പ്രണയപ്പകയിൽ ജീവനെടുക്കുന്നവർ
സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് പ്രണയാഭ്യർഥന
നിരസിക്കുന്ന പെൺകുട്ടികൾക്കു നേരേ വധശ്രമങ്ങളും ആക്രമണങ്ങളും കൂടിവരുന്നത് അത്യന്തം ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.


സാംസ്കാരിക കേരളം അപമാനഭാരത്താൽ തലതാഴ്ത്തുന്ന നാളുകളാണിത്. നമ്മുടെ പ്രബുദ്ധതയുടെയും മേനിപറച്ചിലുകളുടെയും പുറംപൂച്ചുകൾ പലതും പിച്ചിച്ചീന്തപ്പെടുന്നു. ഡെന്‍റൽ ഡോക്‌ടറായ മാനസ എന്ന യുവതിയെ കോതമംഗലത്തെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ഒരു യുവാവ് വെടിവച്ചുകൊന്ന സംഭവം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. മുൻ സുഹൃത്തായ ഇയാൾ മാനസയെ വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ചു മരിച്ചു.

കണ്ണൂർ സ്വദേശികളാണ് ഇരുവരും. യുവാവുമായി മാനസ അകന്നശേഷവും അയാൾ ശല്യംചെയ്തുവന്നെന്നാണു റിപ്പോർട്ടുകൾ. ഇതേത്തുടർന്നു മാനസയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും പോലീസ് യുവാവിനെ താക്കീതു ചെയ്തു വിടുകയും ചെയ്തു. എന്നിട്ടും പിന്മാറാൻ തയറാകാതെ ഇയാൾ യുവതിയുടെ താമസസ്ഥലത്തിനു സമീപം ഒളിച്ചു താമസിക്കുകയും വെടിവച്ചു കൊല്ലുകയുമായിരുന്നു. പ്രണയനിരാസം ഇയാളെ എത്രമാത്രം പ്രതികാരദാഹിയാക്കി മാറ്റിയെന്നു ക്രൂരമായ ഈ കൊലപാതകത്തിൽനിന്നു മനസിലാക്കാം. ശാസ്താംകോട്ടയ്ക്കു സമീപം വിസ്മയ എന്ന ആയൂർവേദ വിദ്യാർഥിനി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം സംസ്ഥാനത്തുണ്ടാക്കിയ ഞെട്ടൽ വിട്ടുമാറുംമുന്പാണ് ഈ അരുംകൊല. കേരളസമൂഹത്തിന് എന്താണു സംഭവിക്കുന്നത്?
പ്രണയാഭ്യർഥന നിരസിച്ച എൽഎൽബി വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്ന സംഭവം പെരിന്തൽമണ്ണയ്ക്കു സമീപമുണ്ടായത് ഒന്നര മാസം മുന്പാണ്. പെൺകുട്ടിയുടെ വീട്ടിൽ കയറിയായിരുന്നു അയാളുടെ അതിക്രമം. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ ഇളയ സഹോദരിക്കും പരിക്കേറ്റു. കൊലപാതകത്തിനു തലേന്നു പെൺകുട്ടിയുടെ പിതാവിന്‍റെ കട യുവാവ് കത്തിക്കുകയും ചെയ്തു. പ്ലസ്ടു മുതൽ പെൺകുട്ടിക്കു പിന്നാലെ പ്രണയാഭ്യർഥനയുമായി നടന്ന് അയാൾ ശല്യംചെയ്തിരുന്നുവെന്നാണു നാട്ടുകാർ പറഞ്ഞത്. പെൺകുട്ടിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും പിന്മാറാനുള്ള വിവേകം അയാൾ കാണിച്ചില്ല. പകരം ഉള്ളിൽ പക വളർത്തി ആ പെൺകുട്ടിയുടെ ജീവനെടുത്തു. കൊലപാതകക്കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടക്കുന്പോൾ ഒരുപക്ഷേ ഇതു വേണ്ടിയിരുന്നില്ല എന്ന തോന്നുന്നുണ്ടായേക്കാം. അതുകൊണ്ടെന്തു പ്രയോജനം? ആ പെൺകുട്ടിയുടെ ജീവൻ ഇനി തിരിച്ചുകിട്ടില്ല. കോതമംഗലം സംഭവത്തിലെ പ്രതി രണ്ടു പേരുടെ ജീവനെടുക്കുക മാത്രമല്ല രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകൾ തകർക്കുകയുമാണു ചെയ്തത്.

