Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ആസ്ഥാന ഗുണ്ടകളെയും തളയ്ക്കണം
Tuesday, February 7, 2023 1:06 AM IST
പോലീസിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ ഒരു ഗുണ്ടാസംഘത്തിനും നാട്ടിൽ അധികകാലം വിലസാനാകില്ല. അതാണ് ഇപ്പോൾ കേരളത്തിലും നടക്കുന്നതെന്നുകൂടി സർക്കാർ അംഗീകരിക്കണം.
ഗുണ്ടകളെ പിടികൂടാൻ സർക്കാർ നടത്തിയ ‘ഓപ്പറേഷൻ ആഗ്’ സമാധാനകാംക്ഷികൾക്കെല്ലാം ആശ്വാസകരമാണ്. കാരണം, മയക്കുമരുന്നു സംഘങ്ങൾ ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധരെ പേടിച്ചു പുറത്തിറങ്ങാനോ രാത്രിയിൽ തനിച്ചു സഞ്ചരിക്കാനോ പറ്റാത്ത ഗുരുതര സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായത്. സംസ്ഥാന വ്യാപകമായ റെയ്ഡിൽ ആദ്യദിവസംതന്നെ ഗുണ്ടകളും സാമൂഹികവിരുദ്ധരുമായ 2,507 പേർ പിടിയിലായി. ബാക്കിയുള്ളവരെയും മാളങ്ങളിൽനിന്നു പുറത്തിറക്കുമെന്നു മാത്രമല്ല, പിടിയിലായവരിൽ ഒരാളും ഇനി ഗുണ്ടായിസവുമായി പുറത്തിറങ്ങില്ലെന്നുകൂടി സർക്കാർ ഉറപ്പാക്കണം. ഒപ്പം ഈ കുറ്റവാളികൾക്ക് പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള കൂട്ടുകെട്ട് പൊളിക്കുകയും വേണം. അല്ലെങ്കിൽ ‘ഓപ്പറേഷൻ ആഗ്’ പ്രഹസനമായി മാറും.
ശനിയാഴ്ച രാത്രി സംസ്ഥാനത്തൊട്ടാകെ 3,507 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഇത്രയും പേർ കുടുങ്ങിയത്. 1673 കേസുകൾ രജിസ്റ്റർ ചെയ്തു. ഒറ്റദിവസംകൊണ്ട് ഇത്രയും സാമൂഹികവിരുദ്ധരെ ഒതുക്കാമെങ്കിൽ, സർക്കാർ ഒരു കാര്യം നിശ്ചയിക്കുകയും പോലീസ് ഉണർന്നു പ്രവർത്തിക്കുകയും ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒതുക്കാവുന്നതല്ലേയുള്ളൂ നാട്ടിലെ ഗുണ്ടാവിളയാട്ടങ്ങൾ? ഇന്റലിജൻസ് നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിമാർ റെയ്ഡ് നടപടികളിലേക്കു കടന്നത്. മുന്‍പൊക്കെ ജില്ലാ തലത്തിൽ റെയ്ഡ് നടത്തുന്പോൾ പോലീസിലെ തന്നെ ക്രിമിനലുകൾ വിവരം ചോർത്തിക്കൊടുത്ത് തങ്ങളുടെ ചങ്ങാതിമാരായ ഗുണ്ടാത്തലവന്മാർക്കു രക്ഷപ്പെടാൻ അവസരമൊരുക്കുമായിരുന്നു. ഇത്തവണ അതു നടന്നില്ല. സംസ്ഥാനത്തൊട്ടാകെ ഒരേസമയത്തായിരുന്നു വലവിരിച്ചത്. കാപ്പ കേസിൽ ഉൾപ്പെടെയുള്ള പിടികിട്ടാപ്പുള്ളികളും കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട് ഡിജിപി 13ന് ജില്ലാ പോലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തെരുവിലെ ഗുണ്ടകളിലൊതുക്കാതെ കാക്കിയും രാഷ്ട്രീയക്കുപ്പായവുമണിഞ്ഞ ആസ്ഥാനഗുണ്ടകളെക്കൂടി ഒതുക്കാനാകുമോ സർക്കാരിനെന്ന ചോദ്യം ഡിജിപിയുടെ യോഗത്തിൽ ഉന്നയിക്കപ്പട്ടിരുന്നെങ്കിൽ!
നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയായിരിക്കണമെന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്പമാണ്. ഭരണഘടനാനുസൃതമായ നിയമത്തിനു വിധേയമായിരിക്കണം സർക്കാരുകൾ പോലും. ഇങ്ങനെ നിയമത്തിനു വിധേയമായി സർക്കാരും പൗരന്മാരും പ്രവർത്തിക്കുന്പോഴാണു ക്രമസമാധാനപാലനം തൃപ്തികരമാകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പോലീസ് അനുസരിക്കേണ്ടത് നിയമത്തെയാണ്; രാഷ്ട്രീയ യജമനന്മാരെയല്ല. ഇതിനു ഭംഗം വരുന്പോഴാണ് ഡൽഹി കലാപവും ഗുജറാത്ത് കലാപവും പോലെയുള്ള ദുരന്തങ്ങൾ സംഭവിക്കുന്നത്. വലിയ കലാപങ്ങളുടെ കാലത്തു മാത്രമല്ല, നാട്ടിൻപുറങ്ങളിലെ ഗുണ്ടാവിളയാട്ടങ്ങളിലും ഇത്തരത്തിലുള്ള കുറ്റവാളി-പോലീസ്-രാഷ്ട്രീയ ബന്ധങ്ങൾ ദൃശ്യമാണ്. ഇതോടു ചേർത്തു വായിക്കേണ്ടതാണു മയക്കുമരുന്നു വ്യാപനം. നിരവധി ലഹരിക്കടത്തുകാരെ പിടികൂടുന്നുണ്ടെങ്കിലും മുക്കിനും മൂലയിലും മയക്കുമരുന്നുപയോഗം കൂടുകയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനു ഗുണ്ടകൾക്ക് എന്തെങ്കിലും അറപ്പുണ്ടായിരുന്നെങ്കിൽ മയക്കുമരുന്നുപയോഗം അതില്ലാതാക്കിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളിലേക്കു കൂടുതൽ യുവാക്കളെ ആകർഷിക്കാനും ഇതു വഴിയൊരുക്കിക്കഴിഞ്ഞു. പോലീസിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ ഒരു ഗുണ്ടാസംഘത്തിനും നാട്ടിൽ അധികകാലം വിലസാനാകില്ല. അതാണ് ഇപ്പോൾ കേരളത്തിലും നടക്കുന്നതെന്നുകൂടി സർക്കാർ അംഗീകരിക്കണം. ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ രാഷ്ട്രീയക്കാരുമായോ പോലീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായോ ബന്ധമില്ലാത്ത ഏതെങ്കിലും ഗുണ്ടാസംഘം ഈ നാട്ടിലുണ്ടോ? അതിനാൽ ഉറപ്പായിട്ടു പറയാവുന്ന കാര്യം, ഈ കൂട്ടുകെട്ട് തകർക്കാതെ കേരളത്തിന്റെ സമാധാനജീവിതം ഉറപ്പാക്കാനോ നാടാകെ അഴിഞ്ഞാടുന്ന ഗുണ്ടകളെ അടിച്ചമർത്താനോ ആവില്ല എന്നതാണ്.
ആറു വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 828 പോലീസുകാരിൽ ഒരാളെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. മറ്റുള്ളവർ ഇപ്പോഴും അകത്തുണ്ട്. ഇവരിൽ ഏറെപ്പേർക്കും സാമൂഹികവിരുദ്ധ-ഗുണ്ടാസംഘങ്ങളുമായി അഭേദ്യബന്ധമുണ്ട്. എന്നാൽ തങ്ങളുടെ കുറ്റവാളിമനസും അധോലോകബന്ധവും പുറത്തറിയാതെ സൂക്ഷിക്കുന്നതിൽ വിജയിച്ച ആയിരക്കണക്കിനു കാക്കിയിട്ട ക്രിമിനലുകൾ വേറെയുണ്ട് സേനയിൽ. നീതി തേടിയെത്തുന്നവരിൽനിന്നു പണവും മദ്യവും മദിരാക്ഷിയുമൊക്കെ കൈപ്പറ്റി പരാന്നഭോജികളായി നാണംകെട്ട ജീവിതം നയിക്കുന്ന കാക്കിക്കള്ളന്മാർ. ഇത്തരം ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ചു നാട്ടുരാജാക്കന്മാരായി വിലസുന്ന രാഷ്ട്രീയക്കാരെയും നിയമത്തിനു മുന്നിലെത്തിക്കണം. സർക്കാരിനു കഴിയുമോ? ഏറ്റവും നഷ്ടം തങ്ങൾക്കായാൽപോലും അതു ചെയ്യാൻ സർക്കാർ തീരുമാനിച്ചാൽ കേരളത്തിന്റെ സമാധാനജീവിതം സാധ്യമാക്കുന്ന സർക്കാരായിരിക്കും ഇത്. വിഷവൃക്ഷത്തിന്റെ ശിഖരം വെട്ടുകയാണ്, വേരു പിഴുതെറിയാനാകുമോ?
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top