Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നീതിനിർവഹണം കാര്യക്ഷമമാക്കാൻ
വികസിത ജനാധിപത്യ രാജ്യങ്ങളുടെ നിലവാരത്തിനൊപ്പമെത്താൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമല്ല രാജ്യത്തെ നിയമവ്യവസ്ഥകളിലെ അപര്യാപ്തതകൾ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ കഴിഞ്ഞദിവസംചൂണ്ടിക്കാട്ടിയ വസ്തുതകൾ
രാജ്യത്തെ നിയമവ്യവസ്ഥകളിലെ അപര്യാപ്തതകൾ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയ ചില വസ്തുതകൾ നീതിനിർവഹണ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഇന്ത്യയിൽ കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളിലേക്കാണു ചീഫ് ജസ്റ്റീസ് പ്രധാനമായും ശ്രദ്ധ ക്ഷണിച്ചത്. രാജ്യത്തെ കോടതികൾ മിക്കതും പ്രവർത്തിക്കുന്നതു ജീർണിച്ച കെട്ടിടങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിസമുച്ചയങ്ങളിൽ അഞ്ചു ശതമാനത്തിൽ മാത്രമാണു മതിയായ മെഡിക്കൽ സൗകര്യങ്ങളുള്ളത്.
26 ശതമാനം കോടതികളിലും സ്ത്രീകൾക്കു ശുചിമുറികൾ പോലുമില്ല. 46 ശതമാനം കോടതി സമുച്ചയങ്ങളിലും ശുദ്ധജല സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ നാഷണൽ ജുഡീഷൽ ഇൻഫ്രാസ്ട്രക്ചർ അഥോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിർദേശം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഉന്നയിക്കണമെന്നു കേന്ദ്ര നിയമമന്ത്രി കിരൺ റിജുജുവിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വികസിത ജനാധിപത്യ രാജ്യങ്ങളുടെ നിലവാരത്തിനൊപ്പമെത്താൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമല്ല സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉന്നയിച്ച പല കാര്യങ്ങളും. പ്രധാനമായും ന്യായാധിപന്മാരെയും അഭിഭാഷകരെയും ബാധിക്കുന്നവയാണ് അതിൽ മിക്കതും. നീതിന്യായ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനെയും ഇവ ബാധിക്കുന്നുണ്ടെന്നതും വസ്തുതയാണ്.
എന്നാൽ, ഇതോടൊപ്പം കോടതികളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുണ്ടാകുന്ന പലവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും കൂടി പരിഹരിക്കാൻ നടപടികൾ ആവശ്യമാണ്. പഴയ കൊളോണിയൽ സമ്പ്രദായത്തിന്റെ ബാക്കിപത്രം പോലെയാണ് ഇപ്പോഴും കോടതികളിലെ പല രീതികളും. ഏതെങ്കിലും കേസിൽ സാക്ഷിയായി കോടതിയിലെത്തേണ്ടിവരുന്ന സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. വലിയ സമയനഷ്ടം മുതൽ ചിലപ്പോൾ മാനഹാനിയുടെ തോന്നൽവരെ അവർക്കുണ്ടാകുന്നു.
സാക്ഷിപറയാനെത്തുന്നവർക്ക് ഇരിക്കാനോ കേസിന്റെ വിളിവരുന്നതുവരെ വിശ്രമിക്കാനോ ഉള്ള സൗകര്യങ്ങൾ മിക്ക കോടതികളിലുമില്ല. സമയത്തു ഹാജരാകണം എന്നതിനാൽ കാലേകൂട്ടി വരാതിരിക്കാനാവില്ലല്ലോ. പ്രായമായവർക്കും രോഗികൾക്കുമൊക്കെയാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്.
അറിയിച്ച സമയം കടന്നും കേസിന്റെ വിളിവരുന്നതുവരെ കോടതി വരാന്തയിൽ ദീർഘനേരം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാലും മറുത്തൊന്നും പറയാനാവാതെ സഹിക്കുകയേ നിവൃത്തിയുള്ളൂ.
