Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വീണ്ടും ഗുജറാത്ത്
Tuesday, June 28, 2022 12:49 AM IST
ഭരണകൂടത്തെ ആരാധിക്കുന്നവരും അതിനെ ഭയക്കുന്നവരും എന്ന രണ്ടു തട്ടിലായി ജനങ്ങൾ വിഭജിക്കപ്പെടാൻ ജനാധിപത്യത്തിൽ ഇടയാകരുത്.
ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ഹർജിക്കാർക്കെതിരേ നിർണായക പരാമർശങ്ങൾ നടത്തുകയും ചെയ്തതു വാർത്തയായി. തൊട്ടുപിന്നാലെ ഹർജിക്കാർക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതു വിവാദങ്ങൾക്കു വഴിതെളിച്ചിരിക്കുകയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല നിയമവൃത്തങ്ങളിലും ചർച്ച ചെയ്യപ്പെടുകയാണു സുപ്രീംകോടതി വിധിയും ഹർജിക്കാർക്കെതിരേയുള്ള നടപടികളും.
2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ ഹൈക്കോടതി വിധി ഇക്കഴിഞ്ഞ 24നാണ് സുപ്രീംകോടതി ശരിവച്ചത്. ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരേ, ഗുൽബർഗ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണു തള്ളിയത്. മോദി ഉൾപ്പെടെ 63 പേരെ വിചാരണ ചെയ്യാൻ തക്ക തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നു എന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. എന്നാൽ 68 പേർ കൊല്ലപ്പെട്ട ഗുൽബർഗ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ല എന്നു ചൂണ്ടിക്കാട്ടി സാക്കിയ ഹർജി നൽകി. ചില ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി സർക്കാർതന്നെ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നു പറയാനാകില്ലെന്നാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
വിധിക്കു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവി ച്ചത്, ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ വേട്ടയാടുകയായിരുന്നെന്നും നിയമസംവിധാനങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു കോടതി പറഞ്ഞെന്നുമാണ്. തൊട്ടുപിന്നാലെ, സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ സഞ്ജീവ് ഭട്ട്, മലയാളിയായ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചുവെന്നതാണു കുറ്റം. സഞ്ജീവ് ഭട്ട് ജയിലിലാണ്.
വ്യാജരേഖ ചമച്ചെങ്കിൽ അവർ നിയമനടപടി നേരിടേണ്ടതാണ്. എന്നാൽ വിധി ഗുജറാത്ത് കലാപക്കേസിലെ സുപ്രീംകോടതിയുടെ മുൻനിലപാടുകൾക്കുതന്നെ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണത്തിലും നിയമവാഴ്ചയും ക്രമസമാധാനവും സംരക്ഷിക്കുന്നതിലും ഹ്രസ്വകാലത്തേക്ക് ഉണ്ടാകുന്ന പിഴവ് രാഷ്ട്രപതിഭരണത്തിനുള്ള കാരണമല്ലെന്ന കോടതി നിരീക്ഷണം വിവാദമായിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലകളിലേറെയും നടന്നത് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലാണ്. ഗുജറാത്ത് കലാപത്തിലെ ബെസ്റ്റ് ബേക്കറി കേസുമായി ബന്ധപ്പെട്ട് 2004ൽ ജസ്റ്റിസ് അരിജിത് പസായത്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശങ്ങളും ഇപ്പോഴത്തെ വിധിയുമായി യോജിക്കുന്നില്ല. ‘ബെസ്റ്റ് ബേക്കറിയും നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിസഹായരായ സ്ത്രീകളും കത്തിയെരിയുന്പോൾ ‘ആധുനികകാല നീറോമാർ’ മറ്റെവിടെയോ നോക്കുകയായിരുന്നു.
