പൗരന്‍റെ സ്വകാര്യത സംരക്ഷിക്കപ്പെടട്ടെ
ആധാർ നിയമത്തിലും പൗരന്‍റെ സ്വകാര്യത സംരക്ഷിക്കാനുള്ള കൃത്യമായ വ്യവസ്ഥകളുണ്ടാകുന്നത് നമ്മുടെ ജനാധിപത്യസംവിധാനത്തിനു കൂടുതൽ മാന്യതയും കരുത്തും പകരും.

ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴ ഈടാക്കാൻ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)ക്ക് അധികാരം നല്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപനം പൗരന്‍റെ സ്വകാര്യത മൗലികാവകാശം പോലെതന്നെ സംരക്ഷിക്കേണ്ടതാണെന്നു വിശ്വസിക്കുവരെല്ലാം സ്വാഗതം ചെയ്യും.

ആധാർ വിവരങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്ന സെൻട്രൽ ഐഡന്‍റിറ്റീസ് ഡിപ്പോസിറ്ററിയിലേക്കു നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതു പത്തു വർഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമായി നിർവചിച്ചിരിക്കുന്നു. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നല്കുന്നതുമെല്ലാം കുറ്റകരമാണ്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും യുഐഎഡിഐയുടെ സ്വയംഭരണ അവകാശം ഉറപ്പുവരുത്തുന്നതിനുമാണു പുതിയ വിജ്ഞാപനമെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

ആധാർ നിയമമനുസരിച്ച്, ചട്ടലംഘനം നടത്തുന്നവർക്കെതിരേ നടപടി എടുക്കാനുള്ള അധികാരം യുഐഎഡിഐക്ക് ഇതുവരെയില്ലായിരുന്നു. ആധാർ ഭേദഗതി നിയമം 2019-ൽ അവതരിപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച വിജ്ഞാപനം രണ്ടു വർഷത്തിനുശേഷം ഇപ്പോഴാണ് ഇറങ്ങുന്നത്. ആധാർ കാർഡിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി പല ആക്ഷേപങ്ങളും ഉയർന്നിട്ടുള്ളതാണ്. പന്ത്രണ്ട് അക്കങ്ങളുള്ളതാണ് ഓരോ വ്യക്തിയുടെയും ആധാർ നന്പർ.

ആ നന്പറിൽ നിന്നു വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളെല്ലാം സർക്കാരിനോ ബന്ധപ്പെട്ട ഏജൻസികൾക്കോ ലഭ്യമാകും. വ്യക്തിവിവരങ്ങൾ മറച്ചുവച്ച് ആരെങ്കിലും സർക്കാരിനെ കബളിപ്പിക്കാനുള്ള സാധ്യത ഇതു കുറയ്ക്കുന്നു. ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് ഇത്തരം വ്യക്തിവിവരങ്ങളുടെ ഉപയോഗം. വ്യക്തികളെ നിയന്ത്രിക്കാനുള്ള മൂക്കുകയറായി സർക്കാരിനു വേണമെങ്കിൽ ഇത് ഉപയോഗപ്പെടുത്താം. ഇതു ദുരുപയോഗിച്ചു ബ്ലാക്ക്മെയിലിംഗോ തട്ടിപ്പുകളോ നടത്തുന്നവരും കണ്ടേക്കാം.

ആധാർ നന്പർ മൊബൈൽ ഫോണുമായും പാൻ നന്പരുമായും ബാങ്ക് അക്കൗണ്ടുമായുമൊക്കെ ബന്ധിപ്പിക്കണമെന്നാണു സർക്കാർ നിർദേശം. വിവിധ ക്ഷേമപദ്ധതികൾക്കുള്ള ഗുണഭോക്താക്കളുടെ വിവരങ്ങൾ തിരിച്ചറിയുന്നതിനാണിതെന്നാണു സർക്കാർ വിശദീകരണം.

ഇങ്ങനെ ആധാർ നന്പർ പൗരന്‍റെ കെവൈസി (നോ യുവർ കസ്റ്റമർ - ഉപഭോക്താവിനെ തിരിച്ചറിയൽ) രേഖയായി മാറുന്നു. വിവിധ സേവനങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയായി ആധാർ നന്പർ ഉപയോഗിക്കേണ്ടിവരാറുണ്ട്. അപ്പോൾ ആധാർ വിവരങ്ങൾ ചോരുമോ എന്ന സംശയം പലർക്കുമുണ്ട്. വിവിധ കാര്യങ്ങൾക്കായി ആധാർ നന്പർ ഉപയോഗിക്കുന്പോൾ ഉടമയുടെ മൊബൈൽ ഫോണിൽ വരുന്ന ഒടിപി നന്പർ സ്ഥിരീകരിച്ചാലേ അപേക്ഷ സമർപ്പണം പൂർത്തിയാകൂ എന്നതിനാൽ ദുരുപയോഗം സാധ്യമാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ, അതിസങ്കീർണമായ കംപ്യൂട്ടറുകൾപോലും ഹാക് ചെയ്യപ്പെടുകയും വളരെ വിദഗ്ധമായി എടിഎമ്മുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ആധാറിന്‍റെ ദുരുപയോഗസാധ്യത തള്ളിക്കളയാനും പറ്റില്ല. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഏജൻസികൾ ശേഖരിച്ച വ്യക്തിവിവരങ്ങൾ സ്വകാര്യ കന്പനികൾക്കു ചോർത്തിക്കൊടുത്ത് വൻതുക തട്ടിയതായുള്ള ആരോപണങ്ങൾ മറക്കാൻ കാലമായിട്ടില്ലല്ലോ.

സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭരണഘടനയുടെ 21-ാം വകുപ്പ് പൗരന്‍റെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണ്. നിയമപരമായ നടപടികൾ മൂലമല്ലാതെ ഒരു വ്യക്തിയുടെയും ജീവിതവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കപ്പെടരുതെന്നാണ് 21-ാം വകുപ്പ് പറയുന്നത്. സാങ്കേതികവിദ്യയുടെ അതിപ്രസരം മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഇന്നുണ്ട്.

നാം മറ്റൊരാളോടു രഹസ്യമായി സംസാരിക്കുന്നതു മൂന്നാമതൊരാൾ കേൾക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഉറപ്പില്ല. പലരും അവരറിയാതെ ചതിക്കപ്പെടുകയും വിവരചോർത്തലിനു വിധേയരാവുകയും ചെയ്യുന്നുണ്ടാവാം. ഒരാളുടെയും സ്വകാര്യതയിലോ കുടുംബത്തിലോ അന്തസിലോ മാന്യതയിലോ അതിക്രമിച്ചുകയറാൻ പാടില്ലെന്ന് 1948-ലെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.

ഇതിന്‍റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്ന നിരവധി വിധികൾ ഇന്ത്യയിലെ പരമോന്നത കോടതിയിൽ നിന്നുണ്ടാവുകയും ചെയ്തിട്ടുണ്ട്. ആധാർ നിയമത്തിലും പൗരന്‍റെ സ്വകാര്യത സംരക്ഷിക്കാനുള്ള കൃത്യമായ വ്യവസ്ഥകളുണ്ടാകുന്നത് നമ്മുടെ ജനാധിപത്യസംവിധാനത്തിനു കൂടുതൽ മാന്യതയും കരുത്തും പകരും.