പോലീസ് ജനങ്ങളുടെ യഥാർഥ മിത്രമാകണം
മൃദുഭാവേ ദൃഢകൃത്യേ എന്ന ആപ്തവാക്യത്തിനു പൂർണമായി ഇണങ്ങുന്ന വിധത്തിൽകേരളത്തിലെ പോലീസ് സേനാംഗങ്ങളുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലും മാറ്റം ഉണ്ടാകേണ്ടതുണ്ട്.

സംസ്ഥാനത്തെ പോലീസ് സേനയ്ക്കു കളങ്കം ചാർത്തുന്ന ചില സംഭവങ്ങളിൽ രണ്ടു ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നുണ്ടായ രൂക്ഷവിമർശനം സർക്കാരിന്‍റെയും പോലീസ് നേതൃത്വത്തിന്‍റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെയാണെന്നും ഇവരെ ഒഴിവാക്കേണ്ടതാണെന്നും സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെട്ടിത്തുറന്നു പറഞ്ഞു. പോലീസ് സ്റ്റേഷനിൽ അപമാനിതയായതിനെതുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മൊഫിയ പർവീണിന്‍റെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിച്ചശേഷമായിരുന്നു ഗവർണറുടെ പ്രതികരണം. കേരള ഹൈക്കോടതിയിൽനിന്നാണു പോലീസിനെതിരേ മറ്റൊരു രൂക്ഷ വിമർശനം ഉണ്ടായത്.

തന്‍റെ മൊബൈൽഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ഒരു പിഞ്ചുബാലികയെയും പിതാവിനെയും പരസ്യവിചാരണ നടത്തി അപമാനിക്കുകയും കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കാക്കിയുടെ അഹങ്കാരമാണു പോലീസുകാരി പ്രകടിപ്പിച്ചതെന്നു കോടതി നിരീക്ഷിച്ചു.

ഈ രണ്ടു സംഭവങ്ങളിലും സാധാരണ ജനങ്ങൾക്കു തോന്നിയ അതേ വികാരമാണു ഗവർണറും ഹൈക്കോടതിയും പ്രകടിപ്പിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു തെറ്റുപറ്റിയെന്നു വ്യക്തം. എന്തു തെറ്റു സംഭവിച്ചാലും അതു മറയ്ക്കാനായി, ഔദ്യോഗിക കൃത്യനിർവഹണ സംരക്ഷണ വകുപ്പുകളുപയോഗിച്ചു ജനങ്ങളുടെമേൽ വീണ്ടും കുതിരകയറാൻ പോലീസ് ജനസേവനത്തിനുള്ളതാണ് എന്ന കാര്യം മറന്നു പെരുമാറുന്ന ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്യുന്നു. പോലീസ് സേനയ്ക്കു മൊത്തം കളങ്കമുണ്ടാക്കുന്ന പുഴുക്കുത്തുകളെക്കുറിച്ചാണു ഗവർണർ പരാമർശിച്ചത്.

ഭർതൃവീട്ടുകാർക്കെതിരേ പീഡനപരാതി നൽകിയ നിയമവിദ്യാർഥിനി മൊഫിയ പർവീണിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ആലുവ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്‌ടർ ആ യുവതിയെ സാന്ത്വനിപ്പിക്കുന്നതിനു പകരം അപമാനിക്കാനാണു ശ്രമിച്ചതെന്നാണ് ആരോപണം. ഈ പോലീസുദ്യോഗസ്ഥൻ അല്പം മനുഷ്യത്വപരമായി പെരുമാറിയിരുന്നെങ്കിൽ വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? നേരത്തേ ഉത്ര വധക്കേസിൽ ആരോപണവിധേയനായ ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ വൈകിയതു സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകിയത്. ഒടുവിൽ കോൺഗ്രസിന്‍റെ സമരത്തെത്തുടർന്നു സിഐയെ സസ്പെൻഡ് ചെയ്തു. പോലീസിനും സർക്കാരിനും വലിയ ക്ഷീണമായി ഈ സംഭവം.

