Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
Monday, May 2, 2022 12:49 AM IST
സർക്കാർ സംവിധാനങ്ങളുടെ അധികാരഘടന ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഇതു മനസിലാക്കി പരസ്പരം അധികാരപരിധികളിൽ കൈ കടത്താതെയാവണം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത്. കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾ
വൈകുന്നതാണ് ജനങ്ങൾക്കു നീതി കിട്ടാൻ തടസമാകുന്നത്.
സർക്കാരുകൾ നിയമപ്രകാരം പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടിവരില്ല എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ വാക്കുകൾ ഫയൽ ചെയ്യപ്പെടാത്ത ഒരു പൊതുതാത്പര്യ ഹർജിയിന്മേലുള്ള വിധിപോലെ എണ്ണപ്പെട്ടിരിക്കുന്നു. സർക്കാരുകൾ നിയമപ്രകാരം പ്രവർത്തിക്കുന്നില്ല എന്നുതന്നെയല്ലേ അതിനർഥം? ചരിത്രത്തിൽ എഴുതപ്പെട്ടുകഴിഞ്ഞ ആ വാക്കുകൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തു വില കൊടുക്കുമെന്നു കാത്തിരുന്നു കാണേണ്ടതാണ്.
എന്നാൽ, നിയമത്തെയും നീതിയെയും ജനാധിപത്യത്തെയും വേർതിരിക്കരുതാത്ത പരസ്പരബന്ധിത മൂല്യങ്ങളായി കാണുന്ന പൗരന്മാർ ഇതിനെ അത്യന്തം വിലപ്പെട്ട പ്രസ്താവനയായി സ്വീകരിച്ചുകഴിഞ്ഞു. സുപ്രധാനമായ മറ്റൊരു കാര്യം, ആരുടെയൊക്കെ മുന്നിലാണോ ഇതു പറയേണ്ടിയിരുന്നത് അവിടെത്തന്നെ അതു വെട്ടിത്തുറന്നു പറയാൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തയാറായിരിക്കുന്നു എന്നതാണ്. ഉപയോഗത്താൽ തേഞ്ഞ വാക്കാണെങ്കിലും ധീരത എന്നു പറയാതെ വയ്യ.
ശനിയാഴ്ച പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും സംയുക്തയോഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ തുറന്നടിച്ചത്. ഭരണാധികാരികളുടെ കരണത്തടിച്ചെന്നും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കാരണം, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ പകുതിയും സർക്കാർ നടപടികളുടെ ഫലമാണെന്നും ഏറ്റവും വലിയ അന്യായക്കാരൻ സർക്കാരാണെന്നും അദ്ദേഹം നിർഭയം പറഞ്ഞു.
സർക്കാർ സംവിധാനങ്ങളുടെ അധികാരഘടന ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഇതു മനസിലാക്കി പരസ്പരം അധികാരപരിധികളിൽ കൈ കടത്താതെയാവണം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത്. കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾ വൈകുന്നതാണ് ജനങ്ങൾക്കു നീതി കിട്ടാൻ തടസമാകുന്നത്. അന്യായമായ അറസ്റ്റും പീഡനവും പോലീസ് ഒഴിവാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാർലമെന്റിൽ വേണ്ടത്ര ചർച്ച നടത്താതെ നിയമങ്ങൾ പാസാക്കുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണു നിയമം പാസാക്കുംമുന്പ് ആളുകളുടെ അഭിപ്രായം ചോദിക്കാനും വകുപ്പുകളെക്കുറിച്ചു ചർച്ച നടത്താനും ശ്രമിക്കണമെന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ പ്രധാനമന്ത്രിയെ സാക്ഷിയാക്കി അദ്ദേഹം കൃത്യമായി പറഞ്ഞത്. രാജ്യത്തെ കൃഷിക്കാരോടോ പ്രതിപക്ഷപാർട്ടികളോടോ ആലോചിക്കാതെ കാർഷികനിയമങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതും അതേത്തുടർന്ന് ഡൽഹി കേന്ദ്രമാക്കി ഒരുവർഷം നീണ്ടുനിന്ന കർഷകസമരത്തിനൊടുവിൽ നിയമം പിൻവലിച്ചതും രാജ്യം മറന്നിട്ടില്ല. കോടതിയുടെ എത്രമാത്രം സമയമാണ് അതുസംബന്ധിച്ച വ്യവഹാരങ്ങൾ മൂലം നഷ്ടമായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത നിർമാണത്തിന്റെ പേരിൽ ബുൾഡോസറുകളുപയോഗിച്ചു കെട്ടിടങ്ങൾ തകർക്കാൻ നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ഇറങ്ങിപ്പുറപ്പെട്ടതു നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു. അതു നിർത്തിവയ്പ്പിക്കാൻ സുപ്രീംകോടതിക്കു രണ്ടു പ്രാവശ്യം ഇടപെടേണ്ടിവന്നു. ചീഫ് ജസ്റ്റീസ് ഇത്തരമൊരു പ്രസ്താവന നടത്തിയ അതേ ദിവസമാണ് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് ആസാം പോലീസിനെതിരേ സെഷൻസ് കോടതി നിശിത വിമർശനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു കേസെടുത്തെങ്കിലും കോടതി മേവാനിക്കു ജാമ്യം നൽകിയിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ആസാം പോലീസിനെ നവീകരിക്കാൻ ഹൈക്കോടതി ഇടപെടണമെന്നും സെഷൻസ് കോടതി അഭ്യർഥിച്ചു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാണെന്നും നാം കഷ്ടപ്പെട്ടു നേടിയ ജനാധിപത്യത്തെ പോലീസ്രാജാക്കി മാറ്റുന്നതു ചിന്തിക്കാനാവില്ലെന്നുമാണ് സെഷൻസ് കോടതി ജഡ്ജി അപരേഷ് ചക്രവർത്തി പറഞ്ഞത്. കേരളത്തിലും സംഭവിക്കുന്നതു മറ്റൊന്നല്ല. ആവശ്യമായ ചർച്ചകൾ നടത്തിയും ന്യൂനതകൾ പരിഹരിച്ചുമായിരുന്നു കെ-റെയിലിനുവേണ്ടി ഇറങ്ങിത്തിരിച്ചിരുന്നതെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നോ? ഇതിന്റെ പേരിൽ എത്രയെത്ര കേസുകളാണ് ഇനിയും ഫയൽ ചെയ്യപ്പെടാനിരിക്കുന്നത്!
10 ലക്ഷം പേർക്ക് 20 ജഡ്ജിമാർ എന്ന കണക്കിലാണ് ഇപ്പോഴത്തെ അംഗബലമെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി. അടിത്തറ ശരിയല്ലെങ്കിൽ കെട്ടിടം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ, തഹസീൽദാർമാർ, നഗരസഭ-പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ തങ്ങളുടെ ചുമതലകൾ വേണ്ടവിധം നിർവഹിക്കാത്തതിനാലാണ് കോടതികളിൽ കേസുകൾ കുന്നുകൂടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റീസിന്റെ വാക്കുകൾ എത്തിച്ചേരുന്നതു ജനക്ഷേമത്തിലേക്കാണ്. സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും അദ്ദേഹം പറഞ്ഞത് മനസിരുത്തി വായിക്കണം. ഭയം കൊണ്ടു ജനങ്ങൾ പറയാതിരുന്നത് ചീഫ് ജസ്റ്റീസ് പറഞ്ഞെന്നു കരുതിയാൽ മതി.
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
Latest News
ഫ്രഞ്ച് ഓപ്പൺ: കരോലിന മുച്ചോവ സെമിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം; 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റ്
പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
Latest News
ഫ്രഞ്ച് ഓപ്പൺ: കരോലിന മുച്ചോവ സെമിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം; 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റ്
പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top