കുഴിയും തെരുവുനായ്ക്കളും ശീലമായി, ഇനി കേബിളും
ഭീതികൂടാതെ എന്നാണ് നമ്മുടെ റോഡുകളിൽ യാത്ര ചെയ്യാനാവുക? ഏതെങ്കിലുമൊരു റോഡിലൂടെ തെരുവുനായകളെ ഭയക്കാതെ യാത്ര ചെയ്യാനാകുമോ? മരണക്കുഴികൾ നിറഞ്ഞിരിക്കുന്ന എത്രയോ റോഡുകളാണ് ഇനിയുമുള്ളത്. ഇപ്പോൾ അതിനൊപ്പം കഴുത്തുകൂടി നോക്കിയില്ലെങ്കിൽ കേബിളിൽ കുടുങ്ങി മരിക്കുമെന്ന സ്ഥിതിയുമായി.

പണ്ടൊക്കെ റോഡിലെ കുഴിയിലോ ഓടയിലോ വീഴാതെയും തെരവുനായയുടെ മുന്നിൽ പെടാതെയും നടക്കുകയോ വാഹനമോടിക്കുകയോ ചെയ്താൽ മതിയായിരുന്നു. ഇപ്പോൾ അതിനൊപ്പം കഴുത്തുകൂടി നോക്കിയില്ലെങ്കിൽ കേബിളിൽ കുടുങ്ങി മരിക്കുമെന്ന സ്ഥിതിയുമായി. ഈ വിധത്തിലുള്ള അപകടങ്ങളും പരിക്കുകളും മരണവും പലതായി. കൊച്ചിയിലെ അപകടസാധ്യതയുള്ള കേബിളുകൾ 10 ദിവസത്തിനകം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കൊച്ചി വാർത്തയിൽ നിറഞ്ഞെന്നേയുള്ളൂ. സംസ്ഥാനത്തെങ്ങും ഇതാണു സ്ഥിതി. ജീവഹാനിക്കിടയാക്കുന്ന കാര്യങ്ങളിൽപ്പോലും കോടതി ഇടപെട്ടാൽ മാത്രമേ പരിഹാരമുണ്ടാകൂ എന്നു വരുന്നത് സർക്കാരിനു തല കുനിക്കേണ്ടിവരുന്ന സാഹചര്യമാണ്.

കെഎസ്ഇബിക്കും കൊച്ചി കോർപറേഷനുമാണ് കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കേബിളുകൾ ആരുടേതാണെന്നറിയാൻ ടാഗ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കേബിളുകളിൽ കുടുങ്ങിയുള്ള അപകടങ്ങളിൽ അടുത്ത മാസം 13ന് വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്തെല്ലാം നടപടി സ്വീകരിച്ചെന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പുകള്‍ക്കുനിര്‍ദേശം നല്‍കിയിരിക്കുന്നത്. അപകടങ്ങൾ തുടര്‍ക്കഥയായതോടെ ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും അപകടമുണ്ടായതും ഹൈക്കോടതി ഇടപെട്ടതും. കഴിഞ്ഞദിവസം, കേബിളിൽ‍ കുരുങ്ങി ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന്‍ ഇപ്പോൾ ചികിത്സയിലാണ്. എംജി റോഡിലുണ്ടായ അപകടത്തില്‍ കുര്യന്‍റെ കാലിനും കഴുത്തിനും പരിക്കേറ്റിരുന്നു. അതിനുമുന്പ് പാൽ വാങ്ങാൻ സൈക്കിളിൽ പോയ ബാലന്‍റെ കഴുത്തിൽ കേബിൾ കുരുങ്ങി കൊച്ചിയിൽത്തന്നെ അപകടമുണ്ടായി. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതാണെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം. അനില്‍ കുമാർ നൽകിയ വിശദീകരണം.

അപകടനിലയിലുള്ള കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. നീക്കം ചെയ്യുമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. നടപ്പാക്കിയില്ലെങ്കിലും ഒരു നടപടിയുമുണ്ടാകില്ലെന്ന് കുറ്റക്കാർക്കു ബോധ്യമുണ്ട്. ഉത്തരവാദിത്വം ഏതു വകുപ്പിന്‍റേതായാലും അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളാണെന്നു സർക്കാർ മറക്കരുത്.

