Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇനിയും ഉണങ്ങാത്ത തിരുമുറിവുകൾ
മനുഷ്യൻ ഉള്ളിൽ വഹിക്കുന്ന ഇരുട്ടിന്റെ ആഴം ഇത്ര നാടകീയമായി രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊന്നും പീഡാനുഭവ ചരിത്രം പോലെയില്ല. ഒപ്പമുമുണ്ടായിരുന്ന ശിഷ്യന്റെ പൊള്ളുന്ന ചുംബനം മുതൽ മരണം ഉറപ്പാക്കാൻ നെഞ്ചിൽ കത്തിയിറക്കുന്നതുവരെ എല്ലാം അസാധാരണം.
സമാനതകളില്ലാത്തതായിരുന്നു ആ വെള്ളിയാഴ്ച. ഒരുപക്ഷേ, ദൈവം ഭൂമിയെ നോക്കി വിലപിച്ച ദിവസം. തന്റെ പുത്രനെ ജറൂസലെമിലെ ഒരു കുന്നിൻമുകളിലെത്തിച്ചു മനുഷ്യൻ ക്രൂശിക്കുന്നത് ദൈവത്തിനു കാണേണ്ടിവന്നത് അന്നാണ്. സൂര്യൻ ഇരുളുകയും ഭൂമിയിൽ അന്ധകാരം പരക്കുകയും ചെയ്ത ദിവസം.
നാമതിനെ ദുഃഖവെള്ളിയെന്നു വിളിക്കുന്നു. ആ ദുഃഖസ്മരണയിലും പശ്ചാത്താപത്തിലുമാണ് ക്രൈസ്തവർ ഇന്നു ലോകമെങ്ങും കുരിശിന്റെ വഴികളിലൂടെ പരിഹാരപ്രദക്ഷിണങ്ങൾ നടത്തുന്നത്. വീണ്ടുവിചാരങ്ങളാൽ വീണ്ടെടുക്കേണ്ടതാണ് ദുഃഖവെള്ളിയുടെ ആത്മീയത. കാരണം, രണ്ടായിരം വർഷങ്ങൾക്കുശേഷവും കാൽവരിയിലെ ചോരപ്പാടുകൾ ഉണങ്ങുന്നില്ലെന്നതാണ് വാസ്തവം.
സാന്‍ഡ് ആന്‍ഡ് ഫോം എന്ന കവിതയില്‍ ഖലീല്‍ ജിബ്രാന് കുറിച്ചത് ഇങ്ങനെയാണ്: “ക്രൂശിക്കപ്പെട്ടവനേ, നീ എന്റെ ഹൃദയത്തില്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു. നിന്റെ കൈകളില്‍ തുളച്ചുകയറ്റിയ ആണികള്‍ എന്റെ ഹൃദയഭിത്തികളിലാണു തറയ്ക്കപ്പെട്ടിരിക്കുന്നത്.
നാളെ ഒരപരിചിതന് ഈ ഗാഗുൽത്തായിലൂടെ കടന്നുപോകുമ്പോള്‍ രണ്ടുപേര്‍ ഇവിടെ രക്തം ചിന്തിയിരുന്നെന്ന് അറിയില്ല. ഒരു മനുഷ്യന്റെ രക്തമാണെന്നേ അയാള്‍ കരുതൂ.’’ ഞാനും നിന്നോടൊപ്പം ക്രൂശിതനായിരിക്കുന്നു എന്നു വിലപിക്കുന്ന സകല മനുഷ്യരുടെയും പക്ഷത്തു നിന്നാണ് ഖലീൽ ജിബ്രാൻ ഈ വരികളെഴുതിയത് എന്നു കരുതാം. ക്രിസ്തുവിനെപ്പോലെ എത്രയോ മനുഷ്യരാണ് ഇന്നും കുരിശിലേറ്റപ്പെടുന്നത്. ദുഃഖവെള്ളിയുടെ ആചരണങ്ങളിൽ മുഴുകിയിരിക്കുകയും അതേസമയം, മറ്റുള്ളവർക്കായി കുരിശുകൾ നിർമിക്കുകയും ചെയ്യുന്നവരായി നാം മാറിയിരിക്കുന്നു.
കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സമൂഹത്തിലുമൊക്കെ അത്തരം കുരിശുനിർമാണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എത്രയോ നിരപരാധികളും നിസഹായരുമാണ് അഭിനവ പീലാത്തോസിന്റെയും അന്നാസിന്റെയും കയ്യാഫാസിന്റെയുമൊക്കെ അരമനകളിൽ വിചാരണ കാത്തു നിൽക്കുന്നത്. സാന്പത്തികമായി തകർന്നവർ, രാഷ്ട്രീയ-ഭരണ-മത സ്വാധീനമില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, വീടുകളിൽനിന്നു കുടിയിറങ്ങേണ്ടിവരുന്നവർ, വീടും നാടുമുപേക്ഷിച്ചു യുദ്ധമേഖലകളിൽനിന്നു പലായനം ചെയ്യുന്നവർ..! ലോകത്തിന്റെ കാൽവരിയായി മാറിയിരിക്കുകയണ് യുക്രെയ്ൻ. എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്.
