Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോൺഗ്രസിന് ഇനി തിരിച്ചുവരവു വേണ്ടേ?
ദേശീയതലത്തിൽ ബിജെപിക്കു ബദൽ ഇപ്പോഴും കോൺഗ്രസ് തന്നെയാണ്. പക്ഷേ, പാർട്ടി അതിനു സജ്ജമാകണമെങ്കിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ്. തൊലിപ്പുറത്തെ
ചികിത്സകൊണ്ട് ഇനി കാര്യമില്ല.
ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്കു കാര്യക്ഷമതയുള്ള ഭരണപക്ഷത്തിനൊപ്പം തിരുത്തൽശക്തിയാകാൻ കരുത്തുള്ള പ്രതിപക്ഷവും ആവശ്യമാണ്. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് മന്ത്രിസഭ അധികാരത്തുടർച്ചയുടെ പുതിയ അധ്യായം തുടങ്ങിയിരിക്കെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ യുഡിഎഫ് അനുഭാവികളെ മാത്രമല്ല ജനാധിപത്യ വിശ്വാസികളെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന യുഡിഎഫിന് ആ പരാജയത്തിന്റെ ആഘാതത്തിൽനിന്നു കരകയറാൻ കഴിഞ്ഞിട്ടില്ല എന്നാണു നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നു മനസിലാകുക. തെരഞ്ഞെടുപ്പു ഫലം വന്ന് 18-ാം ദിവസം പുതിയ മന്ത്രിസഭ അധികാരമേറ്റു. എന്നാൽ, പ്രതിപക്ഷ നേതാവ് ആരെന്നു നിശ്ചയിക്കാൻ ഇതുവരെ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. നിയമസഭ തുടങ്ങുന്പോഴേക്കും പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചാൽ മതിയല്ലോ എന്നു ന്യായം ഉന്നയിക്കാമെങ്കിലും ഇത്തരം തീരുമാനങ്ങളെ വൈകിപ്പിക്കുന്ന ഘടകങ്ങളാണ് കോൺഗ്രസിന്റെ ഭാവിക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്നത്.
ഗ്രൂപ്പ് വടംവലിയാണു തോൽവിക്കു കാരണമെന്നു കോൺഗ്രസിലെ യുവനേതാക്കൾ പരസ്യമായും മറ്റു പലരും രഹസ്യമായും പറയുന്നു. അര നൂറ്റാണ്ടോളമായി കേരളത്തിലെ കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും അതിലെ ഗ്രൂപ്പുകളാണ്. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന ഗ്രൂപ്പുകൾ കോൺഗ്രസിന്റെ സാമൂഹ്യഘടന വിപുലമാക്കാൻ സഹായിച്ചു എന്ന വാദമുണ്ടെങ്കിലും പിന്നീടതു പാർട്ടിക്കു ദോഷമേ ഉണ്ടാക്കിയിട്ടുള്ളുവെന്ന് ഓരോ തെരഞ്ഞെടുപ്പിലെയും ഫലങ്ങൾ തെളിയിച്ചു. അഖിലേന്ത്യാ കോൺഗ്രസിൽപ്പോലും തുടക്കംമുതൽ ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നു കാണാം. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും തമ്മിലും ജവഹർലാൽ നെഹ്റുവും വല്ലഭഭായ് പട്ടേലും തമ്മിലും പിന്നീട് ഇന്ദിരാഗാന്ധിയും സിൻഡിക്കറ്റ് നേതാക്കളും തമ്മിലുമുണ്ടായിരുന്ന തർക്കങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ആശയപരമായ ഭിന്നതകളും വീക്ഷണവ്യത്യാസങ്ങളുമായിരുന്നു ഇവയുടെ അടിസ്ഥാനം. എന്നാലിന്നു കേരളത്തിൽ കോൺഗ്രസിലെ ഗ്രൂപ്പു വടംവലികൾക്കുള്ള പ്രധാന കാരണം സ്വന്തം കസേര ഉറപ്പിക്കാനുള്ള സ്വാർഥതാത്പര്യം മാത്രമാണെന്ന് അണികൾക്കുപോലും നന്നായറിയാം. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പരിഗണന നോക്കാതെ വിജയസാധ്യത മാത്രം പരിഗണിച്ചാണു സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചു കുറെയേറെ പുതുമുഖങ്ങൾക്ക് അവസരവും നൽകി. ഈ ലിസ്റ്റിലും ഗ്രൂപ്പു പരിഗണന ഒഴിവാക്കപ്പെട്ടില്ല എന്ന ആക്ഷേപം പിന്നീടുണ്ടായി. ഏതായാലും ഈ പരീക്ഷണവും വിജയം കണ്ടില്ല. കോൺഗ്രസിന്റെ മാത്രമല്ല മറ്റു ഘടകകക്ഷികളുടെയും സീറ്റു കുറഞ്ഞു. ഈ വൻ പരാജയത്തിന്റെ കാരണങ്ങൾ അവർ പഠിച്ചുവരുന്നതേയുള്ളൂ!
