ഭീകരരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തണം
കുടിയേറ്റ തൊഴിലാളികളെ തെരഞ്ഞുപിടിച്ചുള്ള ആക്രമണം രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരേയുള്ള ആക്രമണമാണ്. ഇന്ത്യൻ പൗരന്മാർക്കെല്ലാം രാജ്യത്തെവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമുണ്ട്. ദേശീയ ഐക്യത്തിനു ഭീഷണിയായ ഭീകരരുടെ ആക്രമണതന്ത്രങ്ങളെ സർക്കാർ ശക്തമായി നേരിടുകയും പരാജയപ്പെടുത്തുകയും വേണം.

ഇതര സംസ്ഥാനക്കാരായ കുടിയേറ്റ തൊഴിലാളികൾക്കു നേരേ കാഷ്മീരിലെ ഭീകരസംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ അവിടെ വീണ്ടും ഭീതി വിതയ്ക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റു സംസ്ഥാനക്കാരായ 11 തൊഴിലാളികളെയാണു ഭീകരർ കൊലപ്പെടുത്തിയത്. ഇതേത്തുടർന്നു കുടിയേറ്റ തൊഴിലാളികൾ പലരും കാഷ്മീരിൽനിന്നു പലായനം ചെയ്യുന്നു.

ഭീകരപ്രസ്ഥാനമായ ലഷ്കർ ഇ-തോയ്ബയുടെ അനുബന്ധ സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരെ കാഷ്മീരിൽ നിന്നു തുരത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നു വ്യക്തം. കാഷ്മീരിലെ ഭീകരസംഘടനകളുടെ പുതിയ തന്ത്രമാണ് ഈ ആക്രമണങ്ങളിലൂടെ പുറത്തുവരുന്നതെന്നു ദേശീയ അന്വേഷണ ഏജൻസിയും അഭിപ്രായപ്പെടുന്നു.

ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പും അതിന്‍റെ സംസ്ഥാനപദവിയും 2019 ഓഗസ്റ്റിൽ റദ്ദാക്കപ്പെട്ടു. അതോടൊപ്പം ജമ്മു കാഷ്മീരിനെ വിഭജിച്ചു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ കേന്ദ്രസർക്കാർ ഈ പ്രദേശത്തിന്‍റെ വ്യാവസായിക വികസനത്തിനായി ചില പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരികയായിരുന്നു. ജമ്മു-കാഷ്മീരിൽ വ്യവസായം നടത്താനാഗ്രഹിക്കുന്നവർക്കും അവിടെ താമസിച്ചുവരുന്ന വിവിധ വിഭാഗം ആളുകൾക്കും ഡൊമിസൈൽ സ്റ്റാറ്റസ് (പ്രദേശവാസികളെന്ന പരിഗണന) നൽകുന്നതിന് ഉത്തരവിറക്കി.

കഴിഞ്ഞ ജൂലൈ വരെ 41 ലക്ഷം പേർക്കു ഡൊമിസൈൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ള 56,000 അഭയാർഥികളും ഇവരിലുൾപ്പെടുന്നു. ഡൊമിസൈൽ സ്റ്റാറ്റസ് ലഭിക്കുന്നവർക്ക് അവിടെ ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാൻ അർഹത ലഭിക്കും. ഈ പദ്ധതി അട്ടിമറിക്കാനാണു തീവ്രവാദികൾ കുടിയേറ്റക്കാരെ അവിടെനിന്ന് ഓടിക്കാൻ ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ.

കാഷ്മീർ താഴ്‌വരയിലെ ഹിന്ദു പണ്ഡിറ്റുകളിൽ ഭൂരിഭാഗത്തിനും നേരത്തേതന്നെ അവിടെനിന്നു പലായനം ചെയ്യേണ്ടിവന്നിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് കാഷ്മീരിലെ ജനസംഖ്യയിൽ അഞ്ചു ശതമാനത്തോളം പണ്ഡിറ്റുകളായിരുന്നു. രണ്ടു ലക്ഷത്തോളം പണ്ഡിറ്റുകൾക്ക് കാഷ്മീരിൽ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ചു നാടുവിടേണ്ടിവന്നുവെന്നും1990 നുശേഷം 1,341 പണ്ഡിറ്റുകൾ കാഷ്മീരിൽ കൊല്ലപ്പെട്ടുവെന്നുമാണു കണക്ക്.

ജമ്മു-കാഷ്മീരിനു പുറത്തുള്ളവർ അവിടെ കുടിയേറുന്നതും ഭൂമി വാങ്ങുന്നതുമെല്ലാം 370-ാം വകുപ്പ് വിലക്കിയിരുന്നു. 370-ാം വകുപ്പു റദ്ദാക്കിയ കേന്ദ്രസർക്കാർ കാഷ്മീരിൽനിന്നു നേരത്തേ പലായനം ചെയ്ത പണ്ഡിറ്റുകളെ അവിടേക്കു തിരിച്ചുകൊണ്ടുവരുന്നതിനു പദ്ധതികൾ ആവിഷ്കരിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഭീകരാക്രമണ ഭീതിയിൽ കുടിയേറ്റ തൊഴിലാളികൾക്കു കാഷ്മീർ വിട്ടു പോകേണ്ടിവരുന്നത് അത്തരം നീക്കങ്ങളെയും ബാധിക്കും. ഞായറാഴ്ച കുൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു കുടിയേറ്റ തൊഴിലാളികളാണു കൊല്ലപ്പെട്ടത്.

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ കഴിഞ്ഞ പത്തു ദിവസത്തിനിടെ 13 ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. കാഷ്മീരിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ ഉദ്യോഗസ്ഥരെയും അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പുറത്തുനിന്നുള്ള വിദ്യാർഥികളെയുമൊക്കെ നോട്ടമിടാൻ ഭീകരർ ഒരുങ്ങുന്നതായുള്ള സൂചനകൾ തികച്ചും ആശങ്കാജനകമാണ്.
തങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം സ്വാഭാവികമായും കാഷ്മീരിലെ കുടിയേറ്റ തൊഴിലാളികളിൽ വലിയ ഭീതിയാണു സൃഷ്‌ടിച്ചിരിക്കുന്നത്. കാഷ്മീർ വിടാനൊരുങ്ങുകയാണ് അവരിൽ ഭൂരിഭാഗവും.

അക്രമത്തിൽ പേടിച്ചു നാടുവിടാതെ കാഷ്മീരിൽ തന്നെ തങ്ങണമെന്നു കുടിയേറ്റ തൊഴിലാളികളോടു ബിജെപി സംസ്ഥാന അധ്യക്ഷൻ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളാണു കുടിയേറ്റ തൊഴിലാളികൾക്കു നേരേയുള്ള ആക്രമണത്തിനു കാരണമെന്നു കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. കുടിയേറ്റ തൊഴിലാളികളെ തെരഞ്ഞുപിടിച്ചുള്ള ആക്രമണം രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരേയുള്ള ആക്രമണമാണെന്നു പറയേണ്ടിവരും.

ഇന്ത്യൻ പൗരന്മാർക്കെല്ലാം രാജ്യത്തെവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമുണ്ടല്ലോ. ദേശീയ ഐക്യത്തിനു ഭീഷണിയായ ഭീകരരുടെ ആക്രമണതന്ത്രങ്ങളെ സർക്കാർ ശക്തമായി നേരിടുകയും പരാജയപ്പടുത്തുകയും വേണം.