Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പലസ്തീൻ- ഇസ്രയേൽ സംഘർഷം നീങ്ങണം
നിരപരാധികളുടെ ചോര ചിന്തുന്നത് അവസാനിപ്പിക്കാനും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താനും ഇപ്പോഴത്തെ പലസ്തീൻ- ഇസ്രയേൽ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്.
നിരവധി പേരുടെ ജീവാപായത്തിനു വഴിതെളിച്ച ഇസ്രേലി- പലസ്തീൻ സംഘർഷം രണ്ടാഴ്ച പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുന്നതു പശ്ചിമേഷ്യയിൽ മാത്രമല്ല രാജ്യാന്തരതലത്തിലും വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. എെക്യരാഷ്ട്രസഭയുടെ അനുരഞ്ജന ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെപ്പോലുള്ളവരുടെ സമാധാനാഹ്വാനങ്ങളും ഇരുകൂട്ടരെയും പിന്തിരിപ്പിച്ചില്ല. വെടിനിർത്തലിനായി അന്താരാഷ്ട്രസമൂഹം ശ്രമം തുടരുന്പോൾ തന്നെ ആക്രമണവും പ്രത്യാക്രമണവും ശക്തമായി തുടരുകയാണ്. ഗാസയിൽനിന്ന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണം നടത്തുന്പോൾ ഇസ്രേലി സൈന്യം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുന്നു. പലസ്തീൻ പക്ഷത്താണു കൂടുതൽ നാശനഷ്ടങ്ങളും ജീവാപായവും ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷവും ഇസ്രേലി- പലസ്തീൻ ഏറ്റുമുട്ടലുകളും പുതിയ കാര്യമല്ല. 1948-ൽ ഇസ്രയേൽ രാഷ്ട്രം പിറന്നതുമുതൽ സംഘർഷത്തിന്റെ നടുവിലാണ് ആ മേഖല. ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങളോടെല്ലാം പോരാടിപിടിച്ചുനിന്ന അതിജീവനത്തിന്റെ വലിയ കഥയാണ് ഇസ്രയേലിനു പറയാനുള്ളത്. അതുകൊണ്ടുതന്നെ വെസ്റ്റ് ബാങ്കിലും ഗാസായിലുമുള്ള പലസ്തീൻ തീവ്രവാദികളോട് ഒട്ടും മയമില്ലാതെ അവർ പെരുമാറുന്നു. ആവശ്യമുള്ളപ്പോൾ പലസ്തീൻ മേഖലകളിൽ കടന്നുകയറിയും ശത്രുനിഗ്രഹം നടത്തുന്നു.
സംഘർഷത്തിലും ഏറ്റുമുട്ടലുകളിലും എപ്പോഴും കൂടുതൽ നഷ്ടം പലസ്തീൻ വിഭാഗത്തിനായതുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിൽനിന്നു കൂടുതൽ സഹാനുഭൂതി കിട്ടുന്നത് അവർക്കാണ്. ഇതു ലോകസമൂഹത്തിൽ തങ്ങൾക്ക് അനുകൂലമായ അഭിപ്രായരൂപീകരണം നടത്തുന്നതിനു പലസ്തീൻ നേതാക്കൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇസ്രയേലിൽ നഴ്സായി ജോലിചെയ്തിരുന്ന മലയാളി യുവതി സൗമ്യ സന്തോഷ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇത്തവണ പശ്ചിമേഷ്യൻ സംഘർഷത്തിലേക്കു മലയാളികളുടെ കൂടുതൽ ശ്രദ്ധ തിരിയാനിടയാക്കിയ സംഭവമാണ്. ഇതുസംബന്ധമായി വന്ന വാർത്തകളും വിശകലനങ്ങളും ഇസ്രേലി- പലസ്തീൻ പ്രശ്നങ്ങളുടെ കാരണങ്ങൾ സംബന്ധിച്ച ഏകദേശ ധാരണയുണ്ടാകാൻ പലരെയും സഹായിച്ചിട്ടുമുണ്ട്.
