നു പാഠം പഠിച്ച് നേതൃത്വത്തിൽ തലമുറമാറ്റത്തിനാണു സിപിഎം തയാറാകുന്നതെന്നു നിരീക്ഷകർ വിലയിരുത്തുന്നു. സിപിഐയും പുതുമുഖങ്ങളെയാണു മന്ത്രിമാരാക്കിയത്. കേരള കോൺഗ്രസ്-എം, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ തുടങ്ങിയ ഘടകകക്ഷികളുടെ മന്ത്രിമാരും പുതുമുഖങ്ങൾതന്നെ.
എൽഡിഎഫിൽ സിപിഎമ്മിന്റെയും സിപിഐയുടെയും എംഎൽഎമാർ ചേർന്നാൽതന്നെ നിയമസഭയിൽ സർക്കാരിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന വകുപ്പുകൾ ലഭിച്ചിരിക്കുന്നതും ഈ പാർട്ടികൾക്കുതന്നെ. സിപിഎമ്മിൽ ചില പുതുമുഖങ്ങൾക്കു ലഭിച്ച കൂടിയ പരിഗണന ശ്രദ്ധിക്കപ്പെടാതെ പോവില്ല. കേരള കോൺഗ്രസ്-എം, ലോക് താന്ത്രിക് ജനതാദൾ എന്നീ കക്ഷികളെക്കൂടി ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ചത് എൽഡിഎഫിനു തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തെന്നു ഫലത്തിൽനിന്നു വ്യക്തമാണ്. എങ്കിലും ചെറിയ ഘടകകക്ഷികൾക്ക് അവർക്കു കിട്ടുന്ന വകുപ്പുകൾകൊണ്ടു തൃപ്തിപ്പെടുകയല്ലാതെ മാർഗമില്ല. യുഡിഎഫിലേതുപോലല്ലോ എൽഡിഎഫിലെ രീതി. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിന്റെ ആരവമൊക്കെ ഏതാനും ദിവസംകൊണ്ടു തീരും.
കോവിഡ് മഹാമാരിയും അനുബന്ധപ്രശ്നങ്ങളും തീർത്തും മോശമായ ധനസ്ഥിതിയുമെല്ലാം വലിയ വെല്ലുവിളികളായി സർക്കാരിന്റെ മുന്നിലുണ്ട്. ഇതിനെ സമർഥമായി നേരിട്ടാണു സർക്കാർ കാര്യക്ഷമത തെളിയിക്കേണ്ടത്. വീഴ്ചകളിൽ സർക്കാരിനെ വിമർശിക്കാനൊരുങ്ങി പ്രതിപക്ഷവും, എന്തിലും കുറ്റം കണ്ടെത്താൻ ഉത്സുകരായി സമൂഹമാധ്യമങ്ങളുമൊക്കെ കാത്തുനിൽക്കുന്നുണ്ട്. ജനങ്ങളുടെ വലിയ പ്രതീക്ഷകൾക്കൊത്തുയർന്നു പ്രവർത്തിക്കാൻ പുതിയ സർക്കാരിനു കഴിയട്ടെ. കേരള മോഡൽ വികസന മാതൃകയ്ക്കു പുതിയ അധ്യായങ്ങൾ വിരചിതമാകട്ടെ.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top