Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഫ്ഗാൻ ജയിലിലെ യുവതികൾ കേരളത്തോടു പറയുന്നത്
തീവ്രവാദികളും അവരുടെ കുഴലൂത്തുകാരും ഇല്ലെന്നു സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും നഗ്നയാഥാർഥ്യമായി നിലകൊള്ളുന്ന ലൗ ജിഹാദ് എന്ന എലിക്കെണിയിൽപ്പെട്ട ജീവനുള്ള ഇരകളാണു നിമിഷയും സോണിയയും മെറിനുമെല്ലാം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേർന്നതിന്റെ ബാക്കിപത്രമായി അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന നാലു മലയാളി യുവതികളെ ഇന്ത്യയിലേക്കു തിരികെ കൊണ്ടുവന്നേക്കില്ല എന്ന വാർത്ത തീവ്രവാദ വിഷയം വീണ്ടും സജീവ ചർച്ചയിലേക്കു കൊണ്ടുവന്നിരിക്കുകയാണ്. യുവതികളെ പ്രണയം നടിച്ചു കുടുക്കിൽപ്പെടുത്തി മതംമാറ്റി തീവ്രവാദത്തിനും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന പ്രക്രിയയായ ലൗ ജിഹാദ് ഇവിടെയില്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ വായടപ്പിക്കാൻ പര്യാപ്തമാണ് അഫ്ഗാൻ ജയിലിൽ കഴിയുന്ന യുവതികളുടെ വിവരങ്ങൾ.
സോണിയ എന്ന അയിഷ, മെറിൻ എന്ന മറിയം, നിമിഷ എന്ന ഫാത്തിമ, റഫില എന്നിവരാണ് ഐഎസ് ഭീകരപ്രവർത്തകരായ ഭർത്താക്കന്മാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ ജയിലിലായത്. ഈ യുവതികളിൽ രണ്ടുപേർ ക്രിസ്തുമതത്തിൽനിന്നും ഒരാൾ ഹിന്ദുമതത്തിൽനിന്നും പ്രണയം മറയാക്കി മതപരിവർത്തനം ചെയ്യപ്പെട്ട് ഐഎസിന്റെ ഭാഗമായവരാണ്. ഇവരെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ടുവരുന്നതു കുടുംബാംഗങ്ങൾക്ക് ഒരുപക്ഷേ, ആശ്വാസകരമായേക്കാമെങ്കിലും എല്ലാവശവും പഠിച്ചശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണു സർക്കാർ നിലപാട്. ഭീകരാക്രമണത്തിനു പരിശീലനം സിദ്ധിച്ചിട്ടുള്ള ഇവരെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിൽ സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഐഎസിന്റെ ആക്രമണപട്ടികയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
നാല് ഇന്ത്യക്കാരും 299 പാക്കിസ്ഥാനികളും 16 ചൈനക്കാരും ഉൾപ്പെടെ 13 രാജ്യങ്ങളിലെ 408 ഐഎസ് അംഗങ്ങൾ അഫ്ഗാനിസ്ഥാനിലെ ജയിലിലുണ്ടെന്ന് അവിടത്തെ സർക്കാർ വെളിപ്പെടുത്തിയിരുന്നു. തടവിലുള്ളവരെ അതതു രാജ്യങ്ങളിലേക്കു തിരികെക്കൊണ്ടുപോകാമെന്ന് അവർ നിർദേശിക്കുകയും ചെയ്തു. ഇന്ത്യ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. അമേരിക്കൻ സേന വൈകാതെ അഫ്ഗാനിസ്ഥാൻ വിടുമെന്നാണു പ്രഖ്യാപനം. അതിനുശേഷം ആ രാജ്യത്തെ സ്ഥിതി എന്താകുമെന്ന് അവിടത്തെ സർക്കാരിനുപോലും നിശ്ചയമില്ല. താലിബാനും ഐഎസും അൽഖയ്ദയും അടക്കമുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചാൽ ജയിലുകളിലുള്ള ഭീകരരെല്ലാം മോചിപ്പിക്കപ്പെടും. ലോകത്തു കൂടുതൽ അശാന്തിയുടെ ദിനങ്ങൾ സൃഷ്ടിക്കുകയായിരിക്കും അതിന്റെ ഫലം.
ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അഭയാർഥികൾ വരുന്നതു രാജ്യത്തു ഭീകരപ്രവർത്തനം വളർത്തുമെന്ന് അവർ കരുതുന്നു. ഐഎസിൽ ചേരാൻ 2013-നും 2016-നും ഇടയിൽ സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട്. ഇവരിൽ പുരുഷന്മാരേറെയും കൊല്ലപ്പെട്ടു. അവരുടെ ഭാര്യമാരും കുട്ടികളും അഭയാർഥിക്യാന്പുകളിലും ജയിലുകളിലുമായി കഴിയുകയാണ്. ഇവരെ എന്തു ചെയ്യണമെന്നതു വലിയ തലവേദനയായി മാറിയിരിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ജയിലിലുള്ള നാലു മലയാളി യുവതികളെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ച ചില ആലോചനകൾ സർക്കാർ തലത്തിൽ നടന്നിരുന്നു. എന്നാൽ, ഈ യുവതികൾ തീവ്രവാദം ഉപേക്ഷിച്ചിട്ടില്ലെന്നാണ് അവരുടെ ചില അഭിമുഖങ്ങളിലെ നിലപാടുകൾ സൂചിപ്പിക്കുന്നതെന്ന വ്യാഖ്യാനമുണ്ട്. ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നവർക്കു മാപ്പ് നൽകുന്നതു മനുഷ്യത്വപരമാണ്. അതേസമയം, തീവ്രവാദം ഉപേക്ഷിക്കാത്തവരെ തിരികെക്കൊണ്ടുവരുന്നതു നാട്ടിൽ കുഴപ്പത്തിനിടയാക്കില്ലേ എന്ന സംശയം ഉയരുന്നതും സ്വാഭാവികം.
