Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
മോശമായി പെരുമാറുകയോ അനാവശ്യ കാലതാമസമുണ്ടാക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന ജീവനക്കാരനെ പുറത്താക്കാൻ കഴിയണം. ഇടപെടാൻ ഒരു യൂണിയനെയും അനുവദിക്കരുത്.
സർക്കാർ ഓഫീസിലും പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാൻ, നിവൃത്തിയുണ്ടെങ്കിൽ ഒരു സാധാരണ പൗരനും ആഗ്രഹിക്കില്ല. സർക്കാർ ഓഫീസിലേക്കു പോകുന്നതിനെക്കുറിച്ച് ഓർക്കുന്പോൾത്തന്നെ സാധാരണക്കാരുടെ മനസ് മടുക്കുമെന്നതാണ് യാഥാർഥ്യം. തനിക്കു ലഭിക്കേണ്ട സേവനങ്ങൾ ഔദാര്യമെന്ന മട്ടിൽ അവഗണനയും ധാർഷ്ട്യവും പുച്ഛവുമൊക്കെ സഹിച്ചു വിധേയനായി നിന്നും, സമയനഷ്ടത്തിൽ അസഹിഷ്ണുത കാണിക്കാതെയും, ജീവനക്കാരന്റെ ഈഗോയെ മുറിവേൽപ്പിക്കാതെയും, കൈക്കൂലി കൊടുത്തും... അങ്ങനെയൊക്കെയാണ് ഇന്നും കാര്യങ്ങൾ നടത്തിയെടുക്കുന്നത്. കാലാന്തരത്തിൽ നാട്ടുനടപ്പായി മാറിയ ഈ സാഹചര്യത്തിനു മാറ്റം വരുത്താനാണ് മുഖ്യമന്ത്രി വീണ്ടും ശ്രമിക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ് ഒരിക്കൽ മാറ്റത്തിനു ശ്രമിച്ചു മിക്കവാറും പരാജയപ്പെട്ട അദ്ദേഹം ഇപ്പോൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കാനുള്ള നീക്കത്തിലാണ്. അത്തരമൊരു മാറ്റം നടന്നിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉദ്യോഗസ്ഥരും അതാഗ്രഹിക്കുമോ?
സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം ജൂൺ 15ന് തുടങ്ങിക്കഴിഞ്ഞു. എല്ലാ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഓരോ മാസത്തെയും പുരോഗതി വിലയിരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മാസത്തിൽ നാലു മന്ത്രിസഭായോഗങ്ങളുള്ളതിൽ ഒരെണ്ണത്തിൽ ഫയൽ തീർപ്പാക്കൽ കാര്യങ്ങളുടെ വിലയിരുത്തൽ നടത്തും. ഓരോ വകുപ്പിലെയും അതുവരെയുള്ള പുരോഗതിറിപ്പോർട്ട് മന്ത്രിമാർ അവതരിപ്പിക്കണം. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുമാണെന്നാണ് മുഖ്യമന്ത്രി ജീവനക്കാരെ ഓർമിപ്പിച്ചത്.
പ്രാദേശിക ഓഫീസുകളുടെ പ്രവർത്തനപുരോഗതി ജില്ലാ, റീജണൽ ഓഫീസുകൾ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പു മേധാവി ഇടവേളകൾ നിശ്ചയിച്ചു വിലയിരുത്തണം. സെക്രട്ടേറിയറ്റിലെ തീർപ്പാക്കലിന്റെ ചുമതല വകുപ്പു സെക്രട്ടറിമാർക്കായിരിക്കും. സംസ്ഥാനതലത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടം ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിനായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയും വകുപ്പു മന്ത്രിമാരും അവലോകനം ചെയ്യും. വകുപ്പുതലത്തിലുള്ള തീർപ്പാക്കലിനോടൊപ്പം, ജില്ലാതലത്തിലും മേൽനോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്നു ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ജില്ല, റീജണൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കും. ഓരോ ജില്ലയിലും ഓരോ മന്ത്രിമാർക്കു ചുമതലയുണ്ടാകും. മന്ത്രിസഭയിൽ ഇതു വിലയിരുത്തും.
