Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രഖ്യാപനത്തിൽ ഒതുങ്ങരുത് സംരംഭക വർഷം
ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും മനോഭാവത്തിലും പ്രവർത്തനത്തിലും കാതലായ മാറ്റമുണ്ടായില്ലെങ്കിൽ സംരംഭക വർഷം പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നതിൽ സംശയമില്ല.
സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും കേരളത്തിൽ മാറുകയാണ്. വ്യവസായ വകുപ്പ് സംരംഭകരെ തേടിയിറങ്ങാനും താത്പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകരാക്കാനുമുള്ള ബൃഹദ് പദ്ധതിക്കാണ് നേതൃത്വം നൽകുന്നത്. അതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ്''.
ഇന്നലെ ദീപികയിലടക്കം പ്രസിദ്ധീകരിച്ച ലേഖനത്തിൽ സംസ്ഥാന വ്യവസായമന്ത്രി പി.രാജീവ് എഴുതിയതാണിത്. ഒരു ലക്ഷം സംരംഭങ്ങളാണ് ഈ സംരംഭക വർഷത്തിൽ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്നും ലേഖനത്തിൽ പറയുന്നു. കൈയടിച്ചു സ്വീകരിക്കേണ്ട പദ്ധതിയും പ്രഖ്യാപനവുമാണിത് എന്നതിൽ സംശയമില്ല. കേരളത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കാൻ പര്യാപ്തമായ പദ്ധതിയാണിത്. സംരംഭക വർഷത്തിന്റെ വിജയത്തിനായി എല്ലാത്തരത്തിലുള്ള പശ്ചാത്തലമൊരുക്കലും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ വ്യവസായ മേഖല ദേശീയ ശരാശരിയുമായി തട്ടിച്ചാൽ ഏറെ പിന്നിലാണ്. ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ(ജിഡിപി) വ്യവസായമേഖലയുടെ പങ്ക് 17 ശതമാനമാണ്. എന്നാൽ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് വ്യവസായ മേഖല നൽകുന്ന വിഹിതം 11.1 ശതമാനം മാത്രമാണ്.
നമ്മുടെ അയൽ സംസ്ഥാനങ്ങളടക്കം വ്യാവസായികമായി മുന്നേറിയപ്പോഴും നിരവധി പ്രതിസന്ധികൾ കേരളത്തിന്റെ വ്യവസായമേഖലയെ പിന്നോട്ടടിച്ചു. ഉയർന്ന ജനസാന്ദ്രതയും സേവനമേഖലയോടുള്ള അമിതാവേശവും ദേശീയവും അന്തർദേശീയവുമായ പ്രവാസജീവിതത്തോടുള്ള താത്പര്യവുമെല്ലാം സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കു തടസമായിട്ടുണ്ട്. ഐടി വ്യവസായത്തിൽ നേടാമായിരുന്ന മേൽക്കൈപോലും നമുക്ക് നഷ്ടമായി. നമ്മുടെ ഐടി പ്രഫഷണലുകൾ മറ്റുസംസ്ഥാനങ്ങളിലെയും വിദേശത്തെയും ഐടി സംരംഭങ്ങളിലേക്കു ധാരാളമായി ചേക്കേറി.
കേരളത്തിന്റെ വ്യവസായ മുരടിപ്പിന് കാരണങ്ങൾ നിരവധിയാണ്. കക്ഷിരാഷ്ട്രീയത്തിന്റെയും ട്രേഡ്യൂണിയനുകളുടെയും അതിപ്രസരം അതിൽ മുഖ്യമാണ്. നോക്കുകൂലിപോലുള്ള കിരാത നടപടികൾ നിലനിൽക്കുന്ന നാട്ടിൽ ആരാണ് മുതൽമുടക്കാനെത്തുക. നിസാര കാര്യങ്ങൾക്കുപോലും ബന്ദും ഹർത്താലും പണിമുടക്കുമെല്ലാം നിർലോഭം നടക്കുന്ന സംസ്ഥാനത്ത് എങ്ങിനെയാണ് വ്യവസായം വളരുക.
