Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ദേശസുരക്ഷാ നിയമവും കർഷകസമരവും
ദേശസുരക്ഷാനിയമം പ്രയോഗിക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്കു ലഭിച്ചിരിക്കുന്ന അധികാരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നേരിടാൻ ഉപയോഗിക്കണം. കർഷക സമരത്തെ അടിച്ചമർത്താൻ അതു ദുരുപയോഗിക്കില്ല എന്നു പ്രതീക്ഷിക്കുക.
ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന് ഏതറ്റം വരെ പോകാനും സർക്കാരിനു മടിയില്ല എന്നാണോ ഡൽഹിയിലെ കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ, ദേശരക്ഷാ നിയമം അനുസരിച്ച് ഏതൊരാളെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അധികാരം നൽകുന്ന ഉത്തരവിൽനിന്നു മനസിലാക്കേണ്ടത്? 1980-ൽ കൊണ്ടുവന്ന ദേശരക്ഷാ നിയമം അനുസരിച്ച് അറസ്റ്റിലാകുന്ന വ്യക്തിയെ മാസങ്ങളോളം പോലീസ് കസ്റ്റഡിയിൽ വയ്ക്കാനാകും. മുന്നറിയിപ്പോ അറസ്റ്റ് വാറന്റോ ഇല്ലാതെ രാജ്യതലസ്ഥാനത്ത് ഏതൊരു വ്യക്തിയെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും കഴിയും. ഭരണകൂടത്തിനും പോലീസിനും അഭിമതരല്ലാത്തവരെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തു ദീർഘകാലം തടങ്കലിലിടാനാവും എന്നതാണ് ഇതിലെ അപകടം. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണു ഡൽഹി പോലീസ്. ഡൽഹി ജന്തർമന്തറിൽ നടക്കുന്ന കർഷക പാർലമെന്റ്, സ്വാതന്ത്ര്യദിനാഘോഷം എന്നിവ കണക്കിലെടുത്താണു ദേശരക്ഷാ നിയമ ഉത്തരവെന്നാണ് ഔദ്യോഗിക ഭാഷ്യം. എതിർശബ്ദങ്ങൾ ഉയർത്തുന്നവരുടെ പ്രശ്നങ്ങൾ കേട്ട് അവ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം അവരെ തടവിലടച്ച് നിശബ്ദരാക്കാൻ നോക്കുന്നതു ജനാധിപത്യത്തിൽ ഭൂഷണമല്ല.
ഇന്ത്യയുടെ അതിർത്തിപ്രദേശത്തും ശ്രീനഗറിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ പാരാഗ്ലൈഡിംഗും ഹോട്ട് എയർ ബലൂണുകളും നിരോധിച്ച് ഈ മാസമാദ്യം ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിറക്കിയിരുന്നു. ഡ്രോണുകൾ വലിയ സുരക്ഷാഭീഷണി ഉയർത്തുന്ന പുതിയൊരു തലവേദനയായി മാറുകയാണ്. ഇക്കഴിഞ്ഞ ജൂൺ 27നു ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിനു നേരേ ഡ്രോൺ ആക്രമണം ഉണ്ടായതു രാജ്യത്തെ ഞെട്ടിച്ചു. അതിനു തലേന്നു പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് വളപ്പിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായതും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഗുരുതര സുരക്ഷാവീഴ്ചയിൽ ഇന്ത്യ പാക്കിസ്ഥാനോടു കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണിനെ വെടിവച്ചുതുരത്തിയ സംഭവം പിന്നീടു ജൂലൈ രണ്ടിനുണ്ടായി. അതുകൊണ്ട് ഡ്രോൺ ആക്രമണ ഭീഷണി അതീവ ഗൗരവത്തിലെടുക്കേണ്ട കാര്യം തന്നെയാണ്.
ജമ്മുവിലെ വ്യോമസേനാ താവളത്തിനു നേരേയുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ പട്ടാളത്തിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ഡ്രോണിൽനിന്ന് വ്യോമസേനാ താവളത്തിലേക്ക് ഇട്ട ബോംബിൽ ഉപയോഗിച്ച പ്രഷർ ഫ്യൂസാണ് ഈ നിഗമനത്തിനു കാരണം. ലഷ്കർ-ഇ തൊയിബ ഭീകരർക്കു ബോംബ് നിർമിക്കാൻ പാക്കിസ്ഥാൻ പട്ടാളമോ ഐഎസ്ഐ ചാരസംഘടനയോ സഹായം നൽകിയിരിക്കാമെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇന്ത്യയിൽ കുഴപ്പങ്ങളുണ്ടാക്കാൻ പാക്കിസ്ഥാൻ ചാരസംഘടനയും പാക്കിസ്ഥാനിൽ താവളമുറപ്പിച്ചിട്ടുള്ള ഭീകരസംഘടനകളും സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട് എന്നത് എല്ലാവർക്കുമറിയാം. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും പോലുള്ള സുപ്രധാന ദിനങ്ങളിൽ രാജ്യതലസ്ഥാനത്തും മറ്റു പ്രധാന കേന്ദ്രങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിച്ചേക്കുമെന്ന നിഗമനവും അടിസ്ഥാനമുള്ളതാണ്. ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതു തെറ്റല്ല. പക്ഷേ അതിന്റെ മറവിൽ പൗരാവകാശങ്ങൾ തടയാൻ ശ്രമിക്കുണ്ടെങ്കിൽ അത് എതിർക്കപ്പെടേണ്ടതാണ്.
കർഷകസമരം കേന്ദ്രസർക്കാരിനു വലിയ തലവേദനയായി തുടരുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ ദിവസവും ജന്തർമന്തറിലെ സമരവേദിയിൽ മോക്ക് പാർലമെന്റ് നടത്തുമെന്നാണ് കർഷകർ അറിയിച്ചിട്ടുള്ളത്. കർഷകരെ ദോഷകരമായി ബാധിച്ചിട്ടുള്ള മൂന്നു വിവാദ നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു കർഷക സംയുക്ത സമരസമിതി നേതാവ് രാകേഷ് ടികായത്ത് ആവർത്തിച്ചു പറയുന്നു.
എട്ടുമാസം പൂർത്തിയാകുന്ന കർഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു കർഷക പാർലമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷയുള്ള പാർലമെന്റിനു മുന്നിലേക്കു പ്രതിഷേധക്കാർ കടക്കാതിരിക്കാൻ വൻ പോലീസ് സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. ആറുമാസം വരെ ജയിലിൽ കിടക്കാൻ തയാറായാണു കർഷകർ എത്തുന്നത്. എന്നാൽ, സമാധാനപരമായാകും കർഷക പാർലമെന്റ് നടത്തുന്നതെന്നു സമരസംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണു കേന്ദ്രസർക്കാർ. പിന്നോട്ടില്ലെന്നു കർഷക സംഘടനകളും. ദേശസുരക്ഷാനിയമം പ്രയോഗിക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്കു ലഭിച്ചിരിക്കുന്ന അധികാരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നേരിടാൻ ഉപയോഗിക്കണം. കർഷകസമരത്തെ അടിച്ചമർത്താൻ അതു ദുരുപയോഗിക്കില്ല എന്നു പ്രതീക്ഷിക്കുക.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top