Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
‘ദേശീയ വിദ്യാഭ്യാസനയം 2020’ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച കേരളം ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ദുരിതത്തിലാക്കുന്നതും നാടിന്റെ മാനം കെടുത്തുന്നതും
പഴയ ചോദ്യപേപ്പർ ഉപയോഗിച്ചു പരീക്ഷ നടത്തി കണ്ണൂർ, കാലിക്കട്ട് സർവകലാശാലകൾ ഞെട്ടിച്ചെങ്കിൽ അതിലും വലിയ കെടുകാര്യസ്ഥതയിലാണ് കേരള സർവകലാശാല എത്തിയിരിക്കുന്നത്. പഴയ ചോദ്യപേപ്പർ നല്‍കുക മാത്രമല്ല, ചോദ്യപേപ്പറിനു പകരം ഉത്തരസൂചികതന്നെ വിദ്യാർഥികൾക്കു നൽകിയും അവർ പരീക്ഷാ നടത്തിപ്പിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി!.
ഇതൊക്കെ കേട്ടാൽ വിശ്വസിക്കാൻ തോന്നില്ലെങ്കിലും, ചോദ്യപേപ്പറുകൾ പഴയതായിരുന്നെന്ന് അധികൃതർ സമ്മതിക്കുകയും പരീക്ഷകൾ റദ്ദാക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തു വന്പൻ കുതിപ്പും ലോകോത്തര നിലവാരവുമൊക്കെ ലക്ഷ്യമിട്ടു ‘ദേശീയ വിദ്യാഭ്യാസനയം 2020’ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച കേരളം ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ദുരിതത്തിലാക്കുന്നതും നാടിന്റെ മാനം കെടുത്തുന്നതും.
കണ്ണൂർ സർവകലാശാലയിൽ ഇക്കഴിഞ്ഞ 21, 22 തീയതികളിൽ നടത്തിയ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷയിലെ സൈക്കോളജി ഓഫ് ഇൻഡിവിഡുവൽ ഡിഫറൻസസ്, 21നു നടന്ന ബോട്ടണി പരീക്ഷയിലെ ആൾഗേ ആൻഡ് ബ്രയോഫൈറ്റ്സ്, പിന്നീടു നടക്കേണ്ടിയിരുന്ന ഫിലോസഫി കോംപ്ലിമെന്ററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി എന്നിവയുടെയെല്ലാം ചോദ്യപേപ്പർ കഴിഞ്ഞ കൊല്ലത്തേതുതന്നെയായിരുന്നു എന്നാണു പുറത്തുവന്നിരിക്കുന്ന വിവരം. കാലിക്കട്ട് സർവകലാശാല ബിരുദം രണ്ടാം സെമസ്റ്റർ വിദ്യാർഥികൾക്കായി നടത്തിയ കോമൺ കോഴ്സ് ഇംഗ്ലീഷ് പരീക്ഷയ്ക്കു നൽകിയതും കഴിഞ്ഞവർഷത്തെ ചോദ്യക്കടലാസ്. പരീക്ഷ വീണ്ടും നടത്തുമെന്ന് ഏപ്രിൽ 12ന് പരീക്ഷാ കൺട്രോളർ ഇറക്കിയ ഉത്തരവിലൂടെ വ്യക്തമാക്കി. അതുപോലെതന്നെ കേരള സർവകലാശാലയിൽ ഏപ്രിൽ ആറിന് ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷ നടത്തിയപ്പോഴും പഴയ ചോദ്യക്കടലാസാണു നൽകിയത്.
ഇതു റദ്ദാക്കി കഴിഞ്ഞദിവസം വീണ്ടും പരീക്ഷ നടത്തി. ഇതിനു പിന്നാലെയാണ് കേരള സർവകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന പേപ്പറിന്റെ ചോദ്യക്കടലാസിനു പകരം നൽകിയത് ഉത്തരസൂചികയായിരുന്നു എന്ന പരാതി ഉയർന്നത്. മൂല്യനിർണയം നടത്തുന്ന അധ്യാപകൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് മണ്ടത്തരം സംഭവിച്ചെന്ന് സർവകലാശാല അറിയുന്നതുപോലും. എന്തൊരു നാണക്കേടാണിത്!
