കോൺഗ്രസിനെ നശിപ്പിക്കുന്ന നേതാക്കൾ
രാഷ്‌ട്രീയ എതിരാളിയായ ബിജെപിയെ നേരിടുന്നതിലോ രാജ്യത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിലോ അല്ല, സ്വന്തം പാർട്ടിയിലെ കരുത്തരായ നേതാക്കളെയും വിമർശകരെയും എങ്ങനെ ഒതുക്കാം എന്നതിലാണ് ദേശീയ നേതൃത്വത്തിന്‍റെയും സ്തുതിപാഠകരുടെയും ഗവേഷണമത്രയും.

ചരിത്രത്തിന്‍റെ മഹത്വമാർന്ന തൊങ്ങലുകളാൽ അലങ്കരിക്കപ്പെട്ട കെട്ടുകാഴ്ച മാത്രമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒതുക്കിക്കളയുകയാണ് തങ്ങളെന്ന് ഇപ്പോഴത്തെ ദേശീയനേതൃത്വം അറിയുന്നുണ്ടോയെന്നറിയില്ല. പക്ഷേ, പ്രവർത്തകർക്കും അനുഭാവികൾക്കും അതറിയാം.

ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച മഹാപ്രസ്ഥാനം ഒരു വിലക്കയറ്റ വിരുദ്ധ സമരത്തിനുപോലും കെൽപ്പില്ലാതെ വിറച്ചുനിൽക്കുന്നു. ചിന്തിക്കാൻ ശേഷിയുള്ളവരൊക്കെ ചിന്തൻ ശിബിരത്തിനുശേഷവും പാർട്ടിയിൽനിന്നു കൊഴിയുകയാണ്. തുടർച്ചയായ പരാജയങ്ങളെ വിജയത്തിലേക്കുള്ളതല്ല, പാതാളത്തിലേക്കുള്ള ചവിട്ടുപടികളാക്കിയാണു നേതൃത്വം മാറ്റുന്നത്. നേതൃത്വത്തെ ഈവിധമാക്കിയ സ്തുതിപാഠകസംഘമാകട്ടെ, ഡൽഹിയിൽ അപനിർമിതി പൂർത്തിയാക്കാനുള്ള വെന്പലിലാണ്. പാർട്ടി അന്ത്യശ്വാസം വലിച്ചിട്ടില്ലെന്നു മാലോകരെ ബോധ്യപ്പെടുത്താനല്ലാതെ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരംകൊണ്ട് ഒന്നും നടന്നിട്ടില്ല.

കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കോൺഗ്രസ് വിട്ടത് അഞ്ചു പ്രമുഖ നേതാക്കളാണ്. അതിൽ മൂന്നുപേർ വിട്ടുപോയത്, രാജസ്ഥാനിൽ നടത്തിയ നവ സങ്കല്പ് ചിന്തൻ ശിബിരം കഴിഞ്ഞ് 10 ദിവസം തികയുന്നതിനുമുന്പ്. മേയ് 16നാണ് കപിൽ സിബൽ രാജിവച്ചത്. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയിൽ അദ്ദേഹം രാജ്യസഭയിലേക്കു നാമനിർദേശ പത്രികയും നൽകി. കോൺഗ്രസ് നേതൃത്വം വർഷങ്ങളായി തുടരുന്ന നിഷ്ക്രിയത്വത്തിൽ മനംമടുത്ത് രൂപീകരിച്ച ജി-23 കൂട്ടായ്മയിലെ പ്രമുഖനായിരുന്നു കപിൽ സിബൽ.

പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കറും ബിജെപിയിൽ ചേർന്നു. മറ്റൊരാൾ ഗുജറാത്തിലെ കോൺഗ്രസ് നേതാവായിരുന്ന ഹർദിക് പട്ടേലാണ്. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹർദിക് പട്ടേൽ രാജിവച്ചു ബിജെപിയിലേക്കു പോകുന്നത് എന്നതൊന്നും കോൺഗ്രസിനെ അലോസരപ്പെടുത്തുന്നില്ല. 46 വർഷത്തോളം കോൺഗ്രസിലുണ്ടായിരുന്ന മുൻ മന്ത്രിയാണ് രാജിവച്ച അശ്വിനി കുമാർ.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണൽ സോളിസിറ്റർ ജനറൽമാരിൽ ഒരാളും പഞ്ചാബിൽനിന്നുള്ള രാജ്യസഭാ എംപിയുമായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് കോൺഗ്രസിലെ പ്രമുഖനായിരുന്ന ആർ.പി.എൻ. സിംഗും പാർട്ടിയോടു വിട പറഞ്ഞു. പ്രിയങ്ക ഗാന്ധി യുപിയുടെ ചുമതല ഏറ്റെടുത്തതിനുശേഷം അവിടെ രാജി വയ്ക്കുന്ന മൂന്നാമത്തെ പ്രമുഖൻ. ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും മുന്പേ പാർട്ടി വിട്ടിരുന്നു. പ്രാദേശിക തലത്തിൽ പാർട്ടി വിട്ടുപോകുന്നവരുടെയും ബിജെപിയിൽ ചേരുന്നവരുടെയും കണക്കെടുത്താൽ ആയിരങ്ങളാണ്. ഇങ്ങനെ പോയാൽ കോൺഗ്രസിന് ഇനിയൊരു ചിന്തൻശിബിരം നടത്തേണ്ടിവരില്ലെന്ന് അതിന്‍റെ നേതാക്കളൊഴിച്ച് എല്ലാവർക്കും ബോധ്യപ്പെട്ടുകഴിഞ്ഞു.