തിരിച്ചെത്തിക്കുന്നവരെ ഇന്ത്യയിലെ നിയമങ്ങളനുസരിച്ചു വിചാരണ ചെയ്യുന്പോൾ അവർ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്യാം. ഇങ്ങനെ വിട്ടയയ്ക്കപ്പെടുന്നവരെ ഇരകളും രക്തസാക്ഷികളുമായി കൊണ്ടാടാൻ ഇവിടെ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ മുഖംമൂടിയണിഞ്ഞ തീവ്രവാദി ഗ്രൂപ്പുകൾ ധാരാളമുണ്ട്. കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്ന അഭിപ്രായങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണു സർക്കാരിന്റെ നിലപാടുകൾ വരിക. അതു നാട്ടിൽ സമാധാനഭഞ്ജനത്തിനും തീവ്രവാദ വർധനയ്ക്കും ഇടയാക്കുന്നുണ്ടോ എന്നു പലപ്പോഴും നോക്കാറില്ല.
തീവ്രവാദികളും അവരുടെ കുഴലൂത്തുകാരും ഇല്ലെന്നു സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും നഗ്നയാഥാർഥ്യമായി നിലകൊള്ളുന്ന ലൗ ജിഹാദ് എന്ന എലിക്കെണിയിൽപ്പെട്ട ജീവനുള്ള ഇരകളാണു നിമിഷയും സോണിയയും മെറിനുമെല്ലാം. ലൗ ജിഹാദ് എന്നു വിളംബരം ചെയ്ത് ഇവിടെ ആരും പെൺകുട്ടികളെ വലവീശിപ്പിടിക്കുന്നില്ലായിരിക്കാം. പക്ഷേ അങ്ങനെയൊന്നുണ്ട് എന്നതിന് അഫ്ഗാൻ ജയിലുകളിൽ കഴിയുന്നവർ മാത്രമല്ല കേരളത്തിൽനിന്നു ദുരൂഹസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുള്ള നൂറുകണക്കിനു മറ്റു പെൺകുട്ടികളും തെളിവ്. ബുദ്ധിസാമർഥ്യവും സൗന്ദര്യവുമുള്ളവരും സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമായ പെൺകുട്ടികളെയാണ് ഇങ്ങനെ കെണിയിൽപ്പെടുത്തുന്നത് എന്നതും ചൂണ്ടിക്കാണിക്കണം.
പല കുടുംബങ്ങളും ഇങ്ങനെ തകരുമ്പോൾ അതു ബന്ധപ്പെട്ട സമുദായത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയാവും. ഈ ചൂണ്ടയിടൽ പ്രണയത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. യാഥാർഥ്യം ഇതായിരിക്കെ, ലൗ ജിഹാദ് ഇല്ല എന്നു സ്ഥാപിക്കുന്ന തരത്തിലുള്ള ഉത്തരം കിട്ടുന്നവിധത്തിൽ പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത് കേരളത്തിൽനിന്നുള്ള ഒരു കോൺഗ്രസ് എംപിയാണ് എന്നതു മറക്കാനാവില്ല. വിദേശത്തേക്കുള്ള വിമാനടിക്കറ്റുകളും വിലകൂടിയ ഈന്തപ്പഴങ്ങളും കിട്ടുന്പോൾ പലരും പലതും കണ്ടില്ലെന്നു നടിക്കും. തീവ്രവാദികൾക്ക്, അവർക്കിരയാകുന്നവരെക്കാൾ കൂടുതൽ മനുഷ്യാവകാശങ്ങളുണ്ടെന്നു വാദിക്കുന്നവർ കേരളത്തിൽ മാത്രമേ കാണൂ. ഇവിടത്തെ ബുദ്ധിജീവി നാട്യക്കാർക്കും പുരോഗമനവാദികളെന്നു ഭാവിക്കുന്നവർക്കും ചിലകാര്യ ങ്ങൾ ഒട്ടും മനസിലാകുന്നില്ല! ലൗ ജിഹാദിനെ അനുകൂലിക്കാത്ത ചിലരെ തോല്പിക്കാൻ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘടിതനീക്കം തന്നെയുണ്ടായി.
സാധാരണക്കാർ ഇതൊന്നും തിരിച്ചറിയുന്നില്ല. വിവിധ മാധ്യമങ്ങളിലെ പ്രചാരണവേലകളിലൂടെ അവർ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അഫ്ഗാൻ തടവറയിലുള്ള മലയാളി യുവതികളുടെ ദുരന്തകഥ പതിയിരിക്കുന്ന അപകടത്തെപ്പറ്റി കൂടുതൽ ജാഗ്രത പുലർത്താൻ എല്ലാവരെയും പ്രേരിപ്പിച്ചാൽ നന്ന്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top