അധ്യാപകന്‍തന്നെ ഏൽപ്പിച്ച ജോലിയിൽ വീഴ്ച വരുത്തുക യും പഴയ ചോദ്യപേപ്പർ നൽകി കബളിപ്പിക്കുകയും ചെയ്തു എന്നതു മാത്രമല്ല, സർവകലാശാലയിലെ മേൽഘടകങ്ങളൊന്നും പിഴവു കണ്ടില്ല എന്നതും നടുക്കമുളവാക്കുന്നതാണ്. ചോദ്യപേപ്പർ തയാറാക്കാൻ സർവകലാശാലകൾക്കു വലിയ നടപടിക്രമങ്ങളൊക്കെയാണുള്ളത്.
പഠന ബോർഡ് (ബോർഡ് ഓഫ് സ്റ്റഡീസ്) നൽകുന്ന പാനലിൽനിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യകർത്താവിനെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ ചോദ്യകർത്താവു തയാറാക്കുന്ന മൂന്നു സെറ്റ് ചോദ്യക്കടലാസുകൾ ബോർഡ് പരിശോധിച്ച് ന്യൂനതകളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഒരെണ്ണം തെരഞ്ഞെടുക്കുക. കഴിഞ്ഞവർഷത്തെ ചോദ്യക്കടലാസുതന്നെ വീണ്ടും നല്കി എന്നു പറയുന്പോൾ പഠന ബോർഡ് ഇതൊന്നും പരിശോധിച്ചിട്ടില്ലെന്നുകൂടിയല്ലേ മനസിലാക്കേണ്ടത്? കെടുകാര്യസ്ഥതകൊണ്ടു പരീക്ഷകൾ റദ്ദാക്കുകയും വീണ്ടും നടത്തുകയുമൊക്കെ ചെയ്യുന്പോൾ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമൊക്കെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സർവകലാശാലയ്ക്ക് അറിയില്ലെന്നുണ്ടോ? ഇങ്ങനെ പരീക്ഷകൾ വീണ്ടും നടത്തേണ്ടിവരുന്പോൾ ഉണ്ടാകുന്ന സാന്പത്തികനഷ്ടം സർവകലാശാലയാണോ ഇതിന്റെ ഉത്തരവാദികളാണോ വഹിക്കേണ്ടത്?
സംഭവിച്ചതു വലിയവീഴ്ചയാണെന്നും ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നുമാണ് കണ്ണൂർ സർവകലാശാലാ പരീക്ഷാ കൺട്രോളർ പി.ജെ. വിൻസെന്റ് പറഞ്ഞത്. കുറ്റക്കാരായ അധ്യാപകരെ കരിന്പട്ടികയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യക്കടലാസ് തയാറാക്കിയവർ മാത്രമല്ല, അതിനു മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുണ്ടായിരുന്നവരുൾപ്പെടെ ആ കരിന്പട്ടികയിൽ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും കുറ്റക്കാർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുകയും വേണം.
പഠനബോർഡ് അംഗങ്ങളെ തീരുമാനിക്കുന്നതൊക്കെ രാഷ്ട്രീയപരിഗണനകൾ വച്ചാണെന്നതു വെറും ആരോപണം മാത്രമല്ലെന്നല്ലേ ഇപ്പോൾ തെളിയുന്നത്? കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം ഉന്നതനിലവാരത്തിലുള്ളതാണെന്നും അതേസമയം ഉന്നതവിദ്യാഭ്യാസരംഗം തകർച്ചയിലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് രാഷ്ട്രീയമുൻവിധിയില്ലാതെ കാണാനും സർവകലാശാലകളിലെ അസഹനീയമായ രാഷ്ട്രീയഅതിപ്രസരം ഇല്ലാതാക്കാനും സർക്കാർ ശ്രമിക്കുമോയെന്നറിയില്ല. അതു നടപ്പില്ലെങ്കിൽ നമുക്കിങ്ങനെ വലിയ വില കൊടുത്തുകൊണ്ടേയിരിക്കാം.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
Latest News
പ്രധാനമന്ത്രി ആയ ശേഷം സാധാരണക്കാരുടെ പ്രശ്നങ്ങളെപ്പറ്റി മോദി സംസാരിച്ചിട്ടില്ല: ഫാറൂഖ് അബ്ദുള്ള
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
Latest News
പ്രധാനമന്ത്രി ആയ ശേഷം സാധാരണക്കാരുടെ പ്രശ്നങ്ങളെപ്പറ്റി മോദി സംസാരിച്ചിട്ടില്ല: ഫാറൂഖ് അബ്ദുള്ള
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top