തീവ്രവാദത്തിനെതിരേ തിരിച്ചടിക്കുമ്പോൾ
രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും നിയമവാഴ്ചയ്ക്കും സമൂഹത്തിന്‍റെ സുസ്ഥിതിക്കും ഭീഷണിയാകുന്ന വിധത്തിൽ തീവ്രവാദം വളരാതെ നിയന്ത്രിക്കാൻ സർക്കാരിനു കഴിയണം.

ഒരാഴ്ചയ്‌ക്കിടെ രാജ്യത്തു തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിരവധി സംഭവങ്ങളുണ്ടായി. കാഷ്മീരിലെ കുൽഗാം ജില്ലയിൽ ബുധനാഴ്ച നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. കാഷ്മീരിൽ കുഴപ്പമുണ്ടാക്കാനുള്ള വിഘടനവാദികളുടെയും ഭീകരസംഘങ്ങളുടെയും ശ്രമങ്ങളെ സുരക്ഷാസേനകൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയിലും തീവ്രവാദി സംഘങ്ങൾ ഇടയ്ക്കിടെ തലപൊക്കുന്നു.

മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ ശനിയാഴ്ച ആസാം റൈഫിൾസിന്‍റെ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ഒരു കേണൽ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ഗ്രാമമായ സേഖാനിലാണ് ആക്രമണമുണ്ടായത്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ട് എന്നീ തീവ്രവാദി സംഘടനകൾ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ശനിയാഴ്ച മഹാരാഷ്‌ട്രയിൽ നടന്ന മാവോയിസ്റ്റ് വേട്ടയും വലിയ വാർത്താപ്രാധാന്യം നേടി. ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. പിറ്റേന്നു ബിഹാറിലെ ഗയ ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. പോലീസിനു വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കൊന്നു കെട്ടിത്തൂക്കിയത്.

മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഗഡ്ചിരോളി മഹാരാഷ്‌ട്രയിലെ തീർത്തും ദരിദ്രവും അവികസിതവുമായ മേഖലകളിലൊന്നാണ്. കോർച്ചി വനമേഖലയിൽ പോലീസ് കമാൻഡോകൾ നടത്തിയ തെരച്ചിലിനിടെയായിരുന്നു മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടൽ. ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ആനന്ദ് തെൽതുംബ്ഡെയുടെ സഹോദരനും ഭീമ-കൊറോഗാവ് കേസിലെ മുഖ്യപ്രതിയുമായ മിലിന്ദ് തെൽതുംബ്ഡെയും കൊല്ലപ്പെട്ടവരിലുണ്ടെന്നാണു പോലീസ് അറിയിച്ചത്.

നാലു പോലീസുകാർക്കു ഗുരുതരമായി പരിക്കേറ്റു. ഏതാനും മാവോയിസ്റ്റുകൾ വനത്തിനുള്ളിലേക്കു രക്ഷപ്പെട്ടു. മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള അയൽസംസ്ഥാനമായ ഛത്തീസ്ഗഡിൽനിന്ന് ഗഡ്ചിരോളിയിലേക്കു തങ്ങളുടെ സ്വാധീനമേഖല വ്യാപിപ്പിക്കാൻ തീവ്രവാദികൾ കുറേക്കാലമായി ശ്രമിച്ചുവരികയായിരുന്നു. 2018 ഏപ്രിലിൽ ഗഡ്ചിരോളിയിൽ നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി 40 മാവോയിസ്റ്റുകളെ പോലീസ് വധിച്ചു.

2019 മേയിൽ ഒരു കുഴിബോംബ് സ്ഫോടനത്തിൽ 15 പോലീസുകാർ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ഏറ്റുമുട്ടലിൽ മിലിന്ദ് തെൽതുംബ്ഡെയുടെ മരണം മാവോയിസ്റ്റുകൾക്കു തിരിച്ചടിയാണ്. പ്രമുഖ മാവോയിസ്റ്റ് നേതാവായ പ്രശാന്ത് ബോസിനെ കഴിഞ്ഞയാഴ്ച ജാർഖണ്ഡിൽ അറസ്റ്റ് ചെയ്യുകയുണ്ടായി.