ഇസ്രേലി പൗരന്മാർക്ക് അവരുടെ രാജ്യത്തും പലസ്തീൻകാർക്ക് അവരുടെ നാട്ടിലും ജീവിക്കാൻ അവകാശമുണ്ട്. ഈ യാഥാർഥ്യം അംഗീകരിക്കാത്ത തീവ്രവാദികളുടെ കടുംപിടിത്തങ്ങളാണ് ഏഴു പതിറ്റാണ്ടിലേറെയായി ഇസ്രയേൽ- പലസ്തീൻ പ്രദേശത്തെ സംഘർഷഭൂമിയായി നിലനിർത്തുന്നത്. ഇസ്രയേലിന് ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശം യാസർ അരാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ 1988-ൽ അംഗീകരിച്ചതു മേഖലയിൽ സമാധാന പ്രതീക്ഷയുണർത്തി. വെസ്റ്റ്ബാങ്കും ഗാസയും ഉൾപ്പെട്ടതാണു പലസ്തീൻ. അവിടെ പലസ്തീൻ ജനതയ്ക്കു സ്വയംഭരണം നൽകുന്നതിനുവേണ്ടി പലസ്തീൻ നാഷണൽ അഥോറിറ്റി 1994-ൽ സ്ഥാപിക്കപ്പെട്ടതു സമാധാനത്തിലേക്കുള്ള മറ്റൊരു പ്രധാന കാൽവയ്പായിരുന്നു.
പലസ്തീന്റെ ഭരണാധികാരം പിടിച്ചടക്കാൻ വേണ്ടി ഫത്താ പാർട്ടിയും ഹമാസ് തീവ്രവാദ സംഘടനയും തമ്മിൽ നടത്തിയ കിടമത്സരങ്ങളാണ് ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനു വഴിയൊരുക്കുന്ന ഒരു പ്രധാന കാരണം. 2007-ൽ ഗാസയുടെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതോടെ പലസ്തീനു രണ്ടു ഭരണകൂടങ്ങളാണ് ഇപ്പോഴുള്ളത്- ഫത്താ പാർട്ടി ഭരിക്കുന്ന വെസ്റ്റ് ബാങ്കും ഹമാസിന്റെ ഭരണത്തിലുള്ള ഗാസയും. ഇസ്രയേലുമായി നിരന്തരം സംഘർഷമുണ്ടാക്കി പലസ്തീൻ ജനതയുടെ പിന്തുണ പിടിച്ചുപറ്റി പലസ്തീന്റെ മൊത്തം നിയന്ത്രണാധികാരം കൈയാളുകയാണു ഹമാസിന്റെ ലക്ഷ്യമെന്നു നിരീക്ഷിക്കുന്നവരുണ്ട്.
കഴിഞ്ഞ 15 വർഷമായി ഗാസയിൽ ഉപരോധം തീർക്കുന്ന ഇസ്രയേൽ ഇത്തവണത്തെ ഏറ്റുമുട്ടലിൽ ഹമാസിന്റെ പല പ്രമുഖ നേതാക്കളെയും വധിച്ചു. സംഘർഷത്തിൽ വ്യാഴാഴ്ചവരെ 219 പലസ്തീനികൾ കൊല്ലപ്പെടുകയും 1530 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മലയാളി നഴ്സ് സൗമ്യ ഉൾപ്പെടെ 12 പേരാണ് ഇസ്രയേലിൽ മരിച്ചത്. മേയ് 10-നുശേഷം ഹമാസ് 3,700 മിസൈലുകൾ ഇസ്രയേലിലേക്കു വിക്ഷേപിച്ചുവെന്നും ആക്രമണം തടുക്കുക മാത്രമാണു തങ്ങൾ ചെയ്യുന്നതെന്നുമാണ് ഇസ്രേലി നിലപാട്. ഹമാസിനു മിസൈലുകൾ എത്തിച്ചുകൊടുക്കുന്നത് ഇറാനാണെന്നു റിപ്പോർട്ടുണ്ട്. അതുകൊണ്ട് പലസ്തീൻ ആക്രമണത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇസ്രേലി സർക്കാർ വ്യക്തമാക്കുന്നു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏറ്റുമുട്ടലിന്റെ തോതും സംഘർഷവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുഹൃത്തായ അമേരിക്കയുടെ അഭ്യർഥന ഇസ്രയേൽ അപ്പടി തള്ളാനിടയില്ല. എന്നാൽ, ഹമാസുംകൂടി വിചാരിച്ചാലേ സംഘർഷത്തിന് അയവു വരൂ. അതിനു ഹമാസ് നേതൃത്വത്തെ പ്രേരിപ്പിക്കാൻ അവരുടെ സുഹൃദ് രാജ്യങ്ങളും ശ്രമിക്കണം. നിരപരാധികളുടെ ചോര ചിന്തുന്നത് അവസാനിപ്പിക്കാനും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താനും ഇപ്പോഴത്തെ പലസ്തീൻ- ഇസ്രയേൽ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top