Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആരോഗ്യകരമായ സൗഹൃദം കാന്പസുകളിൽ വിരിയട്ടെ
ധാർമിക മൂല്യങ്ങളെ പോഷിപ്പിക്കുന്ന അന്തരീക്ഷം വീടുകളിലും കലാലയങ്ങളിലുമെല്ലാം ഉണ്ടാകണം. ആരോഗ്യകരമായ കുടുംബാന്തരീക്ഷം പലതരം കുരുക്കുകളിൽ അകപ്പെട്ടുപോകാനുള്ള സാധ്യത കുറയ്ക്കും.
പ്രണയപ്പക ഒരു പെൺകുട്ടിയുടെകൂടി ജീവനെടുത്ത ദുരന്തത്തിനു കഴിഞ്ഞദിവസം കേരളം സാക്ഷിയായി. പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിനി നിതിനമോളെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അഭിഷേക് ബൈജു അറസ്റ്റിലായി. പ്രണയബന്ധത്തിലെ ഉലച്ചിലാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു നിഗമനം. പരീക്ഷയെഴുതാൻ കോളജിലെത്തിയതായിരുന്നു ഇരുവരും.
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പെൺകുട്ടിയുമായി പ്രതി വാക്കുതർക്കത്തിലേർപ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണു സാക്ഷിമൊഴി. വൈജ്ഞാനിക സംവാദങ്ങളുടെയും സൗഹൃദചർച്ചകളുടെയും വേദിയാകേണ്ട കാന്പസിൽ വിദ്യാർഥിനിയുടെ ചുടുനിണം വീണു. സന്പൂർണ സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളത്തിലാണിതുണ്ടായത്. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?
വിദ്യാർഥി രാഷ്ട്രീയത്തിലെ കുടിപ്പകകൾ കേരളത്തിലെ പല കാന്പസുകളിലും ചോര വീഴ്ത്തിയിട്ടുണ്ട്. എന്നാൽ, കുറേനാളായി ഇവിടത്തെ കോളജുകൾ ചില പരിവർത്തനങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. സ്വാശ്രയ കോളജുകൾ വ്യാപിക്കുകയും സ്വയംഭരണ കോളജുകൾ പലതുണ്ടാവുകയും കോഴ്സുകൾ സെമസ്റ്റർ അടിസ്ഥാനത്തിലാവുകയും ചെയ്തതോടെ കലാലയ ജീവിതത്തിലും വിദ്യാർഥികളുടെ മനോഭാവത്തിലുമെല്ലാം മാറ്റങ്ങളുണ്ടായി. അക്രമരാഷ്ട്രീയം കേരളത്തിലെ കാന്പസുകളോടു വിടപറയുകയാണ് എന്നു സമാധാനിക്കുന്പോഴാണു പ്രണയപ്പക ജീവനെടുക്കുന്ന പുതിയതരം ദുഷ്പ്രവണതകളുണ്ടാകുന്നത്.
ആരോഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങളും അപൂർവമായി പ്രണയങ്ങളും മുമ്പു കലാലയങ്ങളിലുണ്ടായിരുന്നു. സൗഹൃദബന്ധങ്ങൾ അനാരോഗ്യതലങ്ങളിലേക്കു വളരുകയോ പ്രണയബന്ധങ്ങൾ വഴിമാറുകയോ ചെയ്താൽ അതിൽ ക്രിയാത്മകമായി ഇടപെടാനും പക്വമായ പെരുമാറ്റം എല്ലാവരിലും ഉറപ്പുവരുത്താനും സഹപാഠികളും അധ്യാപകരുമൊക്കെ ഇടപെടുകയും ചെയ്യുമായിരുന്നു.
എന്നാലിന്നു വ്യക്തികളുടെ സ്വകാര്യതയുടെ മതിൽക്കെട്ടുകൾ കൂടുതൽ ഉയരത്തിലാവുകയും വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും കർക്കശമാവുകയും ചെയ്തതോടെ സഹപാഠികൾക്കോ അധ്യാപകർക്കോ ഒന്നിലും ഇടപെടാനാകാതെ മൂകസാക്ഷികളായി നിൽക്കേണ്ടിവരുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള കൊലപാതകങ്ങൾ.
