Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
ആൺകുട്ടിയെ പ്രസവിക്കാത്തതിനു മേയ് 31ന് മഹോബ ജില്ലയിലെ രാംനഗർ ജുക്കയിൽ യുവതി മർദനത്തിനിരയായ സംഭവം സർക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. രണ്ടു സ്ത്രീകൾ ഇരുവശവുംനിന്നു നടത്തിയ മർദനത്തിനൊടുവിൽ വീണ യുവതിയെ നിലത്തിട്ടു ചവിട്ടുകയാണ്.
ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിൽ ഉത്തർപ്രദേശിലെ മഹോബയിൽ യുവതിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഭർത്താവും ബന്ധുക്കളും ചേർന്നു രണ്ടു പെൺകുട്ടികളുടെ അമ്മയെ പൊതുവഴിയിലിട്ടു തല്ലുകയും ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് കണ്ടുനിന്നവരിൽ ഒരാൾപ്പോലും തടയുന്നില്ല. ഇത് അപൂർവ സംഭവമല്ലെങ്കിലും മർദനദൃശ്യങ്ങളടങ്ങുന്ന വീഡിയോ പ്രചരിച്ചതുകൊണ്ട് വാർത്താപ്രാധാന്യം കൈവന്നു. പരിഷ്കൃതസമൂഹമെന്നു പറയാൻ യാതൊരു യോഗ്യതയുമില്ലാത്ത അജ്ഞരായ വലിയൊരു വിഭാഗം ആളുകൾ രാജ്യത്തുണ്ടെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. അവർക്കു സന്പൂർണ വിദ്യാഭ്യാസം നൽകി സ്വയംതിരുത്തലിനുള്ള അവസരം നൽകാൻ ഉടനെയൊന്നും സാധ്യമായെന്നു വരില്ല. പക്ഷേ, അന്ധവിശ്വാസത്തിന്റെയും വിവരക്കേടിന്റെയും പേരിൽ അക്രമത്തിനിറങ്ങുന്ന ഇവരെ ശിക്ഷിച്ചു മുന്നറിയിപ്പു നൽകാനും ബോധവത്കരിക്കാനും സർക്കാർ തലത്തിൽ നടപടിയുണ്ടാകണം.
ആൺകുട്ടിയെ പ്രസവിക്കാത്തതിനു മേയ് 31ന് മഹോബ ജില്ലയിലെ രാംനഗർ ജുക്കയിൽ യുവതി മർദനത്തിനിരയായ സംഭവം സർക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. രണ്ടു സ്ത്രീകൾ ഇരുവശവുംനിന്നു നടത്തിയ മർദനത്തിനൊടുവിൽ വീണ യുവതിയെ നിലത്തിട്ടു ചവിട്ടുകയാണ്. എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുന്ന യുവതിയെ തലമുടി പിടിച്ചുവലിച്ച് രണ്ടുപേരും ചേർന്നു വേശ്യയെന്നു വിളിച്ച് വീണ്ടും മർദിക്കുന്നു. ഇനി തല്ലരുതേയെന്നു യുവതി അഭ്യർഥിക്കുന്നുണ്ടെങ്കിലും മർദനം തുടരുകയാണ്. അബോധാവസ്ഥയിലായ യുവതിയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആദ്യത്തെ പെൺകുഞ്ഞു പിറന്നതു മുതൽ ഭർത്താവും ബന്ധുക്കളും യുവതിയെ ഉപദ്രവിച്ചു തുടങ്ങിയിരുന്നു. ഭക്ഷണംപോലും ലഭിക്കാതായതോടെ യുവതി കൂലിപ്പണി ചെയ്തു കഴിയുകയായിരുന്നു.
മകളോടുള്ള പെരുമാറ്റം ക്രൂരമാകാതിരിക്കാൻ യുവതിയുടെ പിതാവ് സാന്പത്തികസഹായമുൾപ്പെടെ നൽകിയെങ്കിലും രണ്ടാമത്തെ പ്രസവത്തിലും പെൺകുട്ടി ജനിച്ചതോടെ ഭർതൃവീട്ടുകാർ യുവതിയെ കൂടുതൽ അക്രമത്തിനിരയാക്കി. വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കിൽ സംഭവം പുറംലോകം അറിയില്ലായിരുന്നു. യുവതിയുടെ പിതാവ് പറഞ്ഞ പരാതി കേൾക്കാൻപോലും തയാറാകാതിരുന്ന പോലീസ് വീഡിയോ ദൃശ്യങ്ങൾ വിവാദമായതോടെയാണ് നിയമനടപടികൾ ശക്തമാക്കിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പല സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്.
