വിജിലൻസ് റെയ്ഡുകളെ ആരു പേടിക്കുന്നു?
സർക്കാർ ഖജനാവിൽനിന്നു ശന്പളം വാങ്ങുന്നവർക്കു പൊതുജനങ്ങൾക്കു മികച്ച സേവനം നൽകാൻ കടമയുണ്ട്. കൈക്കൂലികൂടി ലഭിച്ചാലേ കൃത്യനിർവഹണം നടത്തൂ എന്നത് അനുവദിച്ചുകൊടുക്കാനാവില്ല.

സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ കഴിഞ്ഞദിവസം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും വില കുറച്ചുകാട്ടി സർക്കാരിലേക്കു ലഭിക്കേണ്ട സ്റ്റാന്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും വലിയ വെട്ടിപ്പു നടത്തുന്നതാണു പരിശോധനയിൽ കണ്ടെത്തിയ ഒരു കാര്യം.

സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ തങ്ങളുടെ കൈവശമുള്ള പണത്തിന്‍റെ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററിൽ തിരിമറി നടത്തുന്നതായും ബോധ്യപ്പെട്ടു. വിവിധ ഓഫീസുകളിൽനിന്നായി കണക്കിൽപ്പെടാത്ത മൂന്നുലക്ഷത്തോളം രൂപയും മദ്യവും കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫീസിൽ വസ്തു ക്രയവിക്രയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് ഇത്തരം ക്രമക്കേടുകളെപ്പറ്റി കേൾക്കുമ്പോൾ ഒരദ്ഭുതവും തോന്നില്ല.

വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം കൈക്കൂലിയാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാവുമോ? സബ്‌ രജിസ്ട്രാർ ഓഫീസുകളെ മാത്രം പ്രതിക്കൂട്ടിൽ നിർത്തേണ്ട കാര്യമില്ല. മിക്കവാറും സർക്കാർ ഓഫീസുകളിൽ ഇതാണു സ്ഥിതി. മുൻകാലങ്ങളെ അപേക്ഷിച്ച് സർക്കാർ ഓഫീസുകളുടെ കാര്യക്ഷമതയിലും അവിടെനിന്നു ലഭിക്കുന്ന സേവനങ്ങളുടെ മേന്മയിലും വളരെ പുരോഗതി ഉണ്ടായിട്ടുണ്ടെന്നതു വാസ്തവമാണ്. കംപ്യൂട്ടർവത്കരണവും ഇ-സർട്ടിഫിക്കറ്റുകളും വന്നതോടെ ഓരോരോ കാര്യങ്ങൾ സാധിച്ചുകിട്ടാനുള്ള കാലതാമസം ഗണ്യമായി കുറഞ്ഞു. എന്നാൽ, പഴയ മാമൂൽ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ മടിയുള്ള സർക്കാർ ഓഫീസുകളും നിരവധിയുണ്ട്. അവിടെ പോകേണ്ടിവരുന്ന പൊതുജനങ്ങൾക്കു തങ്ങളുടെ ഗതികേടിൽ പരിതപിക്കുകയേ നിവൃത്തിയുള്ളു.

കോവിഡ് മഹാമാരി നാടിനൊന്നടങ്കം വലിയ ദുരിതമാണു തീർത്തതെങ്കിൽ അതിനൊരപവാദമായ വിഭാഗം സർക്കാർ ജീവനക്കാരായിരുന്നു. അവരിൽ ഭൂരിഭാഗത്തിനും ഓഫീസിൽപോകാതെ വീട്ടിലിരുന്നുതന്നെ ശന്പളം ലഭിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങി ജനജീവിതം പഴയപടിയായിട്ടും സർക്കാർ ഓഫീസുകളിലെ കാര്യങ്ങൾ ആ നിലയ്ക്കായിട്ടില്ല. കോവിഡ് വ്യാപനഭീതിയുടെയും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതകളുടെയും പേരുപറഞ്ഞ് ഓഫീസുകളിലെത്തുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്ന ജീവനക്കാർ നിരവധിയുണ്ട്. എല്ലാവരുടെ ജീവനും തുല്യവിലയാണുള്ളത്. പൊതുജനങ്ങൾക്കില്ലാത്ത ജീവഭയം സർക്കാർ ജീവനക്കാർക്ക് അനുവദിച്ചുകൊടുക്കാമോ?

