പ്രത്യാശ നിറഞ്ഞതാകട്ടെ ഈ പഠനവർഷം
നഗര-ഗ്രാമ വ‍്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്ത് പഠനം നടത്താനുള്ള അവസരമുണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും പൊതുസമൂഹവും കൈകോർത്താൽ ഇതൊന്നും വെല്ലുവിളിയാകില്ല. അതിനുള്ള തയാറെടുപ്പുകൾ കൂടി ഇന്നത്തെ പ്രവേശനോത്സവത്തിൽ ഉണ്ടാകട്ടെ.

കോവിഡ് മഹാമാരിക്കാലത്തെ രണ്ടാമത് അധ‍്യയനവർഷത്തിന് ഇന്നു പ്രവേശനോത്സവത്തോടെ തുടക്കമാകുന്നു. കഴിഞ്ഞവർഷം പൂർണമായും ഓൺലൈനിൽ പഠനം പൂർത്തിയാക്കിയവരും ഈ വർഷം പുതുതായി ഒന്നാം ക്ലാസിൽ ചേരുന്നവരുമെല്ലാം ഇന്നുമുതൽ പഠനവഴിയിലേക്കു തിരിയുകയാണ്. പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയാണ് ഇക്കുറിയും ഓൺലൈൻ പ്രവേശനോത്സവം.

പുതിയ വർഷത്തിൽ പൂർണമായും ഓൺലൈൻ പഠനം വേണ്ടിവരില്ല എന്നതാണ് ഏവരുടെയും പ്രത്യാശ. എന്നാൽ തത്കാലം ഓൺലൈൻ പഠനത്തിനു മാത്രമേ നിർവാഹമുള്ളൂ. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരുന്നു കേരളത്തിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ ഓൺലൈൻ പഠനം. ആർക്കും പരിചിതമല്ലാതിരുന്ന സാഹചര്യത്തെ നമ്മുടെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്ന് ഏറെ ശ്രമകരമായാണ് അതിജീവിച്ചത്. ഇക്കുറിയും അത്തരമൊരു കൂട്ടായ പരിശ്രമത്തിനുകൂടിയാണ് ഇന്ന് നാന്ദികുറിക്കുന്നത്.

മഹാമാരിയുടെ ഭീഷണിയിൽ 2019-20 വർഷത്തെ പഠനവും പരീക്ഷകളും പൂർത്തിയാക്കാതെ അടച്ച സ്കൂൾ ഇതുവരെ തുറന്നിട്ടില്ല. അതിനിടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ രണ്ടുതവണ കഴിഞ്ഞു. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ കടുത്ത പ്രതിസന്ധികൾക്കിടെയാണ് ഏറെക്കുറെ പൂർത്തിയാക്കിയത്. പ്രാക്ടിക്കൽ പരീക്ഷകൾ പൂർണമായി നടത്താനായില്ലെങ്കിലും കുട്ടികളുടെ ഭാവിയെ ബാധിക്കാത്തവിധം ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ പേരിൽ പരീക്ഷകൾ മാറ്റിവച്ചില്ലായിരുന്നുവെങ്കിൽ ഇത്രമാത്രം പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല എന്നു കരുതുന്നവരും ഏറെയുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തുള്ളത് 16,028 സ്കൂളുകളാണ്. 45,42,678 വിദ്യാർഥികളും 1,69,373 അധ്യാപകരും 20,297 നോൺ ടീച്ചിംഗ് സ്റ്റാഫും ഉൾക്കൊള്ളുന്നതാണ് കേരളത്തിന്‍റെ പ്ലസ് ടു വരെയുള്ള പൊതുവിദ്യാഭ്യാസമേഖല. സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ എന്നീ കേന്ദ്ര സിലബസ് വിദ്യാലയങ്ങളും അതിലെ വിദ്യാർഥികളും അധ‍്യാപകരുമെല്ലാം ഇതിനു പുറമേയുണ്ട്. ഇത്രമാത്രം ബൃഹത്തായതും ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളെ സംബന്ധിക്കുന്നതുമായ വിദ്യാഭ‍്യാസ മേഖലയിലെ ഇടപെടലുകൾ അതീവ അവധാനതയോടെ നിർവഹിക്കണമെന്നത് ആരും മറന്നുകൂടാ. ഇവിടെ സംഭവിക്കുന്ന ചെറിയ വീഴ്ചകൾ പോലും വലിയ പ്രത‍്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നത് എപ്പോഴും ഓർമിക്കുകയും വേണം.

കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെയായിരുന്നല്ലോ കഴിഞ്ഞ വർഷത്തെ സ്കൂൾ പഠനം. സംസ്ഥാനത്തിന് അഭിമാനിക്കാവുന്നതായിരുന്നു ഇതെങ്കിലും പോരായ്മകൾ നിരവധിയായിരുന്നു. അവകാശവാദങ്ങൾ എന്തുതന്നെയായാലും കഴിഞ്ഞ അധ്യയനവർഷം കുട്ടികൾക്കു പഠനത്തിൽ വലിയ നഷ്ടംതന്നെയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോരായ്മകൾ നികത്തിക്കൊണ്ടും ഓൺലൈൻ പഠനത്തിന്‍റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടും ഈ വർഷം പഠനം കൂടുതൽ മെച്ചപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനായി വിശാല കാഴ്ചപ്പാടോടെ കർമപരിപാടികൾ ആവിഷ്കരിക്കണം.

