Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ദുരൂഹതകൾ നീങ്ങണം മാഫിയയെ തകർക്കണം
യുവതലമുറയെ തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളെപ്പറ്റിയുള്ള ചില മുന്നറിയിപ്പുകൾ കൊച്ചിയിലെ കാറപകടം നല്‍കുന്നുണ്ട്. ഇതിലെ എല്ലാ ദുരൂഹതകളും നീക്കുന്ന വിധത്തിൽ സമഗ്രമായ അന്വേഷണം നടക്കണം. മയക്കുമരുന്നു മാഫിയകളെ അമർച്ച ചെയ്യണം.
ജീവിതം ആഘോഷിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവർ കൂടിവരുന്ന ഇന്നത്തെ യുവതലമുറയുടെ ആർഭാടജീവിത പാച്ചിലിനിടയിൽ സംഭവിക്കുന്ന ചില അപകടങ്ങൾ സമൂഹത്തിനുനേർക്കും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. മൂന്നാഴ്ചമുന്പ് കൊച്ചിയിൽ മുൻ മിസ് കേരളയും റണ്ണർ അപ്പും കാറപകടത്തിൽ മരിച്ച സംഭവവും അതിലെ ദുരൂഹതകളും ജിജ്ഞാസ നിറഞ്ഞ ചർച്ചകൾക്കും ആശങ്കാകുലമായ ചിന്തകൾക്കും വഴിവച്ചിരിക്കുകയാണ്.
സൗന്ദര്യമത്സരത്തിൽ വിജയിച്ചു മോഡലിംഗ് രംഗത്തേക്കുവന്ന രണ്ടു യുവതികൾ നവംബർ ഒന്നിനു പുലർച്ചെ വൈറ്റില-ഇടപ്പള്ളി ബൈപാസിലുണ്ടായ കാറപകടത്തിൽ മരിച്ചപ്പോൾ അത് അമിതവേഗം മൂലമുള്ള അപകടമാണെന്നേ എല്ലാവരും ആദ്യം കരുതിയുള്ളൂ. കാറിൽ ഇവരോടൊപ്പമുണ്ടായിരുന്ന ഒരു യുവാവും പിന്നീട് ആശുപത്രിയിൽവച്ചു മരിച്ചു. കാർ ഡ്രൈവർ മാത്രമാണു രക്ഷപ്പെട്ടത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് അപകടമുണ്ടായത് എന്ന വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ നിറംമാറുകയും ദിവസം ചെല്ലുന്തോറും ദുരൂഹത വർധിച്ചുവരികയും ചെയ്തു.
എരിവും പുളിയും ചേർത്ത കഥകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അപകടത്തിൽപ്പെട്ടവർ ലഹരിപാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നുവെന്നും പ്രചാരണമുണ്ടായി. ഇവർ പോയ കൊച്ചിയിലെ നന്പർ 18 ഹോട്ടൽ ലഹരിപാർട്ടികൾ സ്ഥിരമായി നടക്കുന്ന ഇടമാണെന്നു വാർത്ത വന്നു. കേസന്വേഷണത്തിൽ പോലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല എന്ന ആരോപണമുയർന്നു. അപകടത്തിൽപ്പെട്ട കാറിനെ മറ്റൊരു കാർ പിന്തുടർന്നിരുന്നു എന്ന വെളിപ്പെടുത്തലുണ്ടായതോടെ കേസിനു വഴിത്തിരിവായി. പിന്തുടർന്ന കാറിന്റെ ഉടമ ഹോട്ടലുടമയുടെ സുഹൃത്തായിരുന്നു.
ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ മോഡലുകൾ സഞ്ചരിച്ച കാർ അമിതവേഗത്തിലാണു പോകുന്നതെന്നു പറയാനാണ് താൻ പിന്തുടർന്നതെന്നായിരുന്നു മറുപടി. വിശ്വാസയോഗ്യമല്ലാത്ത ഇത്തരമൊരു മൊഴി വന്നതോടെ സംശയങ്ങൾ പിന്നെയും വർധിച്ചു. ഹോട്ടലിൽവച്ച് ആരെങ്കിലും യുവതികളെ ശല്യം ചെയ്തിരിക്കാമെന്നും അതിൽനിന്നു രക്ഷപ്പെടാനാണു കാറിൽ കയറി അമിതവേഗത്തിൽ പോയതെന്നുമായി നിഗമനം.
