Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കർഷകരെ ദ്രോഹിക്കാത്തവർ വനംവകുപ്പിനു കുറ്റക്കാരോ?
കർഷകരെയും കർഷകരെ കേസിൽ കുടുക്കാൻ വിസമ്മിതിക്കുന്നവരെയും സമ്മർദത്തിലാക്കുന്ന ഹീനതന്ത്രം വനംവകുപ്പ് അടിയന്തരമായി അവസാനിപ്പിക്കണം
കേരളത്തിലെ വനംവകുപ്പ് എല്ലാക്കാലത്തും കർഷകരെ ശത്രുക്കളായാണു കാണുന്നത്. കർഷകരെ മറയാക്കി വനംകൊള്ള നടത്തുന്നതിലും ഫണ്ട് തട്ടിയെടുക്കുന്നതിലും അവരുടെ ഭൂമിക്കുമേൽ അവകാശം ഉന്നയിക്കുന്നതിലും അവർക്കെതിരേ കള്ളക്കേസ് എടുക്കുന്നതിലുമെല്ലാം ഇതുപ്രകടമാണ്. വനംവകുപ്പ് ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും ഇതിനു പ്രത്യേക വിരുതുമുണ്ട്. എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് പകൽക്കൊള്ളയായി മാറിയ ഇപ്പോഴത്തെ മരംമുറി വിവാദം.
കർഷകരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കിക്കൊണ്ട് വനംകൊള്ളയ്ക്കു കൂട്ടുനിൽക്കാൻ ഉത്തരവിറക്കിയവർ ഇപ്പോൾ അതിന്റെ പേരിൽ കർഷകരെ ബലിയാടാക്കുന്നു. മാത്രമല്ല, കർഷകദ്രോഹത്തിനു കൂട്ടുനിൽക്കാൻ മടിക്കുന്ന സ്വന്തം ഉദ്യോഗസ്ഥരെയും വിരട്ടുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ നേരവകാശികളെന്ന് മേനിനടിക്കുന്ന സിപിഐ ഭരിക്കുന്ന രണ്ടു വകുപ്പുകളാണ് ഇപ്പോഴത്തെ മരംമുറി വിവാദത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത്. എന്നാൽ ഇവരിപ്പോൾ മലക്കംമറിഞ്ഞ് എല്ലാത്തിനും ഉത്തരവാദി കർഷകരാണെന്ന നിലപാടെടുക്കുന്നു. അവരെ കേസുകളിൽ കുടുക്കുന്നു. കർഷകരെ ദ്രോഹിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. എന്തൊരു വിരോധാഭാസമായ ക്ലൈമാക്സിലേക്കാണ് മരംമുറി വിവാദം ചെന്നെത്തുന്നത്.
കഴിഞ്ഞ ഒക്ടോബർ 24ന് റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വിവാദമായ മരംമുറി ഉണ്ടായത്. ഉത്തരവിന്റെ ഉത്തരവാദിത്വം അന്നത്തെ റവന്യു മന്ത്രി ഏറ്റെടുക്കുകയും ചെയ്തു. ഇത്തരമൊരു ഉത്തരവ് മരംകൊള്ള ലക്ഷ്യമിട്ടാണോ ഇറക്കിയതെന്നും ആരൊക്കെ അതിന്റെ പങ്കുപറ്റി എന്നും അന്വേഷിക്കുകയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുകയുമാണ് വേണ്ടത്. എന്നാൽ, ആ വഴിക്കൊന്നുമല്ല കാര്യങ്ങൾ നീങ്ങുന്നത്. നിയമാനുസൃതമായി മരം മുറിച്ച കർഷകർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒമാർ റേഞ്ച് ഓഫീസർമാർക്കു കത്തുനൽകി. എന്നാൽ, പല റേഞ്ച് ഓഫീസർമാരും ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിനു കൂട്ടുനിൽക്കാൻ കഴിയില്ല എന്ന നിലപാടെടുത്തു. തുടർന്നു വീണ്ടും കർശന നിർദേശം ഉൾക്കൊള്ളുന്ന നോട്ടീസ് നൽകി. എന്നിട്ടും കർഷകർക്കെതിരേ കേസെടുക്കാതിരുന്ന റേഞ്ച് ഓഫീസർമാരോടാണ് രണ്ടു ദിവസത്തിനകം നിർദേശം അനുസരിക്കാത്തതിനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് കർഷകർക്കെതിരേ കേസെടുക്കാൻ ഉദ്യോ ഗസ്ഥർ മടിക്കുന്നത് എന്നതും പ്രസക്തമാണ്. 1961ലെ കേരള ഫോറസ്റ്റ് ആക്ടിന്റെ സെക്ഷൻ 65 പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥൻ അന്യായമായി അറസ്റ്റ് നടത്തുകയോ വസ്തുവകകൾ പിടിച്ചെടുക്കുകയോ ചെയ്താൽ ആ ഉദ്യോഗസ്ഥനെതിരേ കേസെടുക്കേണ്ടിവരും. ആറു മാസം തടവും പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മരംമുറിയുടെ പേരിൽ കർഷകർക്കെതിരേ എടുക്കുന്ന ഓരോ കേസിലും സെക്ഷൻ 65 പ്രകാരം ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുപ്പിക്കുമെന്ന് കേരള ഇന്‍ഡിപ്പെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തെ ചോദ്യംചെയ്യാനും അവർക്കുമേൽ സമ്മർദ്ദം ചെലുത്താനും നിയമം അനുവദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഉന്നത ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ നിർദേശത്താൽ പുറപ്പെടുവിച്ച ഉത്തരവിന്റെ പേരിൽ കർഷകർക്കെതിരേ കേസെടുക്കുന്നതിന്റെ അടിസ്ഥാനമെന്തെന്നു പിടികിട്ടാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കം വനംവകുപ്പിനു മാത്രമല്ല സംസ്ഥാന സർക്കാരിനുതന്നെ നാണക്കേടാണ്.