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തുന്പോൾ 14 സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്ന കോൺഗ്രസിന് രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് ഇപ്പോൾ അധികാരമുള്ളത്. വെറും 10 വർഷം മുന്പ് അപ്രതീക്ഷിതമായി പൊട്ടിമുളച്ച ആം ആദ്മി പാർട്ടിക്കുപോലുമുണ്ട് രണ്ടു സംസ്ഥാനങ്ങൾ. മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ഭരണത്തിൽ പങ്കാളിത്തമുണ്ടെന്നു വേണമെങ്കിൽ കോൺഗ്രസിനു മേനി പറയാം. പക്ഷേ, ഇനിയൊരു തെരഞ്ഞെടുപ്പു വന്നാൽ ശിവസേനയും ജെഎംഎമ്മും കോൺഗ്രസിന്‍റെ സഹായം വേണ്ടെന്നു വച്ചാലും അദ്ഭുതമില്ല.

2014ൽ വെറും ഏഴു സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുണ്ടായിരുന്ന ബിജെപി ഇന്നു ഭരിക്കുന്നത് 18 സംസ്ഥാനങ്ങളാണെന്നതാണ് ഇതിന്‍റെ മറുവശം. പാർട്ടിയെയോ നെഹ്‌റു കുടുംബാംഗങ്ങളെയോ വിമർശിക്കുന്നവർ പാർട്ടി വിട്ടാൽ അത്രയും തലവേദനയൊഴിഞ്ഞു എന്ന മട്ടിലാണ് കാര്യങ്ങൾ. നേതൃത്വത്തെ ആരും വിമർശിക്കാനില്ലാത്ത പാർട്ടിയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതു കോൺഗ്രസാവില്ല, സോണിയയും രാഹുലും പ്രിയങ്കയും ശിങ്കിടികളും മാത്രമുള്ള കൊട്ടാരം പാർട്ടി മാത്രമാകും. ട്വിറ്ററിൽ ചിലയ്ക്കുന്ന പക്ഷി മാത്രമാകും നേതാവ്.
രാഷ്‌ട്രീയ എതിരാളിയായ ബിജെപിയെ നേരിടുന്നതിലോ രാജ്യത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിലോ അല്ല, സ്വന്തം പാർട്ടിയിലെ കരുത്തരായ നേതാക്കളെയും വിമർശകരെയും എങ്ങനെ ഒതുക്കാം എന്നതിലാണ് ദേശീയ നേതൃത്വത്തിന്‍റെയും സ്തുതിപാഠകരുടെയും ഗവേഷണമത്രയും. ആനന്ദ് ശർമയുൾപ്പെടെ പല നേതാക്കളും പാർട്ടിയോടു വിടപറയാനുള്ള ഒരുക്കത്തിലാണ്. ഇനിയൊരാളും പുറത്തുപോകാതെ പാർട്ടിയെ നവീകരിക്കുക മാത്രമല്ല, പാർട്ടി വിട്ട പ്രമുഖരെയൊക്കെ തിരിച്ചുകൊണ്ടുവരികയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെയ്യാതെ കോൺഗ്രസിനു ഭാവിയില്ല.

നെഹ്‌റു കുടുംബത്തിലെ മൂന്നുപേരും സ്തുതിപാഠകരും അത് അനുവദിക്കുമോയെന്ന് ഒരുറപ്പുമില്ല. എന്നിട്ടും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ കാത്തിരിക്കുകയാണ്, പ്രതിപക്ഷത്തെയൊക്കെ ഒന്നിപ്പിച്ചുകൊണ്ട് കോൺഗ്രസ് ഒരു തിരിച്ചുവരവ് നടത്തുമെന്ന്. കാരണം അവരിപ്പോഴും കോൺഗ്രസിന്‍റെ മുഖമായി കാണുന്നത് ഗാന്ധിജിയെയും നെഹ്‌റുവിനെയും ലാൽ ബഹദൂർ ശാസ്ത്രിയെയും സർദാർ വല്ലഭ്ഭായി പട്ടേലിനെയുമൊക്കെയാണ്. ദേശീയഗാനവും സ്വാതന്ത്ര്യസമര മുദ്രാവാക്യങ്ങളുമാണ് അവരുടെ കാതുകളിലുള്ളത്. തങ്ങളാണ്, തങ്ങൾ മാത്രമാണ് കോൺഗ്രസ് എന്നു കരുതുന്നവർ ജനമനസിലെ ആ പ്രതീകങ്ങൾകൂടി തുടച്ചുമാറ്റി തങ്ങളെ പ്രതിഷ്ഠിച്ചാൽ അന്നു തീരും കോൺഗ്രസ്.