Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഈ പാവം മനുഷ്യരെ ജീവിക്കാൻ അനുവദിക്കുക
പരിസ്ഥിതി മൗലികവാദികളുടെയും കപടബുദ്ധിജീവികളുടെയും വായ്ത്താരികൾക്കു ചെവികൊടുക്കാതെ, കാലാവസ്ഥാ വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ച് സത്വരനടപടികളെടുക്കാൻ സർക്കാർ തയാറാകണം.
നാല്പത്-അമ്പത് വർഷം മുന്പ് കേരളത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഒരു കരിങ്കുരങ്ങിന്റെ ചിത്രത്തിനു താഴെ എഴുതിവച്ചിരുന്ന ഒരു പരസ്യവാചകമുണ്ടായിരുന്നു: "ഞങ്ങളിൽ ഔഷധമൂല്യമൊന്നുമില്ല, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ’ എന്ന അഭ്യർഥനയായിരുന്നു അത്. അതേ മാതൃകയിൽ, "ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ’എന്ന അഭ്യർഥനയുമായി നിൽക്കേണ്ട ഗതികേടിലാണ് ഇന്നു മലയോര കർഷകർ.
നാട്ടിൽ വരൾച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും അതിനുത്തരം പറയേണ്ടതു മലയോരങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരാണ് എന്നമട്ടിലാണ് ഇവിടത്തെ പരിസ്ഥിതി മൗലികവാദികളുടെയും ബുദ്ധിജീവി നാട്യക്കാരുടെയും അതിനു കുടപിടിക്കുന്ന ചില മാധ്യമങ്ങളുടെയും ഉറഞ്ഞുതുള്ളൽ.
കഴിഞ്ഞദിവസം കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണം മലയോരങ്ങളിൽ ജനങ്ങൾ താമസിക്കുന്നതാണു പോലും! സകല തട്ടിപ്പുകളും അരങ്ങേറുന്ന സാക്ഷരകേരളത്തിൽ ഇത്തരം തട്ടിപ്പുവാദങ്ങളെയും വിശ്വസിക്കാൻ കുറേപ്പേരെ കിട്ടും. പക്ഷേ വാസ്തവം എന്താണ്?
കടലിൽ രൂപപ്പെടുന്ന നീരാവി കാറ്റിന്റെയും അന്തരീക്ഷമർദത്തിന്റെയും സ്വാധീനഫലമായി കരയിലേക്കു നീങ്ങി ഘനീഭവിച്ചു പെയ്യുന്നതാണു മഴ.
ഉയർന്ന മലനിരകളിൽ അന്തരീക്ഷസ്ഥിതിയുടെയും കാറ്റിന്റെയുമൊക്കെ പ്രത്യേകതകൾ മൂലം കാർമേഘം ഒരു സ്ഥലത്ത് അതിതീവ്രമായി കേന്ദ്രീകരിച്ച് ഒരു ചെറുപ്രദേശത്തേക്കു പെയ്തിറങ്ങുന്നതിന്റെ ആഘാതത്തിൽ അവിടത്തെ കല്ലും മണ്ണുമിളകി കുത്തിയൊഴുകുന്നതാണ് ഉരുൾപൊട്ടൽ. ഇതിലെവിടെയാണു മലയോരനിവാസികളുടെ റോൾ? 2018ലെ മഹാപ്രളയം വന്നപ്പോഴും അതിനു കാരണം മലയോര കർഷകരുടെ അതിക്രമങ്ങളാണെന്നു പരിസ്ഥിതി വിദഗ്ധരെന്ന് അവകാശപ്പെട്ട ചിലർ പറഞ്ഞിരുന്നു.
രണ്ടോ മൂന്നോ സെന്റിമീറ്റർ മഴ പെയ്യുന്ന സ്ഥാനത്ത് ഇരുപതും മുപ്പതും സെന്റിമീറ്റർ മഴ ദിവസങ്ങളോളം പെയ്തപ്പോഴുണ്ടായ പെരുവെള്ളം തോട്ടിലും ആറ്റിലും കൊള്ളാതെ പരന്നൊഴുകിയതും നിറഞ്ഞ ഡാമുകൾ തുറന്നുവിട്ടതുമാണു പ്രളയത്തിനു കാരണമായതെന്ന സത്യം അംഗീകരിക്കാൻ ഇവർക്കു മടി. ഒരു വർഷം മുന്പ് മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 58 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്.
പശ്ചിമഘട്ടത്തിൽ ഏറ്റവുമധികം സംരക്ഷണം കിട്ടുന്ന രാജമല നാഷണൽ പാർക്കിൽപ്പെട്ട പ്രദേശമാണു പെട്ടിമുടി. കർഷകരാരും കടന്നുചെല്ലാത്ത അവിടെ എന്തു പരിസ്ഥിതിദ്രോഹം കൊണ്ടാണ് ഉരുൾപൊട്ടലുണ്ടായത്? പ്രകൃതിദുരന്തങ്ങളുടെ ഉത്തരവാദിത്വം കർഷകരുടെ തലയിൽ കെട്ടിവയ്ക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ ആർക്കും മനസിലാകില്ലെന്നു കരുതരുത്.
ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ ഉയർന്നുപൊങ്ങുന്ന നേരത്താണു കപട പരിസ്ഥിതിവാദികളുടെ ദുരാരോപണങ്ങൾ എന്നതാണ് ഏറ്റവും ക്രൂരം. മലവെള്ളപ്പാച്ചിലിൽ സകല ജീവിതസന്പാദ്യങ്ങളും നഷ്ടപ്പെട്ടു വേദന കടിച്ചമർത്തുന്ന എത്രയോ പേരുണ്ട്. അവരെ ആശ്വസിപ്പിക്കേണ്ട നേരത്താണു മലയോര ജനതയ്ക്കുമേൽ കുറ്റപത്രം ചമയ്ക്കാനുള്ള വിചാരണ. ഇതിനു പിന്നിലെ കുടിലബുദ്ധിയും നിക്ഷിപ്ത താത്പര്യങ്ങളും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
കൂട്ടിക്കലിലും കൊക്കയാറിലുമാണു പ്രധാനമായും ഉരുൾപൊട്ടലുണ്ടായത്. മണിമലയാറിന്റെ തീരത്തുള്ള മണിമല, മല്ലപ്പള്ളി തുടങ്ങിയ പട്ടണങ്ങളിലും പമ്പയാറിന്റെയും മീനച്ചിലാറിന്റെയും തീരത്തുള്ള ചില പട്ടണങ്ങളിലും അപ്പർകുട്ടനാട്ടിലുമെല്ലാം വെള്ളം കയറി. അതിതീവ്രമഴ കൊണ്ടാണ് പെട്ടെന്നുള്ള ഈ പ്രളയമെന്ന് എല്ലാവർക്കുമറിയാം.
മലയോരങ്ങളിലെ പാറപൊട്ടിക്കലാണ് ഉരുൾപൊട്ടലിനു കാരണമെന്ന വാദഗതി ചിലർ ഉയർത്തുന്നുണ്ട്. അതാണു കാരണമെങ്കിൽ അവിടങ്ങളിൽ പാറപൊട്ടിക്കൽ നിരോധിക്കണം.
പാറ പൊട്ടിക്കുന്നതു കർഷകരല്ല. ക്വാറി മാഫിയയുടെ സ്വാധീനങ്ങൾക്കു വഴങ്ങിയാണു പുഴകളിലെ മണൽവാരൽ നിരോധിച്ചതെന്ന ആരോപണം ശക്തമാണ്. മണലും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞതാണു പല നദികളിലെയും വെള്ളപ്പൊക്കത്തിനു പ്രധാന കാരണം. നദികളിലെ മണലും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന നിർദേശങ്ങൾ ഉയർന്നെങ്കിലും അതു നടപ്പാക്കാൻ സർക്കാരിനു മടിയാണ്.
മണൽവാരലിനെ എതിർക്കുന്ന പരിസ്ഥിതി മൗലികവാദികൾ യഥാർഥത്തിൽ ക്വാറിമാഫിയയെ സഹായിക്കുകയല്ലേ ചെയ്യുന്നത്? എന്നിട്ട്, ശവങ്ങൾ കാണുന്പോൾ കഴുകന്മാർ ആർത്തിയോടെ ഓടിയെത്തുന്നതുപോലെ, പ്രകൃതിദുരന്തങ്ങളിൽ മനുഷ്യർ മരിക്കുന്പോൾ മലയോരനിവാസികളെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നു!
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ഇന്നു ലോകമെന്പാടും അനുഭവപ്പെടുന്നുണ്ട്. കൂടുതൽ സൗരോർജം കിട്ടുന്നതുമൂലം, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം അതിവേഗത്തിലാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കടലിൽ അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെൽഷസിനു മുകളിലാകുന്പോഴാണു നീരാവിയുണ്ടാകുന്നത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ അറബിക്കടലിൽ 0.4 ഡിഗ്രി സെൽഷസ് ഊഷ്മാവ് വർധനയുണ്ടായി. കേരളത്തിന്റെ തീരക്കടലിലെ അന്തരീക്ഷ ഊഷ്മാവ് 28-29 ഡിഗ്രി സെൽഷസാണ്. അറബിക്കടലിലുണ്ടാകുന്ന ന്യൂനമർദ ചുഴലികൾ കിഴക്കോട്ടു നീങ്ങിയാലും ബംഗാൾ ഉൾക്കടലിലെ ചുഴലികൾ പശ്ചിമഘട്ടം കടന്നുവന്നാലും കേരളത്തിനു പ്രശ്നമാണ്. ഓരോ വർഷവും ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും എണ്ണവും ശക്തിയും കൂടിവരുമെന്നാണു പ്രവചനം.
കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ വലിയ പ്രളയവും ഉരുൾപൊട്ടലുമൊക്കെ മനുഷ്യർ അവിടെ കുടിയേറിപ്പാർക്കുന്നതിനു മുന്പും ഉണ്ടായിട്ടുണ്ട്. പണ്ടത്തെ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായതും കൊച്ചി തുറമുഖം രൂപപ്പെട്ടതുമെല്ലാം അങ്ങനെയാണ്. പരിസ്ഥിതി കാര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം ആവശ്യമുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കി അതിനെ നേരിടാനുള്ള ദീർഘകാല പദ്ധതികൾ ഉണ്ടാകണം. പരിസ്ഥിതി മൗലികവാദികളുടെയും കപട ബുദ്ധിജീവികളുടെയും വായ്ത്താരികൾക്കു ചെവികൊടുക്കാതെ, കാലാവസ്ഥാ വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ച് സത്വരനടപടികളെടുക്കാൻ സർക്കാർ തയാറാകണം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top