ഇസ്റോയുടെ കൂറ്റൻ യന്ത്രം ട്രക്കിൽ കൊണ്ടുവരുന്നതു കാണാൻ ആറ്റിങ്ങലിനു സമീപം വഴിയിൽ അച്ഛനോടൊപ്പം കാത്തുനിന്ന എട്ടുവയസുകാരിയെ പരസ്യവിചാരണ നടത്തിയ പിങ്ക് പോലീസിലെ വനിതാ സിവിൽ പോലീസ് ഓഫീസറുടെ നടപടിയെ അതിനിശിതമായാണു ഹൈക്കോടതി വിമർശിച്ചത്. ഒരു മൊബൈൽഫോണിന്‍റെ വിലപോലും ഒരു പിഞ്ചുകുട്ടിക്ക് ഇല്ലേയെന്നു കോടതി ചോദിച്ചു. പോലീസുകാരിയുടെ നടപടി ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ട കോടതി സംഭവത്തിൽ ഡിജിപിയോടു വിശദീകരണം തേടിയിരിക്കുകയാണ്.

കുട്ടിക്കു പോലീസിനോടുള്ള പേടി ജീവിതകാലം മുഴുവൻ മാറുമോയെന്നു കോടതി ചോദിച്ചു. ഫോൺ തന്‍റെ ബാഗിൽത്തന്നെ ഉണ്ടെന്നു പിന്നീട് വ്യക്തമായിട്ടും മാപ്പുപറയാൻ പോലീസുകാരി തയാറായില്ല. ഈ സംഭവം വലിയ വാർത്താപ്രാധാന്യം നേടിയെങ്കിലും പോലീസിനു ജനങ്ങൾക്കിടയിൽ വിശ്വാസ്യത ഉറപ്പാക്കുന്നവിധം നടപടിയെടുക്കാൻ അധികൃതർ തയാറായില്ല. പോലീസുകാരിയെ സ്ഥലംമാറ്റി കേസ് ഒതുക്കാനാണു ശ്രമിക്കുന്നതെന്ന് ആരോപണമുണ്ടായി. അപമാനിതയായ കുട്ടിയുടെ പിതാവിനു കോടതിയെ സമീപിക്കേണ്ടിവന്നത് അതുകൊണ്ടാണ്. സ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി രൂപീകരിക്കപ്പെട്ടതാണു പിങ്ക് പോലീസ്. ഒരു പിഞ്ചു പെൺകുട്ടിക്കുപോലും ഇതാണ് അനുഭവമെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെയൊരു പോലീസ് വിഭാഗം?

മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ പൊതുജനങ്ങൾക്കു ഭീതികൂടാതെ കയറിച്ചെല്ലാവുന്ന ഇടങ്ങളാണ്, പൊതുവേ. എന്നാൽ, ജനമൈത്രി എന്നു പേരിട്ടിരിക്കുന്ന പോലീസ് സ്റ്റേഷനുകളിൽപോലും കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മരണങ്ങളും ഉണ്ടാകുന്നുണ്ട് എന്നതും വസ്തുത.

സ്വാധീനശക്തിയുള്ളവർക്ക് എളുപ്പം കാര്യങ്ങൾ നടക്കും. എന്നാൽ, നീതി തേടി പോലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാർ പലർക്കും അപമാനിതരോ നിരാശരോ ആയി മടങ്ങേണ്ടിവരുന്നു. പീഡന പരാതികളുമായി എത്തുന്ന സ്ത്രീകൾക്കുപോലും പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെങ്കിൽ തിരുത്തപ്പെടേണ്ട പല തകരാറുകളും ഇനിയുമുണ്ടെന്ന് അനുമാനിക്കണം.

പക്ഷപാതപരവും മുൻവിധിയോടെയുമുള്ള സമീപനമാണു പരാതിക്കാരോടു പലപ്പോഴും ഉണ്ടാകുന്നതെന്ന ആക്ഷേപം വ്യാപകമാണ്. മാന്യമായ ഭാഷയിലുള്ള സംസാരവും മര്യാദയോടെയുള്ള പെരുമാറ്റവും ലഭിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ആ വിധത്തിലുള്ള പരിവർത്തനം പോലീസിൽ ഉണ്ടാകണം. മൃദുഭാവേ ദൃഢകൃത്യേ എന്ന ആപ്തവാക്യത്തിനു പൂർണമായി ഇണങ്ങുന്ന വിധത്തിൽ കേരളത്തിലെ പോലീസ് സേനാംഗങ്ങളുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലും മാറ്റം ഉണ്ടാകേണ്ടതുണ്ട്.