സർക്കാരിന്റെ തീരുമാനവും തുടക്കവും നല്ലതാണ്. സെപ്റ്റംബർ 30 വരെയുള്ള ഫയലുകൾ തീർപ്പാക്കിക്കഴിഞ്ഞാലും സർക്കാർ ഓഫീസുകളും ജനങ്ങളും ഇവിടെത്തന്നെയുണ്ടാകും. ജീവനക്കാരുടെ മനോഭാവം പെട്ടെന്നൊന്നും മാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കൃത്യനിഷ്ഠയോടെ ജോലിചെയ്യാനും വർഷങ്ങളായി വാങ്ങിക്കൊണ്ടിരിക്കുന്ന കൈക്കൂലി വേണ്ടെന്നു വയ്ക്കാനുമൊന്നും വലിയൊരു വിഭാഗം തയാറാകില്ല. പക്ഷേ, ഇച്ഛാശക്തിയുള്ള സർക്കാരുണ്ടെങ്കിൽ അടിമുടി മാറ്റം അസാധ്യമല്ല. ഒരിക്കലെങ്കിലും പഞ്ചായത്തു മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഏതെങ്കിലും ഓഫീസിൽ കയറിയിറങ്ങി വ്യവസ്ഥിതിയെ ശപിക്കാത്ത ഒരു മലയാളിയും ഈ നാട്ടിലുണ്ടാകില്ല. ന്യായമായ ആവശ്യങ്ങൾ നടത്തിക്കൊടുക്കാത്ത ഉദ്യോഗസ്ഥൻ അന്യായമായ കാര്യങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്യും. “വേണ്ട രീതിയിൽ’’ കണ്ടാൽ മതി. പലയിടത്തും ജീവനക്കാരുടെ തോന്ന്യാസത്തിനും അഴിമതിക്കുമെതിരേ പഞ്ചായത്തംഗങ്ങൾ ഒരക്ഷരം ഉരിയാടില്ല. കാരണം, അവരിൽ പലരുടെയും കൊടിയ അഴിമതികളെക്കുറിച്ച് ജീവനക്കാർക്കും അറിവുണ്ടാകും. പരസ്പരം വെറുപ്പിക്കാനാവില്ല.
ഇപ്പോൾത്തന്നെ ഫയലുകൾ തീർപ്പാക്കുന്നതിനു മിക്ക ഓഫീസുകളിലും സമയപരിധിയുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും സത്യസന്ധരായ ഉദ്യോഗസ്ഥർ അതു ചെയ്യുന്നുമുണ്ട്. പക്ഷേ, തീർപ്പാക്കാത്ത ഫയൽ സാങ്കേതിക കാരണമെഴുതി വൈകിക്കാനും മടക്കാനും അഴിമതിക്കാർക്കറിയാം. സ്വകാര്യസ്ഥാപനങ്ങളിൽ ഉത്പന്നമോ സേവനമോ നൽകിയതിനുശേഷം ഉപഭോക്താവിനെ വിളിച്ച് പ്രതികരണം ചോദിക്കുന്ന പതിവുണ്ട്. സർക്കാർ ഓഫീസിൽ സേവനം നൽകിയ ജീവനക്കാരനല്ലാതെ സത്യസന്ധനായ മറ്റൊരാൾ അത്തരമൊരു പ്രതികരണം ചോദിച്ചാൽ കുറേപ്പേരെങ്കിലും കാര്യം പറയും. മോശമായി പെരുമാറുകയോ അനാവശ്യ കാലതാമസമുണ്ടാക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന ജീവനക്കാരനെ പുറത്താക്കാൻ കഴിയണം.
ഇടപെടാൻ ഒരു യൂണിയനെയും അനുവദിക്കരുത്. വിരലിലെണ്ണാവുന്നതും വിവാദമായതുമായ അഴിമതികളിലല്ലാതെ നടപടിയെടുത്ത മാതൃകകളൊന്നും നിർഭാഗ്യവശാൽ കേരളത്തിലില്ല. “സർക്കാർ കാര്യം മുറപോലെ’’ എന്നതിനർഥം അതു നിയമാനുസൃതം പിഴവില്ലാതെ നടക്കും എന്നാണ്. പക്ഷേ, ഇപ്പോൾ ആളുകൾ അങ്ങനെ പറയുന്നത് വിപരീതാർഥത്തിലാണ്. അതു മാറ്റാനായാൽ, ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരിക്കാൻ അനുവദിക്കാതിരുന്നാൽ ഈ സർക്കാർ ജനങ്ങൾക്കു കൊടുക്കുന്ന ഭരണപരിഷ്കാരത്തിന്റെ സമ്മാനക്കിറ്റായി അതു മാറും.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top