Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
റോഡ് കുഴിയാകുന്നതിന് ആരാണ് ഉത്തരവാദി?
നിർമാണത്തിലെ അപാകതകളും ഗുണനിലവാര പരിപാലനത്തിലെ കാർക്കശ്യമില്ലായ്മയുമാണു റോഡുകൾ തകരാൻ പ്രധാന കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചു കേരള ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനത്തിലുള്ളത് ഇവിടത്തെ സാധാരണക്കാർ പറയാനാഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ്. റോഡ് നന്നായി നിർമിക്കാനറിയില്ലെങ്കിൽ എൻജിനിയർമാർ രാജിവച്ചുപോകണം എന്നുവരെ കോടതിക്കു പറയേണ്ടിവന്നു. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതിചേർക്കുമെന്നു മുന്നറിയിപ്പു നല്കാനും കോടതി തയാറായി.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ധാർമികരോഷത്തോടെയുള്ള കോടതിയുടെ പരാമർശങ്ങൾ. കൊച്ചിയിൽ മാത്രമല്ല സംസ്ഥാനത്തു പലയിടങ്ങളിലും പ്രധാന പാതകളും ഉപപാതകളുമൊക്കെ തകർന്നു യാത്ര ദുഷ്കരമായിത്തീർന്ന അവസ്ഥയുണ്ട്. ടാറും മെറ്റലും ഇളകി പാതാളക്കുഴികൾ പോലായ റോഡുകളും ധാരാളം. പേമാരിയും പ്രകൃതിക്ഷോഭങ്ങളും ഇതിനൊരു കാരണമാണ് എന്നതു വസ്തുതയാണ്. എന്നാൽ, ഒന്നോ രണ്ടോ മഴ വന്നാൽ തകരാൻ മാത്രം ഉറപ്പില്ലാതെയാണോ റോഡുകൾ നിർമിക്കുന്നത് എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ഈ ഉത്തരവാദത്വത്തിൽനിന്ന് എൻജിനിയർമാർക്കും കരാറുകാർക്കും ഒഴിഞ്ഞുനിൽക്കാനാവില്ല.
കഴിഞ്ഞവർഷം കോടതി ഇടപെട്ടു നന്നാക്കിയ റോഡുകളുടെ കാര്യം ഹൈക്കോടതി അനുസ്മരിച്ചു. നന്നാക്കി മാസങ്ങൾക്കകം അവ മിക്കതും പഴയപടിയായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിനു പല ഉത്തരങ്ങളും അധികൃതർക്കു നൽകാനുണ്ടാവും. എന്നാൽ, തകരാറുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിനു ന്യായീകരണമില്ല. ഒരു പ്രദേശത്തെ വികസനത്തിന്റെ ദൃഷ്ടാന്തങ്ങൾ കൂടിയാണു മികച്ച റോഡുകൾ.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണു കൊച്ചി. അവിടെ പൊട്ടിപ്പൊളിഞ്ഞു ഗതാഗതയോഗ്യമല്ലാതെ റോഡുകൾ കിടക്കുന്നതു വലിയ നാണക്കേടുകൂടിയാണ്. വികസന സൂചികകളിൽ ലോകനിലവാരത്തിലെത്തി എന്നവകാശപ്പെടുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല ഇവിടത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. എല്ലാ റോഡുകളും പൊളിഞ്ഞുകിടക്കുകയാണ് എന്നല്ല. കേരളത്തിലേക്കു കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതികൾ ആലോചിക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാണുമ്പോൾ എങ്ങനെയായിരിക്കും സഞ്ചാരികളുടെ പ്രതികരണം? പൊതുമരാമത്തു വകുപ്പും ടൂറിസം വകുപ്പും ഒരേ മന്ത്രി തന്നെ കൈകാര്യം ചെയ്യുമ്പോൾ പൊളിഞ്ഞ റോഡുകൾ നന്നാക്കാൻ കുറേക്കൂടി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതല്ലേ?