അന്നു രാത്രി ഹോട്ടലിൽ എന്താണു നടന്നതെന്നു മനസിലാക്കാനായി പോലീസ് അവിടത്തെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ ഡിജെ പാർട്ടി നടന്ന ഹാളിലെയും മറ്റുചില ഇടങ്ങളിലെയും ദൃശ്യങ്ങൾ രേഖപ്പെടുത്തിയ ഹാർഡ് ഡിസ്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഹോട്ടലുടമയുടെ നിർദേശാനുസരണമാണ് അങ്ങനെ ചെയ്തതെന്നു വ്യക്തമായപ്പോൾ അയാളും അഞ്ചു ഹോട്ടൽ ജീവനക്കാരും അറസ്റ്റിലായി. കോടതിയിൽനിന്നു പിന്നീട് ഇവർക്കു ജാമ്യം ലഭിച്ചു.
ഹോട്ടലിൽ അന്നു സിനിമാ പ്രവർത്തകർ ഉൾപ്പെടെയുള്ള ചില വിഐപികൾ താമസിച്ചിരുന്നെന്നും കാറപകട കേസ് അവരിലേക്കു നീളാതിരിക്കാനാണു ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതെന്നും വ്യാഖ്യാനമുണ്ടായി. ഹോട്ടലുടമയെ പോലീസ് സഹായിക്കുന്നുവെന്നും എന്തൊക്കെയോ മൂടിവയ്ക്കാൻ ശ്രമിക്കുന്നു എന്നുമൊക്കെയുള്ള സംശയങ്ങൾ പൊതുജനത്തിനുണ്ട്. അത്തരം സംശയങ്ങളും ദുരൂഹതകളും നീങ്ങണം. കാറപകടത്തിലേക്കു നയിച്ച സംഭവപരന്പരകൾ ആസൂത്രണം ചെയ്യപ്പെട്ടതാണെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. അതിനു പൊതുജനത്തിനു ബോധ്യമാകുന്നവിധത്തിലുള്ള സത്യസന്ധമായ അന്വേഷണം ആവശ്യമുണ്ട്.
കേസിൽനിന്നു ഹോട്ടലുടമയെ ഒഴിവാക്കാൻ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്ന പ്രചാരണം ശക്തമാണ്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ട്. കാറപകടത്തിൽ മരിച്ച യുവതികൾക്കും സുഹൃത്തുക്കൾക്കും ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ മദ്യം നല്‍കിയെന്നും മയക്കുമരുന്നു കൈമാറിയെന്നും കോടതിയിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി പോലുള്ള ഒരു നഗരത്തിൽ വിഐപികൾ വന്നു താമസിക്കുന്ന ഒരു ഹോട്ടലിൽ പോലീസിന്റെ അറിവോ മൗനസമ്മതമോ ഇല്ലാതെ മയക്കുമരുന്ന് ഇടപാടുകൾ നടക്കുമോ? നിയമപാലനരംഗത്തും സാമൂഹ്യജീവിതത്തിലുമെല്ലാം കാര്യമായ മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും യുവതലമുറയെ നശിപ്പിക്കുന്ന വലിയ വിപത്തായി മാറിയിരിക്കുന്നു. ഇങ്ങനെ യുവതലമുറ നശിക്കുന്പോൾ സമൂഹത്തിന്റെ നിലനില്പാണ് അപകടത്തിലാകുന്നത്. സമൂഹനന്മ കാംക്ഷിക്കുന്നവർ ഇത്തരം അപകടങ്ങൾ ചൂണ്ടിക്കാട്ടുന്പോൾ അവരെ തേജോവധം ചെയ്തും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കാനാണു മയക്കുമരുന്നു ലോബിയെ നിയന്ത്രിക്കുന്നവർ ശ്രമിക്കുന്നത്.
യുവതലമുറയെ തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളെപ്പറ്റിയുള്ള ചില മുന്നറിയിപ്പുകൾ കൊച്ചിയിലെ കാറപകടം നല്‍കുന്നുണ്ട്. ഇതിലെ എല്ലാ ദുരൂഹതകളും നീക്കുന്ന വിധത്തിൽ സമഗ്രമായ അന്വേഷണം നടക്കണം. മയക്കുമരുന്നു മാഫിയകളെ അമർച്ച ചെയ്യണം.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
Latest News
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
Latest News
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top