Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വനംവകുപ്പിന്റെ കാട്ടുനീതി അതിരുകടക്കുന്നു
Monday, January 9, 2023 10:56 PM IST
അരിയും പച്ചക്കറിയുമുൾപ്പെടെ കാർഷികാവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഭാവിയിൽ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. മന്ത്രിമാരുടെ പ്രസംഗങ്ങൾകൊണ്ടല്ല, കർഷകരുടെ വിയർപ്പുകൊണ്ടാണ് കൃഷിയിറക്കേണ്ടത്.
വനം-വന്യജീവി സംരക്ഷണമല്ല, വകതിരിവില്ലാത്ത വനംവകുപ്പിന്റെ കാട്ടുനീതിയാണ് കർഷകരുൾപ്പെടെയുള്ളവർക്കു ശാപമായി മാറിയിരിക്കുന്നത്. കർഷകദ്രോഹമാണ് വനസംരക്ഷണമെന്നു കരുതുന്ന ഉദ്യാഗസ്ഥരും അവരുടെമേൽ യാതൊരു നിയന്ത്രണവുമില്ലാത്ത വകുപ്പും ഇതിലൊന്നും യഥാസമയം ഇടപെടാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനജീവിതം അങ്ങേയറ്റം ദുഃസഹമാക്കിയിരിക്കുന്നു. ബഫർസോൺ വിഷയം മുതൽ വന്യജീവി ആക്രമണം വരെയുള്ള ഏതു കാര്യത്തിലായാലും വനംവകുപ്പ് തങ്ങൾക്കെതിരാണെന്നു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവത്തിൽ വനം വകുപ്പ് അവലംബിച്ചത്.
കഴിഞ്ഞദിവസം വയനാട് ബത്തേരി ടൗണിൽ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പിഎം 2 എന്ന കാട്ടാനയെ ഇന്നലെ മയക്കുവെടിവച്ചു പിടികൂടി. പക്ഷേ, ജനങ്ങൾക്കു ഭീഷണിയായ ആനയെ ജനവാസ കേന്ദ്രത്തിൽനിന്നു മാറ്റേണ്ട ഉത്തരവാദിത്വമുള്ള വനംവകുപ്പ് തുടക്കത്തിൽ കാട്ടിക്കൂട്ടിയത് പതിവു വകതിരിവില്ലായ്മയാണ്. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമർശനം. പിന്നീട് പ്രതിഷേധം വ്യാപകമായതോടെയാണ് ഉത്തരവിറക്കിയത്. ഇതു നിസാര കാര്യമല്ല. തമിഴ്നാട്ടിലെ ഗൂഢല്ലൂർ വനം ഡിവിഷനിൽപ്പെട്ട പ്രദേശങ്ങളിൽ രണ്ടുപേരെ കൊല്ലുകയും നിരവധി വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്ത ആനയാണിത്. ചീഫ് ലൈഫ് വാർഡനു സർക്കാർ കാരണംകാണിക്കൽ നോട്ടീസ് അയച്ചെന്നതു ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന സാങ്കേതിക നടപടിക്രമമാണ്. കേവലമൊരു ഉദ്യോഗസ്ഥന്റെ ഈഗോയിൽ അവസാനിക്കുന്ന കാര്യമല്ലിത്.