നിർമാണത്തിലെ അപാകതകളും ഗുണനിലവാര പരിപാലനത്തിലെ കാർക്കശ്യമില്ലായ്മയുമാണു റോഡുകൾ തകരാൻ പ്രധാന കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധുനിക റോഡുനിർമാണ വിദ്യകൾ ഉപയോഗിച്ചു ഗുണനിലവാരത്തോടെ പണിയുന്ന റോഡുകൾ പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ചു നിലനില്ക്കുന്നു. വെള്ളം ഒഴുകിപ്പോകാൻ വശങ്ങളിൽ ഓടകളോടെ ശാസ്ത്രീയമായി നിർമിക്കുന്ന റോഡുകൾ കുണ്ടും കുഴിയുമായി തീരുന്നില്ല. നിർമാണനിലവാരത്തിൽ വെള്ളം ചേർക്കുന്പോഴാണ് അഞ്ചു വർഷമെങ്കിലും കാലാവധിയോടെ പണിയുന്ന റോഡുകൾ ആറു മാസം തികയുംമുന്പേ പൊളിയുന്നത്.
യഥാർഥ നിർമാണച്ചെലവിലും വളരെ കൂടിയ തുകയ്ക്കാണു പൊതുമരാമത്ത് റോഡുകളുടെ നിർമാണ ടെൻഡറുകൾ നല്കുന്നതെന്നു നാട്ടിൽ പാട്ടാണ്. പലവിധ വീതംവയ്പുകൾ കഴിഞ്ഞാലും നന്നായി റോഡുകൾ പണിയാനുള്ള തുക കരാറുകാർക്കു ലഭിക്കുന്നുണ്ട്. എന്നിട്ടും റോഡുകൾ തകരുന്നെങ്കിൽ അതിനു കരാറുകാരും എൻജിനിയർമാരും ഉത്തരവാദികളായേ പറ്റൂ. ഒരു റോഡ് പണിതാൽ നിശ്ചിത വർഷത്തേക്ക് കേടുകൂടാതെ നിൽക്കാനുള്ള ഉത്തരവാദിത്വം കരാറുകാരിൽ നിക്ഷിപ്തമാക്കുമെന്നു പ്രഖ്യാപനങ്ങൾ വന്നിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ല.
റോഡുകൾ പണിതീർന്നാലുടൻ അതു വെട്ടിപ്പൊളിക്കുന്ന രീതിയും അവസാനിപ്പിക്കേണ്ടതുണ്ട്. പലപ്പോഴും റോഡുകൾ ഭംഗിയായി ടാറിട്ടു തീരുന്പോഴാണ് വെള്ളത്തിന്റെ പൈപ്പിടാനും വിവിധ കേബിളുകൾ ഇടാനും സ്വകാര്യ ആവശ്യങ്ങൾക്കുമായൊക്കെ കുഴിക്കുന്നത്. അതു നന്നാക്കാതെ കിടന്ന് കുഴിയുടെ വലിപ്പം കൂടി റോഡ് തകരുന്നു. പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കുന്ന ജല അഥോറിറ്റിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കുത്തിപ്പൊളിക്കുന്നവർതന്നെ അറ്റകുറ്റപ്പണി നടത്തണമെന്നും പൊതുമരാമത്തു മന്ത്രി പറയുകയുണ്ടായി. ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ജലവിഭവമന്ത്രിയും പ്രതികരിച്ചു. ഏതു വകുപ്പ് റോഡ് വെട്ടിപ്പൊളിച്ചാലും ഉടൻ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനമുണ്ടാകണം. അതല്ലാതെയും റോഡുകൾ തകരുന്നതിന് ഉത്തരവാദിത്വം പൊതുമരാമത്തു വകുപ്പിനു തന്നെ.
തകർന്ന റോഡുകളുടെ കാര്യം പൊതുജനങ്ങൾക്ക് സർക്കാരിനെ അറിയിക്കാൻ സംവിധാനമുണ്ടാക്കുമെന്നും ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്നും പൊതുമരാമത്തു മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. വാഗ്ദാനങ്ങളും ഉറപ്പുകളുമല്ല, നടപടികളാണ് ആവശ്യം. റോഡുകളുടെ സംരക്ഷണത്തിനെന്ന പേരിൽ വാഹനനികുതിയും റോഡ് സെസുമൊക്കെയായി വൻതുക ജനങ്ങളിൽനിന്നു പിരിക്കുന്നുണ്ട്. ആ തുക റോഡിൽ തന്നെ മുടക്കണം. റോഡുകളുടെ തകരാറുകൾ മൂലം എത്രയോ ജീവനുകളാണു പൊലിഞ്ഞിട്ടുള്ളത്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ മികച്ച റോഡുകൾ പൗരന്മാരുടെ അവകാശമാണ്.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top