Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കണം
പ്രവചിക്കാനാവാത്ത തരത്തിൽ മഴയും വെള്ളപ്പൊക്കവുമെല്ലാം സംഭവിക്കുന്നതിനാൽ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറാകണം
വീണ്ടും അതിതീവ്രമഴയും ഉരുൾപൊട്ടലും സംസ്ഥാനത്ത് വലിയ നാശം വിതച്ചിരിക്കുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കി ജില്ലയിലെ കൊക്കയാറിലും ശനിയാഴ്ച അപ്രതീക്ഷിതമായാണ് അതിതീവ്രമഴയും ഉരുൾപൊട്ടലും ഉണ്ടായത്. ഹൃദയഭേദകമായ കാഴ്ചകളാണ് ദുരന്തമേഖലയിലെങ്ങും.
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയും വിലാപവും ഇനിയും അടങ്ങിയിട്ടില്ല. വീടുകൾ തകർന്നുവീഴുന്നതിന്റെയും ആളുകൾ ഒഴുകിപ്പോകുന്നതിന്റെയുമെല്ലാം നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിന്റെ ഭീഷണി അല്പമൊന്നയഞ്ഞ് സംസ്ഥാനത്ത് ജനജീവിതം സാധാരണനിലയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴാണ് പേമാരിയും ഉരുൾപൊട്ടലും ദുരിതംവിതച്ചിരിക്കുന്നത്.
കാണാതായിരിക്കുന്ന എല്ലാവരെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം ഊർജിതമാക്കുക എന്നതാണ് പരമപ്രധാനം. ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും വീടും കൃഷിയുമടക്കം കഷ്ടനഷ്ടങ്ങൾ സംഭവിച്ചവർക്കും മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സാധ്യമായ സഹായങ്ങളെല്ലാം എത്തിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അതീവജാഗ്രത പുലർത്തുമെന്നു പ്രതീക്ഷിക്കാം.
ഏതാനും വർഷങ്ങളായി കേരളത്തിൽ അതിതീവ്രമഴയും പ്രളയവും ഉരുൾപൊട്ടലും പതിവായിരിക്കുന്നു. ഇക്കൊല്ലമാകട്ടെ മഴക്കാലം ഏതാണ്ട് അവസാനിക്കാറായപ്പോഴാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഇക്കുറി കേരളത്തിൽ മൺസൂൺ മഴ സാധാരണപോലെ കിട്ടിയിരുന്നില്ല. എന്നാൽ, തുലാമഴ ലഭിക്കേണ്ട സമയമായപ്പോഴാണ് അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഉണ്ടായ ന്യൂനമർദത്തിന്റെ ഫലമായുള്ള തീവ്രമഴ പലയിടത്തും പെയ്തിറങ്ങിയത്.
മഴക്കെടുതികൾ പതിവായതോടെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾക്കനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാരും ജനങ്ങളും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
എന്നാൽ പലപ്പോഴും മുന്നറിയിപ്പുകളിൽ പറയുന്നതുപോലുള്ള മഴയും കാറ്റുമൊന്നും ഉണ്ടാകാതിരിക്കുന്നത് ജനങ്ങളുടെ ജാഗ്രത കുറയുന്നതിന് ഇടയാക്കി എന്നതു യാഥാർഥ്യമാണ്. ശനിയാഴ്ചത്തെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്നറിയിപ്പു നൽകാൻ കാലാവസ്ഥാ പഠന കേന്ദ്രത്തിനു സാധിച്ചതുമില്ല.
പശ്ചിമഘട്ടത്തിലുണ്ടാകുന്ന ഉരുൾപൊട്ടലുകളുടെയും പേമാരിയുടെയും പേരിൽ കർഷകരെ അധിക്ഷേപിക്കുന്ന പ്രവണതയ്ക്ക് ഇക്കുറിയും മാറ്റമുണ്ടായിട്ടില്ല. കൃഷിയും അനുബന്ധ നിർമാണപ്രവൃത്തികളുമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെന്ന അബദ്ധധാരണ അരക്കിട്ടുറപ്പിക്കാനാണ് കപട പരിസ്ഥിതിവാദികൾ ഇത്തരം സന്ദർഭങ്ങളിൽ വ്യാജപ്രചാരണവുമായി രംഗത്തുവരുന്നത്.
എന്നാൽ, ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണ് കേരളത്തിലടക്കം രാജ്യത്തിന്റെ പലഭാഗത്തും ലോകമൊട്ടാകെയും അനുഭവപ്പെടുന്നത് എന്നതാണ് യാഥാർഥ്യം.
അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം പ്രളയവും കാട്ടുതീയും സൃഷ്ടിച്ച പ്രതിസന്ധികൾ നിസാരമായിരുന്നില്ല. എന്നാൽ, പശ്ചിമഘട്ടമേഖലയുടെ പരിസ്ഥിതി പ്രാധാന്യം കുറച്ചുകാണുകയുമരുത്. അനധികൃത ക്വാറികളും അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളും നിയന്ത്രിക്കുകതന്നെ വേണം. അതിന്റെ പേരിൽ കർഷകദ്രോഹം ഉണ്ടാകരുത്.
വരുംദിവസങ്ങളിൽ മഴയുടെ ശക്തി കൂടുമെന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇപ്പോൾത്തന്നെ കോട്ടയം ജില്ലയുടെ പടിഞ്ഞാറ് മേഖലയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ പല ഭാഗങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. ഇവിടങ്ങളിൽ മാറ്റിപ്പാർപ്പിക്കേണ്ടവരെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ നടപടിയുണ്ടാകണം.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക ജാഗ്രതയും ആവശ്യമാണ്. ആളകലം പാലിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂട്ടുന്നതായിരിക്കും ഉചിതം. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങേണ്ട സമയമാണ്.
പ്രവചിക്കാനാവാത്ത തരത്തിൽ മഴയും വെള്ളപ്പൊക്കവുമെല്ലാം സംഭവിക്കുന്നതിനാൽ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറാകണം. രാത്രിയാത്രകളും മലയോരമേഖലകളിലെ യാത്രകളും അത്യാവശ്യങ്ങൾക്കു മാത്രമായി ചുരുക്കേണ്ടതുമുണ്ട്. പരിഭ്രാന്തിപരത്തുന്നതും അടിസ്ഥാനരഹിതവുമായ സന്ദേശങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തണം. ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും വൈദ്യുതി വിതരണ സംവിധാനങ്ങളും അധികൃതർ പരിശോധിക്കുകയും അപകടസാധ്യത ഉണ്ടെങ്കിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയും വേണം.
യാത്രാനിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അടിയന്തരമായി ഇടപെടണം. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനു മുമ്പ് ആവശ്യമായ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണം. ദുരിതമനുഭവിക്കുന്നവരെ ചേർത്തു പിടിച്ചു സംരക്ഷിക്കുന്ന കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ഇക്കുറിയും കോട്ടമുണ്ടാകരുത്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top