നിൽക്കാൻ തീരെ ശേഷിയില്ലാത്തവർക്കു സ്വന്തമായി കസേര കൊണ്ടുവരേണ്ട അവസ്ഥപോലും ഉണ്ടാകാറുണ്ട്. സമൂഹത്തിൽ ഉന്നതനിലയിലുള്ളവർക്കുപോലും സാക്ഷിയായാൽ കോടതി വരാന്തയിൽ കാത്തുനിൽക്കേണ്ടിവരുന്നു. അതു പലരുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താറുണ്ട്. കേസുകളിൽ സാക്ഷിയാകാൻ പലരും മടിക്കുന്നതു പ്രതികളിൽനിന്നു ഭീഷണിയുണ്ടാകുമെന്നു കരുതിയല്ല; കോടതികളിൽ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന അവസ്ഥ ഭയന്നാണ്. എത്രയോ സമയനഷ്ടം പലർക്കുമുണ്ടാകുന്നു.
വാദിഭാഗത്തിന്റെയോ പ്രതിഭാഗത്തിന്റെയോ അപേക്ഷപ്രകാരം പലപ്പോഴും വിസ്താരം നീട്ടിവയ്ക്കാറുണ്ട്. അപ്പോൾ വീണ്ടും വരേണ്ടിവരുന്ന സാക്ഷികളുടെ അവസ്ഥ കഷ്ടമാണ്. നിയമപരിഷ്കാരങ്ങളെപ്പറ്റി നിയമജ്ഞരും ഭരണാധികാരികളുമൊക്കെ ആലോചിക്കുന്പോൾ കോടതികളിൽ സാക്ഷികൾക്കു നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിനുള്ള വഴികളും ചർച്ചചെയ്യണം. ഒരു പരിഷ്കൃത സമൂഹത്തിൽ പൗരന്റെ അന്തസിനെ പൂർണമായും മാനിക്കുന്ന സമീപനം കോടതികളിൽനിന്നു സാക്ഷികൾക്കു ലഭിക്കണം.
കേസുകളുടെ വിചാരണ അനന്തമായി നീണ്ടുപോകുന്നതു മറ്റൊരു പോരായ്മയാണ്. കാലവിളംബം കൂടാതെ നീതി ലഭിക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ട്. ഒരു കേസിൽ പെട്ടുപോയാൽ അതോടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന ഇന്നത്തെ സ്ഥിതി മാറണം. പത്തും പതിനഞ്ചും വർഷമായി കെട്ടിക്കിടക്കുന്ന കേസുകളുണ്ട്. നാഷണൽ ജുഡീഷൽ ഡേറ്റ ഗ്രിഡ് കണക്കുപ്രകാരം ഇന്ത്യയിൽ ഏകദേശം നാലരക്കോടി കേസുകളാണു കെട്ടിക്കിടക്കുന്നത്.
ഇങ്ങനെ തീർപ്പാക്കാതെ കിടക്കുന്ന കേസുകളിൽ 3.9 കോടിയുമുള്ളതു ജില്ലാക്കോടതികളിലും കീഴ്ക്കോടതികളിലുമാണ്. ക്രിമിനൽ കേസുകളിൽ ആറു മാസത്തിനകവും സിവിൽ കേസുകളിൽ മൂന്നു വർഷത്തിനകവും വിധി പറയണമെന്നാണു ധാരണ. പക്ഷേ അതുണ്ടാകുന്നില്ല. നീതി വൈകുന്നതു പലപ്പോഴും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന കാര്യം കോടതികളെ ആരും ഓർമിപ്പിക്കേണ്ടതില്ലല്ലോ. ജഡ്ജിമാരുടെ കുറവാണു വിചാരണകൾ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഓരോരോ കാരണങ്ങൾ പറഞ്ഞ് വിചാരണ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയും കൂടിവരികയാണ്. ശരിയായ നീതിനടത്തിപ്പിനു തടസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാനുള്ള ശ്രമം ഉണ്ടാകണം. ഇന്ത്യയിലെ സാധാരണക്കാർ തങ്ങളുടെ അവസാന അഭയസ്ഥാനമായി കാണുന്ന കോടതികളുടെ ഔന്നത്യം കാത്തുസൂക്ഷിച്ചുകൊണ്ടു കൂടുതൽ കാര്യക്ഷമമായ നീതിനിർവഹണത്തിനു സംവിധാനങ്ങളൊരുക്കണം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top