യുഎൻ കണക്കനുസരിച്ച് ഒരു കോടിയിലേറെ മനുഷ്യർ അഭയാർഥികളായി മാറി. 43 ലക്ഷം യുക്രെയ്ൻ പൗരന്മാർ അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തു. 65 ലക്ഷം പേർ യുദ്ധമേഖലയിൽനിന്നു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പലായനം ചെയ്തു. കാൽവരിയിലെ യേശുവിന്റേതുമായി കലർന്ന് സഹോദരങ്ങളുടെ നിണമൊഴുകുകയാണ്.
മനുഷ്യൻ ഉള്ളിൽ വഹിക്കുന്ന ഇരുട്ടിന്റെ ആഴം ഇത്ര നാടകീയമായി രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊന്നും പീഡാനുഭവ ചരിത്രം പോലെയില്ല. ഒപ്പമുമുണ്ടായിരുന്ന ശിഷ്യന്റെ പൊള്ളുന്ന ചുംബനം മുതൽ മരണം ഉറപ്പാക്കാൻ നെഞ്ചിൽ കത്തിയിറക്കുന്നതുവരെ എല്ലാം അസാധാരണം. ഇരുട്ടിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം.
ലോകത്തിന്റെ വെളിച്ചമായവനെ ബന്ധിക്കുന്നതിന് ഒലിവുമലയിലെത്താൻ കൊലപാതകികൾ ഇരുട്ടുവോളം കാത്തിരുന്നു. രാത്രിയുടെ പ്രൈം ടൈമിൽതന്നെ വിചാരണ. കുരിശുമരണത്തിനുമുന്പ് യേശുവിനെ പരിഹസിക്കുകയും കൂക്കുവിളിക്കുകയും മുഖത്തു തുപ്പുകയുമൊക്കെ ചെയ്തതിന്റെ കാഴ്ചകൾ ബൈബിൾ കാണിച്ചുതരുന്നുണ്ട്. ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു പറഞ്ഞ പീലാത്തോസ് തന്നെ ജനങ്ങളുടെ നിർബന്ധത്തിനു വഴങ്ങി യേശുവിന് വധശിക്ഷ വിധിക്കുകയാണ്.
രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷവും എത്രയോ മനുഷ്യരാണ് മുൾമുടി ചൂടി പൊതുസമൂഹത്തിൽ അപഹാസ്യരായി നിൽക്കുന്നത്? ഗൂഢാലോചനക്കാരുടെ പിന്തുണയോടെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയുമൊക്കെ എത്രയോ മനുഷ്യരെയാണു തങ്ങളുടെ കൊട്ടാരമുറ്റങ്ങളിൽ കപടവിചാരണകൾക്കു വിധേയരാക്കിയിരിക്കുന്നത്? അതിനൊക്കെ പിന്തുണ കൊടുത്ത് ‘അവനെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക’ എന്നു പറഞ്ഞ്, ആർപ്പുവിളിക്കുന്ന നമ്മളെന്ന ജനക്കൂട്ടത്തിന്റെ വ്യാപ്തി വർധിക്കുകയാണ്. ആർപ്പുവിളിക്കാരുടെ മധ്യത്തിൽ കുരിശൊന്നു താങ്ങി സഹായിക്കണമെന്നു കരുതുന്നവർക്കും ഭയമാണ്.
അരിമത്യാക്കാരൻ ജോസഫ് ആയിരത്തിലൊരുവൻ പോലുമില്ല. കുറ്റക്കാരല്ലെന്നു തെളിഞ്ഞിട്ടും മഴയത്തു നിൽക്കേണ്ടിവന്നിട്ടുള്ള സകല സ്ത്രീപുരുഷന്മാരുടെയും വിലാപങ്ങൾക്കു സമാനമാണ് ഖലീൽ ജിബ്രാന്റെ വാക്കുകൾ. “നിന്റെ കൈകളില്‍ തുളച്ചുകയറ്റിയ ആണികള്‍ എന്റെ ഹൃദയഭിത്തികളിലാണു തറയ്ക്കപ്പെട്ടിരിക്കുന്നത്.’’
ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ മുഖത്ത് നമുക്കു പരിചിതമായ പല മുഖങ്ങളും തെളിയേണ്ട ദിവസമാണിന്ന്. സ്ലീവാപ്പാതയുടെ വഴികളിൽ നാം മനസുകൊണ്ട് മാപ്പു പറയേണ്ടവർ. നാം ഉപദ്രവിച്ച സഹജീവികൾ കാൽവരിയിൽ നിരനിരയായി നിൽക്കുന്ന ദിവസമാണിന്ന്. അവരെ തിരിച്ചറിയുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുവോളം കാൽവരിയിലെ യേശുവിന്റെ തിരുമുറിവുകൾ ഉണങ്ങുകില്ല.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top