വന്യജീവികളെ കാട്ടിലും ജനങ്ങളെ നാട്ടിലും ജീവിക്കാൻ അനുവദിക്കുകയാണു വനംവകുപ്പ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ വനംവകുപ്പ് അന്പേ പരാജയപ്പെട്ടതിനാലാണ് നാട്ടിലിറങ്ങിയ ആനയും കടുവയും പുലിയും പന്നിയുമൊക്കെ കൃഷി നശിപ്പിക്കുകയും കർഷകരെ കൊന്നൊടുക്കുകയും ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നതെന്നറിയാൻ സർക്കാരിനില്ലെങ്കിലും ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 158 പേരാണ്. അതേസമയം, എട്ടു വർഷത്തിനിടെ വന്യമൃഗശല്യം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് പാഴാക്കുകയും ചെയ്തു. 77 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് ഉപയോഗിച്ചത്. ജനവാസമേഖലയ്ക്കും വനത്തിനുമിടയിൽ സോളാർ വേലി നിർമിക്കാനും കിടങ്ങുകൾ തീർക്കാനുമൊക്കെയുള്ള പണമാണ് ഇത്തരത്തിൽ നഷ്ടമാക്കിയത്. വന്യജീവികൾ കൃഷി നശിപ്പിച്ചാൽ സർക്കാർ നൽകുന്നതു തുച്ഛമായ നഷ്ടപരിഹാരമാണ്. നിരവധി കർഷകർ കൃഷിയുപേക്ഷിച്ചു മലയോരങ്ങളിൽനിന്നു കുടിയിറങ്ങാൻ നിർബന്ധിതരായി. ഇങ്ങനെ കർഷകരെ തുരത്തുകയാണോ വനംവകുപ്പിന്റെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അരിയും പച്ചക്കറിയുമുൾപ്പെടെ കാർഷികാവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഭാവിയിൽ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. മന്ത്രിമാരുടെ പ്രസംഗങ്ങൾകൊണ്ടല്ല, കർഷകരുടെ വിയർപ്പുകൊണ്ടാണ് കൃഷിയിറക്കേണ്ടത്.
കാട്ടാനയെ പേടിച്ച് ആശുപത്രിയിൽ പോകാനാവാതെ വന്നതിനാൽ അടിമാലിയിൽ ന്യുമോണിയ ബാധിച്ച കുഞ്ഞ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. വാളറ പാട്ടിയിടുന്പുകുടിയിൽ 22 ദിവസം പ്രായമുള്ള കുഞ്ഞിനെയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ട രവി, വിമല ദന്പതികൾക്കാണ് വഴിയിൽ ആനയിറങ്ങിയിട്ടുണ്ടെന്നറിഞ്ഞു മടങ്ങേണ്ടിവന്നത്. പിറ്റേന്നു രാവിലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയം പെരുവന്താനത്ത് മാസങ്ങളായി തുടരുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് രംഗത്തെത്തിയത് ജനങ്ങൾ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികളുമായി ഇറങ്ങിയതിനുശേഷമാണ്. വെടിപൊട്ടിച്ചു ശബ്ദമുണ്ടാക്കി ഇവയെ കാട്ടിൽ കയറ്റാനായിരുന്നു ശ്രമം. ഇതുകൊണ്ട് കാര്യമൊന്നുമില്ലെന്നും ദിവസങ്ങൾക്കം ആനകൾ കൃഷിയിടങ്ങളിൽ തിരിച്ചെത്തുമെന്നും വനംവകുപ്പിനുതന്നെ അറിയാം. ആരോടു പറയാൻ? ലക്ഷക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ വനംവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തം കേരളം അനുഭവിക്കുകയാണ്. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകാൻ ജൂൺ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും വനംവകുപ്പ് സർവേ നടത്താൻ തീരുമാനിച്ചപ്പോഴേക്കും മാസമൊന്നു കഴിഞ്ഞിരുന്നു.
തിരക്കിട്ടു നടത്തിയ സർവേ സൃഷ്ടിച്ച പൊല്ലാപ്പുകൾക്ക് ഇനിയും അറുതിയായിട്ടില്ല. വനംവകുപ്പിന്റെ ചെയ്തികളിൽ നിഷ്പക്ഷമായ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം. ജനവിരുദ്ധ അജണ്ടയോടെ ഏതൊക്കെയോ സംഘടനകളോടു കൂറുള്ള ഉദ്യോഗസ്ഥർ വകുപ്പിലുണ്ടെങ്കിൽ അവരെ പുറത്താക്കണം. വനം-വന്യജീവി സംരക്ഷണത്തിന്റെ മറവിൽ കാട്ടുനീതി തുടരാൻ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സർക്കാർ വനംവകുപ്പിനെ അനുവദിക്കരുത്.
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
Latest News
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
സിപിഎമ്മിൽ വിഭാഗീയത; പി.പി. ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നോട്ടീസ്
കെ ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
Latest News
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
സിപിഎമ്മിൽ വിഭാഗീയത; പി.പി. ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നോട്ടീസ്
കെ ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top