Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനങ്ങളെ ആശങ്കയിലാക്കുന്ന പരിസ്ഥിതി ലോല മേഖല
നിർമാണ പ്രവർത്തനങ്ങൾക്കു കർശനമായ വിലക്ക് അടക്കം ജനജീവിതത്തെ സാരമായി
ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉണ്ടാകും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളോടു ചേർന്നുള്ള പരിസ്ഥിതി ലോല മേഖല (ഇക്കോ സെൻസിറ്റീവ് സോണ്‍) സംബന്ധിച്ച് കരടു വിജ്ഞാപനം ഇറക്കിയതോടെ വലിയൊരു ജനവിഭാഗം കടുത്ത ആശങ്കയിലായിരിക്കുന്നു.
വന്യജീവിസങ്കേതങ്ങളെ ചുറ്റിയുള്ള 70.906 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ഇരു വന്യജീവിസങ്കേതങ്ങളുടെയും അതിർത്തിയിൽനിന്ന് പൂജ്യം മുതൽ 2.72 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുക. കഴിഞ്ഞമാസം 25ന് ഇറങ്ങിയ കരട് വിജ്ഞാപനത്തിൽ പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമായി മലയോരമേഖലയിൽ താമസിക്കുന്ന കർഷകരെ വനം-പരിസ്ഥിതി വിഷയങ്ങളുയർത്തി നിരന്തരമായി ഭീഷണിപ്പെടുത്തുന്നതും ആശങ്കയുടെ മുൾമുനയിലാക്കുന്നതും പതിറ്റാണ്ടുകളായി തുടരുന്നു. നിയമങ്ങളും ചട്ടങ്ങളും നിരത്തി മലയോര കർഷകരുടെ മനഃസമാധാനം കെടുത്തുക എന്ന ക്രൂരവിനോദം കേന്ദ-സംസ്ഥാന വനംവകുപ്പിന്റെ സ്ഥിരം പരിപാടിയാണ്. ഏറ്റവും ഒടുവിലായി ഇപ്പോൾ തിരുവനന്തപുരത്തിന്റെ മലയോരത്താണ് ഇവരുടെ വിളയാട്ടം. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കുറ്റിച്ചൽ, കള്ളിക്കാട്, അമ്പൂരി, വിതുര, ആര്യനാട്, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളാണ് പരിസ്ഥിതി ലോലമാകുന്നത്.
എന്നാൽ കരട് വിജ്ഞാപനത്തിനൊപ്പമുള്ള മാപ്പിൽ ഈ പഞ്ചായത്തുകളിലെ ഏതൊക്കെ വാർഡുകൾ ഉൾപ്പെടും എന്നു വ്യക്തമല്ല. ഇത്തരത്തിൽ വ്യക്തതയില്ലാതെ പരിസ്ഥിതി ലോലമേഖല പ്രഖ്യാപിച്ചത് ഈ അഞ്ചു പഞ്ചായത്തുകളിലെ വനാതിർത്തികളിൽ താമസിക്കുന്ന കർഷകരടക്കമുള്ള ആയിരക്കണക്കിനു ജനങ്ങളെ ഭയചകിതരാക്കിയിരിക്കുന്നു. സംസ്ഥാന വനംവകുപ്പ് തയാറാക്കി നൽകിയ റിപ്പോർട്ട് അവഗണിച്ചുകൊണ്ട് ഉപഗ്രഹസർവേയുടെ അടിസ്ഥാനത്തിലാണ് കരട് വിജ്ഞാപനം എന്ന ആരോപണവും ഉയരുന്നുണ്ട്. എന്തുതന്നെയായാലും ഈ പ്രദേശത്തെ ജനപ്രതിനിധികളെപോലും കേൾക്കാതെയാണ് അതിർത്തിനിർണയം നടന്നിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്കു കർശനമായ വിലക്ക് അടക്കം ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉണ്ടാകും. നിശ്ചിത പരിധിയിൽ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി വാണിജ്യപരമായ നിർമാണ പ്രവർത്തനങ്ങളൊന്നും അനുവദിക്കില്ല. മരങ്ങൾ മുറിക്കുന്നതും വനവിഭവങ്ങൾ ശേഖരിക്കുന്നതും തടയപ്പെടും.
ഈ മേഖലയിൽ 100 കോടി രൂപ ചെലവിട്ട് നടപ്പാക്കാനിരിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ ഭാവിയും അസ്തമിക്കുന്ന മട്ടാണ്. അമ്പൂരിയിലെ പന്തയിൽനിന്നു മായത്തേക്കു പോകാൻ നെയ്യാർ ജലസംഭരണിയിലൂടെയുള്ള പാലത്തിനു വീതികൂട്ടാനുള്ള നീക്കവും പ്രതിസന്ധിയിലാകും. കൂടാതെ 19 കോടി രൂപ ചെലവഴിച്ചു നടത്തുന്ന കുമ്പിച്ചൻകടവ് പാലം നിർമാണത്തെയും പരിസ്ഥിതിലോല പ്രഖ്യാപനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത്തരത്തിൽ റോഡുകളുടെയും പാലങ്ങളുടെയുമെല്ലാം നിർമാണവും പുനരുദ്ധാരണവും തടയപ്പെട്ടാൽ ഈ പ്രദേശത്ത് ജനജീവിതം ദുരിതപൂർണമാകുമെന്ന് ഉറപ്പാണ്. പട്ടയത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കർഷകരും ഇവിടെയുണ്ട്. ഇവർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകും എന്ന ഘട്ടത്തിലാണ് പരിസ്ഥിതി ലോല പ്രഖ്യാപനം. അതിനാൽ ഇവരുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റിരിക്കുന്നു.
കേരളത്തിൽ ഇനിയും വന്യജീവി സങ്കേതങ്ങളുടെ വിസ്തൃതി കൂട്ടാൻ ഇടയാക്കുന്നതാണ് പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം. വനവിസ്തൃതി കൂടുന്നത് ഇപ്പോൾത്തന്നെ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന മലയോരമേഖലയിലെ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കരികിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സംസ്ഥാന വനംമന്ത്രി, പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും എംഎൽഎമാരും അടക്കമുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ജനകീയ വികാരം പ്രതിഫലിക്കുമെന്നുറപ്പാണ്. തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിശ്ചിത കാലാവധിക്കുള്ളിൽ പരാതിയും നിർദേശങ്ങളും സമർപ്പിച്ച് അന്തിമ വിജ്ഞാപനം ജനദ്രോഹകരമാകാതിരിക്കാനുള്ള ഇടപെടലുകളാണ് നടത്തേണ്ടത്. അതിൽ ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിക്കൂടാ.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
Latest News
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top