വീഴുന്ന റബറും വാഴുന്ന ടയറും
250 രൂപ ഉത്പാദനച്ചെലവുള്ള റബർ 135 രൂപയ്ക്കു വിൽക്കേണ്ടിവരുന്ന കർഷകന്‍റെ ഗതികേട് എത്ര വലുതാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തിലേതായാലും സംസ്ഥാനത്തേതായാലും സർക്കാരുകൾ ആ പേരിനുപോലും അർഹമല്ല.

റബറിന്‍റെ വിലയിടിവ് 10 ലക്ഷത്തിൽപ്പരം കർഷകകുടുംബങ്ങളെ എങ്ങനെ തകർത്തെറിയുന്നു എന്നത് റബർ ബോർഡിനോ കേന്ദ്രസർക്കാരിനോ ചിന്താവിഷയമല്ലാതായിട്ട് നാളേറെയായി. സംസ്ഥാനവും കൈവിട്ടാൽ, ഒരിക്കൽ കേരളത്തിന്‍റെ സാന്പത്തികമേഖലയുടെ നട്ടെല്ലായിരുന്നതും ഇപ്പോൾ അതിജീവനത്തിനു ക്ലേശിക്കുന്നതുമായ റബർ കൃഷിയും കർഷകരും കേരളത്തിന്‍റെ മണ്ണിൽനിന്നു തൂത്തെറിയപ്പെടും. റബർ‌ കർഷകന്‍റെ അധ്വാനത്തിന്‍റെ വില ടയർ വ്യവസായികളുടെ അക്കൗണ്ടിലെത്തിക്കുന്ന ഇറക്കുമതി നയമാണ് കേന്ദ്രസർക്കാരിന്‍റേത്. കേരളത്തിൽനിന്നുള്ള എംപിമാർ വഴിപാടു പ്രതികരണങ്ങളിൽനിന്നു വഴിമാറി പ്രതിജ്ഞാബദ്ധവും സമയബന്ധിതവുമായ ഇടപെടലുകൾ നടത്തണം. സംസ്ഥാന സർക്കാർ മിനിമം താങ്ങുവില വർധിപ്പിക്കുകയും വിലസ്ഥിരതാ ഫണ്ടിലൂടെ കർഷകർക്കു നൽകാനുള്ള പണം നൽകുകയും വേണം.

250 രൂപ ഉത്പാദനച്ചെലവുള്ള റബർ 135 രൂപയ്ക്കു വിൽക്കേണ്ടിവരുന്ന കർഷകന്‍റെ ഗതികേട് എത്ര വലുതാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തിലേതായാലും സംസ്ഥാനത്തേതായാലും സർക്കാരുകൾ ആ പേരിനുപോലും അർഹമല്ല. ലക്ഷക്കണക്കിനു കർഷകരെ വഴിയാധാരമാക്കി വിരലിലെണ്ണാവുന്ന ടയർ വ്യവസായികൾക്ക് ലാഭക്കൊയ്ത്തിന് അവസരമുണ്ടാക്കുന്ന അനീതിയാണു നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവാണ് റബറിന്‍റെ വിലയിടിവിനു കാരണമെന്നു പറയുന്ന വ്യവസായികൾ അന്താരാഷ്‌ട്ര മാർക്കറ്റിൽ വില വർധിച്ചിട്ടും അതിനനുസരിച്ചു നാട്ടിൽ വില വർധിപ്പിക്കാതെ കർഷകരെ കബളിപ്പിക്കുകയാണ്. അതു പറ്റില്ലെന്നു പറയാൻ സർക്കാരുകളില്ലാതായി.

ആർഎസ്എസ്-4ന് 150.91 ആയിരുന്നു ഇക്കഴിഞ്ഞ 25ന് ബാങ്കോക്ക് വില. എന്നാൽ, അതേദിവസം കോട്ടയത്ത് ആർഎസ്എസ്-4ന് റബർ ബോർഡ് വില 142.52 ആണ്. വ‍്യാപാരിവിലയാകട്ടെ 137.50 മാത്രവും. എല്ലാ ഗ്രേഡുകൾക്കും ഇതുപോലെ വ്യത്യാസമുണ്ടായിരുന്നു. നിലവിൽ 150 രൂപയിലധികം നൽകി ഒരു കിലോ റബർ ടയർ കന്പനികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്പോൾ ഇറക്കുമതിച്ചുങ്കവും ഗതാഗതച്ചെലവും ഉൾപ്പെടെ 30 രൂപയോളം അധികം നൽകണം. 180 രൂപ കൊടുത്ത് ഇറക്കുമതി ചെയ്യാൻ മടിയില്ലാത്തവർ 45 രൂപയോളം കുറച്ച് നാട്ടിലെ റബർ വാങ്ങുന്ന ചൂഷണം നിർബാധം തുടരുകയാണ്. ഇതു തടയാൻ കേന്ദ്രസർക്കാർ ഇടപെടേണ്ടതാണ്. ടയർവ്യവസായികളുടെ സംഘടിത കൊള്ളയ്ക്ക് അറുതി വരുത്താൻ എപിമാരും എംഎൽഎമാരും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഉപദേശിക്കുന്ന പ്രസ്താവനാ നാടകങ്ങൾകൊണ്ടൊന്നും ഒരു കാര്യവുമില്ല.

