Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
“കെഎസ്ഇബിക്കു തീ പിടിച്ചോ, നാട്ടുകാർ ഓടിവരണോ?”
ജനജീവിതത്തിന്റെയും സംസ്ഥാനവികസനത്തിന്റെയും അടിസ്ഥാന ഘടകമാണ് വൈദ്യുതി. വൈദ്യുതിയുടെ ഒരു യൂണിറ്റിനുണ്ടാകുന്ന നേരിയ നിരക്കുവർധനപോലും സംസ്ഥാനത്തെയൊട്ടാകെ ബാധിക്കും. അതുകൊണ്ടുതന്നെ, അപാകതകൾ മാനേജ്മെന്റ് തലത്തിലായാലും ജീവനക്കാരുടെ തലത്തിലായാലും പരിഹരിച്ചേതീരൂ.
കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോകും ജീവനക്കാരും തമ്മിൽ മാസങ്ങൾക്കുമുന്പ് തുടങ്ങിയ പോരാട്ടം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ചെയർമാന്റെ വിവിധ നടപടികൾക്കെതിരേ സമരത്തിലായിരുന്ന ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷിനെ ചെയർമാൻ സസ്പെൻഡ് ചെയ്തതാണ് പുതിയ സംഭവവികാസം. പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ നേതാവിനെ പാർട്ടിഭരണകാലത്ത് പാർട്ടി കോൺഗ്രസ് നടന്നുകൊണ്ടിരിക്കെ യാതൊരു കൂസലുമില്ലാതെ ചെയർമാൻ സസ്പെൻഡ് ചെയ്തത് പാർട്ടി അനുകൂലികളെയും ഞെട്ടിച്ചിരിക്കുകയാണ്. അതെന്തായാലും, നഷ്ടം വർധിക്കുംതോറും വൈദ്യുതിച്ചാർജ് കൂട്ടിക്കൊണ്ടിരിക്കുന്ന ബോർഡിൽ നടക്കുന്ന ഇത്തരം ചക്കളത്തിപ്പോരാട്ടങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മന്ത്രിയായാലും ചെയർമാനായാലും ഉദ്യോഗസ്ഥരായാലും തൊഴിലാളികളായാലും അറിയുന്നതു നല്ലതാണ്. ഈ മത്സരം ബോർഡിന് എന്തെങ്കിലും നഷ്ടമുണ്ടാക്കിയാൽ അതും സഹിക്കേണ്ടിവരുന്നത് മുകളിൽ പറഞ്ഞ ആരുമല്ല, സാന്പത്തികത്തകർച്ചയിൽ തളർന്നിരിക്കുന്ന ഇവിടത്തെ സാധാരണക്കാരാണ്.
യൂണിയൻ നേതാവായ വനിതാ എക്സിക്യൂട്ടീവ് എൻജിനിയറെ ചെയർമാൻ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടാണു ജീവനക്കാരുടെ ഇപ്പോഴത്തെ സമരം. സമരത്തിനു ഡയസ്നോൺ പ്രഖ്യാപിച്ച ചെയർമാന്റെ നടപടി തള്ളിക്കൊണ്ടു ജീവനക്കാർ സമരം ചെയ്യുകയും ബോർഡ് യോഗത്തിലേക്കു തള്ളിക്കയറുകയും ചെയ്തു. തുടർന്നാണ് സമരത്തിനു നേതൃത്വം നല്കിയ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടിയാകട്ടെ ജീവനക്കാരെ ഏതാണ്ട് കൈയൊഴിഞ്ഞ മട്ടാണ്. കെഎസ്ഇബി കന്പനിയായതിനാൽ നയപരമായ കാര്യങ്ങളിലല്ലാതെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മനസറിഞ്ഞുതന്നെയാവണം വകുപ്പുമന്ത്രിയുടെ മറുപടി.
