കുട്ടികൾക്കു സ്കൂളിലെത്താൻ ഈ യാത്രാസൗകര്യം മതിയോ?
സ്കൂളിലെത്തുന്നതിനു മതിയായ യാത്രാസൗകര്യം ഒരുക്കിയില്ലെങ്കിൽ പല കുട്ടികളും വീട്ടിലിരിക്കേണ്ടിവരും. കൂടുതൽ പ്രായോഗികമായ സമീപനം ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.

കോവിഡ് മഹാമാരി തീർത്ത നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ അടുത്തമാസം തുറക്കുകയാണ്. സ്കൂൾ തുറക്കലിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു വിദ്യാഭ്യാസമന്ത്രിയും വകുപ്പ് അധികൃതരും അവകാശപ്പെടുന്നുണ്ടെങ്കിലും രക്ഷിതാക്കളുടെ ആശങ്കകൾ പലതും നീങ്ങിയിട്ടില്ല.

യാത്രാസൗകര്യത്തിന്‍റെ അപര്യാപ്തതയാണ് അവരെ അലട്ടുന്ന മുഖ്യപ്രശ്നം. ആളകലം പാലിക്കൽ കോവിഡ് പ്രതിരോധത്തിലെ പ്രാഥമിക കാര്യമാണ്. അതു പാലിച്ചുകൊണ്ടു വിദ്യാർഥികളെ വാഹനത്തിൽ സ്കൂളിലയയ്ക്കുന്നതിൽ പല പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്.

പഴയ തലമുറയിൽപ്പെട്ട വിദ്യാർഥികൾ ഭൂരിഭാഗവും കാൽനടയായിട്ടാണു സ്കൂളിൽ പോയിരുന്നതെങ്കിൽ ഇന്നത്തെ കുട്ടികൾ മിക്കവരും സ്കൂളിലെത്തുന്നതു വാഹനത്തിലാണ്. ബസ് സർവീസുകൾ പൂർണമായും പുനരാരംഭിച്ചിട്ടില്ല. സ്കൂൾ ബസുകളിലും ഓട്ടോറിക്ഷകളിലും കുട്ടികളെ കുത്തിനിറച്ചാണു കൊണ്ടുപോകുന്നതെന്നു പരാതിയുണ്ടായിരുന്നു. അതൊന്നും ഇനി പറ്റില്ല. സ്വന്തമായി വാഹനമുള്ള രക്ഷാകർത്താക്കളുടെ എണ്ണം കുറവാണ്. അപ്പോൾപിന്നെ കുട്ടികളെ സ്കൂളിലെത്തിക്കാൻ എന്തു ചെയ്യുമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല.

വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസ് എന്ന പദ്ധതിയുമായി കെഎസ്ആർടിസി മുന്നോട്ടുവന്നപ്പോൾ വലിയ ആശ്വാസം തോന്നിയിരുന്നു. എന്നാൽ, ഈടാക്കുന്ന ബസ് ചാർജിന്‍റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ആ ആശ്വാസമെല്ലാം അസ്തമിച്ച മട്ടാണ്. ഒരു ബസിൽ 50 വിദ്യാർഥികളെ വരെയാണു യാത്ര ചെയ്യാൻ അനുവദിക്കുക. പ്രതിദിനം കുറഞ്ഞത് 6,000 രൂപ ചെലവുവരും. ദിവസം 100 കിലോമീറ്റർ വരെ ഓടുന്നതിന് 7,500 രൂപയാണു നിരക്ക്. 101-120 കിലോമീറ്ററിന് 8,000 രൂപയും 121-140 കിലോമീറ്ററിന് 8,500 രൂപയും 141-160 കിലോമീറ്ററിന് 9,000 രൂപയും നല്കണം.

ഒരു മാസത്തെ തുക സ്കൂൾ അധികൃതർ മുൻകൂറായി അടയ്ക്കുകയും വേണം. എത്ര സ്കൂളുകാർക്ക് ഇത്ര ഉയർന്ന തുക ചെലവാക്കി കുട്ടികളെ സ്കൂളിൽ കൊണ്ടുവരാൻ കഴിയും. കോവിഡ് മഹാമാരിയും പ്രകൃതി ക്ഷോഭങ്ങളും മൂലം ആകെ ദുരിതത്തിലായ രക്ഷിതാക്കൾ എത്രപേർക്ക് ഇതിനുള്ള തുക നല്കാൻ നല്കും. ഈ ബോണ്ട് പദ്ധതി വിദ്യാർഥികളെ സഹായിക്കാനാണോ അതോ കെഎസ്ആർടിസിയെ രക്ഷിക്കാനാണോ എന്നു സംശയം തോന്നിപ്പോകും.