കർഷകരെ ബലിയാടാക്കിയാൽ അതിന്റെ മറവിൽ മരംകൊള്ളയ്ക്കു കൂട്ടുനിന്നവർക്കു രക്ഷപ്പെടാം എന്നതായിരിക്കും ഇത്തരമൊരു ബുദ്ധിക്കു പിന്നിലെ തന്ത്രം. മരംമുറി വിവാദമായതിനെത്തുടർന്ന് കേസെടുക്കേണ്ടി വന്നപ്പോൾ കർഷകരെ കൂട്ടുപ്രതികളാക്കിയില്ലെങ്കിൽ കേസിനു നിലനിൽപ്പില്ല എന്നതാണ് ഇവരുടെ വാദം. ഇപ്പോൾ കർഷകർക്കെതിരേ കേസെടുക്കാതെ തരമില്ലെന്നും കോടതിയിലെത്തിയാൽ കർഷകർക്ക് നിരപരാധിത്വം തെളിയിക്കാമെന്നുമാണ് ഇവരുടെ ഉപദേശം. ഏതു വകുപ്പുകൾ ലംഘിച്ചതിന്റെ പേരിലാണെന്നുപോലും വ്യക്തമാക്കാതെയാണ് കേസെടുക്കുന്നത്. ഭീകരർ കുട്ടികളെയും സ്ത്രീകളെയും മുന്നിൽനിർത്തി കവചമൊരുക്കുന്നതുപോലുള്ള ഹീനതന്ത്രമല്ലേ ഇത്. കൊള്ളക്കാർക്കു രക്ഷപ്പെടാൻ പാവപ്പെട്ട കർഷകർ കോടതി കയറിക്കൊള്ളണം പോലും. എന്തൊരു ക്രൂര വിനോദമാണിത്.
വനംവകുപ്പിനു കേസുകൾ നടത്താൻ ആവശ്യത്തിലധികം അഭിഭാഷകരും വേണ്ടതിലധികം പണവുമുണ്ടാകും. അല്ലെങ്കിൽത്തന്നെ കൊലക്കേസ് പ്രതികളെപ്പോലും രക്ഷിക്കുന്നതിന് സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ഒഴുക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ടല്ലോ. എന്നാൽ, പാവപ്പെട്ട കർഷകരുടെ അവസ്ഥ ഇതാണോ. കേസുകൾ നടത്താനുള്ള പണച്ചെലവ് അവർക്കു താങ്ങാനാകുമോ. അനന്തമായി നീണ്ടുപോകുന്ന കേസുകൾ അവർക്കെത്രമാത്രം കുരുക്കുകളാകും സൃഷ്ടിക്കുക. കർഷകർക്കെതിരേ കേസെടുക്കന്നുതിനെ എത്ര ലാഘവത്തോടെയാണ് ഉന്നത വനം ഉദ്യോഗസ്ഥർ കാണുന്നത് എന്നതും ഉത്കണ്ഠ ഉളവാക്കുന്ന വിഷയമാണ്. കർഷകരെയും കർഷകരെ കേസിൽ കുടുക്കാൻ വിസമ്മതിക്കുന്നവരെയും സമ്മർദത്തിലാക്കുന്ന ഹീനതന്ത്രം വനംവകുപ്പ് അടിയന്തരമായി അവസാനിപ്പിക്കണം. മരംമുറിയിൽ യഥാർഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. അല്ലാതെ കർഷകരെ മറയാക്കി അവരെ രക്ഷിക്കാൻ തത്രപ്പെടുകയല്ല വേണ്ടത്.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top