ആരോടെങ്കിലും ആകർഷണം തോന്നുമ്പോൾ അയാളെ സ്വന്തമാക്കണമെന്നു ശഠിക്കുന്ന ഏകപക്ഷീയ വികാരത്തെ പ്രണയമെന്നു വിളിക്കുന്നതു തെറ്റാണ്. രണ്ടുപേർക്കു പരസ്പരം ഇഷ്ടമാകുന്പോഴാണ് ആ അടുപ്പം പ്രണയത്തിലേക്കു വളരുന്നത്. ഇവിടെ ഒരാളുടെ ഇഷ്‌ടം, ഇഷ്‌ടമില്ലാത്ത മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതു പ്രണയമല്ല, സ്വാർഥതയാണ്. സ്വന്തം സ്വാർഥമോഹങ്ങളുടെ പൂരണത്തിനായി മറ്റൊരാളുടെ ജീവൻ നശിപ്പിക്കുന്നതു തെറ്റല്ല എന്ന നിലയിലേക്കു യുവാക്കളുടെ മനോഭാവം മാറിയിട്ടുണ്ടെങ്കിൽ സമൂഹത്തിനു കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു മനസിലാക്കണം. ഇന്നത്തെ ഉപഭോഗ സംസ്കാരത്തിൽ സ്വന്തം സുഖത്തിനുവേണ്ടി എന്തുമാകാമെന്ന കാഴ്ചപ്പാട് വളർന്നുവരികയാണ്. സമൂഹമാധ്യമങ്ങളും ഇത്തരം വികല ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ താത്പര്യങ്ങളെ തെല്ലും മാനിക്കാതെയുള്ള വഴിവിട്ട പോക്ക് സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങളുടെ നേർസാക്ഷ്യങ്ങളാണു കോതമംഗലത്തു നടന്നതുപോലുള്ള അരുംകൊലകൾ.

സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികൾക്കു നേരേ വധശ്രമങ്ങളും ആക്രമണങ്ങളും കൂടിവരുന്നത് അത്യന്തം ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. തന്നെ ഇഷ്‌ടമില്ലാത്ത ഒരാളുടെ ജീവനെടുക്കുന്നതു കാടത്തത്തിന്‍റെ അങ്ങേയറ്റമാണ്. തീർത്തും സംസ്കാരശൂന്യർക്കു മാത്രമേ ഇത്തരം പ്രവൃത്തികളെപ്പറ്റി ചിന്തിക്കാൻ കഴിയൂ. ഇപ്പോഴത്തെ വിദ്യാഭ്യാസം ആളുകളുടെ ഹൃദയവികാസത്തിനോ സംസ്കാരപോഷണത്തിനോ ഒട്ടും സഹായിക്കുന്നില്ല എന്നല്ലേ കോതമംഗലത്തു നടന്നതുപോലുള്ള ക്രൂരകൃത്യങ്ങളിൽനിന്നു മനസിലാക്കേണ്ടത്? പെരിന്തൽമണ്ണയിൽ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേസിലെ പ്രതികൾക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും ഇതുപോലുള്ള ദുഷ്പ്രവണതകൾക്കെതിരേ യുവജനങ്ങൾക്കിടയിൽ കാന്പെയിനുകൾ സംഘടിപ്പിക്കാനും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും യുവജന കമ്മീഷൻ നേതൃത്വം നൽകുമെന്നു പറഞ്ഞിരുന്നു. പക്ഷേ എന്തുണ്ടായി? ഒരു പെൺകുട്ടിയുടെ ജീവൻകൂടി ഹോമിക്കപ്പെട്ടിരിക്കുന്നു. ഇനിയും ഇതാവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. സ്വാർഥതയുടെ തുരുത്തുകളിലേക്ക് ഉൾവലിയുന്ന സമൂഹം ആവശ്യമായ തെറ്റുതിരുത്തലുകൾക്കും തയാറാകണം.