തൊഴിലാളിസമരത്തിന്റെ പേരിൽ സ്ഥാപനങ്ങൾ പൂട്ടുന്നതിന്റെ വാർത്തകൾ ഇപ്പോഴും ഉണ്ടാകുന്നു. ഹൈക്കോടതി ഉത്തരവുകൾപോലും മാനിക്കാതെ തൊഴിലാളിനേതാക്കൾ സമരത്തിന് ആഹ്വാനം നൽകുന്നു. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചതും വായ്പയെടുത്തതുമെല്ലാം ചേർത്ത് മുതൽമുടക്കുന്നവരെ ബൂർഷ്വകളായി ചിത്രീകരിച്ച് പീഡിപ്പിക്കുന്നതും ആക്ഷേപിക്കുന്നതും വ്യവസായസൗഹൃദ സംസ്കാരമല്ല.
വ്യവസായം തുടങ്ങാനെത്തുന്നവരോടും നിലവിലുള്ള സംരംഭകരോടുമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സമീപനവും ഗൗരവത്തിലെടുക്കേണ്ടതാണ്. സർക്കാർ നയവും നിയമങ്ങളുമെല്ലാം സംരംഭകർക്ക് അനുകൂലമാണെങ്കിലും അതു നടപ്പാക്കിക്കിട്ടുക എളുപ്പമല്ലെന്നു തെളിയിക്കുന്ന എത്രയോ സംഭവങ്ങളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു നിയമങ്ങളിലും നടപടിക്രമങ്ങളിലും നടപ്പാക്കിയ പരിഷ്കാരങ്ങൾ വ്യവസായമന്ത്രി ലേഖനത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥമേധാവിത്വം ശക്തമായ സംസ്ഥാനത്ത് "ഏട്ടിലെ പശു പുല്ലുതിന്നില്ല'' എന്ന സ്ഥിതിവിശേഷത്തിന് എന്തു മാറ്റമുണ്ടാകുമെന്ന് കണ്ടറിയണം. സംരംഭക വർഷത്തിലെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി വ്യവസായ വകുപ്പിനെ പുതുക്കിപ്പണിയുകയാണെന്നും ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
വലിയ മുന്നൊരുക്കത്തോടെയാണ് സംരംഭക വർഷം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന മന്ത്രിയുടെ വിശദീകരണം ആശാവഹമാണ്. സുതാര്യവും സുശക്തവുമായ ഒരു നയം രൂപീകരിച്ചിരിക്കുന്നതും സ്വാഗതാർഹമാണ്. വ്യവസായ മേഖല ശക്തിപ്പെടാതെ തൊഴിൽ സൃഷ്ടിക്കാനാവില്ലെന്നുള്ള തിരിച്ചറിവും നല്ലതുതന്നെ. എന്നിരുന്നാലും ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും മനോഭാവത്തിലും പ്രവർത്തനത്തിലും കാതലായ മാറ്റമുണ്ടായില്ലെങ്കിൽ സംരംഭക വർഷം പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നതിൽ സംശയമില്ല. നമ്മുടെ കാർഷിക മേഖലയുടെ വളർച്ചയ്ക്കു പരിമിതിയുണ്ട്.
ഗൾഫ് മേഖലയിലെ തൊഴിലവസരങ്ങൾ ദിവസേന കുറയുന്നു. ഇനിയും ഉപഭോക്തൃസംസ്ഥാനമായി തുടർന്നാൽ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. വ്യവസായ മേഖലയിലെ കുതിപ്പിലൂടെ മാത്രമേ സംസ്ഥാനത്തിനു വളരാനാകൂ. അതിനാൽ സംരംഭക വർഷത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണം. ഭിന്നതകൾ മറന്ന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണം. തൊഴിൽ സംസ്കാരം പൂരകമാകണം. ഉദ്യോഗസ്ഥർ ആത്മാർഥത കാട്ടണം. എങ്കിലേ മുതൽമുടക്കി സംരംഭങ്ങൾ തുടങ്ങാൻ ആരും ധൈര്യപ്പെടൂ.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top