Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
Friday, March 10, 2023 1:14 AM IST
ഒരു ചായയ്ക്ക് കുറഞ്ഞത് 10 രൂപ കൊടുക്കേണ്ടിവരുന്ന നാട്ടിൽ ഉച്ചഭക്ഷണത്തിന് ആറോ എട്ടോ രൂപ കൊടുക്കുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിയണം. ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി സ്കൂളുകളിൽ ഉത്പാദിപ്പിക്കണമെന്ന തരത്തിലുള്ള അപ്രായോഗികമായ ഉപദേശങ്ങൾ കൊടുത്ത് സ്വയം പരിഹാസ്യരാകരുത്. കഴിഞ്ഞതു കഴിഞ്ഞു. അടുത്ത അധ്യയനവർഷത്തിലെങ്കിലും പാവപ്പെട്ട കുട്ടികൾക്കു കൊടുത്ത ഉച്ചഭക്ഷണത്തിന്റെ ചെലവുകാശിനുവേണ്ടി കൈയും നീട്ടി നടക്കേണ്ട ഗതികേട് നമ്മുടെ അധ്യാപകർക്ക് ഉണ്ടാകരുത്.
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഈ രീതിയിൽ മുന്നോട്ടുപോകില്ല. നക്കാപ്പിച്ചയായി കൊടുത്തുകൊണ്ടിരിക്കുന്ന സർക്കാർ വിഹിതം പോലും കൊടുക്കാനാകുന്നില്ലെങ്കിലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങരുതെന്ന് സർക്കാരിനു വലിയ നിർബന്ധമാണ്. അത്ര കരുതലാണ് പാവങ്ങളോട്! അധ്യാപകരുടെ ചെലവിൽ സർക്കാരുകൾക്കു മേനി നടിക്കാനുള്ള പദ്ധതിയായി തുടർന്നുകൊണ്ടിരിക്കുന്ന ഭക്ഷണവിതരണത്തിന്റെ അവശേഷിക്കുന്ന സാധ്യതകളും അടയുകയാണ്. മുഖ്യാധ്യാപകർ ഉൾപ്പെടെയുള്ളവർ കടംകൊണ്ടു പൊറുതിമുട്ടി. പാവപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയുള്ള ഒരു മഹാസംരംഭത്തിന്റെ മരണമണി ഈ സർക്കാർതന്നെ മുഴക്കുമോ?
സൗജന്യമായി ഉച്ചഭക്ഷണം കിട്ടുമെന്നത് ദളിത്, ആദിവാസി വിഭാഗങ്ങളിലേത് ഉൾപ്പെടെ പാവപ്പെട്ട നിരവധി വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പ്രചോദനമായിട്ടുണ്ട്. അത്തരമൊരു സാമൂഹികസുരക്ഷയാണ് സർക്കാർ ഇല്ലാതാക്കുന്നത്. അപര്യാപ്തമായ തുകയും ആ തുക യഥാസമയം നൽകാതിരിക്കലുമാണ് ഈ പദ്ധതിയുടെ പ്രതിസന്ധി. ഏഴോ എട്ടോ രൂപയ്ക്ക് എങ്ങനെയാണ് ഉച്ചഭക്ഷണം കൊടുക്കാനാകുന്നത്? അതുപോലും സമയത്തു നൽകത്തുമില്ല. സർക്കാർ ഫണ്ട് യഥാസമയം കിട്ടാത്തതു കാരണം പിടിഎയും മുഖ്യാധ്യാപകരും മറ്റ് അധ്യാപകരും കൈയിൽനിന്നു പണം നൽകിയാണ് സ്കൂളുകളിൽ മാസങ്ങളായി ഉച്ചഭക്ഷണം നൽകുന്നത്. പല സ്കൂൾ അധികൃതർക്കും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുകയാണ് ഇപ്പോഴത്തെ കുടിശിക. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം 55 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു പ്രതിസന്ധി തീരില്ലെന്നാണ് മുഖ്യാധ്യാപകർ പറയുന്നത്. ഈ നിലയിൽ ഇനി മുന്നോട്ടുപോകാനാകില്ല.