സത്യസന്ധമായും കൃത്യനിഷ്ഠയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന സർക്കാർ ജീവനക്കാർ നിരവധിയുണ്ട്. എന്നാൽ, അവരുടെ സാന്നിധ്യത്തെ അപ്രസക്തമാക്കുന്ന വിധത്തിലാണു പല ഓഫീസുകളിലും അഴിമതിക്കാരുടെ ബാഹുല്യം. ഒരു ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാൻ എന്നുപറയുന്ന മോഹൻലാൽ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നവരാണു സർക്കാർ ജീവനക്കാരിൽ വലിയൊരുഭാഗം എന്നതാണു പൊതുജനങ്ങളുടെ അനുഭവം. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണ് എന്ന ബോർഡ് മിക്ക സർക്കാർ ഓഫീസുകളിലും എഴുതിവച്ചിട്ടുണ്ടെങ്കിലും അതില്ലാതെ കാര്യം സാധിക്കില്ല എന്ന ധാരണയാണ് അനുഭവങ്ങളിലൂടെ പൊതുജനങ്ങൾക്കുള്ളത്. ഈ ധാരണ തിരുത്തുന്ന പ്രവർത്തനങ്ങൾ ജീവനക്കാരുടെയും സർക്കാരിന്‍റെയും ഭാഗത്തുനിന്നുണ്ടാകണം.

സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർ ഭരണഘടനയോടു കൂറുപുലർത്തുന്നതായി സത്യപ്രതിജ്ഞ ചെയ്യണമെന്നു ഭരണപരിഷ്കാര കമ്മീഷൻ പുതുതായി ശിപാർശചെയ്തിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ മികവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പല ശിപാർശകൾ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയാലും സർക്കാർ ഓഫീസുകളിൽനിന്നു പൊതുജനങ്ങൾക്കു കിട്ടുന്ന സേവനം മെച്ചപ്പെടുമെന്നു കരുതാൻ കഴിയുമോ?

ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രിതന്നെ സർക്കാർ ജീവനക്കാരെ ഓർമിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ, അതിന്‍റെ ചൈതന്യം ഉൾക്കൊണ്ടു സർക്കാർയന്ത്രം ചലിക്കുന്നതായി അനുഭവപ്പെടുന്നില്ല. തങ്ങളിതൊക്കെ എത്ര കേട്ടിട്ടുള്ളതാണ് എന്ന ഭാവമാണു പലർക്കും.

കേരളത്തിലിന്ന് ഏറ്റവും സ്ഥിരതയുളളതും ആകർഷകമായ ശന്പളം ലഭിക്കുന്നതുമായ തൊഴിൽ സർക്കാർ ഉദ്യോഗമാണ്. സർക്കാർ ജോലി ലഭിച്ചാൽ ജീവിതം ഭദ്രമായി എന്നു മിക്കവരും കരുതുന്നു. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടു പഠിച്ചും പരിശീലനം നേടിയും പിഎസ്‌സി പരീക്ഷ പാസാകാൻ യുവജനങ്ങൾ ശ്രമിക്കുന്നു. ചെറിയൊരു ശതമാനമാണ് അതിൽ വിജയിക്കുന്നത്.

ഉദ്യോഗത്തിൽ ക‍യറിക്കഴിഞ്ഞാൽപ്പിന്നെ സമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കാമോ? സർക്കാർ ഖജനാവിൽനിന്നു ശന്പളം വാങ്ങുന്നവർക്കു പൊതുജനങ്ങൾക്കു മികച്ച സേവനം നൽകാൻ കടമയുണ്ട്. കൈക്കൂലികൂടി ലഭിച്ചാലേ കൃത്യനിർവഹണം നടത്തൂ എന്നത് അനുവദിച്ചുകൊടുക്കാനാവില്ല. അത്തരക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾതന്നെ സ്വീകരിക്കണം. ജനാധിപത്യ സംവിധാനത്തിൽ പൊതുജനമാണ് യജമാനന്മാർ.