അടിത്തട്ടിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം തകർന്നതും സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞതുമാണു പരാജയകാരണമെന്നു ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഡിഎഫിനേക്കാൾ അഞ്ചു ശതമാനത്തോളം അധികവോട്ടുകൾ നേടിയാണ് എൽഡിഎഫ് ഇക്കുറി അധികാരത്തിലെത്തിയത്. ഇരുമുന്നണികളും തമ്മിൽ 12.32 ലക്ഷം വോട്ടിന്റെ വ്യത്യാസം. ഭരണവും പ്രവർത്തനവും വിലയിരുത്തി വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടുചെയ്യുന്ന നിഷ്പക്ഷ വോട്ടർമാർ എൽഡിഎഫിന് അനുകൂലമായി ചിന്തിച്ചതാണ് ഇതിനു കാരണമെന്നു കണ്ടെത്താൻ വിഷമമൊന്നുമില്ല. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളും ആരോപണങ്ങളും വോട്ടർമാർ ഗൗരവമായി എടുത്തില്ല. അതേസമയം, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഭക്ഷ്യകിറ്റുകളും ക്ഷേമ പെൻഷനുകളും എൽഡിഎഫിന് വോട്ടു നേടിക്കൊടുക്കുകയും ചെയ്തു. വിവിധ സാമൂഹിക വിഭാഗങ്ങളെ കൂടുതലായി സർക്കാരിലേക്ക് അടുപ്പിക്കുന്നതിൽ എൽഡിഎഫ് നേതൃത്വം വിജയിച്ചു. കേരള കോൺഗ്രസ്-എം, എൽജെഡി പാർട്ടികളുടെ മുന്നണിമാറ്റം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വോട്ടിംഗ് കണക്കുകളിൽനിന്നു വ്യക്തമാണ്. ഇവർ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നു പറഞ്ഞ കോൺഗ്രസ് നേതാക്കൾ ഇതിൽനിന്നു പാഠം പഠിച്ചാൽ പാർട്ടിക്കു നല്ലത്.
ഒരു തെരഞ്ഞെടുപ്പു പരാജയം ഒന്നിന്റെയും അവസാനമല്ല. കോൺഗ്രസിന് ഇനിയും ഒരു തിരിച്ചുവരവിനു ബാല്യമുണ്ട്. ദേശീയതലത്തിൽ ബിജെപിക്കു ബദൽ ഇപ്പോഴും കോൺഗ്രസ് തന്നെയാണ്. പക്ഷേ, പാർട്ടി അതിനു സജ്ജമാകണമെങ്കിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ്. തൊലിപ്പുറത്തെ ചികിത്സകൊണ്ട് ഇനി കാര്യമില്ല. സംഘടനാ സംവിധാനം അഴിച്ചുപണിയുകയും ജനകീയാടിത്തറ ബലപ്പെടുത്തുകയും വേണം. താഴേത്തട്ടിലുള്ള പ്രവർത്തകരെ ഉണർത്തണം. പരിചയസന്പന്നരായ നേതാക്കളെ മാറ്റി പുതുമുഖങ്ങളെ വച്ചു എന്നതുകൊണ്ടു മാത്രം മാറ്റം വരുമെന്നു കരുതരുത്. നാഥനില്ലാക്കളരി പോലെയായ ഒരു പാർട്ടിക്കു തുടർച്ചയായി തകർച്ചകൾ ഉണ്ടാകുന്നതിൽ അദ്ഭുതമില്ല. കോൺഗ്രസിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്തെഴുതിയ 23 പ്രമുഖ നേതാക്കളെ വിമതരായി മാറ്റിനിർത്താതെ അവർ പറയുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ തയാറാകണം. കോൺഗ്രസിന് ആദ്യം വേണ്ടത് ഒരു മുഴുവൻ സമയ പ്രസിഡന്റിനെയാണ്. ആരാണു നിങ്ങളുടെ നേതാവ് എന്ന ചോദ്യത്തിന് ആദ്യം ഉത്തരം നൽകുക.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
Latest News
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top