കുറ്റവാളികളെ രക്ഷപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യേണ്ടതിനെക്കുറിച്ചു ചർച്ച നടത്തുകയായിരുന്നിരിക്കാം. ഇത്തരം ‘വഷളന്മാരുടെ’ കൈകളിൽ നിയമവും നീതിയും ഈച്ചകളാവും. വേലിതന്നെ വിളവു തിന്നുന്പോൾ ക്രമസമാധാനവും സത്യവും നീതിയും രക്ഷപ്പെടാൻ സാധ്യതയില്ല.’ ഗുജറാത്ത് കലാപം നേരിടാൻ കേന്ദ്രം ശക്തമായി ഇടപെടണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും വാജ്പേയി സർക്കാർ നടപടിയെടുത്തില്ലെന്നും കേന്ദ്രവും സംസ്ഥാനവും ഗൂഢാലോചന നടത്തിയെന്നും അന്നു രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ വെളിപ്പെടുത്തിയിരുന്നു.
സുപ്രീംകോടതിയും അന്നത്തെ രാഷ്ട്രപതിയും തുറന്നുപറഞ്ഞ കാര്യങ്ങൾ ഇപ്രകാരമായിരിക്കെ ഇരകൾക്കുവേണ്ടി സുപ്രീംകോടതിയിൽ പോകുകയും കുറ്റവാളികളിൽ പലർക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ യത്നിക്കുകയും ചെയ്ത ടീസ്റ്റയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്യുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്വേഷത്തിനും വിവേചനത്തിനും എതിരേയുള്ള ശബ്ദമാണ് ടീസ്റ്റയുടേതെന്നും മനുഷ്യാവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്നതു കുറ്റമല്ലെന്നുമാണ് യുഎൻ മനുഷ്യാവകാശ പ്രതിനിധി മേരി ലാവ്ലോർ പറഞ്ഞത്. മനുഷ്യാവകാശ പ്രവർത്തകർക്ക് എതിരേയുള്ള ആക്രമണമെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രതികരിച്ചത്. ടീസ്റ്റ, ശ്രീകുമാർ, ഭട്ട് എന്നിവർ നുണ പറയുകയും വ്യാജം കാണിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. കാരണം, നീതിക്കുവേണ്ടിയാണെങ്കിൽ പോലും കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ച് നിയമവ്യവസ്ഥയെ അപഹസിക്കാനാവില്ല. മറിച്ച്, അവർ പറഞ്ഞത് മുന്പു സുപ്രീംകോടതി പറഞ്ഞതിനെ ശരിവയ്ക്കുകയാണെങ്കിൽ അവരുടെ അറസ്റ്റ് സമൂഹത്തിൽ ചോദ്യങ്ങളുയർത്തും.
ഗുൽബർഗ് സൊസൈറ്റി, നരോദാപാട്യ, സർദാർപുര, ബെസ്റ്റ്ബേക്കറി തുടങ്ങിയ കേസുകളിൽ ഇരകൾക്കു നീതി വാങ്ങിക്കൊടുക്കാൻ ഇക്കാലമത്രയും ഓടിനടന്നവർ ജയിലിലാകുന്പോൾ ഭരണകൂടത്തിനെതിരേയുള്ള കേസുകളിൽ ഇരകളുടെ പക്ഷം ചേരാൻ ഭാവിയിൽ പലരും മടിക്കും. ഭരണകൂടത്തെ ആരാധിക്കുന്നവരും അതിനെ ഭയക്കുന്നവരും എന്ന രണ്ടു തട്ടിലായി ജനങ്ങൾ വിഭജിക്കപ്പെടാൻ ജനാധിപത്യത്തിൽ ഇടയാകരുത്.
മറക്കരുത്, മായ്ക്കരുത് മതേതരത്വം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
ഇന്ത്യയുടെ സൂര്യനമസ്കാരം
തെരഞ്ഞെടുപ്പ് അടുത്തെന്നു ജനത്തിനു മനസിലായി
നന്ദി, ജയസൂര്യ
പ്രിഗോഷിന്റെ മരണമല്ല, പുടിന്റെ ജീവിതമാണ് വിഷയം
മറക്കരുത്, മായ്ക്കരുത് മതേതരത്വം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
ഇന്ത്യയുടെ സൂര്യനമസ്കാരം
തെരഞ്ഞെടുപ്പ് അടുത്തെന്നു ജനത്തിനു മനസിലായി
നന്ദി, ജയസൂര്യ
പ്രിഗോഷിന്റെ മരണമല്ല, പുടിന്റെ ജീവിതമാണ് വിഷയം
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top