Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മദ്യമൊഴുക്കൽ മഹാദുരന്തം
മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകിയാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ പിന്നീടു കണ്ടത് മദ്യലോബിക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുന്നതാണ്.
അത്യന്തം വിനാശകരമാണ് കേരള സർക്കാരിന്റെ പുതിയ മദ്യനയം. ഈ നയം കേരളത്തിന്റെ ഭാവിതലമുറയെ തകർക്കുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് യഥേഷ്ടം മദ്യവില്പനകേന്ദ്രങ്ങൾ വേണമെന്ന വാദംതന്നെ എത്ര ബാലിശമാണ്.
മദ്യമൊഴുക്കി ഒരു നാടിനെ രക്ഷപ്പെടുത്താമെന്നാണോ സംസ്ഥാന ഭരണാധികാരികൾ വ്യാമോഹിക്കുന്നത്. മദ്യത്തിന്റെ വ്യാപനം കേരളീയ സമൂഹത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ ഇനിയും തിരിച്ചറിയാത്തതാണു കഷ്ടം. റോഡപകടങ്ങളും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ആത്മഹത്യകളും ഇവിടെ കൂടുന്നതിനു പിന്നിൽ മദ്യത്തിന്റെ പങ്ക് സുവ്യക്തമാണ്. യുവതലമുറയടക്കം മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്ന സാഹചര്യത്തെ കൂടുതൽ ഭയാനകമാക്കാനേ പുതിയ മദ്യനയം ഉപകരിക്കൂ.
കേരളത്തിൽ മദ്യലോബി പിടിമുറുക്കുന്നതിന്റെ കണക്കുകൾ ഏവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്തെ മദ്യനയത്തിന്റെ ഫലമായി ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിൽ ഉണ്ടായിരുന്നത് 34 ബാർ ഹോട്ടലുകളും 258 ഇന്ത്യൻ നിർമിത വിദേശമദ്യ വില്പന കേന്ദ്രങ്ങളുമായിരുന്നു. എന്നാൽ ഇന്ന് ബാറുകളുടെ എണ്ണം 689 ആണ്. ആറെണ്ണം അനുമതിക്കായി കാത്തിരിക്കുന്നു. ബിയർ, വൈൻ പാർലറുകൾ 292. ബിവ്റജസ് കോർപറേഷന്റെ 270, കൺസ്യൂമർഫെഡിന്റെ 36 എന്നിങ്ങനെ 306 ഇന്ത്യൻ നിർമിത വിദേശമദ്യവില്പന ശാലകൾ. ഇതിന്റെകൂടെ പലവിധ കാരണങ്ങളാൽ പൂട്ടിപ്പോയ 29 വിദേശമദ്യവില്പന ശാലകളെ സൂപ്പർമാർക്കറ്റുകളാക്കി തിരികെയെത്തിക്കാനും തീരുമാനമുണ്ട്. ഇതിനെല്ലാം പുറമേ നാലായിരത്തോളം കള്ളുഷാപ്പുകളും സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും കേരളത്തിന്റെ മദ്യ ആവശ്യം മതിയാകുന്നില്ല എന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.
ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് ക്ലബ് മാതൃകയിൽ മദ്യശാലകൾ അനുവദിക്കുന്നത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഐടി മേഖലയിൽ ജോലിചെയ്യുന്ന യുവ പ്രഫഷണലുകളെ അവഹേളിക്കുന്നതാണ് ഈ നിഗമനം. ഐടിമേഖലയുടെ വികസനത്തിന് ആവശ്യമായ പശ്ചാത്തല വികസനമൊരുക്കുകയും പണിമുടക്കുകളും ബന്ദുകളും ഹർത്താലുകളുമൊന്നും വഴിമുടക്കുന്നില്ല എന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. കൂടുതൽ ഐടി സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിനായി സ്റ്റാർട്ട്അപ്പുകൾ പ്രോത്സാഹിപ്പിക്കുകയും കാമ്പസുകളിൽനിന്നുതന്നെ നൂതന ആശയങ്ങളുമായി പുറത്തിറങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിൽ ഇൻഫർമേഷൻ ടെക്നോളജി വിദ്യാഭ്യാസമേഖല പരിഷ്കരിക്കുകയും വേണം. ഇത്തരത്തിലുള്ള നവസംരംഭകർക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുകയും വേണം.
കേരളത്തിൽ മദ്യശാലകളുടെ എണ്ണം കൂടുന്നതുവഴി കൂടുതൽ കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങും എന്നതാണ് യാഥാർഥ്യം. കൂലിപ്പണിക്കാർ അടക്കമുള്ള താഴ്ന്ന വരുമാനക്കാരാണ് മദ്യവ്യവസായത്തിന്റെ മുഖ്യ ഇരകൾ. പുതിയ മദ്യനയത്തിൽ മിക്ക ഫീസ് ഇനങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മദ്യവില കൂടുന്നതിന് ഇടയാക്കുന്നതാണ്. ഇത്തരത്തിൽ സുലഭമായി കിട്ടുന്ന മദ്യം കൂടുതൽ വില നൽകി വാങ്ങിക്കുടിച്ച് ആരോഗ്യവും സമ്പത്തും നശിപ്പിക്കുന്ന അവസ്ഥയിലേക്ക് തൊഴിലാളികളെ തള്ളിവിടാനേ പുതിയ മദ്യനയം ഉപകരിക്കൂ. കോടിക്കണക്കിനു രൂപ മാസംതോറും പലിശയ്ക്കെടുത്ത് നിത്യച്ചെലവുകൾ നടത്തുന്ന സർക്കാരിന്റെ വരുമാന വർധനവിനുവേണ്ടിയാണ് പുതിയ മദ്യനയം എന്നതു പകൽപോലെ വ്യക്തമാണ്.
കാർഷിക മേഖലയുടെ രക്ഷയ്ക്കെന്ന് അവകാശപ്പെട്ടാണ് കശുമാങ്ങ, പൈനാപ്പിൾ, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട്, കപ്പ തുടങ്ങിയവയിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സർക്കാർ പദ്ധതിയൊരുക്കുന്നത്. ഇത്തരം ഉത്പന്നങ്ങളിൽനിന്ന് മദ്യത്തെക്കാൾ വിലയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ പലതും നിർമിക്കാമെന്നിരിക്കെ അതൊന്നും പ്രോത്സാഹിപ്പിക്കാതെ മദ്യത്തിന്റെ പ്രചാരകരായി സർക്കാർ അധഃപതിക്കരുത്.
കർഷകരെക്കൂടി മദ്യലോബിക്ക് അടിയറവയ്ക്കാൻ സർക്കാർ ശ്രമിക്കരുത്. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകിയാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ പിന്നീടു കണ്ടത് മദ്യലോബിക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുന്നതാണ്. ഇപ്പോഴിതാ സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മദ്യപ്രോത്സാഹനമാണ് നടക്കുന്നത്. ജനതാത്പര്യം മുൻനിർത്തി പുതിയ മദ്യനയത്തിൽനിന്നു സർക്കാർ പിന്തിരിയണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top