Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഇല്ലാത്ത വകുപ്പുകളും വല്ലാത്ത കേസുകളും
നിയമസംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുമ്പോൾ പൗരന്മാരുടെ മനുഷ്യാവകാശങ്ങളാണു ഹനിക്കപ്പെടുന്നത്. റദ്ദാക്കപ്പെട്ട വകുപ്പുകളുപയോഗിച്ചെടുത്ത കേസുകളുടെ എണ്ണംകണ്ടുസുപ്രീംകോടതിക്കുണ്ടായ ഞെട്ടൽ കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു ജുഡീഷറിയെ പ്രേരിപ്പിക്കട്ടെ.
രാജ്യത്തെ സാധാരണ പൗരന്മാർ തങ്ങൾക്ക് അവകാശനിഷേധങ്ങൾ ഉണ്ടാകുന്പോൾ ഇന്നും അവസാന ആശ്രയമായി കാണുന്നതു കോടതികളെയാണ്. സ്വാധീനങ്ങൾക്കൊന്നും വഴിപ്പെടാതെ, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചും നീതിയും ന്യായവും നോക്കിയുമാണു കോടതിയിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്ന് അവർ വിശ്വസിക്കുന്നു. ആ വിശ്വാസത്തിനു മങ്ങലേൽപ്പിക്കുന്ന ചില കാര്യങ്ങൾ അടുത്ത കാലത്തായി ഉണ്ടാകുന്നതു വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമി വിചാരണത്തടവുകാരനായി മരിക്കേണ്ടിവന്നത് അതിലൊരു സംഭവമാണ്. ഭരണകൂടത്തിന് അഭിമതരല്ലാത്തവരെ നിയമവ്യവസ്ഥകളുടെ ചങ്ങലപ്പൂട്ടുകൾ എങ്ങനെയാണു വരിഞ്ഞുമുറുക്കി ഇല്ലായ്മ ചെയ്യുന്നതെന്നു രാജ്യം കാണുന്നു. പൗരാവകാശങ്ങൾ വലിയ ഭീഷണി നേരിടുന്ന ഇത്തരമൊരു സന്ദർഭത്തിലാണു ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ആറുവർഷം മുന്‍പു റദ്ദാക്കിയ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്തതു സുപ്രീംകോടതിയെ ഞെട്ടിച്ചിരിക്കുന്നത്.
2015-ൽ റദ്ദാക്കിയ, വിവരസാങ്കേതികവിദ്യാ നിയമത്തിലെ 66 എ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് അസാധാരണവും ഭയപ്പെടുത്തുന്നതുമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കോടതി കേന്ദ്ര സർക്കാരിനു നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതു ശ്രേയ സിംഗാൾ എന്ന യുവതി നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായിട്ടാണ്. സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി കുറ്റകരമായതോ സ്പർധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി 66 എ വകുപ്പുപ്രകാരം കണക്കാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. എന്നാൽ, റദ്ദാക്കിയതിനുശേഷം ഈ വകുപ്പുപ്രകാരം 1307 കേസുകൾകൂടി രജിസ്റ്റർ ചെയ്യപ്പെട്ടു. സുപ്രീം കോടതി റദ്ദാക്കിയെങ്കിലും നിയമപുസ്തകത്തിൽ 66 എ വകുപ്പ് ഇപ്പോഴുമുണ്ടാകുമെന്നും അടിക്കുറിപ്പിൽ മാത്രമാകും റദ്ദാക്കിയതെന്ന പരാമർശം ഉണ്ടാകുകയെന്നുമാണ് അറ്റോർണി ജനറൽ കോടതിയിൽ വിശദീകരണം നൽകിയത്. പോലീസുകാർ അടിക്കുറിപ്പൊന്നും നോക്കാൻ പോകുന്നില്ലെന്നായിരുന്നു ഇതിനു ജഡ്ജിയുടെ മറുപടി. 66 എ വകുപ്പിന്റെ കാര്യത്തിൽ മാത്രമാവില്ലല്ലോ ഇത്തരം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടാവുക. ഈ വിധത്തിലാണു കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും നീതിനിർവഹണം നടത്തുകയും ചെയ്യുന്നതെങ്കിൽ എത്രയോ നിരപരാധികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും?
ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിലെ അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണു ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യാജ രേഖകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വാദങ്ങളൊന്നും കോടതിയിൽ അംഗീകരിക്കപ്പെട്ടില്ല. എന്നാൽ, ഫാ. സ്റ്റാൻ സ്വാമി പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഭീമ-കൊറേഗാവ് കേസിൽ ഫാ. സ്റ്റാൻസ്വാമിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്ര ഗാഡ്ലിംഗിന്റെ കംപ്യൂട്ടറിൽ ഹാക്കർമാർ മാൽവെയർവഴി കേസിനാധാരമായ രേഖകൾ കൃത്രിമമായി കയറ്റിവിട്ടുവെന്നാണു വാർത്ത. അമേരിക്കയിലെ ആഴ്സണൽ കൺസൾട്ടിംഗ് ഡിജിറ്റൽ ലാബ് നടത്തിയ പരിശോധനയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. ഭീമ-കൊറേഗാവ് കേസിൽ നേരത്തേ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ റോണ വിൽസന്റെ ലാപ്ടോപ്പിലും ഇതുപോലെ ഹാക്കർമാർ പത്തു വ്യാജ മെയിലുകൾ കയറ്റിവിട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണ ഏജൻസികൾ കുടുക്കാനുദ്ദേശിക്കുന്നവർക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കി അവരെ അറസ്റ്റ് ചെയ്യുകയും റദ്ദാക്കപ്പെട്ട വകുപ്പുകളനുസരിച്ചു കേസെടുക്കുകയും ചെയ്യുന്ന രീതിയാണുള്ളതെങ്കിൽ ഇവിടത്തെ നീതിന്യായ വ്യവസ്ഥയെ എത്രപേർ വിശ്വസിക്കും? തിരുത്തൽ നടപടികൾ അടിയന്തരമായി തുടങ്ങേണ്ടതുണ്ട്.
നിയമസംവിധാനങ്ങൾ ഈ രീതിയിൽ ദുരുപയോഗപ്പെടുത്തുമ്പോൾ പൗരന്മാരുടെ മനുഷ്യാവകാശങ്ങളാണു ഹനിക്കപ്പെടുന്നത്. തീവ്രവാദം തടയാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുമെന്ന പേരിൽ മൗലികാവകാശ നിഷേധങ്ങളുള്ള നിയമവ്യവസ്ഥകളുണ്ടാകുന്നു. കോടതികളും അതംഗീകരിക്കുന്പോൾ പൗരന്റെ രക്ഷാമാർഗങ്ങളെല്ലാം അടയുകയാണ്. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്തതുകൊണ്ടാണു ഫാ. സ്റ്റാൻ സ്വാമിക്കു ജാമ്യം നിഷേധിക്കപ്പെട്ടത് എന്നാണു വിശദീകരണം. യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ അന്വേഷണ ഏജൻസി എഫ്ഐആറിൽ പറയുന്ന കാര്യങ്ങളാണു കണക്കിലെടുക്കേണ്ടതെന്നു വ്യവസ്ഥയുണ്ട്. കുറ്റാരോപിതർക്കു വിചാരണവരെ ജാമ്യം നിഷേധിക്കുന്ന സമീപനമുണ്ടാകുന്നു. ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന ഫാ. സ്റ്റാൻ സ്വാമിയുടെ അപേക്ഷപോലും നിരസിക്കപ്പെട്ടു.
പാർക്കിൻസൺസ് രോഗിയായ ഒരു എൺപത്തിനാലുകാരൻ ജയിലിനു പുറത്തുപോയാൽ എങ്ങനെ രാജ്യദ്രോഹ പ്രവർത്തനം നടത്തുമെന്ന് ഭരണകൂടമോ എൻഐഎയോ കോടതിയോ ചിന്തിച്ചില്ല. ഏകാധിപത്യ ഭരണകൂടമുള്ള രാജ്യങ്ങളിൽ പോലീസും കോടതിയുമൊക്കെ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണു പ്രവർത്തിക്കുക. പക്ഷേ, ഒരു ജനാധിപത്യ വ്യവസ്ഥയിൽ അതൊന്നും സംഭവിക്കാൻ പാടുള്ളതല്ല. റദ്ദാക്കപ്പെട്ട വകുപ്പുകളുപയോഗിച്ചെടുത്ത കേസുകളുടെ എണ്ണംകണ്ടു സുപ്രീംകോടതിക്കുണ്ടായ ഞെട്ടൽ കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു ജുഡീഷറിയെ പ്രേരിപ്പിക്കട്ടെ.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top