Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
കുഴിയും തെരുവുനായ്ക്കളും ശീലമായി, ഇനി കേബിളും
Saturday, February 25, 2023 1:07 AM IST
ഭീതികൂടാതെ എന്നാണ് നമ്മുടെ റോഡുകളിൽ യാത്ര ചെയ്യാനാവുക? ഏതെങ്കിലുമൊരു റോഡിലൂടെ തെരുവുനായകളെ ഭയക്കാതെ യാത്ര ചെയ്യാനാകുമോ? മരണക്കുഴികൾ നിറഞ്ഞിരിക്കുന്ന എത്രയോ റോഡുകളാണ് ഇനിയുമുള്ളത്. ഇപ്പോൾ അതിനൊപ്പം കഴുത്തുകൂടി നോക്കിയില്ലെങ്കിൽ കേബിളിൽ കുടുങ്ങി മരിക്കുമെന്ന സ്ഥിതിയുമായി.
പണ്ടൊക്കെ റോഡിലെ കുഴിയിലോ ഓടയിലോ വീഴാതെയും തെരവുനായയുടെ മുന്നിൽ പെടാതെയും നടക്കുകയോ വാഹനമോടിക്കുകയോ ചെയ്താൽ മതിയായിരുന്നു. ഇപ്പോൾ അതിനൊപ്പം കഴുത്തുകൂടി നോക്കിയില്ലെങ്കിൽ കേബിളിൽ കുടുങ്ങി മരിക്കുമെന്ന സ്ഥിതിയുമായി. ഈ വിധത്തിലുള്ള അപകടങ്ങളും പരിക്കുകളും മരണവും പലതായി. കൊച്ചിയിലെ അപകടസാധ്യതയുള്ള കേബിളുകൾ 10 ദിവസത്തിനകം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കൊച്ചി വാർത്തയിൽ നിറഞ്ഞെന്നേയുള്ളൂ. സംസ്ഥാനത്തെങ്ങും ഇതാണു സ്ഥിതി. ജീവഹാനിക്കിടയാക്കുന്ന കാര്യങ്ങളിൽപ്പോലും കോടതി ഇടപെട്ടാൽ മാത്രമേ പരിഹാരമുണ്ടാകൂ എന്നു വരുന്നത് സർക്കാരിനു തല കുനിക്കേണ്ടിവരുന്ന സാഹചര്യമാണ്.
കെഎസ്ഇബിക്കും കൊച്ചി കോർപറേഷനുമാണ് കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കേബിളുകൾ ആരുടേതാണെന്നറിയാൻ ടാഗ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കേബിളുകളിൽ കുടുങ്ങിയുള്ള അപകടങ്ങളിൽ അടുത്ത മാസം 13ന് വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്തെല്ലാം നടപടി സ്വീകരിച്ചെന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പുകള്ക്കുനിര്ദേശം നല്‍കിയിരിക്കുന്നത്. അപകടങ്ങൾ തുടര്‍ക്കഥയായതോടെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും അപകടമുണ്ടായതും ഹൈക്കോടതി ഇടപെട്ടതും. കഴിഞ്ഞദിവസം, കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന് ഇപ്പോൾ ചികിത്സയിലാണ്. എംജി റോഡിലുണ്ടായ അപകടത്തില്‍ കുര്യന്റെ കാലിനും കഴുത്തിനും പരിക്കേറ്റിരുന്നു. അതിനുമുന്‍പ് പാൽ വാങ്ങാൻ സൈക്കിളിൽ പോയ ബാലന്റെ കഴുത്തിൽ കേബിൾ കുരുങ്ങി കൊച്ചിയിൽത്തന്നെ അപകടമുണ്ടായി. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതാണെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം. അനില്‍ കുമാർ നൽകിയ വിശദീകരണം.
അപകടനിലയിലുള്ള കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. നീക്കം ചെയ്യുമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. നടപ്പാക്കിയില്ലെങ്കിലും ഒരു നടപടിയുമുണ്ടാകില്ലെന്ന് കുറ്റക്കാർക്കു ബോധ്യമുണ്ട്. ഉത്തരവാദിത്വം ഏതു വകുപ്പിന്റേതായാലും അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളാണെന്നു സർക്കാർ മറക്കരുത്.