വിക്ടേഴ്സ് ചാനലിലൂടെയുള്ള സംപ്രേഷണത്തിനു പുറമെ സ്കൂളുകളിൽനിന്ന് അധ്യാപകർ നൽകുന്ന ഓൺ‌ലൈൻ ക്ലാസുകളും ഇക്കുറി ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ ഇതിനുള്ള മുന്നൊരുക്കങ്ങൾ ഒന്നുംതന്നെ ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള ഓൺലൈൻ ക്ലാസുകൾക്കു വിലക്കുണ്ടായിരുന്നു. എന്നാൽ കേന്ദ്ര സിലബസുകാർ അവലംബിച്ചത് ഈ മാർഗമായിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ പൊതുക്ലാസുകളും അതതു ക്ലാസുകളിലെ അധ്യാപകർ കുട്ടികൾക്ക് പാഠഭാഗങ്ങളെ അധികരിച്ച് ഓൺലൈൻ ക്ലാസുകളും നൽകുന്ന രീതി കൂടുതൽ ഫലപ്രദമാകുമെന്നത് തർക്കമറ്റ വസ്തുതയാണ്.

ഓൺലൈൻ ക്ലാസുകൾ ആകർഷകമായിരിക്കണം. കൂടാതെ ഐകരൂപ്യമുണ്ടാവുകയും വേണം. അതിന് അധ്യാപകർക്ക് ആവ‍ശ‍്യമായ പരിശീലനവും പിന്തുണയും സമയബന്ധിതമായി നൽകണം. മുൻവർഷങ്ങളിൽ നൽകിയിരുന്ന പരിശീലന പരിപാടികൾ കഴിഞ്ഞവർഷം അധ‍്യാപകർക്കു നൽകാൻ കഴിഞ്ഞിട്ടില്ല. അവരെ കൂടുതലായും കോവിഡുമായി ബന്ധപ്പെട്ട മറ്റു ഡ്യൂട്ടികൾക്കു നിയോഗിക്കുകയാണു ചെയ്തത്. എന്നാൽ ഇക്കുറി അധ‍്യാപകരെ പഠിപ്പിക്കാൻ നിയോഗിക്കണം. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കണം. അതിന്‍റെ പേരിൽ അവരെ അമിതമായി സമ്മർദത്തിലാക്കുകയുമരുത്. അധ്യാപകരുടെ ഒഴിവുകൾ നികത്താതെ ഇതു ഫലപ്രദമാകില്ല. ഇക്കാര്യത്തിൽ സർക്കാർ യാഥാർഥ്യബോധം പ്രകടിപ്പിക്കണം.

കോവിഡ് പ്രതിസന്ധി ചില വൻകിടക്കാർക്കു ചൂഷണത്തിനുള്ള അവസരമാകരുത്. പഠനം സുഗമമാക്കുമെന്നു വിശ്വസിപ്പിച്ച് വൻതുകയുടെ പഠനോപകരണങ്ങൾ വിൽപ്പന നടത്തുന്നവരുടെ ചൂഷണത്തിന് നമ്മുടെ കുട്ടികൾ ഇരയാകരുത്. ചില അധ്യാപകരെങ്കിലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതുണ്ടാകരുത്. അതുപോലതന്നെ ഗ്രാമങ്ങളിലുള്ള കുട്ടികൾ ഇന്‍റർനെറ്റ് കണക്ടിവിറ്റി വേണ്ടത്ര ഇല്ലാത്തതിന്‍റെ പേരിൽ വിവേചനം അനുഭവിക്കാനും ഇടയാകരുത്. സർക്കാരിന്‍റെ പ്രധാന ഉത്തരവാദിത്വമായി ഇതു മാറണം. സ്മാർട്ട്ഫോൺ അല്ലെങ്കിൽ ലാപ്ടോപ് എന്നിവയുടെ അഭാവവും കുട്ടികളെ ഓൺലൈൻ പഠനത്തിൽനിന്ന് അകറ്റാൻ ഇടയാക്കരുത്.

നഗര-ഗ്രാമ വ‍്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്ത് പഠനം നടത്താനുള്ള അവസരമുണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും പൊതുസമൂഹവും കൈകോർത്താൽ ഇതൊന്നും വെല്ലുവിളിയാകില്ല. അതിനുള്ള തയാറെടുപ്പുകൾകൂടി ഇന്നത്തെ പ്രവേശനോത്സവത്തിൽ ഉണ്ടാകട്ടെ. ഓൺലൈനിലൂടെ ആണെങ്കിലും അറിവിന്‍റെ ലോകത്തേക്കു പ്രവേശിക്കുന്ന കുരുന്നുകൾക്കടക്കം പ്രത്യാശാനിർഭരമായ ഒരു പഠനവർഷം ആശംസിക്കുന്നു.