പുരുഷബീജത്തിലെ ഹോർമോണുകളാണ് കുഞ്ഞിന്റെ ലിംഗനിർണയത്തിനു കാരണമാകുന്നതെന്ന് അടിസ്ഥാന വിദ്യാഭ്യാസമുള്ളവർക്കെല്ലാം അറിയാവുന്നതാണ്. സ്ത്രീകളുടെ അണ്ഡത്തിൽ എക്സ് ക്രോമസോമുകൾ മാത്രമേയുള്ളൂ. പുരുഷബീജത്തിലാകട്ടെ എക്സ്, വൈ ക്രോമസോമുകളുണ്ട്. സംയോഗസമയത്ത് പുരുഷനിലെ എക്സ് ക്രോമസോമാണ് ആദ്യമെത്തി അണ്ഡവുമായി കൂടിച്ചേരുന്നതെങ്കിൽ രണ്ട് എക്സ് ക്രോമസോമുകൾ ചേർന്ന് പെൺകുഞ്ഞിന്റെ പിറവിയ്ക്കിടയാക്കും. പുരുഷനിൽനിന്നെത്തുന്നത് വൈ ക്രോമസോമാണെങ്കിൽ ആൺകുഞ്ഞിനു കാരണമാകും. ഇതിൽ സ്ത്രീക്കു യാതൊരു ഭാഗധേയവുമില്ല.
ആൺകുഞ്ഞോ പെൺകുഞ്ഞോ പിറക്കുന്നതിനു കാരണമാകുന്നത് പുരുഷനാണെങ്കിലും അയാളെയും ഉത്തരവാദിയെന്നു പറയാനാവില്ല. കാരണം ബീജസങ്കലനത്തിനായി ക്രോമസോമുകളെ തെരഞ്ഞെടുക്കാനുള്ള കഴിവ് പുരുഷനുമില്ല. ലജ്ജാകരമായ അജ്ഞതയും സ്ത്രീ-പുരുഷ സമത്വചിന്തയില്ലാത്തതുമാണ് പ്രാകൃതമായ പെരുമാറ്റങ്ങൾക്കു കാരണം. പെൺകുഞ്ഞുങ്ങളോടുള്ള ഈ കടുത്ത വിവേചനത്തിലും സ്ത്രീകളോടുള്ള ക്രൂരതയിലും പുരുഷൻ മാത്രമല്ല, സ്ത്രീകളും പങ്കാളികളാകുന്നുണ്ട്. വിവരക്കേടിനു സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലല്ലോ.
2011ൽ 1000 ആൺകുട്ടികൾക്ക് 911 പെൺകുട്ടികളാണ് ഇന്ത്യയിൽ ജനിച്ചിരുന്നതെങ്കിൽ 2018 ആയപ്പോഴേക്കും അത് 899 ആയി കുറഞ്ഞു. മണിപ്പൂരിൽ ഇത് 757 മാത്രമായിരുന്നു. 2021ലെ കണക്കുകളനുസരിച്ച് 25 ലക്ഷം പെൺകുഞ്ഞുങ്ങൾ ജനിക്കാതെ പോകുകയാണ്. ഇതിൽ വലിയൊരു ശതമാനം പെൺ ഭ്രൂണഹത്യതന്നെയാണ്. സ്കാനിംഗിലൂടെ ലിംഗനിർണയം നടത്തുന്നതു കുറ്റകരമാണെങ്കിലും രാജ്യമെങ്ങും അതിലൂടെ പെൺ ഭ്രൂണഹത്യ നടത്തുന്നുണ്ടെന്നതാണു വസ്തുത. ജനിച്ചശേഷമുള്ള വിവേചനവും പെൺകുട്ടികൾക്കെതിരേയുണ്ട്. ആറു വയസിനു താഴെയുള്ള പെൺകുട്ടികളുടെ കണക്കിലും 15 ലക്ഷം പേർ ഇല്ലാതാകുന്നുണ്ട്. ആൺകുട്ടികളെക്കാൾ വളരെ കൂടുതലാണിത്. അതിജീവന സാധ്യത പെൺകുട്ടികൾക്കു കൂടുതലായിരിക്കെയാണ് ഇതു സംഭവിക്കുന്നത്.
ആൺകുട്ടികൾക്കു കൊടുക്കുന്ന പരിചരണം പെൺകുട്ടികൾക്കു കൊടുക്കുന്നില്ലെന്നർഥം. എല്ലാവിധ അടിച്ചമർത്തലുകളിൽനിന്നും സ്ത്രീകൾ മോചിപ്പിക്കപ്പെട്ടില്ലെങ്കിൽ സ്വാതന്ത്ര്യം നേടിയെന്നു പറയാനാവില്ലെന്നു നെൽസൺ മണ്ടേല പറഞ്ഞതു ശരിയാണെന്നു നാം അംഗീകരിച്ചേക്കും. അങ്ങനെയെങ്കിൽ ഭ്രൂണാവസ്ഥയിലും സ്ത്രീയെ ഒഴിവാക്കുന്ന നമ്മുടെ രാജ്യം ഇനിയും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നും അംഗീകരിക്കേണ്ടിവരില്ലേ?
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
Latest News
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
സ്വർണ വില വർധിച്ചു
പൊള്ളാച്ചി ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ പാലക്കാട്ട് കണ്ടെത്തി
Latest News
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
സ്വർണ വില വർധിച്ചു
പൊള്ളാച്ചി ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ പാലക്കാട്ട് കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top