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സ്കൂളിൽ വിദ്യാർഥികളെ കൊണ്ടുവന്നു കൂടുതൽ നഷ്ടം സഹിക്കണം എന്നല്ല പറയുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ സ്കൂളിലെത്തിക്കാൻ വേണ്ടിവരുന്ന അധികച്ചെലവ് വഹിക്കാൻ സർക്കാർ തയാറാകണം. സർക്കാരും വലിയ സാന്പത്തിക ക്ലേശത്തിലാണ്. എന്നാൽ, ഒരു ക്ഷേമരാഷ്‌ട്രത്തിൽ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കേണ്ടതു സർക്കാരിന്‍റെ കടമയാണ് എന്നതു മറക്കരുത്.

കഴിഞ്ഞ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന സ്കൂൾ ബസുകൾ പലതും ഇപ്പോൾ സർവീസ് നടത്താൻ കാര്യക്ഷമമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 27,218 സ്കൂൾ ബസുകളിൽ ഫിറ്റ്നസ് പരിശോധന നടത്തിയത് 2,828 എണ്ണം മാത്രമാണെന്നാണു ഗതാഗതമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

സ്കൂൾ തുറക്കാറാകുന്പോഴേക്കും ബാക്കിയുള്ളവയുടെ ഫിറ്റ്നസ് പരിശോധന കഴിയുമോ? സ്കൂൾ ബസുകളുടെ നടത്തിപ്പ് പല സ്കൂളുകൾക്കും നേരത്തെതന്നെ വലിയ ബാധ്യതയാണ്. ഇപ്പോൾ ദിവസേനയുള്ള ഡീസൽവില വർധന കാരണം ചെലവ് വൻതോതിൽ കൂടി. ഡ്രൈവർമാരുടെയും സഹായികളുടെയും വേതനത്തിലും വർധനയുണ്ടായി. സ്കൂൾ ബസിൽ ഒരു സീറ്റിൽ ഒരു വിദ്യാർഥിയേ ഇരിക്കാൻ പറ്റൂ എന്നാണ് ഇപ്പോഴത്തെ നിബന്ധന.അതുമൂലം കൂടുതൽ സർവീസ് നടത്തേണ്ടതുണ്ട്.

ബസ് ഫീസായി വിദ്യാർഥികളിൽനിന്നു വാങ്ങാവുന്ന തുകയ്ക്കു പരിധിയുണ്ട്. കെഎസ്ആർടിസി ബോണ്ട് സർവീസുമായി മുന്നോട്ടു വന്നപ്പോൾ അതു പ്രയോജനപ്പെടുത്താൻ ആയിരത്തഞ്ഞൂറോളം സ്കൂളുകൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ തുക അറിഞ്ഞപ്പോൾ ഭൂരിഭാഗം സ്കൂളുകളും പിന്മാറി. അതുകൊണ്ടു വിദ്യാർഥികൾക്കു യാത്രാസൗകര്യമൊരുക്കുന്ന കാര്യത്തിൽ സർക്കാർ കൂടുതൽ ഗൗരവപൂർണമായ ആലോചനകൾ നടത്തുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും വേണം.

മതിയായ യാത്രാസൗകര്യം ഒരുക്കിയില്ലെങ്കിൽ സ്കൂൾ തുറന്നാലും നല്ലൊരു ശതമാനം കുട്ടികളും വീട്ടിലിരിക്കുന്ന സ്ഥിതിയാണുള്ളത്. കുട്ടികളെ നിർബന്ധിച്ചു സ്കൂളിലേക്കു വരുത്തില്ല എന്നു സർക്കാർ അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. പുതിയ സമയക്രമം മറ്റൊരു പ്രശ്നമാണ്. ജോലിക്കാരായ മാതാപിതാക്കൾക്കു കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തിരിച്ചു വീട്ടിലെത്തിക്കുന്നതിനും മറ്റും ക്രമീകരണം ഏർപ്പെടുത്തുന്നതിനു പല ബുദ്ധിമുട്ടുകളുമുണ്ട്. കോവിഡിനൊപ്പം ജീവിക്കാൻ എല്ലാവരും പഠിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ മാത്രമായി അടച്ചിടാനാവില്ല.

കുട്ടികളെ രോഗബാധയിൽനിന്നു സംരക്ഷിക്കാനാവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ പലതും പ്രായോഗികമാണോയെന്നു സംശയിക്കുന്നവരും കുറവല്ല. അതെന്തായാലും, സ്കൂളിലെത്തുന്നതിനു മതിയായ യാത്രാസൗകര്യം ഒരുക്കിയില്ലെങ്കിൽ പല കുട്ടികളും വീട്ടിലിരിക്കേണ്ടിവരും. കൂടുതൽ പ്രായോഗികമായ സമീപനം ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.