റബർകൃഷി ഇല്ലാതായാൽ കേരളത്തിന്‍റെ സാമൂഹിക-സാന്പത്തിക സ്ഥിതിയിലുണ്ടാകുന്ന വൻ തകർച്ചയെക്കുറിച്ച് സംസ്ഥാന സർക്കാരാണ് ആദ്യം ചിന്തിക്കേണ്ടത്. ടാപ്പിംഗിൽ ഏർപ്പെട്ടിരിക്കുന്നവർ ഉൾപ്പെടെ മൂന്നു ലക്ഷത്തോളം തൊഴിലാളികൾ ഇതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാന്പത്തികത്തകർച്ചയും രൂക്ഷമായിരിക്കെ കർഷകരും തൊഴിലാളികളും ഉൾപ്പെടെ 13 ലക്ഷത്തോളം ആളുകളുടെ വരുമാനംകൂടി ഇല്ലാതായാൽ അതു പരിഹരിക്കാൻ സർക്കാരിന് ആകുമോ? ലാഭമൊന്നുമില്ലെങ്കിലും സ്വന്തമായി പണിക്കിറങ്ങിയാൽ അതിന്‍റെ കൂലികൊണ്ടു റേഷൻ വാങ്ങാമെന്നു കരുതുന്നവരാണ് കേരളത്തിൽ അവശേഷിക്കുന്ന “റബർ മുതലാളി’’മാർ. പുതുതായി റബർ നടുന്നവർ ഏതാണ്ട് ഇല്ലാതായി. കേരളത്തിലെ അവസാനത്തെ റബർ കർഷകനെയും ഇല്ലാതാക്കാൻ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കുഴികുത്തുകയാണ് റബർ ബോർഡ്.

ഒപ്പം, ടയർ വ്യവസായികളെ സഹായിക്കാൻ ഇടയ്ക്കിടെ നടത്തുന്ന റബർ മീറ്റുകളും കൂടിയായാൽ റബർ ബോർഡിന്‍റെ ജോലി തീർന്നു. കേരളത്തിലെ റബർ കർഷകരെ ഈ വിധത്തിലാക്കിയ ബോർഡ് മറ്റു സംസ്ഥാനങ്ങളിൽ റബർകൃഷി പ്രോത്സാഹിപ്പിക്കുന്നത്, അവിടത്തെ ജനങ്ങളുടെ കുറഞ്ഞ കൂലിയും ദരിദ്ര ജീവിതസാഹചര്യങ്ങളും ചൂഷണം ചെയ്തു റബർ ഉത്പാദനം വർധിപ്പിച്ച് ഭാവിയിൽ ടയർ വ്യവസായികൾക്കു കൂടുതൽ ലാഭം ഉറപ്പാക്കാനാണ്. 2011 മുതൽ രാജ്യത്തെ കോംപറ്റീഷൻ നിയമത്തിലെ മൂന്നാം വകുപ്പ് ലംഘിച്ച്‌ ഒത്തുകളിയിലൂടെ ടയർവില ഉയർത്തി കൊള്ളലാഭം കൊയ്ത കുറ്റത്തിന് ടയർ കന്പനികൾക്കെതിരേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1788 കോടി രൂപ പിഴ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. അപ്പോളോ (425.53 കോടി), എംആർഎഫ് (622.09 കോടി), ജെകെ (309.95 കോടി), സിയറ്റ് (252.16കോടി), ബിർള (178.33കോടി) ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (എടിഎംഎ) 8.4 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു പിഴ.

ആഗോള വ്യാപാരക്കരാറുകളിൽ റബർ വ്യവസായ അസംസ്കൃത വസ്തു മാത്രമാണ്. അതിനെ കാർഷികോത്പന്നങ്ങളുടെ ഗണത്തിലേക്കു കൊണ്ടുവരാൻ ലോകവ്യാപാര സംഘടനയിൽ ഒരു ശ്രമവും കേന്ദ്രസർക്കാർ നാളിതുവരെ നടത്തിയിട്ടില്ല. ഇതിനു സംസ്ഥാന സർക്കാരിന്‍റെയും എംപിമാരുടെയുമൊക്കെ സമ്മർദമുണ്ടാകണം. താങ്ങുവില 250 ആക്കി ഉയർത്തുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നത് എത്രയും വേഗം നടപ്പാക്കുകയും വേണം. സ്ഥിതി അത്ര ഗുരുതരമാണ്.