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ്. കേന്ദ്രസർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് വിഹിതമായി നൽകേണ്ടത്. രണ്ടും മുടങ്ങിയിരിക്കുകയാണ്. പദ്ധതിവിഹിതമായി സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്നു 126 കോടി രൂപ ഇനിയും കിട്ടാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. കേന്ദ്രവിഹിതമായി 293.54 കോടിയാണു ലഭിക്കേണ്ടിയിരുന്നതെങ്കിലും 167.38 കോടി മാത്രമാണു കിട്ടിയത്. സംസ്ഥാനവിഹിതവും കൊടുക്കുന്നില്ലെന്നതു വേറേ കാര്യം. പക്ഷേ, സർക്കാരുകൾ വിഹിതം മുടക്കിയെങ്കിലും അധ്യാപകർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടായിരുന്നു. കടം പെരുകിയതോടെ അവർക്കും എന്തു ചെയ്യണമെന്നറിയില്ല.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സ്ലാബ് തിരിച്ചാണു ഫണ്ട് അനുവദിക്കുന്നത്. ഇതുപ്രകാരം 150 വരെ കുട്ടികളുള്ള സ്കൂളിന് ഒരു വിദ്യാർഥിക്ക് 8.17 രൂപയും 150 മുതൽ 500 വരെ കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്ക് ഏഴു രൂപയും 500നു മുകളിൽ ആറു രൂപയുമാണു വിഹിതം. അരി മാവേലി സ്റ്റോറുകളിൽനിന്നു നൽകും. പാചകക്കൂലി സർക്കാർ കൊടുക്കും. രണ്ടുതരം കറി, തോരൻ എന്നിവയടക്കമാണ് ഉച്ചഭക്ഷണം നൽകേണ്ടത്. കൂടാതെ ആഴ്ചയിൽ പാലും മുട്ടയും നൽകണം. മുട്ട കഴിക്കാത്ത കുട്ടികൾക്കു നേന്ത്രപ്പഴം. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി പാചകം ഗ്യാസ് അടുപ്പിലാക്കണമെന്നും നിർദേശമുണ്ട്. ഗ്യാസിനു വിലകൂടിയതൊന്നും സർക്കാരിന് അറിയേണ്ട. എത്ര അപര്യാപ്തവും അപഹാസ്യവുമാണ് ഈ കണക്കെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസിലാകുമെങ്കിലും സർക്കാരിനു ബോധ്യപ്പെട്ടിട്ടില്ല. പദ്ധതിക്ക് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പക്ഷേ, അടുത്ത അധ്യയനവർഷം തുടങ്ങും മുന്പെങ്കിലും പരിശോധന കഴിയുമോയെന്നറിയില്ല. ഇതിനു മുന്പും തുക കൂട്ടുമെന്ന വാഗ്ദാനം ഉണ്ടായിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. പാചകക്കൂലിയും മുടങ്ങിയിരിക്കുകയാണ്.
കുടിശിക പൂർണമായും എത്രയും പെട്ടെന്നു കൊടുത്തുതീർക്കണം. കേന്ദ്രം യഥാസമയം തരുന്നില്ലെങ്കിൽ സംസ്ഥാനവിഹിതം യഥാസമയം കൊടുത്ത് മാതൃകയാകണം. ഒരു ചായയ്ക്ക് കുറഞ്ഞത് 10 രൂപ കൊടുക്കേണ്ടിവരുന്ന നാട്ടിൽ ഉച്ചഭക്ഷണത്തിന് ആറോ എട്ടോ രൂപ കൊടുക്കുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിയണം. ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി സ്കൂളുകളിൽ ഉത്പാദിപ്പിക്കണമെന്ന തരത്തിലുള്ള അപ്രായോഗികമായ ഉപദേശങ്ങൾ കൊടുത്ത് സ്വയം പരിഹാസ്യരാകരുത്. കഴിഞ്ഞതു കഴിഞ്ഞു. അടുത്ത അധ്യയനവർഷത്തിലെങ്കിലും പാവപ്പെട്ട കുട്ടികൾക്കു കൊടുത്ത ഉച്ചഭക്ഷണത്തിന്റെ ചെലവുകാശിനുവേണ്ടി കൈയും നീട്ടി നടക്കേണ്ട ഗതികേട് നമ്മുടെ അധ്യാപകർക്ക് ഉണ്ടാകരുത്.
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top