ഇതു കൊച്ചിയിലെ മാത്രം പ്രശ്നമല്ല. കോടതി ഇടപെട്ടതുകൊണ്ട് അതു വാർത്തയായെന്നേയുള്ളൂ. കെഎസ്ഇബിയും ബിഎസ്എൻഎലും സ്വകാര്യ ഇന്‍റർനെറ്റ് ദാതാക്കളും കേബിൾ ടിവി നടത്തിപ്പുകാരുമൊക്കെ സംസ്ഥാനത്തൊട്ടാകെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കായംകുളം ഇടശേരി ജംഗ്ഷനിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിൾ കഴുത്തിൽ കുരുങ്ങി കരുനാഗപ്പള്ളിയിൽ ഉഷയെന്ന യുവതിയുടെ ജീവൻ പൊലിഞ്ഞത് അടുത്തയിടെയാണ്.

മുക്കിനും മൂലയിലും റോഡരികിലെ വൈദ്യുത പോസ്റ്റുകളെയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രത്യേക പോസ്റ്റുകളെയും ബന്ധിപ്പിച്ചുകൊണ്ട് കേബിളുകള്‍ വലിച്ചിരിക്കുന്നതു കണ്ടാൽത്തന്നെ വരാനിരിക്കുന്ന അപകടം അറിയാം. 40 കേബിളുകള്‍ വരെ വലിച്ച റോഡുകൾപോലും കൊച്ചി നഗരത്തിലുണ്ട്. പലയിടത്തും ഇതു റോഡിനു കുറുകെയും വലിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ സ്ഥാപിച്ച കേബിളുകളാണ് കൂടുതലും. ഇവയില്‍ ഭൂരിഭാഗവും ഉപയോഗരഹിതമാണെങ്കിലും നീക്കംചെയ്യാൻ‍ ബന്ധപ്പെട്ട കമ്പനികള്‍ തയാറായിട്ടില്ല. ഇവര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്ന് കോര്‍പറേഷനുകളും പഞ്ചായത്തുകളും പ്രഖ്യാപിക്കുന്നതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.

ഭീതി കൂടാതെ എന്നാണ് നമ്മുടെ റോഡുകളിൽ യാത്ര ചെയ്യാനാവുക? ഏതെങ്കിലുമൊരു റോഡിലൂടെ തെരുവുനായകളെ ഭയക്കാതെ യാത്ര ചെയ്യാനാകുമോ? എത്രയോ മനുഷ്യരാണ് ദിവസവും അപകടത്തിൽപ്പെടുന്നത്. നായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം അറിയണമെങ്കിൽ മെഡിക്കൽ കോളജുകളിൽ നമ്മുടെ ജനപ്രതിനിധികൾ ഒരു ദിവസം കയറിയിറങ്ങിയാൽ മതി. റോഡുപണികൾ കുറെയൊക്കെ നടത്തിയെന്നതു യാഥാർഥ്യമാണ്. പക്ഷേ, മരണക്കുഴികൾ നിറഞ്ഞിരിക്കുന്ന എത്രയോ റോഡുകളാണ് ഇനിയുമുള്ളത്. ജല അഥോറിറ്റി കുഴികുത്തിയിട്ടിരിക്കുന്നതും മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമൊക്കെ സ്ഥിരം കാഴ്ചയാണ്. പുത്തൻ റോഡുകളാണ് പലയിടത്തും കുത്തിപ്പൊളിച്ചിട്ടുള്ളതെന്നതു വേറെ കാര്യം. മൂടിയില്ലാത്ത ഓടകളിൽവീണ് എത്രയോ പേർക്കു പരിക്കേറ്റിരിക്കുന്നു.

ക്ഷമ പരീക്ഷിക്കരുതെന്ന് പറഞ്ഞു കോടതി അന്ത്യശാസനം നൽകിയതുകൊണ്ടെങ്കിലും സർക്കാർ നടപടിയെടുക്കുമെന്നു കരുതാം. അല്ലെങ്കിൽ ക്ഷമ നശിച്ച ജനത്തിന് കുഴിയിൽ വീണോ പട്ടി കടിച്ചോ കേബിൾ കഴുത്തിൽ കുരുങ്ങിയോ പെരുവഴിയിൽ കിടന്ന് അന്ത്യശ്വാസം വലിക്കാനാകും വിധി.