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകൾ മാവോയിസ്റ്റുകളെ തളർത്തിയിട്ടുണ്ട്. പ്രസ്ഥാനത്തിലേക്കു പുതുതായി വരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതയാണു റിപ്പോർട്ടുകൾ. വിദേശസഹായങ്ങളും പഴയതുപോലെ ലഭിക്കുന്നില്ല. നേതാക്കൾ പലരും പിടിയിലാകുകയോ കീഴടങ്ങുകയോ ചെയ്യുന്നു. ചൈനീസ് വിപ്ലവത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണു മാവോയിസ്റ്റുകൾ ഇന്ത്യയിലും വിപ്ലവത്തിനു ശ്രമിക്കുന്നത്.

എന്നാൽ, ഇന്ത്യയിലെ സാമൂഹ്യ- രാഷ്‌ട്രീയ സാഹചര്യങ്ങൾ ചൈനയിലേതിൽനിന്നു വ്യത്യസ്തമാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അതിന്‍റെ നേതാക്കൾക്കു കഴിയുന്നില്ല. ജനാധിപത്യ ഇന്ത്യയിൽ അധികാര വികേന്ദ്രീകരണത്തിലൂടെയും ഗ്രാമീണ വികസന പരിപാടികളുടെയും ഫലമായി അധഃസ്ഥിതരും ദരിദ്രരുമായ ആളുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എന്നതു വസ്തുതയാണ്. ഇക്കാര്യത്തിൽ ഇനിയും മുന്നേറാനുണ്ടെങ്കിലും ജനാധിപത്യഭരണകൂടത്തെ അട്ടിമറിച്ചു വിപ്ലവം കൊണ്ടുവരാമെന്നു കരുതുന്നതു വ്യാമോഹം മാത്രമാകും.

നിയമവാഴ്ചയിൽ വിശ്വസിക്കാത്തവരും സായുധകലാപത്തിലൂടെ വിപ്ലവം കൊണ്ടുവരാമെന്നു കരുതുന്നവരുമായ മാവോയിസ്റ്റുകൾ മധ്യേന്ത്യയിലെ തങ്ങളുടെ സ്വാധീനമേഖലകളിൽ ക്രമസമാധാനത്തിനും ജനങ്ങളുടെ സ്വൈരജീവിതത്തിനും വലിയ ഭീഷണി ഉയർത്തുന്നുണ്ട്.

വികസനസമീപനങ്ങളിലെ അപാകതകൾ മൂലം കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടവരായി മാറിയ ദരിദ്രവിഭാഗങ്ങളുടെയും ഗോത്രവർഗ സമൂഹങ്ങളുടെയും പിന്തുണ ആർജിച്ചു ഭരണകൂടത്തെ വെല്ലുവിളിക്കുന്ന മാവോയിസ്റ്റുകൾക്കും സമാന തീവ്രവാദി സംഘങ്ങൾക്കും വിദേശശക്തികളുടെയും രാജ്യത്തിനകത്തെ ശിഥിലീകരണ ശക്തികളുടെയും പിന്തുണ ലഭിക്കുന്നുണ്ട് എന്നതു വസ്തുതയാണ്.

മാവോയിസ്റ്റുകളെ ഭരണകൂടത്തിന്‍റെ ഉരുക്കുമുഷ്‌ടികൊണ്ട് അടിച്ചമർത്തണമെന്നു വാദിക്കുന്നവരും, അതല്ല വികസനത്തിന്‍റെ ഗുണഫലങ്ങൾ അധഃസ്ഥിതരിലും തുല്യ അളവിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി സമവായ സമീപനമാണു സ്വീകരിക്കേണ്ടതെന്നു വാദിക്കുന്നവരുമുണ്ട്. അതെന്തായാലും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും നിയമവാഴ്ചയ്ക്കും സമൂഹത്തിന്‍റെ സുസ്ഥിതിക്കും ഭീഷണിയാകുന്ന വിധത്തിൽ തീവ്രവാദം വളരാതെ നിയന്ത്രിക്കാൻ സർക്കാരിനു കഴിയണം.