ഇതു കൊച്ചിയിലെ മാത്രം പ്രശ്നമല്ല. കോടതി ഇടപെട്ടതുകൊണ്ട് അതു വാർത്തയായെന്നേയുള്ളൂ. കെഎസ്ഇബിയും ബിഎസ്എൻഎലും സ്വകാര്യ ഇന്റർനെറ്റ് ദാതാക്കളും കേബിൾ ടിവി നടത്തിപ്പുകാരുമൊക്കെ സംസ്ഥാനത്തൊട്ടാകെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കായംകുളം ഇടശേരി ജംഗ്ഷനിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിൾ കഴുത്തിൽ കുരുങ്ങി കരുനാഗപ്പള്ളിയിൽ ഉഷയെന്ന യുവതിയുടെ ജീവൻ പൊലിഞ്ഞത് അടുത്തയിടെയാണ്.
മുക്കിനും മൂലയിലും റോഡരികിലെ വൈദ്യുത പോസ്റ്റുകളെയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രത്യേക പോസ്റ്റുകളെയും ബന്ധിപ്പിച്ചുകൊണ്ട് കേബിളുകള്‍ വലിച്ചിരിക്കുന്നതു കണ്ടാൽത്തന്നെ വരാനിരിക്കുന്ന അപകടം അറിയാം. 40 കേബിളുകള്‍ വരെ വലിച്ച റോഡുകൾപോലും കൊച്ചി നഗരത്തിലുണ്ട്. പലയിടത്തും ഇതു റോഡിനു കുറുകെയും വലിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ സ്ഥാപിച്ച കേബിളുകളാണ് കൂടുതലും. ഇവയില്‍ ഭൂരിഭാഗവും ഉപയോഗരഹിതമാണെങ്കിലും നീക്കംചെയ്യാൻ ബന്ധപ്പെട്ട കമ്പനികള്‍ തയാറായിട്ടില്ല. ഇവര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്ന് കോര്‍പറേഷനുകളും പഞ്ചായത്തുകളും പ്രഖ്യാപിക്കുന്നതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.
ഭീതി കൂടാതെ എന്നാണ് നമ്മുടെ റോഡുകളിൽ യാത്ര ചെയ്യാനാവുക? ഏതെങ്കിലുമൊരു റോഡിലൂടെ തെരുവുനായകളെ ഭയക്കാതെ യാത്ര ചെയ്യാനാകുമോ? എത്രയോ മനുഷ്യരാണ് ദിവസവും അപകടത്തിൽപ്പെടുന്നത്. നായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം അറിയണമെങ്കിൽ മെഡിക്കൽ കോളജുകളിൽ നമ്മുടെ ജനപ്രതിനിധികൾ ഒരു ദിവസം കയറിയിറങ്ങിയാൽ മതി. റോഡുപണികൾ കുറെയൊക്കെ നടത്തിയെന്നതു യാഥാർഥ്യമാണ്. പക്ഷേ, മരണക്കുഴികൾ നിറഞ്ഞിരിക്കുന്ന എത്രയോ റോഡുകളാണ് ഇനിയുമുള്ളത്. ജല അഥോറിറ്റി കുഴികുത്തിയിട്ടിരിക്കുന്നതും മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമൊക്കെ സ്ഥിരം കാഴ്ചയാണ്. പുത്തൻ റോഡുകളാണ് പലയിടത്തും കുത്തിപ്പൊളിച്ചിട്ടുള്ളതെന്നതു വേറെ കാര്യം. മൂടിയില്ലാത്ത ഓടകളിൽവീണ് എത്രയോ പേർക്കു പരിക്കേറ്റിരിക്കുന്നു.
ക്ഷമ പരീക്ഷിക്കരുതെന്ന് പറഞ്ഞു കോടതി അന്ത്യശാസനം നൽകിയതുകൊണ്ടെങ്കിലും സർക്കാർ നടപടിയെടുക്കുമെന്നു കരുതാം. അല്ലെങ്കിൽ ക്ഷമ നശിച്ച ജനത്തിന് കുഴിയിൽ വീണോ പട്ടി കടിച്ചോ കേബിൾ കഴുത്തിൽ കുരുങ്ങിയോ പെരുവഴിയിൽ കിടന്ന് അന്ത്യശ്വാസം വലിക്കാനാകും വിധി.
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
Latest News
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
Latest News
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top