തന്റെ പ്രണയാഭ്യർഥന ആരെങ്കിലും സ്വീകരിച്ചില്ലെങ്കിലോ എന്തെങ്കിലും കാരണംകൊണ്ടു പ്രണയത്തിൽനിന്നു പിന്മാറിയാലോ അയാളുടെ ജീവനെടുക്കണം, അല്ലെങ്കിൽ തന്റെ ജീവനൊടുക്കണം എന്ന തരത്തിൽ പകയും പ്രതികാരചിന്തയും നിരാശയും ഇന്നത്തെ യുവാക്കളിൽ നിറയുന്നത് എന്തുകൊണ്ടാണ്? അപരന്റെ വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള മടിയാണു പ്രധാന കാരണം. തനിക്കുള്ളതുപോലെ മറ്റുള്ളവർക്കും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശമുണ്ടെന്ന ജനാധിപത്യബോധം ഇന്നത്തെ കുട്ടികൾക്ക് ഇല്ലാതെ പോകുന്നു.
ഒരാളുടെ ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതു പ്രണയമല്ല, ആധിപത്യമാണ്. ഇന്നത്തെ തലമുറ വളരുന്നവിധവും അതിനു ഘടകമാണ്. ജനിച്ചുവീഴുന്നതു മുതൽ കുട്ടിയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുത്താണു വളർത്തുന്നത്. ഒരു കാര്യത്തിലും അവർക്കു "നോ’ കേൾക്കേണ്ടിവരുന്നില്ല. വീട്ടുകാരെപ്പോലെ മറ്റുള്ളവരും തങ്ങളുടെ ആഗ്രഹങ്ങൾക്കെല്ലാം വഴങ്ങണമെന്ന് അവർ ശഠിക്കുന്നു.
പ്രണയത്തിലും ഇത്തരം ശാഠ്യങ്ങൾക്കു ശ്രമിച്ചാൽ ബന്ധം തകരും. ക്ഷമയ്ക്കോ വിട്ടുവീഴ്ചയ്ക്കോ ആരും തയാറല്ല. വിവേകം നഷ്ടപ്പെടുന്പോൾ, മറ്റെയാളുടെ ജീവനെടുക്കണമെന്നുപോലും പ്രതികാരചിന്തയുണ്ടാകും. നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രണ്ടുപേരുടെയും ജീവിതം തകർക്കുന്ന ദുരന്തമായി അതു മാറുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ കേരളത്തിൽ പ്രണയപ്പകയിൽ ജീവൻ നഷ്ടപ്പെടുന്ന പത്താമത്തെ പെൺകുട്ടിയാണു നിതിനമോൾ. കോതമംഗലം നെല്ലിക്കുഴിയിൽ വനിതാ ദന്തഡോക്ടറെ യുവാവ് വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരിച്ച സംഭവമുണ്ടായതു രണ്ടു മാസം മുന്‍പാണ്.
അതിനുശേഷവും ഈ വിഷയത്തിൽ കാര്യമായ ബോധവത്കരണ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കു കടുത്ത ശിക്ഷ നൽകണമെന്നു വാദിക്കുന്നവരുണ്ട്. മാതൃകാപരമായ ശിക്ഷ ഇല്ലെങ്കിൽ ഇതേരീതിയിൽ ചിന്തിക്കാൻ കൂടുതൽ അപക്വമനസുകൾക്കു പ്രേരണയാകാം.
ആലോചിച്ചുറപ്പിച്ചു നടന്നിട്ടുള്ളതാണ് ഇത്തരം പല കൊലപാതകങ്ങളും. ഇന്നത്തെ യുവാക്കൾ പലർക്കും ശരിയായ മാനസികാരോഗ്യം ഇല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ധാർമിക മൂല്യങ്ങളെ പോഷിപ്പിക്കുന്ന അന്തരീക്ഷം വീടുകളിലും കലാലയങ്ങളിലുമെല്ലാം ഉണ്ടാകണം.
ആരോഗ്യകരമായ കുടുംബാന്തരീക്ഷം പലതരം കുരുക്കുകളിൽ അകപ്പെട്ടുപോകാനുള്ള സാധ്യത കുറയ്ക്കും. കോളജ് കാന്പസുകൾ ആരോഗ്യകരമായ സൗഹൃദത്തിനുള്ള വേദികളാണെന്ന തിരിച്ചറിവാണു കുട്ടികൾക്ക് ആദ്യം ഉണ്ടാകേണ്ടത്.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top