ഈ പോരാട്ടം തുടങ്ങിയിട്ടു മാസങ്ങളായി. മുൻ ഇടതു സർക്കാരിന്റെ കാലത്ത് വൈദ്യുതിബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ചെയർമാൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞതോടെയാണ് ജീവനക്കാരുമായുള്ള യുദ്ധം മുറുകിയത്. മന്ത്രി എം.എം. മണി മന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ സൊസൈറ്റിക്ക് കെഎസ്ഇബിയുടെ ഭൂമി പതിച്ചുകൊടുക്കാൻ ശ്രമം നടന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.
പല സുപ്രധാന വിവരങ്ങളും ബോർഡ് ആസ്ഥാനത്തുനിന്നു ചോരുന്നുണ്ടെന്ന് ആരോപിച്ച് ചെയർമാൻ വൈദ്യുതിഭവനിൽ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാസേനയെ നിയോഗിച്ചു. ഇതിനെതിരേ ഇടതുസംഘടനകൾ സമരം നടത്തുന്നതിനിടെയായിരുന്നു ഫേസ്ബുക്ക് പ്രതികരണം. “കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല’’, എന്ന തലക്കെട്ടാണ് ചെയർമാൻ അതിനു നല്കിയത്. തീ പടർന്നിട്ടില്ലെങ്കിലും അന്നുമുതൽ കെഎസ്ഇബിയിൽ പുകയടങ്ങിയിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം. മുഖ്യമന്ത്രിയുടെപോലും പിന്തുണയുണ്ടായിരുന്നിട്ടും സിപിഎം അനുകൂല തൊഴിലാളി സംഘടനകളോട് മത്സരിച്ച്, ശ്വാസം മുട്ടി പുറത്തുപോകേണ്ടിവന്ന കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ അനുഭവം ജനങ്ങൾ മറന്നട്ടില്ല.
സിപിഎമ്മിന്റെ പരന്പരാഗതശൈലിയിൽ തൊഴിലാളികളുടെ പക്ഷംചേർന്നു പ്രശ്നം പരിഹരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പിണറായി സർക്കാരിനു പരിമിതിയുണ്ട്. പ്രധാന കാരണം, കെഎസ്ഇബിയെ മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്ന ചെയർമാനെതിരേ നടപടിയെടുത്താൽ അതു സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. രണ്ടാമത്തെ കാര്യം, ഇപ്പോൾ സംസ്ഥാനത്ത് വ്യവസായ അനുകൂല-നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടെന്നു വരുത്താൻ സർക്കാർ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ നഷ്ടത്തിലോടുന്ന വൈദ്യുതിബോർഡിലെ തൊഴിലാളികളുടെ പിടിവാശി അംഗീകരിച്ചാൽ അതും തെറ്റായ സന്ദേശമാകും. 2200 കോടി രൂപയുടെ നഷ്ടത്തിലാണ് കെഎസ്ഇബി പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ ജൂണിൽ മന്ത്രി കൃഷ്ണൻകുട്ടിതന്നെ പറഞ്ഞതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചെയർമാനും ജീവനക്കാരും മന്ത്രിയും മൂന്നു വഴിക്കുപോയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാനാണ് സാധ്യത. ജനജീവിതത്തിന്റെയും സംസ്ഥാനവികസനത്തിന്റെയും അടിസ്ഥാന ഘടകമാണ് വൈദ്യുതി. വൈദ്യുതിയുടെ ഒരു യൂണിറ്റിനുണ്ടാകുന്ന നേരിയ നിരക്കുവർധനപോലും സംസ്ഥാനത്തെയൊട്ടാകെ ബാധിക്കും. അതുകൊണ്ടുതന്നെ, അപാകതകൾ മാനേജ്മെന്റ് തലത്തിലായാലും ജീവനക്കാരുടെ തലത്തിലായാലും പരിഹരിച്ചേതീരൂ. ജനങ്ങളിൽനിന്നു വാങ്ങുന്ന നയാപൈസയും പാഴാകുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഈ പോക്ക് വൈദ്യുതിബോർഡിനും ജനങ്ങൾക്കും സർക്കാരിനും നല്ലതല്ല.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top